Wednesday, September 14, 2022

Thursday, September 16, 2021

ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം





ഡുറണ്ട് കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാ എഫ്.സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ശക്തരായ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഘാനതാരം റഹീം ഒസ്മാനു ഗോകുലത്തിന്റെ വിജയഗോള്‍ നേടി.
ജയം ലക്ഷ്യമിട്ട് ഹൈദരാബാദ് എഫ്.സിയെ നേരിടാനെത്തിയ ഗോകുലം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 പേരായി ചുരുങ്ങിയിട്ടും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം അര്‍ഹിച്ച ജയത്തോടെ മൂന്ന് പോയിന്റ് നേടി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ഗോകുലത്തിനുള്ളത്. നാല് പോയിന്റ് തന്നെയുള്ള ആര്‍മി റെഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് ഗോകുലം പുറത്തെടുത്തത്. ഹൈദരാബാദ് എഫ്.സിയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലത്തിന് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല. ഒസ്മാനുവിന്റെയും എമില്‍ ബെന്നിയുടെയും ഗോള്‍ശ്രമങ്ങള്‍ ഹൈദരാബാദ് എഫ്.സി ഗോള്‍കീപ്പര്‍ ജോങ്‌ടെ മികച്ച പ്രകടനത്തിലൂടെ രക്ഷപ്പെടുത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഗോകുലം ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ ബെനെസ്റ്റണ്‍ ബാരെറ്റോയുടെ ഗോള്‍ശ്രമം ഹൈദരാബാദ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ടായി ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ റഹീം ഒസ്മാനു വലയിലാക്കി. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോകുലത്തിന്റെ എമില്‍ ബെന്നി പുറത്തായെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതി കളിച്ച ഗോകുലം അര്‍ഹിച്ച ജയത്തോടെ നോക്കൗട്ട് സാധ്യത ഉറപ്പിച്ചു. അവസാന 30 മിനുട്ടില്‍ ഹൈദരാബാദ് എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍കീപ്പര്‍ അജ്മലിന്റെ മിന്നും സേവുകള്‍ ഗോകുലത്തിന് തുണയായി. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലത്തിന്റെ ക്യാപറ്റന്‍ ഷരീഫ് മുഹമ്മദിനെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഈ മാസം 19ന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ഗോകുലം ആസാം റൈഫിളിനെ നേരിടും.

Sunday, September 12, 2021

ഗോകുലത്തിന് സമനിലപ്പൂട്ട്




വെസ്റ്റ് ബംഗാള്‍: ഡുറണ്ട് കപ്പില്‍ ഗോകുലം കേരളാ എഫ്.സിക്ക് സമനിലത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ആര്‍മി റെഡ് ആണ് നിലവിലെ ചാംപ്യന്മാരായ ഗോകുലത്തിനെ 2-2ന് സമനിലയില്‍ തളച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് വെസ്റ്റ് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്ത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ ഗോകുലം ലീഡെടുത്തു. ബോക്‌സിന് പുറത്ത് നിന്ന് ഒരു ലോങ്‌റേഞ്ചര്‍ ഷോട്ടിലൂടെ ഘാന താരം റഹീം ഒസ്മാനുവാണ് ഗോകുലത്തിനെ മുമ്പിലെത്തിച്ചത്. 30ാം മിനുട്ടില്‍ ജൈനിലൂടെ ആര്‍മി റെഡ് സമനിലഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബികാഷ് താപയിലൂടെ ആര്‍മി റെഡ് ഗോകുലത്തിനെതിരേ ലീഡെടുത്തു. 

