Wednesday, March 14, 2018

ചെമ്പടയും നൈസാമുമാരും പോരാട്ടത്തിനിറങ്ങുന്നു



സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുമ്പോൾ ഏവരും പ്രതീക്ഷയോടെ നോക്കിക്കാണുന്ന ടീമാണ് എഫ് സി കേരള. മാർച്ച്‌ 17ന് തങ്ങളുടെ സ്വന്തം തട്ടകമായ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഫത്തേഹ് ഹൈദരാബാദുമായാണ് എഫ് സി കേരളയുടെ അരങ്ങേറ്റം.കേരളത്തിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമെന്ന ഖ്യാതിയുള്ള ചെമ്പടയുടെ കരുത്ത് പ്രതിഭാശാലികളായ ഒരു കൂട്ടം യുവ താരങ്ങളാണ്.ഓപ്പൺ ട്രയൽസിലൂടെയും യൂണിവേഴ്സിറ്റി,ഡിപ്പാർട്മെന്റ് തലം, വിവിധ സംസ്ഥാന ടീമുകൾ എന്നിവിടങ്ങളിൽ നിന്നടക്കം ചുറുചുക്കുള്ള താരങ്ങളെയാണ് തങ്ങൾ കളത്തിലിറക്കുകയെന്നാണ് എഫ് സി കേരളയുടെ മാനേജ്മെന്റ് അറിയിക്കുന്നത്. 





മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോൻ ടെക്‌നിക്കൽ ഡയറക്ടറായും മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമൻ മുഖ്യ പരിശീലകനുമായാണ് എഫ് സി കേരളയെ സജ്ജമാക്കുന്നതെന്ന് ടീം മാനേജർ നവാസ് പറഞ്ഞു. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സോക്കർ സ്കൂളും വിവിധ പ്രായത്തിലുള്ളവരുടെ ജൂനിയർ ടീമുകളുമടക്കം AIFF നിഷ്കര്ഷിച്ച എല്ലാ മാനദണ്ഡങ്ങളും എഫ് സി കേരള പൂർത്തിയാക്കിയിട്ടുണ്ട്.എഫ് സി ഗോവയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും റിസർവ് ടീമുകളും ശക്തരായ ഓസോൺ എഫ് സിയും മധ്യഭാരത് എഫ്‌സിയും ഫത്തേഹ് ഹൈദെരാബാദും ഉൾപ്പെട്ട ഗ്രൂപ്പിൽ അവിസ്മരണീയമായ  പ്രകടനം തന്നെ കേരളത്തിന്റെ സ്വന്തം ചെമ്പട കാഴ്ച വെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



എഫ് സി കേരളയും ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുന്ന കേരള ഡെർബിയും ഇത്തവണത്തെ സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിന്റെ പ്രത്യേകതയാണ്.പ്രീ സീസൺ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള എഫ് സി കേരളയുടെ തേരോട്ടം അക്ഷരാർത്ഥത്തിൽ പൂരനഗരിയെ ഫുട്ബോളിന്റെ വസന്തകാലത്തിലേക്ക് തിരിച്ചു കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.





























0 comments:

Post a Comment

Blog Archive

Labels

Followers