നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട് വനിതാ കളിക്കാരെ സ്വാധീനിക്കാൻ സാധ്യത ഉള്ളതും, രാജ്യത്തിൽ ഒരു സാമൂഹിക വിപ്ലവം തന്നെ സൃഷ്ട്ടിക്കാൻ ഉതകുന്നതാണെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്) പ്രസിഡന്റ് പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.
ഡിസംബർ മുതൽ ജനുവരി മാസം പകുതിയോളം വരെ നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ. അഹമ്മദാബാദിലും നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്.
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം വനിതാ എ എഫ് സി ഏഷ്യൻ കപ്പിന് ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.