സാഫ് അണ്ടർ 18 ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മാലിദ്വീപിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റു തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഭൂട്ടാനെ തകർത്തു ടൂർണമെന്റിൽ ലേക് തിരിച്ചു വന്നിരുന്നു.
തുടക്കം മുതൽ തന്നെ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. എന്നാൽ കളിയുടെ ഗതി ക്ക് വിപരീതമായി മാലിദ്വീപ് 18ാം മിനുട്ടിൽ ലീഡ് നേടി. ഗോൾ വീണതോടെ ഇന്ത്യ ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി 37ാം മിനുട്ടിൽ പ്രിൻസെട്ടൺ മനോഹരമായ ഒരു ഗോളിലൂടെ ഇന്ത്യയെ ഒപ്പമെത്തിച്ചു. 41ാം മിനുട്ടിൽ തന്നെ അഭിഷേക് മാലിദ്വീപ് താരങ്ങളെ ഡ്രിബിൾ ചെയ്തു മുന്നേറി ബോക്സിന് പുറത്ത് നിന്ന് തൊടുത ഷോട്ട് ഗോൾ വിലയെ ചുംബിച്ചു. ഇതോടെ ഇന്ത്യ ലീഡ് നേടി.
രണ്ടാം പകുതിയിൽ ഇന്ത്യക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും തന്നെ മുതലാക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യക്ക് മൂന്ന് കളികളിൽ നിന്നും ആറു പോയിന്റായ.ി. രണ്ടു മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് ഉള്ള ബംഗ്ലാദേശാണ് മുന്നിൽ. ടൂർണമെന്റിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമാണ് ജേതാക്കളാവുക.
ഇന്ത്യ അടുത്ത മത്സരത്തിൽ നിലവിലെ ജേതാക്കളായ നേപ്പാളിനെ നേരിടും.സെപ്തംബർ 27 നാണ് മത്സരം
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment