Showing posts with label U17 world cup 2017. Show all posts
Showing posts with label U17 world cup 2017. Show all posts

Friday, September 29, 2017

ബ്രസീലും, സ്പെയിനും കൊച്ചിയിൽ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ

          


       അതെ മലപ്പുറം ഒരുങ്ങുന്നു ആവേശത്തോടെ  ഇന്നലെ വരെ തങ്ങൾ ആരാധിച്ചിരുന്ന പിന്തുണച്ചിരുന്ന തങ്ങളുടെ ഇഷ്ട്ട ടീമുകൾ തങ്ങളുടെ കൺമുന്നിൽ പന്ത് തട്ടുന്നു. U17 ലോകകപ്പിന് കൊച്ചി വേദി ആകുന്നു എന്നറിഞ്ഞപ്പോൾ മുതല് മലപ്പുറം ആകാംക്ഷയിൽ ആയിരുന്നു. തങ്ങളുടെ ഇഷ്ട്ട ടീമുകൾ കൊച്ചിയിൽ കളിക്കുമോ   എന്നായിരുന്നു ഈ ആകാംഷക്ക് ഉള്ള പ്രധാന കാരണം. നറുക്കെടുപ്പിൽ ഗ്രുപ്പ് തിരിച്ചപ്പോൾ ആവേശം അലതല്ലി തങ്ങളുടെ ഇഷ്ട്ട ടീമുകൾ  ആയ ബ്രസീലും സ്പെയിനും,ജർമനിയും. കൂടാതെ ആഫ്രിക്കൻ ശക്തികൾ ആയ നൈജറും, ഗിനിയയും, ഏഷ്യൻ ശക്തികൾ ആയ ഉത്തരകൊറിയയും കൊച്ചിയിൽ പന്ത് തട്ടും. പ്രത്യേകിച്ച് ബ്രസീൽ എത്തുന്നു. എന്ത് വേണം ഇതിൽ കൂടുതൽ സന്തോഷിക്കാൻ.അതെ തങ്ങളുടെ ആഗ്രഹം പൂവണിയാൻ പോകുന്നു. ആയിരകണക്കിന് മൈലുകൾക്കു അപ്പുറം കളി നടക്കുമ്പോൾ പോലും ആവേശത്തോടെ എതിരേറ്റിരുന്ന മലപ്പുറത്തെ ഫുട്‍ബോൾ പ്രേമികൾക്ക് നമ്മുടെ നാടായ കൊച്ചിയിൽ കളി വരുമ്പോൾ പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ. ആയിരകണക്കിന് ഫുട്‍ബോൾ ആരധകർ തയാറെടുത്തുകൊണ്ടിരിക്കുന്നു.ഇതിൽ ഏറ്റവും ആവേശം ഉണ്ടാകാൻ പോകുന്ന മത്സരം ബ്രസീലും സ്പെയിനും തമ്മിലുള്ള മത്സരം ആകും . ഒരു പക്ഷെ u17 വേൾഡ് കപ്പിന്റെ ചരിത്രത്തിലെ തന്നെ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കാൻ പോകുന്ന ഒരു മത്സരമായിരിക്കും. ഫുട്‍ബോൾ ലോകം തന്നെ കൊച്ചിയിലെ ആരാധകരുടെ ആവേശം സാക്ഷ്യം വഹിക്കാൻ പോകുന്ന മത്സരമായിരിക്കും എന്നതിൽ സംശയം വേണ്ട.നൈനാൻ വളപ്പ് ഫുട്‍ബോൾ ഫാൻസ്‌ പ്രസിഡന്റ് പറയുന്നു "ഞങ്ങൾ ലോകകപ്പും യൂറോകപ്പും എല്ലാം ആഘോഷമാക്കാറുണ്ട്. ആരധകർ എല്ലാം വളരെ ആവേശത്തിൽ ആണ്. കൊച്ചിയിൽ മത്സരം കാണാൻ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് ഞങ്ങൾ ". 
            സെവൻസ് ഫുട്‍ബോൾ പ്ലെയറും ബ്രസീൽ ആരാധകനും ആയ മുഹമ്മദ് റഫീഖ് ഇങ്ങനെ പറയുന്നു "എല്ലാ ടീമുകളുടെയും ആരാധകർ ചർച്ചകൾ തുടങ്ങി കഴിഞ്ഞു" 1960 കളിലെ പെലെയുടെ കളിയാണ് ബ്രസീൽ ടീമിനോടുള്ള ആരധകർ ആക്കിയത് മലപ്പുറത്തുകാരെ. അതിനു ശേഷം 1986 ലെ ലോകകപ്പിൽ മറൊഡോണയുടെ മാന്ത്രിക പ്രകടനത്തിൽ  അർജന്റീന കപ്പ് ഉയർത്തിയപ്പോൾ അർജന്റീനക്കും മലപ്പുറത്ത് ആരാധകർ ഉണ്ടായി. ഈ രണ്ടു ടീമുകൾക്കും ആണ് ആരാധകർ ഏറെ ഉള്ളത് എങ്കിലും മറ്റു യൂറോപ്പിയൻ, ആഫ്രിക്കൻ ടീമുകൾക്കും മലപ്പുറത്ത് ആരാധകർ ഏറെ. സ്വന്തം മുറ്റത്തു ഈ ടീമുകൾ എല്ലാം എത്തുമ്പോൾ അവരുടെ കളികൾ കാണാനും അവരെ ആവേശം കൊള്ളിക്കാനും ആയി കാത്തിരിക്കുകയാണ് ഈ ആരാധകർ. 
സൗത്ത് സോക്കേഴ്സ്

