Showing posts with label indian arrows. Show all posts
Showing posts with label indian arrows. Show all posts

Friday, March 15, 2019

സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സും ആരോസും


ടീമുകളുടെ പിന്മാറ്റ ആശങ്കൾക്കിടയിൽ സൂപ്പർകപ്പിന് ഇന്ന് തുടക്കം.ഒഡിഷ തലസ്ഥാനമായ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സ് - ഇന്ത്യൻ ആരോസ് പോരാട്ടത്തോട് കൂടിയാണ്  യോഗ്യത മത്സരങ്ങൾക്ക് തുടക്കം.ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ കൗമാരങ്ങളെ നേരിടുമ്പോൾ തീപാറും അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം.

Sunday, March 10, 2019

ഇന്ത്യയുടെ യുവതുർക്കികൾ - ഇന്ത്യൻ ആരോസ്..

2010ൽ ജനിച്ചു വീണ ശേഷം മൂന്നു വർഷങ്ങൾക്കപ്പുറം പൂട്ടിക്കെട്ടി 2017ൽ വീണ്ടും തുറന്നു വിട്ട കടുവക്കുട്ടികൾ തങ്ങളുടെ പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ട കാഴ്ചകളാണ് ഇന്ത്യൻ ആരോസ് എന്ന ക്ലബിന് പറയാൻ ഉള്ളത്. 
2010ൽ ഇന്ത്യൻ ദേശീയ പരിശീലകനായ ബോബ് ഹൗട്ടന് ഒരു കാര്യം പെട്ടെന്ന് കത്തി.. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല എന്ന്. അന്നത്തെ ദേശീയ ലീഗിൽ കളിക്കുന്ന മുന്തിയ താരങ്ങളെ എടുത്ത് പരിശീലനം കൊടുത്തു ചെന്നാലൊന്നും ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല..സാധിച്ചാൽ തന്നെ അത് ശാശ്വതവുമല്ല.ഇന്ത്യക്ക് മികച്ച ഒരു ജൂനിയർ നിര ഇല്ല. ഇന്ത്യൻ കൗമാര പ്രതിഭകളെ ഐ ലീഗ് ടീമുകളുടെ ബെഞ്ചുകളിൽ തളച്ചിട്ടതിരിക്കുകയാണ്.ഇന്ത്യൻ ജൂനിയർ ടീമുകൾ ആണെങ്കിൽ ടാറ്റാ ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഭൂരിഭാഗം പേരെ വെച്ച് അവിടുന്നുമിവിടുന്നും തട്ടിക്കൂട്ടിയ ടീമും. ഗെയിം ടൈം കിട്ടാതെ എങ്ങിനെ അവരിലെ പ്രതിഭകളെ തിരിച്ചറിയും. പിന്നീട് അദ്ദേഹം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുത്തു. ഇന്ത്യൻ കൗമാര താരങ്ങളെ ഉൾപെടുത്തി ഒരു ടീം ദേശീയ ലീഗിൽ ഇറക്കുക.സെക്കന്റ്‌ ഡിവിഷനിൽ AIFF ന്റെ ഒരു ഇലവനെ അങ്ങോട്ട്‌ ഇറക്കി. 2010 സെപ്റ്റംബർ 21ന് ഫെഡറേഷൻ കപ്പിൽ പഞ്ചാബിലെ ജെ സി ടി മിൽസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ വിജയത്തോടെ തുടങ്ങി. പിന്നീട് മഹീന്ദ്ര യുണൈറ്റഡിന്റെ പിൻവാങ്ങലിൽ ഐ ലീഗിലേക്ക് എത്തി. 2011 തുടക്കത്തിൽ തന്നെ AIFF ഇലവന് ഒരു പുതിയ പേരും നൽകി. അങ്ങിനെ ഇന്ത്യൻ ആരോസ് എന്നൊരു ടീം അങ്കത്തട്ടിലേക്ക് ഇറങ്ങി.
