Tuesday, December 3, 2019

2019-20 സീസണിലെ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഡിസംബർ 15നു ആരംഭിക്കുന്നു



ലെ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ ഡിസംബർ 15നു ആരംഭിക്കുന്നു 
പത്തു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളായി പടപൊരുതുന്നത്. ഗ്രൂപ്പ് എ യിൽ ഗോകുലം കേരള എഫ് സി ,കോവളം എഫ് സി, ഗോൾഡൻ ത്രെഡ്‌സ്,കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്,ലൂക്ക എന്നീ ടീമുകളാണ് ഉള്ളത്. ഗൂപ്പ് ബി യിൽ എഫ് സി കേരള, കേരള പോലീസ്, എം എ  കോളേജ്,സാറ്റ്  തിരൂർ,കണ്ണൂർ എഫ്‌സി എന്നീ ടീമുകളും അണിനിരക്കുന്നു. കഴിഞ്ഞ തവണ വളരെയധികം നീണ്ടു പോയ കേരള പ്രീമിയർ ലീഗ് ഇത്തവണ വളരെ മനോഹരമായിത്തന്നെ നടക്കുമെന്നാണ്പ്രതീക്കപ്പെടുന്നത്. പുതിയ കേരള ഫുട്ബോൾ അസോസിയേഷൻ അതിനു വേണ്ടി പരിശ്രമിക്കുമെന്ന് കരുതപ്പെടുന്നു. ആദ്യമത്സരമായ ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിലുള്ള ഗ്ലാമർ പോരാട്ടം  ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്. പുതിയ പ്രൊഫെഷണൽ ടീമുകളുടെ കടന്നു വരവ് ഫുട്ബോൾ പ്രേമികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.

Saturday, November 30, 2019

ഗോകുലത്തിന്റെ തേരോട്ടത്തിന് ഇന്ന് കിക്ക് ഓഫ്





2019-20 സീസണിലേക്കുള്ള ഹീറോ ഐ ലീഗ് ഇന്ന് ആരംഭിക്കുന്നു. കേരളത്തിന്റെ അഭിമാനമായ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാർ ഗോകുലം കേരള എഫ് സി സ്വന്തം തട്ടകമായ കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നേരൊക്ക എഫ് സിക്കെതിരെയാണ്  പടക്കിറങ്ങുന്നത്. മാർക്കസ് ജോസഫും ഹെൻറി കിസിക്കയും ഉബൈദും സൽമാനും ഇർഷാദും  മായക്കണ്ണനുമൊക്കെ അണിനിരക്കുന്ന മലബാറിയൻസ് ഐ ലീഗിലെ ഹോട്ട് ഫേവറൈറ്റുകളായി മാറിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുമാറിയെത്തിയ യുവ വിങ്ങർ ജിതിൻ എം എസിന്റെ ഐ ലീഗ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

©️സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, November 14, 2019

ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി


News Credits : Kerala Police 

46 ദിവസമായി കാണാനില്ലായിരുന്ന 14 കാരൻ അമറിനെ ശിശുദിനം ആഘോഷിക്കുന്ന ഇന്ന് തന്നെ ഒരു നിയോഗം പോലെ കണ്ടെത്തി കേരള പോലീസ്.  വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട  അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിരാമം.  

46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം DYSP ശ്രീ. ജിജിമോന്റെ  നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സീനിയർ സിവിൽ പോലീസ് ഓഫീസർ  ജോജി , സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.  നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത്  ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി  മറ്റ് പല  ഊഹാപോഹങ്ങൾക്കും വിരാമമായി. 

കേരളം , തമിഴ്നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ  നിരവധി അനാഥാലയങ്ങളിലും , ഫുട്ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ്  ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു  ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ  അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി  സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം  പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ  അമര്‍ .

#keralapolice

Saturday, November 9, 2019

തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം


'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
 ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു  കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം

Tuesday, October 22, 2019

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

കളിച്ചു വളർന്ന ഗ്രൗണ്ടിൽ തന്നെ ചോര പൊടിച്ച്, ഹൃദയത്തിൽ കണ്ണീർ വീഴ്ത്തി അഫീൽ ജോൺസൺ വിട വാങ്ങി.

പാലായിലെ സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ പരിക്കേറ്റ് ഇന്ന് നിര്യാതനായ ആഫീൽ ജോൺസൺന്റെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടേയും ദു:ഖത്തിൽ സൗത്ത് സോക്കേഴ്‌സ് പങ്ക് ചേരുന്നു .

ഫുട്‌ബോൾ താരമാകുക എന്നായിരുന്നു അഭീലിന്റെ സ്വപ്നം. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി ആ സ്വപ്നത്തിന് ചിറകും നൽകിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്ന സ്കോർലൈൻ നടത്തിയ ക്യാമ്പിൽ ആഫീൽ പങ്കെടുക്കുകയും മധ്യനിരയിലെ ശ്രദ്ധേയമായ പ്രകടനം നടത്തി പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പാലാ സ്റ്റേഡിയത്തിൽ സ്കോർലൈൻ നടത്തി വന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫീൽ അക്കാദമി ലീഗിനുള്ള താരമായി സ്‌കോർ ലൈനുമായി കരാറും ഒപ്പു വെച്ചിരുന്നു. എന്നാൽ പറക്കും മുൻപേ ചിറകറ്റു വീണു പോയി ആഫീൽ എന്ന കൊച്ചു മിടുക്കൻ.

