Monday, June 29, 2020
Tuesday, September 4, 2018
പ്രധാന പങ്കാളി പിന്മാറി വിശദീകരണം നൽകാതെ ഐ എസ് എൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സഹ ഉടമസ്ഥ അവകാശത്തിൽ നിന്നും ഇന്റർനാഷണൽ മാനേജ്‌മെന്റ് ഗ്രൂപ്പ് (ഐ.എം.ജി) പിന്മാറിയതായി സൂചന. ഔദ്യോഗികമായ യാതൊരുവിധ വിശദീകരണവും ഈ വിഷയത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലോഗോയിൽനിന്നും ഐ.എം.ജിയുടെ പേര് അപ്രത്യക്ഷമായത് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.
ഐ.എം.ജി, റിലൈൻസ്, സ്റ്റാർ എന്നീ മൂന്ന് കമ്പനികളുടെ കൂട്ടായ പങ്കാളിത്തത്തിൽ 2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. മൂന്ന് കമ്പനികൾക്കും സുപ്രധാനമായ പങ്കാളിത്തം ഉണ്ടെങ്കിലും ഐ.എസ്.എൽ ന്റെ മേൽനോട്ടത്തിലും നടത്തിപ്പിലും മുന്നിൽ നിൽക്കുന്നത് റിലൈൻസാണ്. ഇന്ത്യൻ സുപ്പർ ലീഗിന്റെ സംപ്രേഷണവും വിപണനവും നടത്തി കൂടുതൽ ജനകീയമാകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് സ്റ്റാർ ആണ്.
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ഐ.എം.ജി ആയിരുന്നു. അന്താരാഷ്ട്ര ബ്രാന്റുകളെയും സ്പോണ്സർമാരെയും കളിക്കാരെയും ഐ എസ് എലിലേക്ക് ആകർഷിക്കുന്നത്തിൽ ഐ എം ജിയുടെ പങ്ക് വിസ്മരിക്കാൻ ആവില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംരക്ഷണതിന്റെ മേൽനോട്ടം വഹിക്കുന്നതും ഐ എം ജിയാണ്.
ഐ.എം.ജിയുടെ പിന്മാറ്റം റിലയൻസിനും സ്റ്ററിനും സാമ്പത്തികമായി അധിക ഭാരം ആവും എന്നതിലുപരി ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗ് ആവാനൊരുങ്ങുന്ന ഐ എസ് എലിന്റെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ വളരെ പ്രധാനപ്പെട്ട പങ്കാളി പ്രോജക്ട് ഉപേക്ഷിച്ച് പിന്മാറുന്നത് ഏത് രീതിയിൽ തിരിച്ചടിയാവുമെന്ന് കാത്തിരുന്നു കാണാം..
Friday, August 31, 2018
ഡെലേ അലി ചലഞ്ച് ഏറ്റെടുത്ത് രൺബീർ കപൂർ വെല്ലുവിളിച്ചിരിക്കുന്നത് മൂന്ന് മുംബൈ എഫ്സി താരങ്ങളെ.
ടോട്ടൻഹാം ഹോട്ട്സ്പറിന്റെ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.
മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.
മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..
Sunday, February 18, 2018
വീണ്ടും ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായി മുഹമ്മദ് റാഫി.
ആശാന്റെ പതനത്തിനായി പ്രാർത്ഥിച്ചവർക്ക് സന്തോഷിക്കാൻ ഇനിയും കാത്തിരിക്കണം. ആദ്യ പകുതിയുടെ 32 ആം മിനിറ്റിൽ ജംഷഡ്‌പൂരിന്റെ വെല്ലിങ്ടൺ പ്രിയോറി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത റോക്കറ്റ് തുളച്ചു കയറിയത് ചെന്നൈ ഗോൾപോസ്റ്റിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടനെഞ്ചിലേക്ക് കൂടി ആയിരുന്നിരിക്കണം. ഗോൾ നേടിയത്തിന് ശേഷം പ്രതിരോധത്തിൽ ഊന്നി കളിച്ച ജംഷഡ്പൂർ 88 ആം മിനിട്ടുവരെ മത്സരം മുൾമുനയിൽ നിറുത്തി. 88 ആം മിനിറ്റിൽ ചെന്നൈ എഫ്.സിക്ക് അനുകൂലമായി ലഭിച്ച കോർണർ ആശാന്റെ തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി.