Friday, September 15, 2017

U 17 ലോകകപ്പ് : ഇന്ത്യ മൗറീഷ്യസുമായി സൗഹൃദ മത്സരം കളിക്കും



അണ്ടർ 17 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീം സൗഹൃദ മത്സരത്തിൽ മൗറീഷ്യസുമായി ഏറ്റുമുട്ടും. ഗോവയിൽ വെച്ചായിരിക്കും മൗറീഷ്യസുമായുള്ള സൗഹൃദ മത്സരം. നിലവിൽ ഇന്ത്യൻ ടീം ഗോവയിലാണ് പരിശീലനം നടത്തുന്നത്. മാസം 24 വരെ ഗോവയിൽ പരിശീലന നടത്തുന്ന ടീം പിന്നീട് ലോകക്കപ്പ് മത്സരങ്ങൾ അരങ്ങേറുന്ന  ഡൽഹിയിലേക്ക് തിരിക്കും


ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് സിംഗപ്പൂർ,മലേഷ്യ, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിച്ചിരുന്നെങ്കിലും അവർ ക്ഷണം നിരസിച്ചതിനെ തുടർന്നാണ് മൗറീഷ്യസുമായി സൗഹൃദ മത്സരം സംഘടിപ്പിച്ചത്


ലോകകപ്പിൽ യു എസ് , കൊളംബിയ, ഘാന എന്നിവർ ഉൾപ്പെടെ ഗ്രൂപ്പ് യിലാണ് ഇന്ത്യ.

ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ യു എസ് ആണ് എതിരാളികൾ.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്


Wednesday, September 13, 2017

ഇന്ത്യയെ ഭാവിയിലെ ഫുട്‍ബോൾ രാജ്യം ആക്കാൻ u17 ഫിഫ വേൾഡ് കപ്പിനെ പ്രയോജനപെടുത്തണം: പി.കെ ബാനർജി

കൊൽക്കത്ത :U17 ലോകകപ്പ് നമ്മൾ പരമാവധി പ്രയോജനപെടുത്തണം എന്നും ഭാവിയിൽ ഫുട്‍ബോൾ രാജ്യം ആകാൻ ആയി ഈ അവസരം നമ്മൾ ഉറപ്പിക്കണം എന്നും ഇപ്പോഴത്തെ ടീമിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ ഉള്ള നടപടികൾ AIFF എടുക്കണം എന്നും ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം പി. കെ ബാനർജി അഭിപ്രായപെട്ടു.  
               ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ഫുട്‍ബോളർ ആയി ഫിഫ തിരഞ്ഞെടുത്ത താരം ആണ് ബാനർജി. U17 ഇന്ത്യൻ ടീമിന് രാജ്യം മുഴുവൻ പിന്തുണ കൊടുക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. 
        "നമ്മളുടെ കുട്ടികളുടെ പ്രകടനം എനിക്ക് ഇത് വരെ കാണാൻ സാധിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം ഭാവിയിലേക്കുള്ള നമ്മളുടെ ടീം ആണിത്. നമുക്ക് അവർക്കു വേണ്ട സപ്പോർട്ട് കൊടുക്കണം.ഇനിയും നമ്മൾക്ക് ഒരു പാട് താരങ്ങളെ കണ്ടെത്തണം. U17 u19 തലങ്ങളിൽ ഉള്ള താരങ്ങളെ വളർത്തണം.എന്നാലേ നമ്മളുടെ ഫുട്‍ബോളിലെ ഭാവി ശക്തമാക്കാൻ ആകു. 80 വയസുള്ള ബാനർജി അഭിപ്രായപെട്ടു.  വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ ഉള്ള തരത്തിൽ ടീമുകളെ വളർത്തിയെടുക്കാൻ ഫുട്‍ബോൾ ഫെഡറേഷൻ ഡെവലപ്പ്മെന്റ് നടത്തണം. ഇപ്പോൾ കളിക്കുന്ന ടീമിനെ ലോകകപ്പ് കഴിഞ്ഞാലും ഒരുമിച്ചു കളിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം.u19 ടീമായും u20 ലോകകപ്പിനുള്ള ടീമായും വളർത്തി എടുക്കണം. ടീമിന്റെ ലോകകപ്പിലെ സാധ്യതകളെ കുറിച്ചും അദ്ദേഹം അഭിപ്രായപെട്ടു. 
            
u16 എഎഫ്സി കപ്പിൽ ഇന്ത്യ 7 പ്രാവശ്യം കളിച്ചു.ഇതിൽ  2002 മാത്രമാണ് നമുക്ക് ആദ്യ റൗണ്ട് കടക്കാൻ ആയത്. പക്ഷെ ഇതെല്ലാം നമുക്ക് മറക്കാം. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. നമുക്ക് എല്ലാവർക്കും അവർക്കു വേണ്ടി കൈയ്യടിക്കാം. നമുക്ക് എല്ലാവർക്കും അഭിമാനിക്കവുന്ന സമയം ആണിത്. ഒക്ടോബർ ആറിനു യുഎസ്എക്കെതിരെ ആണ് നമ്മളുടെ ആദ്യ മത്സരം. കോളമ്പിയക്കെതീരെ ഒക്ടോബർ 9 നും ഘാനക്കെതീരെ 12 നും ആണ് കളികൾ. കോളമ്പിയക്കെതീരെ കഴിഞ്ഞ മാസം നടന്ന ടൂർണമെന്റിൽ നമ്മൾ പരാജയ പെട്ടിരുന്നു. എന്നാൽ ചിലിക്കെതിരെ നമ്മൾ സമനില പിടിച്ചു. ലോകകപ്പിൽ ഇന്ത്യയെ കൂടാതെ മറ്റു രണ്ട് രാജ്യങ്ങളും ലോകകപ്പിൽ ആദ്യമായി കളിക്കുന്നവർ ആണ് ന്യൂ കലേഡോണിയും ആഫ്രിക്കൻ രാജ്യമായ നൈജറും ആണ് ആ രണ്ട് രാജ്യങ്ങൾ.  
            ബാനർജി തുടർന്നു "ഈ സമയം താരങ്ങൾ തങ്ങളുടെ ജീവിതം തന്നെ മാറ്റിവെക്കണം വേൾഡ് കപ്പിനായി.മുൻപ് നമുക്ക് ഇതുപോലെ ഉള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഈ അവസരം നമ്മൾ മുതലക്കണം. 

ലോകകപ്പിലൂടെ സിറ്റികൾക്ക് തന്നെ  ഒരുപാടു മാറ്റങ്ങൾ ഉണ്ടായി.റോഡ് മുതൽ സ്റ്റേഡിയം വരെ നമുക്കു ആ മാറ്റം കാണാനാകും. ഇതൊരു നല്ല മാറ്റം ആണ്.  
       ബാനർജി  ഇന്ത്യക്കായി 13 വർഷത്തെ ഫുട്‍ബോൾ ജീവിതത്തിൽ 84 മത്സരങ്ങൾ കളിച്ചു. മൂന്ന് ഏഷ്യന് ഗെയിംസിൽ പങ്കെടുത്തു.1956 മെൽബണ് ഒളിമ്പിക്സിൽ നാലാം സ്ഥാനം നേടിയ ടീമിൽ അംഗം ആയിരുന്നു. 1960 ലെ റോമ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നായകൻ ആയിരുന്നു. 1990 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1970 മുതൽ 1986 വരെ ദേശീയ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗം ആയിരുന്നു. 
 തന്റെ ഇഷ്ട്ട ടീമായ ജെർമനിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 
   " കഴിഞ്ഞ തവണ അവർ പ്രീ ക്വാർട്ടറിൽ ക്രോയെഷ്യയോട് തോറ്റു പുറത്തായിരുന്നു. ഏതൊരു ലെവലിൽ ഉള്ള അവരുടെ ടീമായാലും ആർക്കും എഴുതിതള്ളാൻ ആകില്ല. സ്കിൽ ഫുൾ ആയ ടീം ആണ് അവരുടേത്. ആഫ്രിക്കൻ ടീമുകൾ ശാരിരിക ക്ഷമതയിൽ മുന്നിൽ ആയിരിക്കും. പക്ഷെ ഫുട്‍ബോൾ സ്‌കില്ലിന്റെയും റ്റാറ്റിക്സിന്റെയെയും ഗെയിം ആണ്. മത്സരങ്ങൾ കാണാനുള്ള ആകാംഷയിൽ ആണ് താൻ എന്ന് പറഞ്ഞു അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക്.https://www.facebook.com/SouthSoccers/

Tuesday, September 12, 2017

കൊച്ചി റെഡി. ടിക്കറ്റുകൾ വിറ്റഴിഞ്ഞു




ഒക്ടോബർ 7 ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം
ടിക്കറ്റുകളെല്ലാം  തന്നെ വിറ്റഴിക്കപ്പെട്ടു.
ഓൺലൈനിൽ വഴിയായിരുന്നു ടിക്കറ്റുകൾ വിൽപ്പന. ടിക്കറ്റുകൾ 60, 150 , 300 എന്നീ നിരക്കുകളിലായിരുന്നു ഓൺലൈനിൽ ലഭ്യമായിരുന്നത്.