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗോകുലം 68ാം മിനുട്ടില്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. പകരക്കാരനായെത്തിയ എല്‍വിസ് ചികത്താരയും റഹീമും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ചികത്താരയെ ബോക്‌സില്‍ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ ഷരീഫ് അഹമ്മദിന് പിഴച്ചില്ല . ഇടത്തോട്ട് ചാടിയ ആര്‍മി റെഡ് ഗോള്‍കീപ്പറിനെ കാഴ്ചക്കാരനാക്കി ഷരീഫ് പോസ്റ്റിന്റെ വലത് മൂലയില്‍ പന്തെത്തിച്ചു. 87ാം മിനുട്ടില്‍ ഗോകുലം വീണ്ടും ഗോളിനരികിലെത്തിയെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടി മടങ്ങി. എമില്‍ ബെന്നിക്ക് പകരക്കാരനായെത്തിയ ജിതിന്‍ എം.എസിന്റെ ഗോള്‍ശ്രമം ഗോള്‍കീപ്പറെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. കളിയിടനീളം ഗോകുലമായിരുന്നു മുന്നിട്ടുനിന്നത്. സമനിലയോടെ ഗോകുലം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ്. ഒരു പോയിന്റാണ് ഗോകുലത്തിനുള്ളത്. രണ്ട് മത്സരത്തില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ആര്‍മി റെഡ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഹൈദരബാദ് എഫ്.സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Saturday, September 11, 2021

ഡ്യൂറൻഡ് കപ്പിനൊരുങ്ങി ഗോകുലം കേരള എഫ് സി





കോഴിക്കോട്, സെപ്റ്റംബർ  11 :  12 മലയാളികളും, നാലു വിദേശ താരങ്ങളും അടങ്ങുന്ന ശക്തമായ ടീമുമായി  ഗോകുലം കേരള എഫ് സി ഞായറാഴ്ച  ആർമി റെഡ് ടീമിന് എതിരെ ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കളിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി. 

ഗ്രൂപ്പ് ഡി യിൽ ആദ്യ മത്സരത്തിൽ ആസ്സാം റൈഫിൾസിനെ 4 - 1 ആർമി റെഡ് തോല്പിച്ചിരിന്നു. 

കഴിഞ്ഞ വർഷത്തെ പോലെ യുവ കളിക്കാർക്ക് അവസരം നൽകുന്ന രീതിയിലാണ് ഗോകുലം സ്‌ക്വാഡ് തിരഞ്ഞെടുത്തത്. ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വര്ഷം സീനിയർ ടീമിലേക്കു എടുത്തിട്ടുണ്ട്. 12 കേരള താരങ്ങളിൽ, 11 പേരും മലബാറിൽ  ഉള്ളവരാണ്. 

ഐ ലീഗ് വിജയികളായ ടീമിൽ നിന്നും 11 കളിക്കാരെ നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഘാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാർ പുതുക്കുകയും, അമിനോ ബൗബാ, ചിസം എൽവിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളെയും സൈൻ ഗോകുലം ഈ വര്ഷം സൈൻ ചെയ്തു. 

"ഞങ്ങളുടെ ലക്‌ഷ്യം ഡ്യൂറൻഡ് കപ്പ് വിജയിക്കുകയാണ്. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക് കൊണ്ട് വരുവാൻ ഞങ്ങൾ പരമാവധി ശ്രമിക്കും," ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു. 

ഡ്യൂറൻഡ് സ്‌ക്വാഡ് 

ഗോൾകീപ്പർ: രക്ഷിത് ദാഗർ, അജ്മൽ പി എ, വിഗ്നേശ്വരൻ ഭാസ്കരൻ

പ്രതിരോധനിരക്കാർ: അമിനോ ബൗബാ, അലക്സ് സജി, പവൻ കുമാർ, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിൻ ടോം, 

മധ്യനിര: എമിൽ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാൾസ് ആനന്ദരാജ് 

ഫോർവേഡ്സ്: ചിസം എൽവിസ് ചിക്കത്താറ,  റഹീം ഒസുമാനു, ജിതിൻ എം എസ്, റൊണാൾഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാൻ, താഹിർ സമാൻ.