ഫുട്‌ബോളിൽ സ്വപ്നങ്ങൾ കാണാൻ തന്നെ പഠിപ്പിച്ച അതേ ഗ്രൗണ്ടിൽ തന്നെ സംഘാടകരുടെ ആശ്രദ്ധയുടെ ഫലമായി വന്ന ദുരന്തം ഈ കൊച്ചു മിടുക്കന്റെയും ഒരു നാടിന്റെയും സ്വപ്നത്തെ തന്നെയും ഒന്നായി തകർത്തു കളഞ്ഞു.

ആദരാഞ്ജലികൾ....

Sunday, October 20, 2019

കൊച്ചിയിൽ ഓഗ്ബച്ചെയുടെ ഇടി മുഴക്കം , തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്




ഐഎസ്എൽ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ എടികെയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തോൽപ്പിച്ച് ഗംഭീര തുടക്കം കുറിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് .ഇരട്ടഗോളുമായി കേരള ബ്ളാസ്റ്റേഴ്സിനുമിന്നും ജയം സമ്മാനിച്ചിരിക്കുന്നു ടീമിന്റെ നായകൻആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയ ശേഷം വമ്പൻതിരുച്ചു വരവ് നടത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി സ്റ്റേഡിയം ഇളക്കി മറിച്ചത് . മുപ്പതാം മിനിറ്റിലാണ്പെനല്‍റ്റിയിലൂടെ  ക്യാപ്റ്റന്‍ ഒഗ്‌ബച്ചേയെ സമനില നേടിയത് . 45 ആം മിനിറ്റിലാണ് സ്റ്റേഡിയം വിറപ്പിച്ച് രണ്ടാംഗോൾ പിറന്നത് .

ഇനി മണിക്കൂറുകൾ മാത്രം



ഇനി മണിക്കൂറുകൾ  മാത്രം
ഇന്ത്യയുടെ ഫുട്ബോൾ പൂരത്തിന് കൊടിയേറ്റ് നടത്താൻ കൊച്ചിയും ബ്ലാസ്റ്റേഴ്സും റെഡിയാണ്.
ഇരു ടീമുകളും ആത്മവിശ്വാസത്തിലാണ്. മികച്ച ലൈൻ അപ്പുകളും ടാക്റ്റിക്സുമായി എൽകോയും  ഹബാസും തന്ത്രങ്ങൾ മെനയുമ്പോൾ  ശ്രദ്ധകൾ തിരിയുന്നത് മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്കാണ്. എന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധകർ എന്ന് പേരെടുത്തിട്ടുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശം നീലാകാശത്തിനും നീലക്കടലിനുമപ്പും കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ചിരിക്കുന്നു.


ടിക്കറ്റ് കിട്ടിയവരും കിട്ടാത്തവരുമായി നിരവധിപേർ ഇപ്പോൾ തന്നെ സ്റ്റേഡിയത്തിനു പുറത്തു തമ്പടിച്ചിട്ടുണ്ട്..

Wednesday, October 2, 2019

ജിതിൻ വീണ്ടും സന്തോഷ് ട്രോഫി ക്യാമ്പിൽ


കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ എം എസ് വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ചേരുന്നു. ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം എഫ് സി യിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ്  വീണ്ടും സന്തോഷ്‌ ട്രോഫി ക്യാമ്പിൽ 'ചെറുത്' എത്തുന്നത്. ജിതിൻ അംഗമായിരുന്ന കേരള ടീം സന്തോഷ്‌ ട്രോഫി ജേതാക്കൾ ആയിരുന്നു. ആ മികവും പന്തടക്കവും വേഗതയും മനസ്സിലാക്കിയാണ് പരിശീലകന്മാരായ ബിനോ ജോർജും പുരുഷോത്തമനും കേരള ടീമിനായി  ജിതിന്റെ സേവനം ഉറപ്പ് വരുത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് റിസർവ് താരമായിരുന്ന ജിതിൻ ഒരിക്കലും സീനിയർ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല ഗൾഫിൽ നടന്ന പ്രീ സീസണിൽ ജിതിനെ ഒഴിവാക്കി മറ്റെല്ലാവരെയും കൊണ്ട് പോയത് വിമർശങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വിമർശനങ്ങളെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിതിന്റെ ഒരു പോസ്റ്റ്‌ ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. താൻ കോച്ചിന്റെ പ്ലാൻ അനുസരിച്ചു ടീമിൽ ഉണ്ടാകുമെന്ന് ജിതിന്റെ പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലും തഴയപ്പെട്ടു. അതോടെ ജിതിനെ ബ്ലാസ്റ്റേഴ്‌സ് തഴയുകയാണെന്ന കാര്യം വ്യക്തമായി. ഗോകുലത്തിലേക്ക് പോകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും ജിതിന്റെ സേവനം കേരള സന്തോഷ്‌ ട്രോഫി ടീമിന് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ലാത്ത കാര്യമാണ്. ഒരിക്കൽ കൂടി ആ ബൂട്ടുകൾ ഗർജ്ജിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. 'ചെറുതിന്റെ' വലിയ കളികൾക്കായി കേരളത്തിലെ  ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നുണ്ട്.

Saturday, September 21, 2019

ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ആദരം


കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തുവിളിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് ആദരം. ബ്ലാസ്റ്റേഴ്‌സ്ന്റെ 12ആം നമ്പർ ജേഴ്‌സി ഇനി ക്ലബിന്റെ സ്വന്തം ആരാധകർക്കായി മാറ്റിവെക്കും.കഴിഞ്ഞ തവണ പ്രതിരോധ നിരക്കാരൻ മുഹമ്മെദ് റകിപ് ആയിരുന്നു 12ആം നമ്പർ താരം. ഈയിടെ ബ്ലാസ്റ്റേഴ്‌സ്ന്റെ ഇൻസ്റ്റാഗ്രാമിൽ ഫോള്ളവേഴ്സിന്റെ എണ്ണം ഒരു മില്യൻ അഥവാ 10 ലക്ഷം പിന്നിട്ടിരുന്നു.

SouthSoccers - Together for Football

ഐ. എസ്. എൽ ടീമുകളോട് കൊമ്പുകോർക്കാൻ ഗോകുലം


ഡ്യുറണ്ട്‌ കപ്പ് ജേതാക്കളായ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീമായ ഗോകുലം കേരള പ്രീസീസണ് പൂരത്തിലേക്ക്. ഐ. എസ്. എൽ ടീമുകളാണ് തങ്ങളുടെ പ്രീസീസൻ മത്സരങ്ങളുടെ ഭാഗമായി ഗോകുലത്തിനോട് ഏറ്റുമുട്ടുന്നത്. മുംബൈ എഫ്. സി, ബാംഗ്ലൂർ, അത്ലറ്റികോ ഡി കൊൽക്കത്ത, ജംഷെഡ്പൂർ, ചെന്നൈ എന്നി ക്ലബുകളാണ് ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഐഎസ്എൽ ക്ലബുകൾ എല്ലാം ഇൻഡ്യയിൽ തന്നെയാണ് പ്രീസീസൻ കളിക്കുന്നത്.


SouthSoccers - Together for Football

Wednesday, September 18, 2019

ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിച്ച് വരുന്ന ഡിഫ സൂപ്പർ കപ്പ് മേളക്ക് സെപ്റ്റംബർ 27 ന് തിരശ്ശീല വീഴും.


ദമാമിലെ കായിക പ്രേമികൾ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ മത്സരത്തിനായിരിക്കും ദമാം സൈഹാത്തിലെ Z5 സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ദമാമിലെ ഫുട്‍ബോൾ തട്ടകത്തിലെ പാരമ്പര്യ വൈര്യകളെ മറികടന്ന *ഇ എം എഫ് റാക്കയും യൂത്ത് ക്ലബ് കോബാറും* തമ്മിലുള്ള മത്സരം യുവ രക്തങ്ങൾ തമ്മിലുള്ള പോരാട്ടമായി മാറും. ക്ലബുകൾ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഡിഫ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന 'ഡിഫ ലോക കപ്പ്' വിത്യസ്ഥകൾ കൊണ്ട് ശ്രദ്ദേയമായി കഴിഞ്ഞു. കലാശപ്പോരാട്ടം ശ്രദ്ദേയമാക്കുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്.

ആര് ജയിച്ചാലും പരാജയപ്പെട്ടാലും  ഡിഫ സൂപ്പർ കപ്പ് 2019 തങ്കലിപികളാൽ പ്രവാസി കാൽപന്ത് കളിയുടെ ഇന്നലകളിൽ അടയാളപ്പെടുത്തപ്പെടും👍

Regards,
DIFA tournament committee

Friday, September 6, 2019

പുതിയ സീസൺ പുതിയ കോച്ച് പുതിയ കളിക്കാർ.... ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും


ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസൺന്റെ മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിനായി പുതിയ പരിശീലകൻ എൽകോ ഷാറ്റോറിക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.
ദുബായിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ദിബ്ബ അൽ ഫുജൈറയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. ഇന്നു വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് 7.30 ആണ് മത്സരം
നായകന്‍ സന്ദേശ് ജിംഗാൻ, മിഡ്ഫീൽഡർ സഹൽ അബ്‌ദുൽ സമദ്, ജിത്തിൽ എം.സ് എന്നിവർ  ഒഴികെ  ക്യാംപിൽ 33 കളിക്കാരും 12 സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ഉണ്ട്

Thursday, September 5, 2019

ഇനി മണിക്കൂറുകൾ മാത്രം


ഇഗോർ സ്റ്റിമാച്ചിന്റെ ശിക്ഷണത്തിൽ നമ്മുടെ നീലക്കടുവകൾ ലോക കപ്പ് സ്വപ്നങ്ങളിലേക്ക് പന്തു തട്ടാൻ ഒരുങ്ങുന്നു. ഗുവാഹത്തിയിലെ പുൽപരപ്പുകളിൽ തീ പിടിപ്പിക്കാൻ ശക്തരായ ഒമാനെതിരെ നമ്മുടെ ഇന്ത്യൻ ടീം ബൂട്ട് കെട്ടുകയാണ്.ഇന്ന് വൈകീട്ട് 7.30 ന് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായി കളത്തിൽ അടരാടാൻ ഇറങ്ങുന്ന നമ്മുടെ ചുണക്കുട്ടികൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

Wednesday, September 4, 2019

ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട


ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.

© SouthSoccers

രണ്ട് സീസണിലും, പ്രീ സീസണ് പോലും കളിക്കാനാകാഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ തള്ളാതെ ജിതിൻ


ജിതിൻ എം എസ് എന്ന യുവ പ്രതിഭയെ മാത്രം പ്രീ സീസണിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജിതിൻ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നത്.
എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ കോച്ചിന്റെ പ്ലാനിൽ തന്റെ  ഭാഗം വരുമ്പോൾ ഗ്രൗണ്ടിൽ താൻ ഉണ്ടാകുമെന്ന് താരം ഉറപ്പു പറയുന്നുണ്ട്.താൻ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി തെറ്റിദ്ധരിച്ചുകൊണ്ട് വന്ന ചർച്ചകളുടെ പേരിൽ  ടീമിനെ ആരും മോശമായി ചിത്രീകരിക്കരുത് എന്നും അപേക്ഷിക്കുന്നുണ്ട്.
ഗൾഫിൽ നടക്കുന്ന  പ്രീ സീസൺ മത്സരങ്ങളിൽ ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ട് പോയതാണ് വിവാദങ്ങൾക്കു കാരണം. പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരുന്ന ജിതിനെ മാറ്റി നിർത്തിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലും പ്രീ സീസണിൽ ജിതിൻ ഒഴിവാക്കപെട്ടിരുന്നു. അപ്പോൾ ആദ്യ വർഷം ആയതിനാൽ എന്നാണ് മറുപടി കിട്ടിയത്. എന്നാൽ രണ്ടാം സീസണിലും ഇത്തവർത്തിക്കപ്പെട്ടപ്പോൾ അതും ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ടു പോയതാണ് വിവാദമായത്. ഇതു അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് ജിതിൻ തന്നെ രംഗത്ത് വന്നത്.

ഐ എസ് എൽ പ്രീ സീസൺ - ജിതിൻ എം എസ് നെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

ജിതിൻ എം എസിനെ തഴഞ്ഞു കൊണ്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

കേരള ഫുട്ബോളിൽ മികച്ച യുവതാരം എന്ന് വിലയിരുത്തപ്പെട്ട ജിതിൻ എം എസ് പ്രീ സീസൺ ടൂറിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ സന്തോഷ്‌ ട്രോഫി കിരീട നേട്ടത്തിന് മുഖ്യ പങ്കു വഹിച്ച ജിതിൻ എം എസ് കഴിഞ്ഞ സീസണിൽ മുഴുവൻ റിസർവ് ടീമിന്റെ ഭാഗമായിരുന്നു.എഫ് സി കേരള ടീമിന്റെ അവിഭാജ്യ ഘടകമായ ജിതിനെ  ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം തീർക്കുമെന്നാണ് കരുതിയത്. എന്നാൽ റിസർവ് ടീമിന്റെ ഭാഗമായി തളച്ചിടുകയാണ് ചെയ്തത്. ഇടക്ക് ഓസോൺ എഫ് സിയിൽ ലോണിൽ പോയപ്പോൾ  മികച്ച പ്രകടനം കാഴ്ച വെച്ച ജിതിനെ ഇടക്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിച്ചെങ്കിലും സീനിയർ ടീമിൽ ഇടം നൽകാതെ മാറ്റി നിർത്തി. ഇത്തവണത്തെ പ്രീ സീസണിൽ യു എ ഇ യിലേക്ക് പോകുന്ന ടീമിലും അവസരം നൽകാതെ മാറ്റിനിർത്തുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഒരു മികച്ച താരത്തിന് പ്രീ സീസണിൽ പോലും അവസരം നൽകാതെ ഫോമിൽ ഇല്ലാത്ത കളിക്കാരെ വെച്ച് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുക വയ്യ.എന്തു കൊണ്ട് ജിതിൻ എം എസിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് വിശദീകരണം നൽകേണ്ടിയിരിക്കുന്നു. പരിക്കോ മറ്റു പറയത്തക്ക  പ്രശ്നങ്ങളോ ജിതിന് ഉള്ളതായി അറിയപ്പെടുന്നില്ല. ഒന്നുകിൽ കളിപ്പിക്കുക.അല്ലെങ്കിൽ മറ്റു വല്ല ടീമിലേക്കും ട്രാൻസ്ഫർ നൽകി കളിക്കാൻ അവസരം നൽകുക. ഇന്ത്യയുടെ അടുത്ത വിജയൻ എന്ന് വരെ വാഴ്ത്തപ്പെട്ട ഒരു യുവ പ്രതിഭ ബ്ലാസ്റ്റേഴ്സിന്റെ പിന്നാമ്പുറങ്ങളിൽ കിടന്ന് നശിക്കുന്നത് അനുവദിക്കാനാകില്ല.

Tuesday, September 3, 2019

അബ്നീത്‌ ഭാരതി ബ്ലാസ്റ്റേഴ്‌സിൽ..


ഏഷ്യൻ യങ് സൂപ്പർ സ്റ്റാർറായ അബ്നീത്‌ ഭാരതിയാണ് ബ്ലാസ്റ്റേഴ്‌സ് നിരയിൽ പുതുതായി എത്തിയത്.  സ്പാനിഷ് ക്ലബ്‌ റയൽ വല്ലഡോയിഡ്-ബി ടീമിലും പോർചുഗലിലും കളിച്ചു പരിചയമുള്ള അബ്നീത്‌ ഭാരതി കൊമ്പന്മാരുടെ കൂടാരത്തിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്.
20 വയസ്സ് മാത്രം പ്രായമുള്ള അബ്നീത് ഭാരതി ബ്ലാസ്റ്റേഴ്സിന്റെ ഇക്കൊല്ലത്തെ മികച്ച സൈനിംഗുകളിൽ ഒന്നാണ്.
നേപ്പാളിൽ ജനിച്ച ഈ സൂപ്പർ സ്റ്റാർ ഇന്ത്യയിലും സിംഗപ്പൂരിലുമാണ് പന്തുതട്ടി പഠിച്ചത്.പ്രതിരോധ നിരയിൽ സെന്റർ ബാക്ക് ആയും റൈറ്റ് ബാക്ക് ആയും മികച്ച സ്കില്ലും  കഴിവുമുള്ള താരമാണ് അബ്നീത്..
സുപ്രസിദ്ധ വെബ്സൈറ്റ് Calciomercato. com ഈ വർഷം ആദ്യം പുറത്തുവിട്ട ഏഷ്യയിലെ ഏറ്റവും മികച്ച അണ്ടർ-21ഫുട്ബോൾ  താരങ്ങളുടെ നിരയിൽ അബ്നീതും ഉണ്ടായിരുന്നു എന്നത് ഈ സൈനിങ്ങിന് പകിട്ടേറ്റുന്നു.ഏഷ്യയിലെ അടുത്ത സൂപ്പർ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന അബ്നീത്‌ കൊമ്പന്മാർക്ക് ഒരു മുതൽ കൂട്ടാകുമെന്ന് കരുതാം

Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Tuesday, August 27, 2019

ആഷിഖ് കുരിണിയൻ ബാംഗ്ലൂർ എഫ് സി യിൽ


നിലവിലെ ഇന്ത്യൻ താരവും കഴിഞ്ഞ സീസണിൽ പൂനെ എഫ് സി ക്കു വേണ്ടി കളിച്ച ആഷിഖ് കാരുനണിയൻ ബാംഗ്ലൂർ എഫ് സി ക്കു വേണ്ടി ഈ സീസണിൽ ഇറങ്ങും. നാലു വർഷത്തെ കരാറിൽ ആണ് താരം ഒപ്പ് വെച്ചത്. മലയാളി ആയ ആഷിഖ് പൂനെ എഫ് സി യുടെ അക്കാദമിയിലൂടെ ആണ് വളർന്നത്. സ്‌പെയിനിലെ മുൻനിര ക്ലബായ  വിയറെയ്ലിന്റെ സി ടീമിലും ആഷിഖ് കളിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടു പൂനെ എഫ് സി ഈ സീസൺ മുതൽ ഐ എസ് ലിൽ നിന്നും പിന്മാറിയിരുന്നു താരങ്ങളെ എല്ലാം ക്ലബ് റിലീസ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആഷിഖ് പുതിയ ക്ലബ് തേടാൻ ഉള്ള കാരണം. ഏഷ്യാകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം ആണ് ആഷിഖ് പുറത്തെടുത്തത്. അതിന് ശേഷം പരിക്കിന്റെ പിടിയിൽ ആയ താരം പരിക്ക് മാറി ഖത്തർ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്

Friday, August 23, 2019

'ഹെഡ്മാസ്റ്റർ' റാഫി ചെന്നൈയിൻ എഫ്സി വിട്ടു.


മലയാളി താരം മുഹമ്മദ് റാഫി ചെന്നൈയിൻ എഫ്സി വിട്ടു. 2017 മുതൽ ചെന്നൈയിൻ എഫ്സിയിൽ കളിക്കുന്ന റാഫി  18 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ചെന്നൈയിൻ എഫ്സിക്ക് വേണ്ടി നേടിയിട്ടുണ്ട്. 2015-16 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു എന്ന് അഭ്യൂഹങ്ങൾക്കിടെയാണ് റാഫി ചെന്നൈയിൻ വിട്ടത്.

ഏറ്റവും പുതിയ ഫുട്‌ബോൾ വാർത്തകൾക്കായി... https://www.facebook.com/SouthSoccers/

Thursday, August 22, 2019

ലോകകപ്പ് യോഗ്യത; 28 അംഗ സാധ്യതാ ടീമിൽ അനസും സഹലും ആഷിക്കും. ജോബി ജസ്റ്റിൻ പുറത്ത്


2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ഉള്ള 28 അംഗ ടീമിൽ സാധ്യത ടീമിൽ അനസ് എടത്തൊടികയും സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ഇടം നേടി. എന്നാൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ പുറത്തായി. ജോബി ജസ്റ്റിനെ കൂടാതെ അൻവർ അലി, ഫറൂഖ് ചൗധരി, പ്രണോയ് ഹാർഡർ, സലാം രഞ്ജൻ സിംഗ്,ജെറി എന്നിവരും പുറത്തായി.ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. സെപ്റ്റംബർ അഞ്ചിന് ഗുവാഹത്തിയിലാണ് മത്സരം


The list of players is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowlin borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Wednesday, August 21, 2019

സുബ്രതോ കപ്പ് ; കേരളത്തിന് സമനില


സുബ്രതോ മുഖർജി കപ്പ് സബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് സമനില.ആസ്സാമാണ് കേരളത്തെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റ് ഹയർസെക്കൻഡറി സ്കൂളാണ് സബ് ജൂനിയർ വിഭാഗത്തിൽ കേരള പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ഗ്രൂപ്പിലെ കേരളത്തിന്റെ രണ്ടാം മത്സരം 23 ന് ഡൽഹിക്ക് എതിരെയാണ്

നിസാരം ! ഷൂട്ടൗട്ടിൽ രക്ഷകനായി ഉബൈദ്; ഗോകുലം കേരള ഡ്യൂറന്റ് കപ്പ് ഫൈനലിൽ


ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി


ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി.  എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ  ഹീറോ ആയി.



ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി

Tuesday, August 6, 2019

ബാംഗ്ലൂർ എഫ് സി യും ഗോകുലവും ചെന്നൈ സിറ്റി എഫ് സിയും മേയേഴ്സ് കപ്പിൽ പങ്കെടുക്കും


തിരുവനന്തപുരം   നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 മുതൽ  നടത്താൻ പോകുന്ന മേയേഴ്സ് കപ്പിൽ ഇന്ത്യയിലെ  പ്രമുഖ ടീമുകൾ പങ്കെടുക്കും. 23 വർഷമായി മുടങ്ങി കിടന്നിരുന്ന ടൂർണമെന്റിനാണ് ഇപ്പോൾ പുതിയൊരു തുടക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളുടെ ഫിക്സർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനന്തപുരിയിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ ഉത്സവം നേരിട്ട് കാണാൻ ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ എസ് ൽ ഐ ലീഗ് ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഐ എസ് ൽ ചാമ്പ്യന്മാർ ആയ ബാംഗ്ലൂർ എഫ് സി, ഐ ലീഗ് ചാമ്പ്യന്മാർ ആയ ചെന്നൈ സിറ്റി എഫ് സി കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീം ഗോകുലം എഫ് സി, അനന്തപുരിയുടെ സ്വന്തം ടീം ആയ കോവളം എഫ് സി തുടങ്ങിയ ടീമുകൾ പങ്കെടുക്കും കൂടാതെ കേരളത്തിലെ ഡിപ്പാർട്മെന്റൽ ടീമുകൾ ആയ കെ എസ് ഇ ബി, കേരള പോലീസ്, ടൈറ്റാനിയം, എ ജി സ് കേരള, എസ് ബി ഐ കേരള തുടങ്ങിയ ടീമുകളും കോർപ്പറേഷൻ ഇലവനും ഇന്ത്യൻ നേവിയും മത്സരത്തിനുണ്ടാകും മാസങ്ങൾക്കു മുൻപ് തന്നെ ടൂർണമെന്റിന് വേണ്ടി നഗരസഭ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

MAYOR'S CUP FIXTURES
























സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, July 18, 2019

അനശ്വരനായ വന്മതിൽ ക്യാപ്റ്റൻ സത്യന്റെ ഓർമകളിലൂടെ


രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്റെ വികാരഭരിതമായ ജീവിതം നമ്മൾക്ക് മറക്കാൻ ആവില്ല . 2006 ജൂലൈ 18ന് സത്യൻ എന്ന ഇതിഹാസം വിട പറഞ്ഞപ്പോൾ , അന്ന് ഇന്ത്യൻ ഫുട്ബോൾ ഒന്നടങ്കം വിങ്ങുകയായിരുന്നു .


ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1983 കാലഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് മുതലാണ് സത്യൻന്റെ ഫുട്ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. സ്പിരിറ്റെഡ് യൂത്ത് ക്ലബ്ബിൽ നിന്ന് ലക്കി സ്റ്റാറിലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസിനു വേണ്ടിയും  കളിച്ചു. കേരള പോലീസ്  ജഴ്സിയിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ സഹായകരമായി.


1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീമിലേക്ക് സത്യനെ തിരഞ്ഞെടുത്തു. അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർമാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ് മാത്രം പ്രായമായ സത്യനെ  സാഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ  ഉൾപ്പെടുത്തി. ധാക്കയിൽ വെച്ചു നടന്ന ആ ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം,  ഇന്ത്യൻ ഫുട്ബോളിന് ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായി മാറി വി പി സത്യൻ.


ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ അതിൽ സുപ്രധാനമായ ഒരു ഗോൾ പിറന്നത് സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു.

സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറുകയായിരുന്നു. സത്യന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.


സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും  ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.

ബൂട്ടഴിച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി  പിന്നീട് എ ഐ എഫ് എഫ് സെലെക്ഷൻ  കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.


പതിനൊന്നു വർഷങ്ങൾക്കു മുൻപ് 2006 ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന്
ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ ആ വാർത്ത ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരുപാട് എതിരാളികളെ തന്റെ മുന്നിൽ മുട്ടുകുതിച്ച വി.പി സത്യൻ പല്ലവരം  സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന വി പി സത്യൻ മണ്മറഞ് 13 വര്‍ഷം പൂർത്തിയാവാൻ പോകുമ്പോളും കായിക ലോകത്നിന്നും‍  അദ്ദേഹം അർഹിച്ച രീതിയിൽലുള്ളഅംഗീകാരം ലഭിച്ചിട്ടില്ല എന്ന് തനെ പറയാം.

ടാറെൻ നിക്കോളാസ് റോഡ്രിഗസ് , കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് വീണ്ടുമൊരു താരോദയം കൂടി




കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് മറ്റൊരു താരോദയം കൂടി പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തുകയാണ് . ടാറെൻ നിക്കോളാസ് റോഡ്രിഗസ് എന്ന 14 കാരനാണ് കണ്ണൂർ ഡിസ്ട്രിക്ട് ടീമിലേക്ക് അവസരം ലഭിച്ചത് . എലെക്ട്രിഷ്യൻ ആയ ഡെറിക് ആന്റണി യുടേയു അദ്ധ്യാപികയായ അന്നത് ഏൻജെസിന്റെയും മകനാണ് നിക്കോളാസ് .കണ്ണൂർ  അണ്ടർ 14 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് നിക്കോളാസിന്റെ  വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബോളിൽ  ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Wednesday, July 17, 2019

കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ്




കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ് എന്ന കണ്ണൂർ സ്വദേശി .ചൊവ ഹൈർ സെക്കന്ററി പത്താം ക്ലാസ്സ് വിദ്യാർത്ഥി കൂടിയായ അമൽരാജ് കഴിഞ്ഞ ഒരു വർഷത്തോളമായി കണ്ണൂർ കെ വി സോക്കർ അക്കാദമിയിലാണ് തന്റെ പരിശീലനം നടത്തി വന്നിരുന്നത് .ഓട്ടോ ജീവനക്കാരനായ രാജീവൻ കെ യുടെ മകനാണ് അമൽരാജ് . കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് അമൽരാജിന്റെ കോച്ച് ദനേശ് കെ വി ഉൾപ്പടെ വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബളിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Sunday, July 7, 2019

ഇന്റർ കോണ്ടിനെന്റൽ കപ്പ്: ജയത്തോടെ തുടങ്ങാൻ ഇന്ത്യ തജകിസ്ഥാനെതിരെ





ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന്  ഗുജറാത്തിലെ  അഹമ്മദാബാദിൽ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.രാത്രി എട്ടിനാണ് മത്സരം.

പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യക്ക് മുന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളുടെ മുന്നൊരുക്കമായിട്ടാണ് ടീം ഇന്ത്യ ടൂർണമെന്റിനെ കാണുന്നത്

പരിചയസമ്പത്തും
സമ്പത്തും യുവത്വവും ഒന്നിക്കുന്ന ടീമിനെയാണ് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനായി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടികയെ തിരികെ വിളിച്ചിരുന്നു. മൂന്ന് മലയാളി താരങ്ങളാണ് 25 അംഗ ടീമിൽ ഇടം നേടിയത്. മലയാളി താരം ജോബി ജസ്റ്റിന്റെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ്സ് കപ്പിൽ മധ്യനിര മികച്ച പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൽ സമദും ആദ്യ നിരയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും.

അവസാനമായി ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തജകിസ്ഥാൻ തോൽപ്പിച്ചിരുന്നു.

മത്സരം  സ്റ്റാർ സ്പോർട്സ് 2 ലും സ്റ്റാർ സ്പോർട്സ് 3 ലും ഏഷ്യാനെറ്റ് പ്ലസിലും രാത്രി എട്ട് മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യും

Saturday, July 6, 2019

ലിത്വാനിയൻ സ്ട്രൈക്കരെ സ്വന്തമാക്കി സൂപ്പർ മച്ചാൻസ്


ലിത്വാനിയൻ സ്ട്രൈക്കർ നെരിജുസ് നേർകയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. ഇസ്രായേൽ ക്ലബ് ഹാപോൽ ടെൽ അവീവിൽ നിന്നാണ് നെരിജുസ്  വാൽസ്കിസ് ചെന്നൈയിൻ നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുന്നേറ്റ നിരയിലെ മോശം പ്രകടനമാണ് ചെന്നൈയെ അവസാന സ്ഥാനക്കാരാക്കിയത്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ നെരിജുസ്  ടീമിൽ എത്തിക്കുന്നത്. ലിത്വാനിയ ദേശീയ കുപ്പായത്തിൽ 20 തവണ കളിച്ച നെരുജിസ്  ഒരു ഗോളും നേടിയിട്ടുണ്ട്.  യൂറോ കപ്പ് 2020 നുള്ള യോഗ്യത  മത്സരത്തിൽ സെർബിയ ക്കെതിരെ ലിത്വാനിയക്ക് വേണ്ടി നെരുജിസ് വാൽസ്കിസ് കളിക്കാൻ ഇറങ്ങിയിരിക്കുന്നു

ബെംഗളൂരു സൂപ്പർ സ്ട്രൈക്കർ ടീം വിട്ടു


ബെംഗളൂരു എഫ്സി സൂപ്പർ സ്ട്രൈക്കർ മികു ടീം വിട്ടു. ബെംഗളൂരു എഫ്സി തന്നെയാണ് വെനസ്വേല താരം ക്ലബ് വിടുന്നതായി വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച മികു 20 ഗോളുകളും നേടിയിരുന്നു.  സ്പാനിഷ് ക്ലബ്ബ് റയോ വല്ലക്കോനായിൽ നിന്നായിരുന്നു 2017ൽ മികു ബെംഗളൂരു എഫ്സിയിൽ എത്തിയത്. മികു ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ തന്നെ ചൈനീസ് ക്ലബുകളും തായ്‌ലന്റ് ക്ലബുകളും താരത്തെ സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

ഇന്റർ കോണ്ടിനെന്റൽ കപ്പ്; നിങ്ങൾ അറിയേണ്ടത് എല്ലാം


ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് ജൂലൈ ഏഴിന് അഹമ്മദാബാദിൽ തുടക്കം കുറിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ മറ്റു മൂന്ന് രാജ്യങ്ങൾ കൂടെ കിരീടം പോരാട്ടത്തിന് ഉണ്ട്. ഒന്നാം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യൻ ടീമുകളാണ് എന്നതാണ് പ്രത്യേകത.  ഉത്തരകൊറിയ, സിറിയ, തജകിസ്ഥാൻ എന്നീ ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.


പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ രണ്ടാം പരീക്ഷണത്തിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. തായ്‌ലന്റിൽ നടന്ന കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനക്കാരാവാർ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ കുറുസാവോയോട് 1-3 ന് പരാജയപ്പെട്ടെങ്കിലും റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ തായ്‌ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടീം ഇന്ത്യ. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലെ ആദ്യ ദൗത്യം വിജയകരമായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.

അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയ അരീനയിലാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന  ഇന്ത്യ, സിറിയ തജകിസ്ഥാൻ, ഉത്തരകൊറിയ ടീമുകൾ പരസ്പരം ഒരോ മത്സരങ്ങൾ കളിക്കുകയും. കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ ജുലൈ 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം സിറിയയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഉയർന്ന റാങ്കിംഗ് ഉള്ള ടീം. സിറിയ നിലവിൽ 85ആംമതും ഇന്ത്യ 101ഉം തജകിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ യഥാക്രമം 120,122സ്ഥാനങ്ങളിലാണ്.
ടൂർണമെന്റിലെ റിസൾട്ടുകൾ ഒന്നും തന്നെ ഫിഫ റാങ്കിംഗിൽ പ്രതിഫലികുകയില്ല.

ഇന്റർ കോണ്ടിനെന്റൽ കപ്പ് 2018:

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പ് നടന്നത് മുംബൈയിൽ വെച്ചായിരുന്നു. ഇന്ത്യയെ കൂടാതെ കെനിയ, ന്യൂസിലൻഡ്,ചൈനീസ് തായ്പേയ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് ജേതാക്കളായത്.




ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം  രാത്രി എട്ട് മണിമുതൽ സംപ്രേഷണം ചെയ്യും.

FIXTURES

July 7 : India v Tajikistan 20:00 IST
July 8 : Syria v DPR Korea 20:00 IST
July 10 : Tajikistan v Syria 20:00 IST
July 13 : India vs DPR Korea 20:00 IST
July 15 : DPR Korea v Tajikistan 20:00 IST
July 16 : India v Syria 20:00 IST
July 19 : Final 20:00 IST


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, June 25, 2019

കേരളത്തിലെ കായിക അധ്യാപകർക്ക് പരിശീലനം നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കോച്ചുകൾ എത്തുന്നു


സംസ്ഥാനത്തെ കായിക അധ്യാപകർക്ക് ഫുട്ബോൾ പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി സംസ്ഥാനസർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 288 അധ്യാപകർക്കാകും ഇത് വഴി പരിശീലനം ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുളള ആറ് സെർട്ടിഫൈഡ് കോച്ചുകൾ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കായിക അധ്യാപകർക്ക് ആകും പരിശീലനം ലഭിക്കുക.  സർക്കാർ സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങിൽ ലോകോത്തര വൈദഗ്ധ്യമുള്ള കായിക അധ്യാപകരെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇത് വഴി സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആകും എന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്.

കോസ്റ്ററിക്കയെ വീഴ്ത്തി നാസോണും കൂട്ടരും


കോൺകകാഫ് ഗോൾഡൺ കപ്പിൽ ശക്തരായ കോസ്റ്ററിക്കയെ കീഴടക്കി ഹെയ്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡകൻസ് നാസോണിന്റെ മികവിലാണ് ഹെയ്തിയുടെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹെയ്തിയുടെ ജയം. ഡകൻസ് നാസോൺ , അലക്സിസ് ബെൻഡ് എന്നിവരാണ് ഹെയ്തിക്കായി ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹെയ്തി ക്വാർട്ടറിൽ പ്രവേശിച്ചു. ജൂൺ 30ന് നടക്കുന്ന ക്വാർട്ടറിൽ ഹെയ്തി കാനഡയെ നേരിടും

Blog Archive

Labels

Followers