മിഹേലിച്ച് ബോക്സിലേക് ഉയർത്തി നൽകിയ പന്ത് രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ കേരളതിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫിച്ചയുടെ മസ്തകത്തിൽ തട്ടി സുബ്രതോ പോളിനെ കാഴ്‌ചകാരനാക്കി ജംഷാഡ്പൂരിന്റെ ഗോൾ വലകളേ ചുംബിച്ചപ്പോൾ ചെന്നൈ ആരാധകരേക്കാൾ കൂടുതൽ സന്തോഷവും ഒരു ഇടക്കാല ആശ്വാസവും നൽകുന്നത് ലീഗിൽ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിനാവും.
മത്സരം സമനിലയിൽ കലാശിച്ചതോടെ 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ എഫ്. സി മൂന്നാം സ്ഥാനതും. 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ടാറ്റ ജംഷഡ്‌പൂർ നാലാമതും രണ്ട് പോയിന്റ് അകലെ 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ആണ് നിലവിൽ.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Thursday, January 18, 2018
ചരിത്രം കുറിച്ച് ജെറി, മറികടന്നത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ
ജംഷത്പൂർ സ്വന്തം തട്ടകമായ ജെആർഡി ടാറ്റാ സ്‌പോർട്‌സ് കോംപ്ലക്‌സിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിട്ട മത്സരത്തിൽ കളി തുടങ്ങി 22 സെകന്റ് പിനിട്ടപ്പോളാണ് ജെറി മാവ്മിംഗ്താംഗയുടെ കാലിൽനിന്ന് ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നത്.
കിക്കോഫിൽ നിന്നും ഉരുത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലിൽ തട്ടി ഡിഫ്ളക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് ബ്ലാസ്‌റ്റേഴ്സിന്റെ രണ്ട് പ്രതിരോധനനിരക്കാർക്കിടയിലൂടെ ജെറിയിലേക് നീട്ടി നൽകി. മുന്നോട്ടു കയറി വന്ന ബ്ലാസ്‌റ്റേഴ്സ് ഗോൾ കീപ്പർ പോൾ റചൂബ്കയെ കബളിപ്പിച്ച് ജെറി വലയിലേക്കു പ്ലേസ് ചെയ്തപ്പോൾ സമയം കളി തുടങ്ങി വെറും 22 സെക്കന്റുകൾ മാത്രം.
ഐഎസ്എൽ രണ്ടാം എഡിഷനിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സിക്ക് എതിരായി 29 ാം സെക്കന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ക്രിസ് ഡഗ്നാൽ കുറിച്ച റെക്കോർഡാണ് ജെറി പഴകഥ ആക്കിയത്. ഇതോടെ മലയാളിതാരം മുഹമ്മദ് റാഫി എഫ്.സി പൂനൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി 48 ാം സെക്കന്റിൽ നേടിയ ഗോൾ ഏറ്റവും വേഗമേറിയ ഐ.എസ്.എൽ ഗോളുകളുടെ പട്ടികയിൽ 3ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ് സന്ദർശിക്കു
Monday, January 15, 2018
ജെയിംസ്ന്റെ കീഴിൽ മുംബൈക്കെതിരെ ഇറങ്ങിയ കൊമ്പൻമാർക്ക് രണ്ടാം വിജയം.
ഡേവിഡ് ജെയിംസ്ന്റെ പരിശീലനത്തിൽ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും ഒരു സമനിലയും രണ്ടു വിജയവും കേരളത്തിന്റെ കൊമ്പൻമാർ കരസ്ഥമാക്കി. ഇതോടെ കേരളം പത്തു മത്സരങ്ങളിൽ നിന്നായി പതിനാലു പോയിന്റോടെ ആറാം സ്ഥാനത്തെത്തി. മുംബൈ സ്റ്റേഡിയം അക്ഷരാർത്തത്തിൽ മഞ്ഞ പുതച്ചപ്പോൾ കൊമ്പനു മദമിളകി. മുംബൈയോടുള്ള മധുര പ്രതികാരം കൂടി ആയി മാറി ഈ മത്സരം. ഡൽഹിക്കെതിരെ കളിച്ച ടീമിൽ നിന്നും രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ കൊമ്പന്മാർ 4-4-2 ഫോർമേഷനിൽ ആയിരുന്നു കളത്തിൽ ഇറങ്ങിയത്. തുടക്കം മുതൽ മാർക്ക് സിഫിനെയോസിലൂടെ മികച്ച ആക്രമണം ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. പന്ത്രണ്ടാം മിനുട്ടിൽ സിഫിനെയോസ് മുംബൈ ബോക്സിനുള്ളിൽ നൽകിയ മികച്ച പാസ്സ് ജാക്കി ചന്ദ്നു നൽകി എന്നാൽ ദുർബലമായ ഷോർട് ഉതിർത്തത് ഗോളിയുടെ കയികളിലേക്കായിരുന്നു. പ്രത്യാക്രമണം നടത്തിയ മുംബൈ പതിനാറാം മിനുട്ടിൽ ബൽവന്തിന്റെ മികച്ച ഹെഡ്‍ർയിലൂടെ കേരള ബോക്സിൽ അപകടം വിതച്ചു. അടുത്ത നിമിഷം തന്നെ ജേഴ്സണ്‍ വിയേരയിലൂടെ വന്ന അടുത്ത അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും പോയി. ഇരുപത്തി നാലാം മിനുട്ടിൽ
മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്സണ്‍ വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ്‍ എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഇയാന്‍ ഹ്യം മുംബൈ ബോക്സിലേക്കു കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ പകച്ചു നില്‍ക്കുയായിരുന്നു. സ്ഥാനം തെറ്റി നിൽക്കുക ആയിരുന്ന മുംബൈ ഗോളി അമരീധരിനെ കബളിപ്പിച്ച് ഹ്യൂമ് ബോക്സിനകത്തു കയറി അനായാസമായി പ്ലേസിങ്യിലൂടെ ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നേടിയ ഹാട്രിക്കിലൂടെ ഗോൾ വേട്ട തുടങ്ങിയ മലയാളികളുടെ ഹ്യൂമേട്ടൻ ഈ സീസണിലെ നാലാമത്തെ ഗോളും സ്വന്തമാക്കി. നാൽപ്പതാം മിനുട്ടിലൂടെ മുംബൈ തിയാഗോ സാന്റോസിലൂടെ മികച്ച മുന്നേറ്റം നടത്തി എങ്കിലും സുബാഷിഷ് റോയ് അതിനു തടഇടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഗോള്‍ കിക്ക് എടുക്കാന്‍ വൈകിയതിനു സുഭാഷിഷിനു മഞ്ഞക്കാര്‍ഡും ലഭിച്ചു . ആദ്യപകുതി അവസാനിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 51ശതമാനം മുന്‍തൂക്കം നേടിയിരുന്നു.എന്നാല്‍ മുംബൈയ്ക്ക് നാല് കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിനു ലഭിച്ചത് കേലവം ഒരു കോര്‍ണര്‍ മാത്രമാണ്. രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും പരിക്കേറ്റ റിനോ ആന്റോയ്ക്കു പകരം പെസിച്ചും കളത്തിൽ ഇറങ്ങിയപ്പോൾ കേരളത്തിന്റെ പ്രതിരോധം ശക്തിപ്പെട്ടു. എങ്കിലും 50-ാം മിനിറ്റില്‍ എമാന പന്ത് വലയിലാക്കി എങ്കിലും ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയതിനാല്‍ ബ്ലാസറ്റേഴ്സ് രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽമുംബൈ മികച്ച കളി പുറത്തെടുത്തു. എന്നാൽ ബ്ലാസ്റ്റേഴ്‌സൽ നിന്നും ഒരു സങ്കടിത നീക്കം പോലും കാണാൻ സാധിച്ചില്ല. അറുപത്തി ഒന്നാം മിനുട്ടിൽ പേക്കൂസൻറെ ഷോർട് ഗോൾ പോസ്റ്റിനു മുകളിലൂടെ പോയി. 77-ാം മിനിറ്റില്‍ മുംബൈയുടെ വലതു ഭാഗത്തെ ബോക്സിനടുത്ത് ബ്ലാസറ്റേഴ്സിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത പെസിച്ചിന്റെ ഗ്രൗണ്ട് ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.79-ാം മിനിറ്റില്‍ മുംബൈയുടെ പെനാല്‍ട്ടി ബോക്സിനു തൊട്ടു മുന്നില്‍ വിനീതിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാന്‍ ഹ്യൂമിന്റെ ഗ്രൗണ്ട് ഷോട്ട് മുംബൈ ഗോളി രക്ഷപ്പെടുത്തി.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ സഞ്ജു പ്രധാന്റെ ക്രോസില്‍ റാഫ ജോര്‍ഡയുടെ ആദ്യ ശ്രമം ബ്ലാസറ്റേഴ്സിന്റെ പ്രതിരോധത്തില്‍
തട്ടി മടങ്ങി. എന്നാല്‍ തുടര്‍ന്നു ലിയോ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു. വൈകാതെ അവസാന വിസിലും മുഴങ്ങി.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം പഴയ ആശാൻ നയിക്കുന്ന ജാംഷെഡ്പൂരിനെതീരെ അവരുടെ തട്ടകത്തിൽ ആണ് .അവിടെയും ജയിംസിന്റെ കൊമ്പന്മാർ വിജയം കൈവരിക്കട്ടെ.
