Pic credits: Bengaluru Fc twitter page
എ എഫ് സി കപ്പ് ഇന്റർ സോണൽ രണ്ടാം പാദ ഫൈനലിൽ ബെംഗളൂരു എഫ് സി ബുധനാഴ്ച്ച താജാകിസ്ഥാൻ ക്ലബ്ബ് ഇസ്റ്റിക്ലോലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.00 ന് ബെംഗളൂരിന്റെ തട്ടകമായ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലാണ് മത്സരം.
ബെംഗളൂരു എഫ് സി ഇന്റർ സോണൽ സെമി ഫൈനലിൽ വടക്കൻ കൊറിയൻ ക്ലബ്ബായ ഏപ്രിൽ 25 നെ 3-0 എന്ന സ്കോറിന് തകർത്താണ് ഫൈനലിലേക്ക് മുന്നേറിയത്. ബെംഗളൂരുവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ സുനിൽ ഛേത്രി, ഉദ്ദാന്ത സിംഗ്, ലെനി റോഡ്രിഗസ് എന്നിവർ നേടിയ ഗോളിൽ വിജയം നേടി. രണ്ടാം. പാദത്തിൽ കൊറിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ ശക്തമായ പ്രതിരോധം തീർത്തത് സമനില നേടിയാണ് ഇന്റർ സോണൽ ഫൈനൽ ഉറപ്പിച്ചത് . നിലവിലെ റണ്ണേഴ്സായ ബെംഗളൂരു എഫ് സി ആദ്യ പാദത്തിൽ 1-0 ന് ഇസ്റ്റിക്ലോലിനോട് തോൽവി വഴങ്ങിയിരുന്നു.
ബുധനാഴ്ച്ച ഇറങ്ങുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനലാണ് ബെംഗളൂരു ലക്ഷ്യമാക്കുന്നത്. ഇന്റർ സോണൽ ഫൈനൽ വിജയിച്ചാൽ കഴിഞ്ഞ തവണ എ എഫ് സി കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇറാഖിലെ എയർ ഫോഴ്സ് ക്ലബ്ബിനെ തന്നെയാകും ബെംഗളൂരു എഫ് സിക്ക് നേരിടേണ്ടി വരിക.
ആദ്യ പാദത്തിൽ ബെംഗളൂരു ഉടനീളം മികച്ച ബോൾ പോസ്സെഷൻ (63%) ഉണ്ടായിരുന്നുവെങ്കിലും ലക്ഷ്യം കാണുന്നതിൽ ടീം പരാജയപ്പെട്ടു.
ബുധനാഴ്ച്ച ബെംഗളൂരുവിന് ഫൈനൽ ഉറപ്പിക്കണമെങ്കിൽ രണ്ട് ഗോൾ മാർജിനിൽ ഉള്ള വിജയം അനിവാര്യമാണ് . അത് കൊണ്ട് തന്നെ കോച്ച് ആൽബർട്ട് റോക്ക 4-3-3 അറ്റാക്കിങ് ഫോർമേഷൻ ആയിരിക്കും ശ്രമിക്കുക .സുനിൽ ഛേത്രി , ഉദാന്ത , ടോണി ദവാലെ എന്നിവരായിരിക്കും അറ്റാക്കിങ് നയിക്കുക
താജാകിസ്ഥാൻ ലീഗ് ജേതാക്കളായ ഇസ്റ്റിക്ലോൽ നിലവിൽ മികച്ച ഫോമിലാണ്. ഇന്റർ സോണൽ സെമി ഫൈനലിൽ ഫിലിപ്പെൻ ക്ലബ്ബ് നെഗ്രോസിനെ സ്വന്തം തട്ടകത്തിൽ 5-1 നാണ് തകർത്തു വിട്ടത്. രണ്ടാം പാദത്തിൽ 1-1 ന് സമനിലയും നേടി ഇന്റർ സോണൽ ഫൈനൽ ഉറപ്പിച്ചു. താജാകിസ്ഥാൻ ലീഗിലെ അവസാന മത്സരത്തിൽ എഫ് സി പഞ്ഷറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ഇസ്റ്റിക്ലോൽ തോൽപ്പിച്ചത്. എഫ് സി കപ്പ് 2015 ലെ രണ്ടാം സ്ഥാനാകാരാണ് ഇസ്റ്റിക്ലോൽ.
ഇസ്ടിക്ലാലിന്റെ ക്യാപ്റ്റൻ ഫത്തോല്ലോ മികച്ച സെറ്റ് പീസ് ടേക്കർ ആണ് .അവരുടെ പ്രധാന സ്‌ട്രൈക്കറായ മൗഞ്ചർ സാലിലോവിനേയും ബെംഗളൂരു ശ്രദ്ദിക്കേണ്ടതുണ്ട് .
ഇസ്ടിക്ലാലിനാണ് കൂടുതൽ മുന്തൂക്കമെങ്കിലും ആരാധകരുടെ പിന്തുണയോടെ ബെംഗളൂരു എ എഫ് സി വിജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ്.
മത്സരം എ എഫ് സി കപ്പിന്റെ ഫെയ്സ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment