Showing posts with label Premier League. Show all posts
Showing posts with label Premier League. Show all posts

Monday, July 13, 2020

"എല്‍ ക്ലാസിക്കോ" |കഥ-8| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |


കളിയെന്നാല്‍ അത് എല്‍ ക്ലാസിക്കോയാണെന്ന് പറയാത്ത ഫുട്‌ബോള്‍ സ്‌നേഹികളില്ല. ലോകത്തെ സമ്പന്നമായ രണ്ട് ഫുട്‌ബോള്‍ ക്ലബുകള്‍-ബാര്‍സിലോണയും റയല്‍ മാഡ്രിഡും. അവര്‍ തമ്മില്‍ സ്പാനിഷ് ലാലീഗയില്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഏറ്റുമുട്ടും. ഇതാണ് എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച എല്‍ ക്ലാസിക്കോ പോരാട്ടം ഏതെന്ന് ഫുട്‌ബോള്‍ പണ്ഡിതരോട് ചോദിച്ചാല്‍ അവരുടെ ഉത്തരത്തില്‍ ഒരു മല്‍സരമുണ്ടാവല്ല. കാരണം എല്ലാ മല്‍സരങ്ങളും എല്ലാ കാലത്തും തട്ടുതകര്‍പ്പനാണ്. ഈ സീസണ്‍ തന്നെ നോക്കു- രണ്ട് പേരും പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന കാലത്ത് എല്‍ ക്ലാസിക്കോ എന്നത് റൊണാള്‍ഡോയും ലിയോ മെസിയും തമ്മിലുളള അങ്കങ്ങളായിരുന്നു. ഫുട്‌ബോള്‍ എന്നത് പലപ്പോഴും യുദ്ധങ്ങളാണ്. ലോകകപ്പ് ചരിത്രമെടുത്താല്‍ അത് രാഷ്ട്രങ്ങള്‍ തമ്മിലുളള പോരാട്ടങ്ങളാണ്. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടിയ മല്‍സരങ്ങളെല്ലാം രാജകീയമായിരുന്നു. ഇന്ത്യയും പാക്കിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് പോലെയാണല്ലോ ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ മല്‍സരങ്ങളെ വിശേഷിപ്പിക്കാറ്. രണ്ടും വലിയ ഫുട്‌ബോള്‍ രാജ്യങ്ങള്‍. ഒരേ വന്‍കരക്കാര്‍. അയല്‍ക്കാര്‍. പക്ഷേ കാല്‍പ്പന്തിന്റെ കാര്യം വരുമ്പോള്‍ അത് രാജ്യ യുദ്ധമാണ്. പെലെയെ ഉയര്‍ത്തിയാണ് എന്നും ബ്രസീല്‍ ഗാഥ. പെലെ കളിക്കുമ്പോഴും ഇപ്പോഴും അത് തന്നെ അവസ്ഥ. അര്‍ജന്റീനക്കാരുടെ ഇതിഹാസതാരം കൂറെ കാലം ഡിയാഗോ മറഡോണയായിരുന്നു. പക്ഷേ ഇപ്പോള്‍ ആ സ്ഥാനം മെസിക്കായി. രാജ്യത്തിന് ഇത് വരെ ലോകകപ്പോ കോപ്പ അമേരിക്കാ കിരീടമോ സമ്മാനിക്കാന്‍ മെസിക്കായിട്ടില്ലെങ്കിലും ലോക ഫുട്‌ബോള്‍ എന്നത് സത്യത്തില്‍ മെസിയാണെന്ന കാര്യം അര്‍ജന്റീനക്കാര്‍ക്കറിയാം. അതിനാല്‍ ഒരു ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിക്കുമെന്ന സ്വപ്‌നത്തിലാണ് അര്‍ജന്റീനക്കാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള അങ്ക ചരിത്രത്തില്‍ എന്നും മുന്നില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടങ്ങളാണെങ്കില്‍ ക്ലബുകളുടെ ചരിത്രം നോക്കിയാല്‍ അത് ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്.