Kerala Blasters FC start their Durand Cup'21 campaign with a win against Indian Navy Football Team


 

KOLKATA, September 11, 2021: Indian Super League (ISL) side Kerala Blasters marked their Durand Cup debut with a slender 1-0 victory over the Indian Navy Football Team at the Vivekananda Yuba BharatiKrirangan (VYBK) on Saturday, September 11.

Uruguayan midfielder Adrian Luna scored the match-winning spot-kick in the 72nd minute.

Scores remained level at half-time and given how wasteful both teams were on either half, it seemed that the 130th Durand Cup was heading for its first goalless draw.

The Navy team did an incredible job in their opening game when they came back from a goal down to win against Delhi FC and had they only tucked away the biggest chance they had today in the 74th  minute, the Sailormen could have ensured passage to the quarter-finals already.

The opportunity was textbook and it sprung out of a Navy counterattack. Ultimately, it was squandered, not once but twice. First, Sreyas VG had to put his shot away with only Albino Gomes to beat, but the Blasters custodian palmed it away.

Only for the ricochet to fall straight at the feet of P M Britto, who had an open goal to aim for. The former East Bengal winger, however, he  astonishingly shot wide.

The breakthrough goal had arrived two minutes earlier,  following an erratic challenge inside the box by Navy’s Dalraj Singh, which was adjudged to be yellow-card worthy and a penalty was awarded in favour of Kerala.

 

Adrian Luna stepped up for the responsibility and made no mistake in making it 1-0 for his side.

“We are happy with the three points. It was our idea of today’s game. It was really hard in these circumstances with the rain and the condition of the pitch. We wanted to finish the game without injuries but now we have to see how to recover some of our players”, said Kerala Blasters Head Coach Ivan Vukomanovićfollowing the game.

game.

Monday, August 23, 2021

130th Edition of the Iconic Durand Cup Football tournament to set the tone for a brand new season of Indian football.


Kolkata, Monday, August 23, 2021: Five Indian Super League (ISL) franchises and three I-League teams will be among 16-teams vying for the iconic Durand Cup Football Tournament, to be played in and around Kolkata between September 5-October 3, 2021. The tournament, now in its 130th edition was first held in the Mecca of Indian football back in 2019, after moving from its long time venue at Delhi.

Traditionally organized by the Indian Army on behalf of our Armed Forces, the World’s third oldest and Asia’s oldest football tournament will this year also see the Government of West Bengal as joint hosts, who have been providing admirable support in all aspects of organization.

Besides top ISL franchises FC Goa and Bengaluru FC, the other clubs from India’s top division would be Kerala Blasters, Jamshedpur FC and Hyderabad FC.

Challenging them would be the century old Mohammedan Sporting of Kolkata, who were the first Indian winners of the Cup in 1940 and who would be leading a troika of I-League challengers including defending champions Gokulam Kerala and Sudeva FC of Delhi.

FC Bengaluru United and Delhi FC will represent the second division of Indian football whereas two Indian Army teams (Red and Green), a team from Indian Air Force and Indian Navy, CRPF and the Assam Rifles round-off the 16.

Three leading footballing venues of the State have been identified for the 130th Durand Cup, namely the Vivekananda Yuva Bharati Krirangan (VYBK) and the Mohun Bagan Club Ground in Kolkata as well as the Kalyani Municipal Stadium Ground, which has been regularly hosting national level football matches over the past few years.

The Durand Cup is unique in the sense the winners are awarded three trophies with two rolling ones (the Durand Cup and the Shimla Trophy) and the President’s Cup for permanent keeping.

About Durand Cup

A symbol of India’s football history and culture, the Durand Cup is Asia’s oldest and the world’s third oldest football tournament, held between 16 top Indian football clubs across divisions. Organized by the Indian Armed Forces, the Durand Cup has been the breeding ground for India’s best footballing talent, over the years.

The inaugural edition happened in Shimla in 1888, when it started off as an Army Cup, open only to the British Indian Army troops in India, but soon opened up to civilian teams. Named after its founder, Sir Mortimer Durand, Foreign Secretary of British India from 1884 to 1894, the iconic tournament reached its 130th edition in 2021. Mohun Bagan and East Bengal have been the most successful teams, winning the tournament 16 times each.

Saturday, December 12, 2020

ബി.എസ്.എസ് സ്പോർട്ടിങ്ങിന്റെ വലനിറച്ച് ഗോകുലം കേരള

ഐ.എഫ്.എ ഷീൽഡ് ടൂർണമെന്റിൽ ഗോകുലം കേരള എഫ് സിക്ക്  തകർപ്പൻ വിജയം. ബി എസ് എസ് സ്പോർട്സ് ക്ലബ്ബിനെ ഒന്നിന് എതിരെ ഏഴു ഗോളിനു പരാജയപ്പെടുത്തി ഗോകുലം കേരള ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഹൗറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  നാലു ഗോളുകൾ അടിച്ച ഗോകുലത്തിന്റെ ഡെന്നിസ് അന്ടവീ ആണ് കളിയിലെ താരം. 

ഗോകുലം ക്വാർട്ടർ ഫൈനലിൽ മുഹമ്മെദ്ദൻസ് സ്പോർട്ടിങ് ക്ലബ്ബുമായി മത്സരിക്കും. ഡിസംബർ 14 നു ആണ് കളി. കഴിഞ്ഞ കളിയിൽ ഗോകുലം യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനോട്‌ ഒരു ഗോളിന് തോറ്റിരിന്നു. 

കഴിഞ്ഞ കളിയിൽ നിന്നും രണ്ടു മാറ്റങ്ങളുമായിട്ടായിരിന്നു ഗോകുലം കളിക്കുവാൻ ഇറങ്ങിയത്. സൽമാന് പകരം ജിതിനും സാലിയോ ഗുയിൻഡോയ്ക്കു പകരം അന്ടവിയും ഗോകുലത്തിനു വേണ്ടി കളത്തിൽ ഇറങ്ങി. 

കളിയുടെ എട്ടാം മിനുട്ടിൽ തന്നെ പെനാൽറ്റി സ്പോട്ടിൽ നിന്നും അന്ടവി ഗോൾ നേടി. ഇരുപതു മിനുട്ട് തികയും മുമ്പേ ഹാറ്റ്-ട്രിക്കും ഈ ഘാനക്കാരൻ നേടി. 

ഗോകുലത്തിനു വേണ്ടി രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി അടിച്ചിട്ടാണ് അന്ടവിയെ വിൻസെൻസോ കോച്ച് പിൻവലിക്കുന്നത്. അന്ടവിയെ കൂടാതെ മലയാളികളായ ഷിബിൽ മുഹമ്മദും, ജിതിൻ എം സും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. അവസാനത്തെ ഗോൾ മാലി സ്‌ട്രൈക്കർ സാലിയോ നേടി. 

ബി എസ് എസ്സ് ഇന്നു വേണ്ടി പ്രീതം, ആസിഫ് അലി മൗലാ എന്നിവർ ആശ്വാസ ഗോൾ നേടി.

Monday, November 30, 2020

ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.

 


ഫുട്‌ബോൾ ദൈവം മറഡോണയുടെ സ്പർശനമേറ്റ ആ ഫുട്‌ബോൾ എവിടെയെന്നു ചോദ്യം ഇനി വേണ്ട.  മറഡോണ മായാജാലം കാണിച്ചു ആരാധകർക്കിടയിലേക്ക്  തൊടുത്തു വിട്ട ആ പന്ത് ഇന്ന് ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കുടുംബാംഗത്തിന്റെ കയ്യിൽ അമൂല്യ നിധി പോലെ സുഭദ്രം.

കാല്പന്തു കളിയിലെ ഇതിഹാസ താരം സാക്ഷാൽ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ ജനങ്ങളെ ആവേശത്തിലാഴ്ത്താനായി കണ്ണൂരിൽ വെച്ചു ഫുട്‌ബോൾ തട്ടി കളിക്കുന്ന ദൃശ്യങ്ങൾ  കാണാത്ത കളിയാരാധകർ ചുരുക്കമായിരിക്കും. മറഡോണയുടെ മരണ ശേഷം വീണ്ടും ദൃശ്യ മാധ്യമങ്ങൾ അദ്ദേഹം കേരളത്തിൽ വന്നപ്പോൾ ഉള്ള ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. ആ ഫുട്‌ബോൾ മാന്ത്രികൻ മലയാളികളുടെ മുൻപിൽ വെച്ചു നടത്തിയ ആ ഫുട്‌ബോൾ മായാജാലത്തിന്റെ വിഡിയോ സോഷ്യൽ മീഡിയായിൽ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും വൈറൽ ആയി.  അന്ന് അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് അന്ന് തൊടുത്തു വിട്ട പന്ത് എവിടെയെന്നും, അത് കൈപ്പിടിയിൽ ഒതുക്കിയത് ആരെന്ന അന്വേഷണത്തിലും ആയിരുന്നു ഇതോടെ പലരും.



മറഡോണ തൊടുത്തു വിട്ട ആ പന്ത് ഉയർന്നു ചാടി കൈപിടിയിൽ ഒതുക്കിയത് യദാർത്ഥത്തിൽ സമർത്ഥനായ ഒരു ഗോൾ കീപ്പർ തന്നെ ആയിരുന്നു.  ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോൾ ഫാൻസ് ക്ലബ്ബ് ആയ സൗത്ത് സോക്കേഴ്‌സിന്റെ സജീവ പ്രവർത്തകനും സംസ്ഥാന ഫുട്‌ബോളിലെ പ്രമുഖ ഗോൾ കീപ്പറുമായ കെ.റ്റി ഷെബിൻ ആയിരുന്നു അന്ന് ഫുട്‌ബോൾ ദൈവത്തിന്റെ സ്പര്ശനമേറ്റ ആ ഫുട്‌ബോൾ സ്വന്തമാക്കിയത്. ഇന്ന് മറഡോണയുടെ അമൂല്യമായ ഒരു തിരുശേഷിപ്പ് പോലെ ആ ഫുട്‌ബോൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് കെ.ടി ഷെബിൻ എന്ന ചെറുപ്പക്കാരൻ. 


കാൽപന്ത് കളിയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസ താരമായ ഡിയഗോ മറഡോണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഫുട്‌ബോൾ കളിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു MSP സ്‌കൂളിന്റെ ഫുട്‌ബോൾ ടീമംഗങ്ങൾ ആയിരുന്ന കെ.ടി ഷെബിനും ഇന്ന് ബെംഗളൂരു എഫ്.സി പ്ലെയറും, ഇന്ത്യൻ ഇന്റർനാഷണലും ആയ ആഷിക്ക്  കുരിണിയനടക്കമുള്ളവരുടെ സംഘം കണ്ണൂരിൽ എത്തിയത്. സാക്ഷാൽ മറഡോണയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയ ആരാധകരെ ഫുട്‌ബോൾ തട്ടി ത്രസിപ്പിച്ച മറഡോണ അവസാനം തൊടുത്ത വിട്ട ആ പന്ത് ചെന്നു വീണത് MSP സ്‌കൂളിൽ നിന്നു വന്ന ആഷിക്ക് കുരുണിയനടക്കമുള്ളവരുടെ നടുവിലേക്കായിരുന്നു. ബോള് വരുന്നത് കണ്ടു ജനക്കൂട്ടം അത്യാവേശത്തോടെ  ഓടിയടുത്തുവെങ്കിലും ഗോൾകീപ്പർമാർക്ക് സ്വതസിദ്ധമായ ആ മെയ്‌വഴക്കത്തോടെ പന്ത് വേഗത്തിൽ കൈപ്പിടിയിൽ ഒതുക്കാൻ അവസാനം ഭാഗ്യം സിദ്ധിച്ചത് ആകട്ടെ MSP സ്‌കൂളിന്റെ കെ. ടി ഷെബിൻ എന്ന ആ കൗമാരക്കാരൻ ഗോൾ കീപ്പർക്ക്.




ഇന്നു മലപ്പുറം ജില്ലാ സീനിയർ ടീമിന്റെ ഗോൾ കീപ്പർ ആയ കെ.ടി ഷെബിൻ മേലാറ്റൂർ RMHS സ്‌കൂളിലെ കായികാധ്യാപകൻ കൂടി ആണ്.  സെവൻസ് ഫുട്‌ബോളിലെ പ്രമുഖ ക്ളബ്ബ്കൾ ആയ റോയൽ ട്രാവൽസ്, അൽ മദീന ചെർപ്പുളശ്ശേരി, ഉഷ എഫ്.സി തൃശൂർ എന്നിവയടക്കം ഉള്ള പല പ്രമുഖ ടീമുകളുടെയും ഗോൾ വല കാത്തിട്ടുണ്ട് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കെ.ടി ഷെബിൻ. ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ അസാമാന്യ സേവുകളും ആയി പല ഗോൾ ശ്രമങ്ങളും നിഷ്പ്രഭമാക്കി കെ.ടി ഷെബിൻ എന്ന യുവാവ് കൈയ്യടി നേടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ പ്രധാനം മറഡോണ തൊടുത്ത വിട്ട ആ ബോള് കൈപ്പിടിയിൽ ഒതുക്കിയത് തന്നെ. 



മറഡോണയുടെ ഓർമ്മക്കായി ലഭിച്ച അമൂല്യ നിധിയായ ഈ ഫുട്‌ബോൾ എല്ലാം മലയാളികൾക്കുമായി സർക്കാരിന്റെ നേതൃത്വത്തിൽ എവിടെയെങ്കിലും പ്രതിഷ്ഠിക്കുക ആണെങ്കിൽ ഈ ഫുട്‌ബോൾ കൈമാറാൻ കെ.ടി ഷെബിനും കുടുംബാംഗങ്ങളും തയ്യാറാണ്. മറഡോണയെന്ന ഇതിഹാസത്തിന്റെ സ്മരണകൾ ഉണർത്തുന്ന  അമൂല്യമായ ഈ ഫുട്‌ബോൾ ഒന്നു കാണുവാനും സ്പര്ശിക്കാനുമായി കെ.ടി ഷെബിന്റെ വസതിയിലേക്ക് നൂറുകണക്കിന്  കായികപ്രേമികൾ ആണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.   കളിയാരാധകരുടെ ഈ ആവേശം കാണുമ്പോൾ ഒരു സ്പോർട്സ് മ്യൂസിയം എന്ന ആശയം ആണ് സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കൂട്ടായ്മക്ക് സർക്കാരിന്റെ മുന്നിലേക്ക് വെക്കുവാൻ ഉള്ളത്. കായിക മേഘലയിൽ വളരെയധികം പാരമ്പര്യം ഉള്ള കേരളത്തിൽ അത് തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നു തന്നെ ആണന്നു സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ ആരാധകവൃന്ദം വിശ്വസിക്കുന്നു. അതിനു തിലകകുറി ചാർത്താൻ സാക്ഷാൽ ഫുട്‌ബോൾ ദൈവത്തിന്റെ തന്നെ സ്പര്ശനമേറ്റ ഈ ഫുട്‌ബോളിന് സാധിക്കുമെന്നതുറപ്പ്.  

✍🏽ആൽവി മത്തായി, സൗത്ത് സോക്കേഴ്‌സ്




Labels

Followers