2011-12 സീസണിൽ പൈലൻ ഗ്രൂപ്പിന്റെ സ്പോൺസർ ഷിപ്പിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കി പൈലൻ ആരോസ് കളത്തിൽ ഇറങ്ങിത്തുടങ്ങി. മുൻ വർഷത്തെ കളിക്കാർ അയാൾ ജെജെ, ഗുൽപ്രീത് സന്ധു, മൻദീപ് എന്നിവരെ ഒക്കെ നഷ്ടപ്പെട്ട ടീമിന്റെ കോച്ചുമാരെയും പലകുറി മാറ്റി പരീക്ഷിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ മാത്രമായി ഒരു ടീം എന്ന ചീത്തപ്പേര് വാങ്ങിയ ആരോസ്  ഡെവെലപ്‌മെന്റൽ ടീമായ കാരണം കൊണ്ട് മാത്രം റെലഗേറ്റ് ആയില്ല. ഒടുവിൽ 2013ൽ സ്പോൺസർ ആയ പൈലൻ ഗ്രൂപ്പിനും മടുത്തു. അവർ പിൻവാങ്ങി. അങ്ങിനെ ആ യാത്രക്ക് തിരശീലവീണു. ആരോസ് എന്നൊരു പ്രസ്ഥാനം ഓർമയിൽ മാത്രം ആവുമെന്ന് കരുതപ്പെട്ടു. 
നാലു വർഷങ്ങൾക്കിപ്പുറം 2017ൽ u17 ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പും ഐ എസ് എല്ലിന് ഉണ്ടായ ജനപിന്തുണയും ഇന്ത്യയിലെ ഫുട്ബോൾ വിപ്ലവവുമെല്ലാം മനസ്സിലാക്കിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അവരെ തട്ടിയുണർത്തി. അങ്ങിനെ ഇന്ത്യൻ ആരോസ് വീണ്ടും പുനരുജ്ജീവിപ്പിച്ചു. U17- 19 താരങ്ങളെ അണിനിരത്തി ജൂനിയർ ടീം  കോച്ച് ഡി മറ്റോസ് അവരെ ഐ ലീഗിന് സജ്ജരാക്കി. പതിനെട്ടു കളികളിൽ നിന്ന് നാലു വിജയങ്ങൾ മാത്രമായി പത്താം സ്ഥാനത്ത് അവർ ഫിനിഷ് ചെയ്തു. പക്ഷേ നമ്മുടെ ഭാവി ഇവരുടെ കൈകളിൽ ഭദ്രമാണെന്ന് അവരുടെ കളികളിൽ അവർ തെളിയിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇരുപത് കളികളിൽ ആറു വിജയങ്ങളുമായ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മിനർവക്കും കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിനും മുകളിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 
രാഹുലും രോഹിതും ബോറീസും ഗുർക്രീതും വിക്രം പ്രതാപമൊക്കെ അടങ്ങുന്ന ഈ കൗമാര നിരയിൽ നിന്നും ഇനിയും പലതും നമുക്ക് ലഭിക്കാൻ ഉണ്ട്.സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കത്തിനിറങ്ങുന്ന ഇന്ത്യൻ ആരോസ് റിസൾട്ട്‌ എന്തായാലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് ഉറപ്പുള്ളവരാണ് ഫുട്ബോൾ പ്രേമികൾ.