നഗര പോരാട്ടം
സത്യത്തില്‍ എല്‍ ക്ലാസിക്കോയെന്നത് നഗര ചരിത്രമാണ്. സ്‌പെയിന്‍ ലോക ഭൂപഠത്തില്‍ വലിയ രാജ്യമല്ല. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും സ്‌പെയിന്‍ വലിയ സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് പട്ടണങ്ങളാണ് മാഡ്രിഡും ബാര്‍സിലോണയും. മാഡ്രിഡ് രാജ്യ തലസ്ഥനാണ്. അവരാണ് സ്പാനിഷ് ദേശീയതയുടെ പ്രതീകം. എന്നാല്‍ ബാര്‍സിലോണയന്നത് കറ്റാലിയന്‍ ദേശീയതയുടെ വക്താകളും. കറ്റാാലിയന്‍ എന്നത് ഒരു ഭാഷയാണ്. ആ ഭാഷ സംസാരിക്കുന്നവരുടെ വലിയ ആവശ്യം ബാര്‍സിലോണ നഗരം ആസ്ഥാാനമാക്കി ഒരു സ്വതന്ത്ര രാജ്യം വേണമെന്നതാണ്. എന്നാല്‍ സ്പാനിഷ് ഭരണകൂടം ഒരിക്കലും അത് അനുവദിക്കുന്നില്ല. സ്വന്തം രാജ്യമെന്ന വാദവുമായി നിരന്തര സമരത്തിലാണ് കറ്റാലിയന്‍ ദേശീയ പ്രക്ഷോഭകാരികള്‍. ഇപ്പോഴും അവര്‍ സ്പാനിഷ് ദേശീയ ഭരണക്കൂടത്തെ അംഗീകരിക്കുന്നില്ല. അപ്പോള്‍ രണ്ട് നഗരങ്ങള്‍ മാത്രമല്ല ചിത്രത്തില്‍ വരുന്നത്. രണ്ട് ചിന്താഗതികള്‍ കൂടിയാണ്. അതിനാല്‍ എല്‍ ക്ലാസിക്കോ എന്നത് രണ്ട് കൂട്ടര്‍ക്കും ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അത് ദേശീയതയെ തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി മാറും. രാഷ്ട്രീയവും ഇവിടെ ശക്തമാണ്. റയല്‍ മാഡ്രിഡ് എന്നാല്‍ അത് ഭരണകൂടമാണ് എന്ന് പോലും ബാര്‍സിലോണക്കാര്‍ കുറ്റപ്പെടുത്താറുണ്ട്. ഈ ചരിത്രത്തില്‍ പോരാട്ടങ്ങള്‍ പലതുണ്ട്. അതിലെ രാഷ്ട്രീയമാണ് പിന്നീട് എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും നിഴലിച്ചത്.
അഭിമാനമാണ് പലപ്പോഴും ഈ പോരാട്ടങ്ങളുടെ വലിയ വിലാസം. രണ്ട് ക്ലബുകളുടെയും ബാനറില്‍ നാട്ടുകാര്‍ അണിനിരക്കുന്ന കാഴ്ച്ചയില്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലെ പോരാട്ടം പലപ്പോഴും ആഭ്യന്തര യുദ്ധങ്ങളെ പോലെയായിരുന്നു. പൊന്നും വിലക്ക് ക്ലബുകള്‍ വലിയ താരങ്ങളെ വാങ്ങും. യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്ന് ഏറ്റവും വലിയ താരങ്ങളെ വാങ്ങാനായി രണ്ട് ക്ലബുകളും എക്കാലത്തും മല്‍സരിച്ചു. ബാര്‍സിലോണയുടെ ചരിത്രമെടുത്താല്‍ വിഖ്യാതരെ പലരെയും കാണാം. അവരില്‍ ഒന്നാമന്‍ എന്ത് കൊണ്ടും മെസി തന്നെ. റയലിന്റെ ചരിത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റൊണാള്‍ഡോ തന്നെ. സിദാന്‍, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, റൗള്‍ ഗോണ്‍സാലസ്, ഡേവിഡ് ബെക്കാം തുടങ്ങി ആധുനിക ഫുട്‌ബോളിലെ ഉന്നതരെല്ലാം റയലിന്റെ ജഴ്‌സിയില്‍ കളിച്ചവരാണ്.