ആദ്യദിനത്തിലെ മത്സരങ്ങളുടെ എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചു.
എട്ട് മത്സരങ്ങളിൽ നടക്കുന്ന ജവഹർലാൽ നെഹ്രു സ്റ്റേഡിയം പൂർണമായും മത്സരങ്ങൾക്ക്  സജ്ജമായി കഴിഞ്ഞു
ഉദ്ഘാടന ദിവസം ബ്രസീലു സ്പെയിനു തമ്മിലാണ് മത്സരം. മത്സരം വൈകിട്ട്5 മണിക്ക് ആരംഭിക്കും. രണ്ടാമത്തെ മത്സരത്തിൽ നോർത്ത് കൊറിയയും നൈജീരിയും ഏറ്റുമുട്ടും. എട്ട് മണിക്ക് മത്സരം തുടങ്ങും
ബ്രസീൽ-സ്പെയിൻ  മത്സരം കാണുന്നതിന് ഇതിഹാസതാരങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി കൊച്ചി  നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.


ഒക്ടോബർ 13 ന് ജർമ്മനി ഗ്യുനിയയുമായും  സ്പെയിൻ വടക്കൻ കൊറിയയേയും നേരിടും 
ഒക്ടോബർ 18 ന്   പ്രീ ക്വാർട്ടർ മത്സരവും ഒക്ടോബർ 22 ന്  ക്വാർട്ടർ ഫൈനൽ മത്സരവും കൊച്ചിയിൽ നടക്കും.

സ്റ്റേഡിയത്തിന്റെ സീറ്റിങ് ശേഷി 41,000 ആയി കുറച്ചിട്ടുണ്ട്. ടൂർണമെന്റ് ഭാഗമായി സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ സ്ഥാപിക്കാൻ മാത്രമേ ഇനി ബാക്കിയുള്ളൂ.പരിശീലന വേദികൾ എല്ലാം തയ്യാറായി കഴിഞ്ഞു. ഇനി ലോകകപ്പിന് പന്ത് ഉരുളാനുള്ള കാത്തിരിപ്പിലാണ് കൊച്ചി

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Sunday, September 10, 2017

നൂറ് കോടി ചെലവിൽ പുനർനിർമിച്ച U17 ലോകകപ്പ് ഫൈനൽ വേദിയാകുന്ന സാൾട് ലേക്ക് സ്റ്റേഡിയം ഫിഫക്ക് കൈമാറി




പുനർനിർമിച്ച അണ്ടർ 17 ലോകകപ്പ് ഫൈനൽ വേദിയാകുന്ന കൊൽക്കത്തയിലെ സാൾട് ലേക്ക് സ്റ്റേഡിയം ഫിഫ ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ജാവിയർ സിപ്പിക്ക് കൈമാറി . ലോകോത്തര ഫുട്ബോൾ സ്റ്റേഡിയത്തിന് തുല്യമായ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർന്നുവെന്നും ,10/10 റേറ്റിംഗ് നൽകി ജാവിയർ സിപ്പി വെസ്റ്റ് ബംഗാൾ മുഖ്യ മന്ത്രി മമത ബാനര്ജിക്ക് അഭിനന്ദങ്ങൾ അർപ്പിച്ചു .
100 കോടി മുതൽ മുടക്കിയാണ് സ്റ്റേഡിയം പുനർ നിർമ്മിച്ചിരിക്കുന്നത് . ആദ്യം 120000 കപ്പാസിറ്റി ഉണ്ടായിരുന്ന സ്റ്റേഡിയം  ഫിഫ സെക്യൂരിറ്റി വിഷയങ്ങൾ കണക്കിലെടുത്ത് 66687 ഇലേക്ക് സീറ്റിങ് കപ്പാസിറ്റി ചുരുക്കി . നിലവിൽ 80000 വരുന്ന കണികളെ ഉൾകൊള്ളാൻ സ്റ്റേഡിയത്തിന് സാധിക്കും . 
ഒക്‌ടോബർ 28 നാണ് ഫൈനൽ അരങ്ങേറുക .

Saturday, September 9, 2017

വിനീഷസ് ജൂനിയർ കൊച്ചിയിൽ:മലയാളികൾക്ക് ഇരട്ടി മധുരം നൽകി ടീം ബ്രസീൽ



വിനീഷസ്  ജൂനിയർ  കൊച്ചിയിൽ കളിക്കും , മലയാളികൾക്ക് ഇരട്ടി മധുരം നൽകി ടീം ബ്രസീൽ.
ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിലേക്കുള്ള ബ്രസീൽ  ടീമിനെ പ്രഖ്യാപിച്ചു , വിനീഷസ് ജൂനിയറിനെ  21 പേരടങ്ങുന്ന സ്‌ക്വാഡിൽ ഉൾപ്പെടിത്തി .
U17 ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന ബ്രസീൽ ടീമിൽ യുവ പ്രതിഭ വിനീഷസ് ജൂനിയറും 
വൻ ക്ലബുകൾ ഇപ്പോഴേ നോട്ടമിട്ടിട്ട ഈ താരം കഴിഞ്ഞ സൗത്ത് അമേരിക്കൻ u17 ചാമ്പ്യൻഷിപ്പിൽ 7 ഗോളുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു.ബ്രസീൽ ടീം കൊച്ചിയിൽ പന്ത് തട്ടുമ്പോൾ വിനിഷസിന്റെ പ്രകടനം കാണാൻ സാധിക്കുന്നത് മലയാളി ബ്രസീൽ ആരാധകർക്ക് ആവേശം പകരുന്നത് ആവുമെന്ന് ഉറപ്പ്.
ലോകകപ്പിലെ മികച്ച താരങ്ങളുടെ നിരയുമായിട്ടാണ് ബ്രസീൽ എത്തുന്നത്. ലിൻകോളൻ, ലൂക്കാ സ് ഒളിവേരിയ,ഗുസ്താവോ ഹെന്റികേ എന്നിവരും ബ്രസീൽ നിരയെ ശക്തമാക്കുന്നു.

#FootballTakesOver #FIFAU17WC #INDIA #BRAZIL U17 വേൾഡ്കപ്പ് 2017 ടീം പരിചയം - ബ്രസീൽ




U17 Worldcup 2017 - India - Countdown

U17 വേൾഡ്കപ്പ് ടീം പരിചയം - പാർട്ട് - 1

കൗമാരതാരങ്ങളുടെ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പിൽ 6 വൻകരകളിൽ നിന്നായി 24 രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽ 6 വേദികളായി മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ 24 ന് ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടാം

ബ്രസീൽ

ഇന്ന് നാം പരിചയപ്പെടുന്നത് ഫുട്ബോളിലെ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലിനെയാണ്

രാജ്യം :ബ്രസീൽ

കോൺഫെഡറേഷൻ: സൗത്ത് അമേരിക്ക

വിളിപേര്: കാനറികൾ

കോച്ച്: കാർലോസ് അമദ്യു


ലോകകപ്പിലെ മികച്ച പ്രകടനം:

ഫിഫ U-17 ലോകകപ്പിൽ 3 തവണ ചാംപ്യൻസ് (1997,1999& 2003) ആയിരുന്നു.


യോഗ്യത

17-മത് സൗത്ത് അമേരിക്ക u-17 ചാമ്പ്യൻമാരായി ആണ് ബ്രസീൽ ടൂർണമെന്റിന് എത്തുന്നത്. ഫൈനലിൽ ചിലിയെ ഏകപക്ഷീയമായ 5 ഗോളുകൾക്ക് തകർത്ത് ബ്രസീൽ ചാംപ്യൻമാരായത്.ബ്രസീൽ പുത്തൻ താരോദയം വിനിഷസ്‌ ജൂനിയർ 7 ഗോൾ നേടി ടൂർണമെന്റിലെ താരമായിരുന്നു .വിനിഷസ് ജൂനിയറിനെ ഉൾപ്പെടുത്തിയുള്ള 21 അംഗ സ്‌ക്വാഡ് ഇന്നലെ പുറത്തു വിട്ടു .ഇനി കൊച്ചിയിൽ താരത്തിന്റെ മികവ് നമുക്ക് നേരിട്ട് കാണാം .


തയ്യാറെടുപ്പ്:

U-17 ലോകകപ്പിനു മുന്നോടിയായി കോച്ച് കാർലോസ് amadue നേതൃത്വത്തിൽ 23 അംഗസംഘം ബ്രസീൽ നാഷണൽ ടീമിന്റെ ഹെഡ് ക്വാർട്ടേഴ്സ് ആയ ഗ്രഞ്ച കമറി ഫുട്ബാൾ കോംപ്ലക്സിൽ പരിശീലനം നടത്തി വരുന്നു.കൂടാതെ ലോകകപ്പിന് മുന്നോടിയയി സൗഹൃദമത്സരങ്ങൾ കളിക്കും.


കോച്ച്:

ഇരുപത് വർഷത്തെ പരിശീലന താരം പാര്യമ്പര്യം ഉള്ള കാർലോസ് amadue ആണ് ബ്രസീലിന്റെ തന്ത്രങ്ങൾ പിന്നിൽ.പരിശീലനരംഗത്ത് നല്ല അനുഭവ സമ്പത്ത് ഉള്ള കാർലോസ് amadue ബ്രസീലിലെ പല ക്ലബികളിലും യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു. ബ്രസീലിന്റെ പരമ്പരാഗത ശൈലി പിന്തുടരുന്നു ആളാണ് കാർലോസ്..


ശ്രദ്ധിക്കേണ്ട താരങ്ങൾ:


ലോകകപ്പിലെ മികച്ച താരങ്ങളുടെ നിരയുമായിട്ടാണ് ബ്രസീൽ എത്തുന്നത്. ലിൻകോളൻ, ലൂക്കാ സ് ഒളിവേരിയ,ഗുസ്താവോ ഹെന്റികേ എന്നിവരും ബ്രസീൽ നിരയെ ശക്തമാക്കുന്നു.


സൗത്ത് സോക്കേർസ്



Sunday, September 3, 2017

U-17 ലോകകപ്പ്: ഔദ്യോഗിക ഗാനം "കർക്കേ ദിഖ്‌ലാ ദേ ഗോൾ " പുറത്തിറങ്ങി




ഒക്ടോബർ 6 ന് ആരംഭിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഔദ്യോഗിക  ഗാനം  പുറത്തിറക്കി.



ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൻറെ മനോഹാരിതയിൽ നിന്നും തുടങ്ങി 
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ സച്ചിൻ ടെണ്ടുൽകറും ഗായകൻ ബാബുൽ സപ്രിയോയും , ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഭൈച്ചുങ് ബൂട്ടിയ എന്നിവർ ഉൾപ്പെടുന്നു ഈ ഗാനത്തിൽ. "കർക്കേ ദിഖ്‌ലാ ദേ ഗോൾ " എന്നാണ് ഗാനത്തിന് നൽകിയിരുന്ന പേര്. അതായത് "നിങ്ങൾക്ക്  ഒരു ഗോൾ നേടാൻ കഴിയുമെന്ന് കാണിക്കുക" എന്നാണ് "കർക്കേ ദിഖ്‌ലാ ദേ ഗോൾ "  ഗാനത്തിന്റെ ആശയം.



ലോകകപ്പ് ടൂർണമെന്റ് ഇന്തയിലെ ആറ് നഗരങ്ങളിലായി നടക്കും, ഇന്ത്യൻ ടീം ഗ്രൂപ്പ് എയിലാണ്. ന്യൂ  ഡൽഹിയിലാണ്  ഗ്രൂപ്പ് എ മത്സരങ്ങൾ നടക്കുന്നത്.  കൊൽക്കത്തയിലാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം അരങ്ങേറുക. ഗ്രൂപ്പ് എയിൽ യുഎസ്എ, ഘാന, കൊളംബിയ എന്നിവരോടൊപ്പമാണ് ടീം ഇന്ത്യ.



ഇന്ത്യൻ ടീം ഇപ്പോൾ ബംഗളൂരുവിലാണ് പരിശീലനം നടത്തുന്നത്. ഇന്ന് ഇന്ത്യൻ അണ്ടർ 19 ദേശീയ ടീമിനെ അണ്ടർ 17 ടീം നേരിടുന്നുണ്ട്. വരും ആഴ്ചകളിൽ ഗോവയിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും.
വീഡിയോ താഴെ കാണു :


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, August 29, 2017

ഫിഫ U-17 ലോകകപ്പ് : ഫുടബോൾ മാമാങ്കത്തിന് കേരളം ഒരുങ്ങുന്നു , ഒരു മില്യൺ ഗോളുകൾ ഉതിർത്ത് ലോക റെക്കോർഡ് ഇടാനും


സെപ്തംബർ 27 ന് ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ  കേരളത്തിന്റെ സംസാരമായിരിക്കും. സ്കൂളുകൾ, കോളേജുകൾ, പഞ്ചായത്തുകൾ, ക്ലബ്ബുകൾ, ജംഗ്ഷനുകൾ എന്നിവയിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 8 മണി വരെ ഫുട്ബോൾ മാമാങ്കത്തിൽ പങ്ക് ചേരും .

കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള എല്ലാ നടപ്പാതകളിലും നിന്നുള്ള ആളുകൾ പെനാൽറ്റി ഷൂട്ടൗട്ട് പോസ്റ്റുകളിൽ  ഗോൾ അടിക്കും . ഒക്ടോബറിൽ കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ  -17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണ പരിപാടികളിൽ ഒന്നാണിത്.

