Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Tuesday, August 27, 2019

ആഷിഖ് കുരിണിയൻ ബാംഗ്ലൂർ എഫ് സി യിൽ


നിലവിലെ ഇന്ത്യൻ താരവും കഴിഞ്ഞ സീസണിൽ പൂനെ എഫ് സി ക്കു വേണ്ടി കളിച്ച ആഷിഖ് കാരുനണിയൻ ബാംഗ്ലൂർ എഫ് സി ക്കു വേണ്ടി ഈ സീസണിൽ ഇറങ്ങും. നാലു വർഷത്തെ കരാറിൽ ആണ് താരം ഒപ്പ് വെച്ചത്. മലയാളി ആയ ആഷിഖ് പൂനെ എഫ് സി യുടെ അക്കാദമിയിലൂടെ ആണ് വളർന്നത്. സ്‌പെയിനിലെ മുൻനിര ക്ലബായ  വിയറെയ്ലിന്റെ സി ടീമിലും ആഷിഖ് കളിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടു പൂനെ എഫ് സി ഈ സീസൺ മുതൽ ഐ എസ് ലിൽ നിന്നും പിന്മാറിയിരുന്നു താരങ്ങളെ എല്ലാം ക്ലബ് റിലീസ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആഷിഖ് പുതിയ ക്ലബ് തേടാൻ ഉള്ള കാരണം. ഏഷ്യാകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം ആണ് ആഷിഖ് പുറത്തെടുത്തത്. അതിന് ശേഷം പരിക്കിന്റെ പിടിയിൽ ആയ താരം പരിക്ക് മാറി ഖത്തർ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്

Friday, August 23, 2019

'ഹെഡ്മാസ്റ്റർ' റാഫി ചെന്നൈയിൻ എഫ്സി വിട്ടു.


മലയാളി താരം മുഹമ്മദ് റാഫി ചെന്നൈയിൻ എഫ്സി വിട്ടു. 2017 മുതൽ ചെന്നൈയിൻ എഫ്സിയിൽ കളിക്കുന്ന റാഫി  18 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ചെന്നൈയിൻ എഫ്സിക്ക് വേണ്ടി നേടിയിട്ടുണ്ട്. 2015-16 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു എന്ന് അഭ്യൂഹങ്ങൾക്കിടെയാണ് റാഫി ചെന്നൈയിൻ വിട്ടത്.

ഏറ്റവും പുതിയ ഫുട്‌ബോൾ വാർത്തകൾക്കായി... https://www.facebook.com/SouthSoccers/

Thursday, August 22, 2019

ലോകകപ്പ് യോഗ്യത; 28 അംഗ സാധ്യതാ ടീമിൽ അനസും സഹലും ആഷിക്കും. ജോബി ജസ്റ്റിൻ പുറത്ത്


2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ഉള്ള 28 അംഗ ടീമിൽ സാധ്യത ടീമിൽ അനസ് എടത്തൊടികയും സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ഇടം നേടി. എന്നാൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ പുറത്തായി. ജോബി ജസ്റ്റിനെ കൂടാതെ അൻവർ അലി, ഫറൂഖ് ചൗധരി, പ്രണോയ് ഹാർഡർ, സലാം രഞ്ജൻ സിംഗ്,ജെറി എന്നിവരും പുറത്തായി.ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. സെപ്റ്റംബർ അഞ്ചിന് ഗുവാഹത്തിയിലാണ് മത്സരം


The list of players is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowlin borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Wednesday, August 21, 2019

സുബ്രതോ കപ്പ് ; കേരളത്തിന് സമനില


സുബ്രതോ മുഖർജി കപ്പ് സബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് സമനില.ആസ്സാമാണ് കേരളത്തെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റ് ഹയർസെക്കൻഡറി സ്കൂളാണ് സബ് ജൂനിയർ വിഭാഗത്തിൽ കേരള പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ഗ്രൂപ്പിലെ കേരളത്തിന്റെ രണ്ടാം മത്സരം 23 ന് ഡൽഹിക്ക് എതിരെയാണ്

നിസാരം ! ഷൂട്ടൗട്ടിൽ രക്ഷകനായി ഉബൈദ്; ഗോകുലം കേരള ഡ്യൂറന്റ് കപ്പ് ഫൈനലിൽ


ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി


ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി.  എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ  ഹീറോ ആയി.



ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി

Tuesday, August 6, 2019

ബാംഗ്ലൂർ എഫ് സി യും ഗോകുലവും ചെന്നൈ സിറ്റി എഫ് സിയും മേയേഴ്സ് കപ്പിൽ പങ്കെടുക്കും


തിരുവനന്തപുരം   നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 മുതൽ  നടത്താൻ പോകുന്ന മേയേഴ്സ് കപ്പിൽ ഇന്ത്യയിലെ  പ്രമുഖ ടീമുകൾ പങ്കെടുക്കും. 23 വർഷമായി മുടങ്ങി കിടന്നിരുന്ന ടൂർണമെന്റിനാണ് ഇപ്പോൾ പുതിയൊരു തുടക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളുടെ ഫിക്സർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനന്തപുരിയിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ ഉത്സവം നേരിട്ട് കാണാൻ ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ എസ് ൽ ഐ ലീഗ് ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഐ എസ് ൽ ചാമ്പ്യന്മാർ ആയ ബാംഗ്ലൂർ എഫ് സി, ഐ ലീഗ് ചാമ്പ്യന്മാർ ആയ ചെന്നൈ സിറ്റി എഫ് സി കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീം ഗോകുലം എഫ് സി, അനന്തപുരിയുടെ സ്വന്തം ടീം ആയ കോവളം എഫ് സി തുടങ്ങിയ ടീമുകൾ പങ്കെടുക്കും കൂടാതെ കേരളത്തിലെ ഡിപ്പാർട്മെന്റൽ ടീമുകൾ ആയ കെ എസ് ഇ ബി, കേരള പോലീസ്, ടൈറ്റാനിയം, എ ജി സ് കേരള, എസ് ബി ഐ കേരള തുടങ്ങിയ ടീമുകളും കോർപ്പറേഷൻ ഇലവനും ഇന്ത്യൻ നേവിയും മത്സരത്തിനുണ്ടാകും മാസങ്ങൾക്കു മുൻപ് തന്നെ ടൂർണമെന്റിന് വേണ്ടി നഗരസഭ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

MAYOR'S CUP FIXTURES
























സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Blog Archive

Labels

Followers