ഈ രണ്ട് ക്ലബുകളുടെ ആസ്ഥാനങ്ങളും ചരിത്രമാണ്. റയലിന്റെ സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബു പലപ്പോഴും ദേശീയ പ്രതീകമാണ്. ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം. ഇവിടെ കളി കാണാന്‍ വരുന്നവരെല്ലാം റയലിന്റെ വെളുത്ത ജഴ്‌സിയിലായിരിക്കും. ആ കാഴ്ച്ച തന്നെ രസകരമാണ്. എല്‍ ക്ലാസിക്കോ പോരാട്ടം ബെര്‍ണബുവില്‍ നടക്കുമ്പോള്‍ മുഴുവന്‍ ദേശീയ വാദികളും അതിനൊപ്പമാണെങ്കില്‍ ബാര്‍സയുടെ ആസ്ഥാനം നുവോ കാമ്പാണ്. അവരെ ദേശീയവാദികള്‍ പറയാറുള്ളത് വിമത ക്യാമ്പ് എന്നാണ്. കറ്റാലിയന്‍ ദേശീയ പതാകയുമേന്തിയാണ് അവിടെ എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ക്ക് സാക്ഷിയാവാന്‍ കാണികള്‍ എത്താറുള്ളത്. ഇത് വരെ നടന്ന എല്ലാ എല്‍ ക്ലാസിക്കോ മല്‍സരങ്ങളും ഫുട്‌ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ സോള്‍ഡ് ഔട്ടാണ്-അതായത് ഒരു ടിക്കറ്റ് പോലും വെറുതെയായിട്ടില്ല.
ക്ലബുകളുടെ വിജയ ചരിത്രം പരിശോധിച്ചാലും ആവേശം പ്രകടമാണ്. ലാലീഗില്‍ ഇത് വരെ രണ്ട് പേരും പരസ്പരം വന്നത് 180 മല്‍സരങ്ങളാണ്. ഇതില്‍ ഇപ്പോഴുള്ള കണക്ക് പ്രകാരം 73 ല്‍ റയലിനാണ് വിജയം. ബാര്‍സ തൊട്ട് പിറകെ 72 ലുണ്ട്. 35 സമനിലകളും. കിംഗ്‌സ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം ഇരുവരും ഏറ്റുമുട്ടാറുണ്ട്. രണ്ട് പേരും തമ്മിലുളള പോരാട്ടങ്ങളിലെ ഏറ്റവും വലിയ വിജയം റയലിനായിരുന്നു. 1943 ലെ കിംഗ്‌സ് കപ്പില്‍ റയല്‍ ബാര്‍സിലോണയെ പരാജയപ്പെടുത്തിയത് 11-1 എന്ന സ്‌ക്കോറിനായിരുന്നു. ലാലീഗ ചരിത്രത്തില്‍, അഥവാ എല്‍ ക്ലാസിക്കോ പോരാട്ടങ്ങളിലും വലിയ വിജയം റയലിന് തന്നെ. 1949 ലെ പോരാട്ടത്തില്‍ 6-1 നാണ് റയല്‍ വിജയിച്ചത്. 1935 ല്‍ ബാര്‍സിലോണക്കാര്‍ റയലിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു. സമീപകാലത്തെ വലിയ വിജയം ബാര്‍സിലോണയുടെ നാമധേയത്തിലാണ്. 2010 നവംബറിലെ പോരാട്ടത്തില്‍ ബാര്‍സിലോണ അഞ്ച് ഗോളിന് റയലിനെ തകര്‍ത്തിരുന്നു.
ഫുട്‌ബോളിലെ യഥാര്‍ത്ഥ യുദ്ധമാണ് എല്‍ ക്ലാസിക്കോ. ലോകകപ്പില്‍ കാണുക രാജ്യങ്ങളുടെ പോരാട്ടങ്ങളാണെങ്കില്‍ എല്‍ ക്ലാസിക്കോയില്‍ കാണുന്നത് ലോകോത്തര താരങ്ങളുടെ പോരാട്ടമാണ്. അവിടെ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും നൈജീരിയയും കാമറൂണും സ്‌പെയിനും ഇറ്റലിയും ഹോളണ്ടുമെല്ലാം ഒന്നാണ്. ശരിക്കും നമുക്കത് താര മാമാങ്കമാണെങ്കില്‍ സ്‌പെയിനുകാര്‍ക്ക് യുദ്ധങ്ങളാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, August 12, 2018

ഉനായ് എമറി യുഗത്തിന് തോൽവിയോടെ തുടക്കം. മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടങ്ങി


ഉനായ് എമറിയുടെ കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ആഴ്സണലിന് തോൽവിയോടെ തുടക്കം. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്സിനെ തകർത്തത്. റെഹീം സ്റ്റെർലിങ്,ബെർണാഡോ സിൽവ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു


എമറി കീഴിൽ സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടക്കം കുറിക്കാൻ ഇറങ്ങി ആഴ്സണലിന് 14 ആം മിനുട്ടിൽ തന്നെ റെഹീം സ്റ്റെർലിങ് ആദ്യ പ്രഹരം ഏൽപ്പിച്ചു. മെൻഡി നൽകിയ പാസ് ബോക്സിന് പുറത്ത് നിന്നും അതിമനോഹരമായി പീറ്റർ ചെക്കിനെ കാഴ്ചക്കാരനാക്കി സ്റ്റെർലിങ് വലയിലാക്കി. പിന്നീടും സിറ്റിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. 54ആം  റാംസെ പിന്വലിച്ച് ലാകസെറ്റയെ ഇറക്കി. 55 ആം മിനുട്ടിൽ ലഭിച്ച മികച്ച അവസരം പക്ഷേ ലാകസെറ്റക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64 ആം മിനുട്ടിൽ വലത് വിങിലൂടെ കുതിച്ചു മെൻഡി ബോക്സിന് അകത്തേക്ക് നൽകി ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിലാക്കി ബെർണാഡോ സിൽവ സിറ്റിയുടെ വിജയം ഉറപ്പിച്ചു.

മാനേക്ക് ഡബിൾ; വെസ്റ്റ്ഹാമിനെ തകർത്ത് ലിവർപൂൾ തുടങ്ങി



ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സാദിയോ മാനേയുടെ ഇരട്ടഗോൾ മികവിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ തുടക്കം ഗംഭീരമാക്കി.

19 ആം മിനുട്ടിൽ സൂപ്പർ താരം സലായിലൂടെ ലിവർപൂൾ സീസണിലെ ആദ്യ ഗോൾ നേടി.പ്രതിരോധ നിര താരം റോബർട്ട്സണായിരുന്നു ഗോളിന് വഴിയൊരുക്കുകയത്. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ മാനേ ഗോൾ നേടി ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 53ആം മിനുട്ടിൽ മാനേ ഗോൾ നേട്ടം രണ്ടാക്കി. ബ്രസീലിയൻ താരം ഫിർമിനോയുടെ പാസ് മികച്ച ഒരു ഫിനിഷിങിലൂടെ വലയിലാക്കി. 88ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ സ്റ്റുറിഡ്ജ് ലിവർപൂളിന്റെ നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.


മറ്റൊരു മത്സരത്തിൽ സതാംപട്ടണും ബേൺലിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

Saturday, August 11, 2018

സരിയും പിള്ളേരും ഇന്നിറങ്ങും..



പുതിയ മാസ്റ്റർ സരിയുടെ കീഴിൽ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് നീലക്കടുവകൾ ഇറങ്ങുമ്പോൾ....