"ഒരു മില്യൺ  ഗോൾ" എന്ന പേരിലാണ് പരിപാടി ലോക റെക്കോർഡ് ആകാൻ ഒരുങ്ങുകയാണ് . കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (കെ.എസ്.എസ്.സി) അതികൃതർ  പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ഓരോ സ്ഥലത്തും പരിപാടി നിരീക്ഷിക്കുകയും ചെയ്യും.

ഡാറ്റയും സ്കോറുകളും സമാഹരിച്ച്  ജില്ലാ സ്പോർട്സ് കൌൺസിലിന്റെ ഓഫീസുകളിലേക്ക് കേന്ദ്രത്തിൽ വെച്ച് പങ്കെടുക്കുന്നവരുടെ എണ്ണം, ലക്ഷ്യങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ അതികൃതർ കൈമാറും . 5s, 7s, 11s എന്നിവയ്ക്കുള്ള സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ഗോൾ പോസ്റ്റുകൾ തയ്യാറാക്കും . "ഒരു മില്യൺ ഗോളുകൾ അന്നേ ദിവസം  ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അത് ഒരു ലോക റെക്കോർഡ് ആയിരിക്കും, ഞങ്ങൾ പ്രതീക്ഷിക്കുന്നു, നമ്മുടെ രാജ്യത്ത് ആദ്യമായി നടന്നുകൊണ്ടിരിക്കുന്ന പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്," കെ.എസ്.എസ്.സി പ്രസിഡന്റ് ടിപി ദാസൻ പറഞ്ഞു

ഫുട്ബോൾ  ആഘോഷം ആകാശത്തോളം ഉയരാൻ  ഞങ്ങൾ  ആഗ്രഹിക്കുന്നു, അതിനാൽ പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഞങ്ങൾ അന്വേഷിക്കും .ഒരു മില്യൺ  ഗോൾ, ലോകകപ്പിലെ ഫിഫയുടെ സന്ദേശം ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, "  ഫുട്ബോൾ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിന്റെയും ലോകത്തെ മുഴുവൻ ജനങ്ങളുടെയും ലോകകപ്പ് പ്രേക്ഷണം നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, "ദാസൻ കൂട്ടി ചേർത്തു.



മറ്റൊരു രസകരമായ പ്രോത്സാഹന പരിപാടി സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങൾ ആണ്

ഇതിൽ ലെജിസ്‌ട്രേറ്റർസ് , സിനിമാ താരങ്ങൾ ,മാധ്യമ പ്രവർത്തകർ ,സിവിൽ സർവീസ് ഉദ്യോഗസ്ഥർ...എന്നിങ്ങനെ ഉൾപ്പെടുന്നവർ പങ്ക്കെടുക്കും .

എംഎൽഎമാർ, എം പിമാരിൽ പേരുകൾ രജിസ്റ്റർ ചെയ്യുന്നവരെ രണ്ട് ടീമായി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിക്കും, ഇത് തലസ്ഥാനത്തായിരിക്കും നടത്തുക . സിനിമാതാരങ്ങൾക്കുള്ള മത്സരം  കൊച്ചിയിൽ നടക്കും . മാധ്യമ പ്രവർത്തകരും സിവിൽ സർവീസ് ഉദ്യോഗസ്ഥരുമടങ്ങുന്നവരുടെ  മത്സരങ്ങൾ നടക്കുന്ന വേദികൾ   തീരുമാനിച്ചിട്ടില്ല , "ദാസൻ പറഞ്ഞു. പ്രോത്സാഹന പരിപാടികളിൽ ടോർച്ച് റാലിയും, ഫുട്ബോൾ  റണ്ണും  ശ്രദ്ധേയമാണ്. ടോർച്ച് റാലികൾ പാറശാലയിൽ നിന്ന് തുടങ്ങും . സെപ്തംബർ മൂന്നിന് കാസർകോട് മുതൽ  സ്പോർട്സ് താരങ്ങൾ ഫുട്ബോൾ റണ്ണിന് തുടക്കം കുറിക്കുംസെപ്തംബർ 6 ന്  ടോർച്ച് റാലിയും ഫുടബോൾ റണ്ണും  കൊച്ചിയിൽ ഒത്തുചേരും. "സംസ്ഥാനത്തെ ഫിഫ ലോകകപ്പ്  നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു . ആഗസ്ത് 28 ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിറ്റി ലോഗോ പ്രകാശനം ചെയ്തു . കൊച്ചിയിലും ഫുട്ബോളിൻറെയും സവിശേഷതകൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൊച്ചിയിൽ നടക്കുന്ന ട്രോഫി പ്രദര്ശന റാലി സെപ്റ്റംബർ 22, 23, 24 തീയതികളിൽ നടക്കും. ആദ്യ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ട്രോഫി പ്രദർശിപ്പിക്കും. അടുത്ത ദിവസം, ട്രോഫിയുമായി  റാലി നഗരത്തിന് ചുറ്റും പ്രദർശിപ്പിക്കും .ആഗസ്ത് 24 ന് ട്രോഫി ഫോർട്ട് കൊച്ചിയിൽ പ്രദർശിപ്പിക്കും.