Friday, January 18, 2019

ആരോസിനെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ; പോയിന്റ് ടേബിളിൽ രണ്ടാമത്..


ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 48ആം മിനുട്ടിൽ സ്പാനിഷ് താരം ജാമി സാന്റോസ് കോളാഡോയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ 22 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റുമായി എട്ടാമതാണ് ഇന്ത്യൻ ആരോസ്

12 കളികളിൽ നിന്നും 27 പോയിന്റുമായി ചെന്നൈ സിറ്റി എഫ്സിയാണ് ലീഗിൽ ഒന്നാമത്

Sunday, December 23, 2018

ആർക്കാണ് ഈ ഐ ലീഗിന്റെ നാശം കാണേണ്ടത്


വർത്തമാന കാലത്ത് ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റാണ് ഇന്ത്യ എന്നതിന് യാതൊരു സംശയമില്ല,പക്ഷേ മറ്റു രാജ്യങ്ങളിലുള്ള ഫുട്ബോൾ മത്സരങ്ങൾക്ക് നമ്മുടെ രാജ്യത്ത് കിട്ടുന്ന പ്രചാരം നമ്മുടെ നാട്ടിൽ നടക്കുന്ന ലീഗുകൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം  ചർച്ചയ്ക്കു വിധേയമാക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്, നമുക്കറിയാം സ്പാനിഷ് ലീഗ് ഇന്ത്യയിലെ പ്രേക്ഷകരെ മുൻനിർത്തിക്കൊണ്ട് അവരുടെ സമയത്തിൽ വരെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ സീസണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിദേശ ലീഗുകളിൽ കളിക്കുന്ന പല വമ്പൻ ടീമുകളും അവർ ഇന്ത്യയിലെ സാംസ്കാരികമായ ഇന്ത്യയുടെ ഓരോ ആഘോഷങ്ങളിലും പങ്കുചേരുന്നത് ഇന്ത്യ എന്ന വലിയ മാർക്കറ്റിനെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം,
ഫുട്ബോൾ അഭിനിവേഷം സിരകളിൽ ലഹരിയായി കൊണ്ടുനടക്കുന്ന അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാവുന്ന ഒരു ജനവിഭാഗം ഉള്ള ഒരു നാട്ടിൽ നമ്മുടെ പ്രാദേശിക ലീഗായ i ലീഗിനെ അതിൻറെ സംരക്ഷണാവകാശം കൈവശപ്പെടുത്തിയ സ്റ്റാർ നെറ്റ്‌വർക്ക് നടത്തിക്കൊണ്ടിരിക്കുന്ന തികച്ചും അവഗണന പരം ആയിട്ടുള്ള നിലപാടുകൾ തുറന്നുകാണിക്കുക എന്നുള്ളത് ഈ നാട്ടിലെ ഓരോ കായിക പ്രേമിയുടെയും ബാധ്യതയാണ്, താരതമ്യേനെ കാൽപന്ത് സംസ്കാരം വളരെ കുറഞ്ഞ രാജ്യങ്ങളിലെ ലീഗുകൾക്ക് അതാത് രാജ്യത്തെ ടെലികാസ്റ്റിംഗ് അവകാശം നേടിയ അതോറിറ്റികൾ അവർക്ക് ചെയ്യാവുന്നതിന്റെ പരമാവതി മികവോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ മത്സരിക്കുന്നത് നമുക്ക് കാണാം .  ഇന്ത്യയിലെ അവസ്ഥയോ ? സാങ്കേതിക മികവില്ലാത്തതിന്റെ കാരണം കൊണ്ട് ഐ ലീഗിന്റെ പ്രേക്ഷക പിന്തുണ കുറഞ്ഞു പോകുന്നത് ലീഗിന്റെ പോപ്പുലാരിറ്റി കുറവാണെന്നു ചിത്രീകരിച്ചു മത്സരങ്ങളുടെ സംപ്രേഷണങ്ങൾ വെട്ടി ചുരുക്കി  വളർന്നു വരുന്ന പുത്തൻ കായിക സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഇന്ത്യയുടെ മുൻ നിര ലീഗിനെ മാറ്റി നിർത്തുന്നത് ഒരിക്കലും അനുവദിച്ചു കൂടാ . ലൈവ് മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ടെലികാസ്റ്റിംഗ്‌ നടത്താതെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞു പോയ ക്രിക്കറ്റിനെയും കബഡിയുടെയും ഹൈലെറ്റസ്‌കൾ കാണിക്കുന്നതിന്റെ വാണിജ്യ തന്ദ്രം മനസിലാകുന്നില്ല . സ്റ്റാർ നെറ്റ് വർക്കിന്‌ താല്പര്യം ഇല്ല എങ്കിൽ മറ്റു ടെലികാസ്റ്റിംഗ് സ്ഥാപനങ്ങളെ അതിനു അനുവദിക്കുകയാണ് വേണ്ടത് . അല്ലാതെ ഈ രാജ്യത്തിന്റെ തനതു കാൽപ്പന്തു സംസ്കാരത്തിന്റെ മുകളിൽ കത്തി വെച്ച് കൊണ്ട് മറ്റെന്തിനേയോ വളർത്താനുള്ള പുറപ്പാട് ഈ നാട്ടിലെ കായിക പ്രബുദ്ധ സമൂഹ വക വെച്ച് തരും എന്ന് കരുതുന്നു എങ്കിൽ അതിന് സ്റ്റാർ നെറ്റ്വർക് വലിയ വില കൊടുക്കേണ്ടി വരും . അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള തത്സമയ പ്രക്ഷേപണം സാധ്യമാക്കാൻ കഴിവുള്ള സ്റ്റാർ നെറ്റ്വർക് ഇനിയെങ്കിലും ഈ ലീഗിനെ തകർക്കാൻ ഉള്ള സങ്കടിത നീക്കത്തിൽ നിന്നും പിന്മാറണം . ഇത് കാല്പന്തിനെ പ്രണയിച്ചവരുടെ അപേക്ഷ ആണ് .

അസ്ഹർ വെള്ളമുണ്ട
ഫുട്‍ബോളിനോടാണ് പ്രണയം

Saturday, December 1, 2018

ഐ ലീഗ്: ചാമ്പ്യന്മാർ വിജയവഴിയിൽ; ആരോസിന് തുടർച്ചയായ മൂന്നാം തോൽവി


ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബ്. ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യൻ ആരോസിനെയാണ് മിനർവ്വ കീഴടക്കിയത്.ജയത്തോടെ മിനർവ്വ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

72-ആം മിനുട്ടിൽ നൈജീരിയൻ താരം ഫിലിപ്പ് എൻജോകുവാണ് മിനർവ്വയുടെ വിജയഗോൾ നേടിയത്.

അടുത്ത മത്സരത്തിൽ ഡിസംബർ നാലിന് മിനർവ ഈസ്റ്റ് ബംഗാളിനെയും  ഡിസംബർ ഏഴിന് ഇന്ത്യൻ ആരോസ്  നെരോക്ക എഫ്സിയെയും നേരിടും.

Labels

Followers