സരിയുടെ തന്ത്രങ്ങൾ
ജീവിതത്തിൽ ഇന്നു വരെ ഒരു പ്രൊഫഷണൽ ലീഗിൽ പോലും ബൂട്ട് കിട്ടിയിട്ടില്ലാത്ത മൗരിസിയോ സരി എന്ന ഇറ്റാലിയൻ ബാങ്കർ 2015ൽ റാഫേൽ ബെനിറ്റസിനു പകരക്കാരനായി എംപോളിയിൽനിന്നും നാപോളിയിൽ എത്തിയപ്പോൾ ഒരുമാതിരി വരുന്ന നാപോളിഫാന്സിന്റെ പോലും നെറ്റി ചുളിച്ചിരുന്നു. നാപോളിക്ക് കാര്യമായ കപ്പുകൾ നേടിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടും 2016 - 2017 സീസണിലെ ഇറ്റാലിയൻ ലീഗ് കോച്ച് ഓഫ് ദി ഇയർ അവാർഡിന് ഇദ്ദേഹത്തെ പരിഗണിച്ചപ്പോൾ മാത്രമാണ് ചിലരുടെയെങ്കിലും കണ്ണിൽ ഇയാളൊരു കൊച്ചാണെന്നുള്ള ധാരണ വന്നതെന്ന ഇന്നത്തെ ലാ ലീഗാ പ്രീമിയർ ലീഗ് അമുൽ ബേബി തെറ്റിദ്ധാരണ 2015 മുതലുള്ള നാപോളിയുടെ കളിശൈലി കാണുമ്പോൾ ഒരുപക്ഷെ മാറിയേക്കാം. ഒന്നുമല്ലാത്തൊരു ടീമിനെ ലീഗ് കപ്പ് അടിപ്പിച്ച രനെരി മാത്രമായിരിക്കാം അവരുടെ കണ്ണിലെ കോച്ച്. എന്നാൽ നാപോളിയെന്നൊരു ഇറ്റാലിയൻ ടീമിന്റെ അവരുടെ പരമ്പരാഗത പ്രതിരോധ ഫുട്ബോളിൽ നിന്നും അറ്റാക്കിങ് ഫുടബോളിലേക്കുള്ള ദൂരം വളരെ വേഗം കുറച്ചുകൊണ്ടുള്ള സരിയുടെ കോച്ചിങ് മറ്റു പ്രമുഖ ക്ലബ് ഓണർ മാരുടെ സരിയിലേക്കുള്ള അടുപ്പം കൂട്ടലായിരുന്നു. ലീഗ് ഫുടബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഇനി സരിയുടെ കോച്ചിങ് മികവിൽ നീല സിംഹങ്ങൾക്ക് എന്തുചെയ്യാനാകും എന്ന ചോദ്യങ്ങൾക്കു ഏതാനും മിനിറ്റുകൾക്ക് ഒരുപക്ഷെ മറുപടിയാകും.


NB : SMOKING CAUSES CANCER

ഹസാഡ്, വില്യൻ, കാന്റെ.
ഇവർ മൂന്നുപേരുമാണ് ചെൽസിയുടെ ഹീറോസ്. യു സീ ദി ഐറണി ഡോണ്ട്യു... ഇവർ മൂന്നുപേരും ട്രാൻസ്ഫർ വിൻഡോയിൽ നല്ല പൈസ കിട്ടിയിട്ടും പോകാത്തവരാണ്,.. ഒരുപക്ഷെ പോയാലുണ്ടാകുന്ന വിടവ് പകരം വരുന്ന ആർക്കും നികത്താൻ കഴിയാത്തതാകുമെന്ന ഉത്തമ ബോദ്യം അബ്രഹാമോവിച്ചിനുണ്ടാകും. മൂന്നുപേരും നിലവിലെ ഫോമിൽ തുടർന്നാൽ വീണ്ടുമൊരു പ്രീമിയർ ലീഗ് അബ്രഹാമിന്റെ ഷെൽഫിൽ കയറും.


ബെസ്ററ് ഫിനിഷർ അഥവാ ദിധ്യാർ ദ്രോഗ്ബ,
ദ്രോഗ്‌ബക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ രണ്ടു സീസണിലും ഉത്തരം കണ്ടെത്താത്ത ചെൽസി പുതിയ സീസണിലും കാര്യമായ മുന്നേറ്റ കരാറുകൾ നടത്തിയില്ല.

പെഡ്രോ, മൊറാട്ട ജിറോഡ്
തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സരി യുടെ വരവ് മൂന്നുപേർക്കും പ്രജോദനമായാൽ ഈ സീസൺ എതിരാളികളുടെ ഗോൾ വലയം അടിച്ചു തകർക്കാൻ തക്ക നല്ല ഉശിരുള്ള പവർ ഹൗസുകൾ...


കാഹിൽ, ലൂയിസ്, ആപ്‌സി
ടെറിയുടെ കൂടുമാറ്റം കാര്യമായി ബാധിച്ച കഴിഞ്ഞ സീസൺ ലൂയിസുകൂടി ഫോമിലേക്കെത്താതിരുന്നപ്പോൾ കാഹിലും ആപ്‌സിയും നന്നായി വിയത്തിരുന്നു. ലൂയിസിന്റെ തിരിച്ചു വരവിൽ കാഹിലും ആപ്‌സിയും കരുത്താർജിക്കുമെന്നുറപ്പാണ്. കാരണം ഇറ്റാലിയൻ ഡിഫൻസിന്റെ ചെറിയൊരു ശൈലി സരിക്ക് കിട്ടാതിരിക്കില്ലല്ലോ...

കോര്ടിയാസ് പുറത്തും കെപ്പ അകത്തും.
ചില്ലറ വിലക്ക് കോര്ടിയാസ് പോയതും പൊന്നും വിലക്ക് കെപ്പയെ ബിൽബാവോയിൽനിന്നും എടുത്തതും ഗുണമോ ദോഷമോയെന്നു ഫുടബോൾ പണ്ഡിതർ ഇപ്പോഴും വിധിയെഴുതിയിട്ടില്ല.. പക്ഷെ സീസണുടനീളം കബലീറോയെയും ഗ്രീനിനെയും പോലുള്ള സെക്കന്റ് കീപ്പർ ഓപ്ഷൻ എന്തായാലും ചെൽസിക്ക് ഗുണത്തിലേറെ ദോഷം മാത്രമേ ഉണ്ടാകാൻ പോകുന്നുള്ളൂ.


ജോർജിഞ്ഞോ, കാന്റെ,
സരിക്ക് മുന്നേ നാപോളിയിൽ നിന്നും ഈ സീസണിൽ വന്ന പ്രതിരോധത്തിലൂന്നിയ മധ്യനിരക്കാരൻ. കാന്റയെപ്പോലെതന്നെ കാണുന്നവർക്കു പ്രതിരോധത്തിലൂന്നിയതാണോ മുന്നേറ്റത്തിന്റെ ഭാഗമാണോ എന്ന് പലപ്പോഴും സംശയമുണ്ടാക്കുന്ന 26 കാരൻ. കാന്റയുടെ കൂടെ കൂടി പുതിയൊരു തീഗോളത്തിനു തിരികൊളുത്താൻ ഉതകുന്ന ഇറ്റാലിയൻ.
കാന്റെ: ഒന്നും പറയാനില്ല... പോണ പോക്കിൽ പോയാൽ വൈകാതെ ബാലൻഡിയോർ നോമിനിയാകാൻ അർഹനായവൻ.

കോവാസിക്, ഡ്രിങ്ക് വട്ടർ, ഫാബ്രിഗാസ്.
മധ്യനിര കരുത്തുറ്റതു തന്നെ.. ഫാബ്രിഗാസ് പഴയ ഫോമിൽ തിരിച്ചെത്തിയാൽ മധ്യനിരയിലെ തിരഞ്ഞെടുപ്പ് സരിക്ക് ശെരിക്കും തലവേദനയാകുമെന്നുറപ്പ്.. എന്നിരുന്നാലും റയലിൽ നിന്നും പുതുതുജീവൻ തേടിയിറങ്ങിയ കോവാസിക്കിന് മുൻ‌തൂക്കം കിട്ടാനാണ് കൂടിതൽ ചാൻസ്..

റോസ് ബർക്കലി
ഈ സീസണിൽ അറ്റാക്കിങ് മിഡിൽ തിളങ്ങാൻ ഒരുപക്ഷെ ഈ താരത്തിനായാൽ അബ്രഹാമിന്റെ കഴിഞ്ഞ സീസണിലെ പണം മുതലാവും. വില്യനെയും ഹസാർഡിനെയും  മറികടക്കാനുള്ള മരുന്ന് ഈ മുൻ എവർട്ടൻ താരത്തിനുണ്ടാകാത്തതുകൊണ്ടാണ്  കഴിഞ്ഞ സീസണിൽ കൂടുതലും ബെഞ്ചിൽ നിലയുറപ്പിക്കേണ്ടി വന്നത്.

മോസസ്, റുഡിഗെർ, സപ്പോകോസ്റ്റ, അലോൺസോ, ക്രിസ്റ്റീൻസൺ  - ഗോളടിക്കുന്ന പ്രതിരോധഭടന്മാർ.
കഴിഞ്ഞ സീസോണുകളുടെ കണക്കുകൾ നോക്കിയാൽ തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് അലോൻസോയെന്ന സ്പാനിഷ് ബുള്ളിനെ. സ്വതവേ സൗമ്യ സ്വഭാവമുള്ള അലോൺസോ സുന്ദരമായ ഫ്രീകിക്കുകളുടെ ഉടമയാണ്. മോസസിനും റുഡിഗറിനും  സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സീസൺ അവസാനത്തേക്കു സ്വതസിദ്ധമായി അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. സപ്പകോസ്റ്റയും ക്രിസ്റ്റിയും  കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്ത മികച്ച സ്ഥിരതയുള്ള കളിക്കാർ തന്നെയാണ്.

അമ്പാടു, മുസണ്ട, RLC, ഓടോയ്‌, ടമ്മി- മൂർച്ചയേറിയ വജ്രായുധങ്ങൾ.
കഴിവുറ്റതും പ്രതീക്ഷയുള്ളതുമായ നല്ല മൂനാം ഓപ്‌ഷനുകൾ.. അമ്പാടുവെന്ന പ്രതിരോധക്കാരനും RLC എന്ന വിളിപ്പേരിലുള്ള മദ്യനിരക്കാരൻ  ലോഫ്‌റ്റസും, ബെൽജിയത്തിലെ റൊണാൾഡോ മുസാൻഡോയും മൂനാം ഓപ്ഷനുകൾക്കു കഴിവ് തെളിയിച്ചവരാണ്. ടമ്മിയും ഒഡോയും പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു..

ബെക്കയോക്കു- നഷ്ടമോ ലാഭമോ
കിട്ടിയാൽ കിട്ടി പോയാൽ പോയിയെന്ന മനോഭാവം ഉണ്ടെന്നു തോന്നിക്കുന്ന ചുരുക്കം പ്ലയേഴ്‌സിൽ ഒരാൾ. ചെൽസിയോടൊപ്പം തികച്ചും പരാജയം. ഉയര്തെഴുഴുനേൽക്കുമെന്ന പ്രതീക്ഷയിൽ മിലാൻ ലോണിന് ചോദിച്ചിട്ടു പോലും എബ്രഹാം തയ്യാറായില്ലെങ്കിൽ ബാക്കോയിൽ ഉള്ള പ്രതീക്ഷ തന്നെയാണത്

അപ്പൊ തുടങ്ങട്ടെ... ലണ്ടൻ ഈസ് BLUE ..
എഴുതിയത് : പ്രവീൺ വെല്ലോ

Labels

Followers