Source Credit:Times Of India

ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യ 2017: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ഹോസ്റ്റ് സിറ്റി ലോഗോ പുറത്തിറക്കി




ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയാകാൻ കൊച്ചി ഒരുങ്ങുകയായാണ് .ഇതിന്റെ ഭാഗമായി  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഹോസ്റ്റ് സിറ്റി ലോഗോ പുറത്തിറക്കി  .


കൊച്ചി ഐഡന്റിറ്റി പ്രതിനിധീകരിച്ച് പ്രതിഫലിപ്പിക്കുന്ന ലോഗോ ലോക ഫുട്ബാളിൽ പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കുന്നതിൽ ഒരു മൂല്യമായ ഉപകരണമായി മാറും. ഫിഫ അണ്ടർ  -17 ലോകകപ്പ് ഇന്ത്യയോടൊപ്പം 2017 ഔദ്യോഗിക ചിഹ്നം, അത് ഹോസ്റ്റ് സിറ്റിയെ സംബന്ധിച്ച പ്രമോഷനുകളും ആശയവിനിമയങ്ങളും തമ്മിൽ നിർണായക ബന്ധമുണ്ട്.

40 ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ലോഗോ പ്രദര്ശനത്തിനിടെ  സംസാരിക്കുകയായിരുന്നു ശ്രീ വിജയൻ പറഞ്ഞു .

"ഇന്ന് ഇവിടെ ലോഗോ പ്രദർശിപ്പിച്ചതിൽ അതിയായ സന്തോഷമുണ്ട്  , ഇത് തുടക്കം മാത്രമാണ് . ഫിഫ അണ്ടർ  17 ലോകകപ്പിന് മുന്നോടിയായി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മുന്നോട്ട് പോകാൻ കൂടുതൽ കാര്യങ്ങളിൽ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .


ഫിഫ അണ്ടർ 17 ലോകക്കപ്പ് ഫുട്ബോളിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഞങ്ങൾ സന്തുഷ്ടരാണെന്നും ലോകകപ്പ്, അന്താരാഷ്ട്ര പ്രേക്ഷകർക്ക് കൊച്ചിയിലേക്ക് വരുന്ന എല്ലാ ടീമുകൾക്കും മികച്ച ആതിഥ്യമരുളാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഫിഫ അണ്ടർ 17 ഫിഫ ലോകകപ്പ് ഇന്ത്യ 2017 ലെ ടൂർണമെന്റ് ഡയറക്റ്റർ, ജാവിയർ  സിപ്പി കൂട്ടിച്ചേർത്തു. കൊച്ചിയിലെ എല്ലാ ഫുട്ബോൾ ആരാധകർക്കും  ഒരു പ്രാദേശിക സാനിദ്യം  ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കും . ലോകകപ്പിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ചിത്രം ലോഞ്ച് ചെയ്യുന്നതിനായി മഹത്തായ മുഖ്യമന്ത്രി ശ്രീ വിജയനെ ഞങ്ങൾ അഭിനന്ദ്ദിക്കുന്നു , ഇപ്പോൾ കൊച്ചിയിലെ പ്രതിനിധികരിച്ചിട്ടുള്ള ലോഗോ കേരളത്തിലെ  എല്ലായിടത്തും എത്തണമെന്ന്  ഞങ്ങൾ ആഗ്രഹിക്കുന്നു.


ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ .എം. വിജയൻ ,കേരള സർക്കാർ സ്പോർട്സ് യുവജനക്ഷേമ-വ്യവസായ വകുപ്പ് മന്ത്രി . സി. മൊയ്തീൻ , സി. എൻ. ജിസിഡിഎ ചെയർമാൻ മോഹനൻ, എഫ് എഫിന്റെ വൈസ് പ്രസിഡന്റ് കെ.എം. മാതെർ എന്നിവരും ലോഗോ ലോഞ്ചിങ്ങിൽ പങ്ക്കെടുത്തു .



ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിൽ എട്ട് മത്സരങ്ങൾ  ജവാഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ജർമ്മനി ,ബ്രസീൽ ,സ്പെയിൻ അടങ്ങുന്ന ലോക ഫുടബോളിലെ വമ്പൻ ടീമുകൾ കൊച്ചിയിൽ കളിക്കും . ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ലിങ്ക് സന്ദർശിക്കുകwww.fifa.com/india2017/ticketing

Labels

Followers