ഇന്ത്യ ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നാളെ മൗറീഷ്യസിനെ നേരിടുമ്പോൾ ആദ്യ പതിനൊന്നിൽ 2-3 മാറ്റങ്ങൾ വരും .ഗുർപീത് സിങ് സാധു ബെംഗളൂരു എഫ് സിക്ക് വേണ്ടി സൈൻ ചെയ്തതോടെ എ എഫ് സി കപ്പിൽ കളിക്കുന്നതിനാൽ ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല . മുൻ ബി.എഫ്.സി കസ്റ്റോഡിയൻ അംറിന്ദർ സിംഗ്, മുതിർന്ന താരം സുബ്രതാ പോൾ എന്നിവരാണ് ടൂർണമെന്റിലെ ഗോൾ കീപ്പർ ചുമതല.
അനസ് എടത്തൊടികയും സന്ദേശ് ജിന്ംഗനൊപ്പം സെന്റർ ബാക്ക് ജോഡിയും മികച്ച രീതിയിൽ തുടരുകയാണ്,
പ്രീതം കോടലും, നാരായണ ദാസും റൈറ്റും ലെഫ്റ് ബാക്കിലായി കളിക്കും .
കളിയിൽ സുബ്സ്റ്റിറ്റ്യൂകളായി U -23 ശക്തമായ പ്രകടനക്കാരനായ ദേവിന്ദർ സിങ്ങും ജെറി ലാൽറിൻസുലയും ഒരുമിച്ച് കളിക്കാനിടയുണ്ട്. സാർതാൺ ഗുഒലി , സലാം രഞ്ജൻ സിംഗ് എന്നിവരും സീനിയർ ദേശീയ ജേഴ്സികളിൽ കുറച്ചു സമയം പ്രതീക്ഷിക്കാം .
സുനിൽ ഛേത്രിയും ഉദാന്ത സിംഗും ഇല്ലാത്തതിനാൽ (ബംഗളൂരു എഫ്.സി.യുമായുള്ള എ.എഫ്.സി കപ്പിൽ കളിക്കുന്നതിനാൽ ) കോൺസ്റ്റന്റൈൻ പരിശീലന സെഷനുകളിൽ നിന്ന് വരുന്ന റിപോർട്ടുകൾ അനുസരിച്ചു 4-4-2 എന്ന ഫോർമേഷൻ പ്രതീക്ഷിക്കാം. മദ്ധ്യ നിരയിൽ , യുജിൻസൺ ലിങ്ഡോയെ ഡിഫെൻസിവ് മിഡ്‌ഫീൽഡറായ റൗളിൻ ബോർഗെസിനൊപ്പം ക്രിയേറ്റീവ് തലത്തിൽ പ്രതീക്ഷിക്കുന്നു. മുഹമ്മദ് റഫീഖ് രണ്ടാം പകുതിയിൽ ഉത്തരവാദിത്തങ്ങൾ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ആക്രമണകാരികൾ നന്നായി കളിക്കുകയാണെങ്കിൽ , അനിരുദ്ധ് താപ്പയും ജർമൻപ്രീത് സിങ്ങും പ്രതീക്ഷിക്കാം.
ഹോളിചരൻ നർസറിയും ജാക്കിചന്ദ് സിങ്ങുമാണ് വിങ്ങുകളിൽ കളിക്കുക .
മുന്നിരയിൽ റോബിൻ സിംഗ് കളിക്കും , എന്നിരുന്നാലും ബൽവന്ത് സിങ്ങിന്റെയും മൻവീർ സിങ്ങിന്റെയും റോബിൻ സിങ്ങിന് പകരം കളിപ്പിക്കാൻ സാധ്യത ഉണ്ട് .
മുൻ ഈസ്റ്റ് ബംഗാൾ സ്ട്രൈക്കർ ജെജ് ലാൽപെഖ്‌ലയുടെ പിന്തുണയോടെ മുന്നിര മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ച്ച വെക്കും .
ആഗസ്ത് 19 ന് മുംബൈ ഫുട്ബോൾ അരീനയിൽ നടക്കുന്ന ഹീറോ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന്റെ മൗറീഷ്യസിനെതിരെയുള്ള ആദ്യ മത്സരവും ഓഗസ്റ്റ് 24 ന് സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെതിരെ രണ്ടാം മത്സരവും സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി എന്നിവയിൽ സംപ്രേക്ഷണം ചെയ്യും.
ഇത് കൂടാതെ ഹോട് സ്റ്റാറിലും ജിയോ ടിവി യിലും ലഭ്യമാണ് .
സെപ്തംബർ 5 ന് മക്കാവുവിനൊപ്പം എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ദേശീയ ടീമിന്റെ തയ്യാറെടുപ്പിലാണ് ത്രിരാഷ്ട്ര ഫുട്ബോൾ പരമ്പര.
0 comments:
Post a Comment