Credit : Nipun SouthSoccers
Friday, September 8, 2017
ബ്രസീലിയൻ സ്‌ട്രൈക്കറുമായി പുണെ സിറ്റി.
കൂടുതൽ ISL വാർത്തകൾക്ക്.,https://www.facebook.com/SouthSoccers/
Saturday, September 2, 2017
പ്രതീക്ഷ നഷ്ടപ്പെട്ട് ജർമൻ, ബ്ലാസ്റ്റേഴ്‌സിലേക്ക് ഉണ്ടാവില്ല.
ട്വിറ്ററിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. മുൻപ് താൻ പറഞ്ഞിരുന്നതുപോലെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ സീസണിലും തിരിച്ചുവരുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഇനി അത് സംഭവിക്കാൻ സാധ്യതയില്ല ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരെ താൻ ഒരുപാട് സ്നേഹിക്കുന്നു എന്നും കഴിഞ്ഞ രണ്ടുവർഷക്കാലം ഇവിടെ ആയിരിക്കാൻ സാധിച്ചതിൽ താൻ പൂർണ സംതൃപ്തനാണെന്നും താരം ട്വിറ്റർ വഴി വ്യക്തമാക്കി
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിൽ 20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ജർമൻ ആറുവട്ടം ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു.
കഴിഞ്ഞ സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ ജർമന് സാധിച്ചിരുന്നില്ല എങ്കിലും 2015 സീസണിൽ സമ്മർദങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും 9 മത്സരങ്ങളിൽനിന്ന് 6 ഗോളുകൾ നേടിയ 25 കാരനായ യുവ ഇംഗ്ലീഷ് താരം മികച്ച പ്രകടനം കാഴ്ചവെച്ചു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
Monday, August 14, 2017
റഫറിയിൽ നിന്നും ചുവപ്പ് കാർഡ് പിടിച്ചുവാങ്ങിയ 2007 അണ്ടർ 20 ലോകകപ്പിലെ വിവാദനായകൻ അത്ലറ്റികോ ഡി കൊൽക്കത്തയിൽ.
Monday, July 31, 2017
കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സ്.
ഇത്തവണ ടീം മാനേജ്മെന്റ് ആരാധകരുടെയും മനസ്സറിഞ്ഞാണ് പ്രവർത്തനം. നിലനിർത്തിയ താരങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ സി കെ വിനീതിനയാണ് ആദ്യ ടീം പരിഗണിച്ചത്. കേരളീയനും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയും ഊർജ്ജവുമായ സി കെ വിനീതിനെ നിലനിർത്താൻ മാനേജ്മെന്റ് മറ്റൊന്നും ആലോചിച്ചിക്കേണ്ടി വന്നില്ല. ഇന്ത്യൻ നാഷണൽ ടീമിലെ സ്ഥിരം സാന്നിധ്യം വിനീതിനെ ഇനി മുതൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ കാണാം.
സന്ദേശ് ജിങ്കാനെയാണ് നിലനിർത്തിയ മറ്റൊരു വലിയ താരം. സന്ദേശ് ജിങ്കാന് മലയാളി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ വലിയ ഇടമാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കാക്കുന്ന ജിങ്കന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായ വികാരം കൂടെ കണക്കിലെടുത്ത് ജിങ്കന് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാൻ മാനേജ്മെന്റ് നിയോഗിച്ചു.
പിന്നീട് അണ്ടർ 21 വിഭാഗത്തിൽ പ്രശാന്തിനെ നിലനിർത്തി. കഴിഞ്ഞ സീസണിൽ പരുക്ക് മൂലം ഒറ്റ മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിക്കാതിരുന്ന പ്രശാന്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിലേക്കുള്ള വിളി.
ഡ്രാഫ്റ്റിലേക്കിയപ്പോളും മികച്ച തിരഞ്ഞെടുപ്പുകളാണ് ടീം നടത്തിയത്. ആദ്യ അവസരത്തിൽ തന്നെ ഇന്ത്യയിലെ മികച്ച റെറ്റ് ബാക്കുകളിൽ ഒരാളായ തൃശൂർ സ്വദേശിയായ റിനോ ആന്റോയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കും ഐ ലീഗിലെ മിന്നും താരവുമായ ലാൽറുത്താരയെ കൂടെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നയം വ്യക്തമാക്കി. യുവതാരങ്ങളായ ലാൽത്കിമ, പ്രീതം കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രതിരോധ ശൃംഖല രൂപപ്പെടുത്തി. ഇനി ഒരു വിദേശ താരത്തെയാകും പ്രതിരോധത്തിലേക്ക് പരിഗണിക്കുന്നത്.
മറ്റ് എല്ലാ ടീമുകളും ഡ്രാഫ്റ്റിൽ ഒന്നിലധികം ഗോൾ കീപ്പർമാരെ പരിഗണിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് മുൻ എഫ് സി ഗോവ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരിയെയാണ് ടീമിലെടുത്തത് ഇത്തവണയും ഒരു വിദേശ ഗോൾ കീപ്പർ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ എത്തും എന്നും ഉറപ്പിക്കാം.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര ബ്ലാസ്റ്റേഴ്സിന്റെതാണ് എന്ന് പറയാം. കഴിഞ്ഞ വർഷങ്ങളിൽ കളി മെനയാൻ ആളില്ലാതിരുന്ന മധ്യനിരയിൽ ഇന്ത്യയിലെ മികച്ച മധ്യനിര താരങ്ങളായ ജാക്കി ചന്ദ് സിംഗ്, ജപ്പാനീസ് വംശജനായ അരാട്ട ഇസുമി, മിലാൻ സിംഗ് എന്നിവരാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ ഇറങ്ങുന്നത്. സിയാം ഹംഗലും ഇവർക്ക് കൂട്ടായി ഉണ്ടാകും. യുവ താരങ്ങളായ ലോകൻ മെയറ്റി, മലയാളി താരം അജിത് ശിവൻ എന്നിവരെ കൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച് മധ്യനിര ശക്തമാക്കി.
25 വയസ്സുകാരൻ കരൺ സാവേയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഉള്ളത്. മുന്നേറ്റ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ഹീറോ ഇയാൻ ഹ്യുമിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏക വിദേശ താരവും ഇയാൻ ഹ്യുമാണ്.
വളരെ മികച്ച താരങ്ങളെ സ്വന്തമാക്കി മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ഇനി മുതൽ പുത്തൻ വിദേശ താരങ്ങളാകും വരാൻ പോകുന്നത് എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സ് നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിലെ ഫാൻ ഫേവറെറ്റുകൾ പലരും ടീമിലെത്താൻ സാധ്യതയില്ല ഇത് ആരാധകരെ നിരാശരാക്കുമെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജർ റെനെ പറഞ്ഞ പോലെ ക്ലബ്ബാണ് വലുത് താരങ്ങളല്ല. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർക്ക് രണ്ടു തവണ നഷ്ടപ്പെട്ട ആ കപ്പ് റെനെച്ചായനും കൂട്ടരും കൊണ്ടുവരും എന്ന് തന്നെ പ്രതീക്ഷിക്കാം...
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
കൂടുത്തകൾ ഫുട്ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/
Wednesday, June 21, 2017
ഇനി ഐ ലീഗിലും ഐ എസ് എൽ ഇലും തുല്യമായി വിദേശ താരങ്ങൾ

Blog Archive
-
▼
2022
(8)
-
▼
September
(8)
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- Mumbai City FC are in the Durand Cup Final courtes...
- 🏆𝐂 𝐇 𝐀 𝐌 𝐏 𝐈 𝐎 𝐍 𝐒 🇮🇳 India crowned th...
- Indian🇮🇳 boys were on a role in this edition of ...
- Nikum Gyamar’s was exceptional for Rajasthan unite...
- BENGALURU FC ARE INTO FINAL!Bengaluru FC beat Hyde...
- SAFF Women’s Championship semifinal is here💥 Indi...
-
▼
September
(8)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)