Sunday, December 31, 2017

KBFC vs BFC : പുൽമൈതാനത്തിന് തീപിടിക്കും മുൻപ് പടതലവന്മാരെ പരിചയപ്പെടാം




ദൈവത്തിന്റെ സ്വന്തം ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സും ബ്ലാസ്റ്റേഴ്സനെ പോലെ ആരാധക  ബാഹുല്യമുള്ള ഇന്ത്യൻ സൂപ്പർ ലീഗിലെ 
പുതിയ ടീം ആയ  ബാംഗ്ലൂർ ഫ് സി യും തമ്മിൽ ഈ പുതുവർഷ തലേന്ന് ആർത്തിരമ്പുന്ന മഞ്ഞ തീരമാലകളെ സാക്ഷിയാക്കി നടക്കുവാൻ പോകുന്നത്ഇത് വരെ ഇന്ത്യൻ ഫുട് ബോൾ കാണാത്ത ഒരു പടപ്പുറപ്പാട് തന്നെ    അത് കൊണ്ട് തന്നെ ഈ മത്സരം ജന ശ്രെദ്ധ ആകർഷിക്കുന്നു.ഇന്ത്യൻ ദേശിയ ടീംലെ രണ്ടു ശക്തികൾ തമ്മിലുള്ള മത്സരം എന്നോ വിശേഷിപ്പിക്കാം അതുകൂടാതെ .ഇന്ത്യൻ വന്മതിലിനെ ഭേദിക്കാൻ ബ്രഹ്മാസ്ത്രത്തിനാകുമോ എന്ന് ഇന്ന് കൊച്ചി ഉറ്റു നോക്കുകയാണ്. ഇന്ത്യൻ ദേശീയ നായകനും ഇന്ത്യ കണ്ട എക്കാലത്തെയും നല്ല ഫുട് ബോൾ പ്ലെയറും ഇന്ത്യൻ ദേശീയ ടീം  താത്ക്കാലിക ക്യാപ്റ്റനും ഡിഫെൻഡറുമായ സന്ദേശ് ജിങ്കനും നേർക്ക് നേർ വരുന്നു. അത് കൊണ്ട് തന്നെ സൗത്ത് സോക്കേഴ്സ് ടീം ഈ രണ്ടു വ്യക്തികളെ കൂടുതൽ അറിയാൻ ശ്രമിച്ചതും.


സന്ദേശ് ജിങ്കൻ
1993 ജൂലൈ 21 നു ചണ്ടിഗ്രഹിൽ ജനിച്ച സെന്റ് സ്റ്റീഫൻ അക്കാദമിയിൽ പരിശീലിച്ച ജിംഗൻ അകംടെ ടീം നു വേണ്ടിയും അണ്ടർ 19 സംസ്ഥാന ടീമിന് വേണ്ടിയും കളിച്ചിരുന്നു.  മികച്ച  പ്രകടനം കാഴ്ച വച്ചതോടെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീം ആയ യുണൈറ്റഡ് സിക്കിം നു വേണ്ടി കളിച്ചു.മികച്ച പ്രകടനത്തിന്റെ ഫലമായി 2012 സീസണ് ശേഷം യുണൈറ്റഡ് സിക്കിം ഐ ലീഗിൽ സ്ഥാനം ഉറപ്പിച്ചു.2012 ഒക്ടോബർ 6  നു സാൽഗോക്കർ നു എതിരെ മുൻനിര ക്ലബ് ഫുട്ബോളിലേക്കു അരങ്ങേറ്റം കുറിച്ചു .അരങ്ങേറ്റ മത്സരത്തിൽ 90 മിനുട്ടും കളിച്ച ജിംഗൻ തന്റെ ആദ്യ ഗോളും ക്ലബ് നു വേണ്ടി വിജയ ഗോളും നേടി. 2012 നവംബർ 18 ന് തന്റെ രണ്ടാം ഗോൾ സ്പോർട്ടിങ് ഗോവ ക്കെതിരെ നേടി.ജിങ്കന്റെ കളി മികവ് ശ്രദ്ധിക്കപ്പെട്ട സീസൺ കൂടി ആയിരുന്നു.ചൈനീസ് ലീഗിലെ ലീഗ് വൺ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നു എന്ന് പറയപ്പെടുന്നു.ഐ ലീഗിലെ പ്രമുഖ ടീമായ ഡെംപോ യുടെ ഓഫർ വേണ്ടെന്നു വച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി. ഡ്രാഫ്റ്റിൽ കേരളം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. കേരളം ബ്ലാസ്റ്റേഴ്‌സ് ന്റെ ആദ്യ മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നു എതിരെ സുബ്സ്റ്റിട്യൂഷൻ ലിസ്റ്റിലായിരുന്നു സ്ഥാനം.ചെന്നൈ ഇൻ എതിരെ ഉള്ള രണ്ടാമത് മത്സരത്തിൽ ജിങ്കൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി. 2014 സീസണിലെ മറ്റു മത്സരങ്ങളിൽ ജിങ്കൻ പ്രതിരോധ നിര കാത്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയോട് ഒരു ഗോളിന് പരാജയപ്പെട്ടു.ആ സീസൺലെ എമേർജിങ് പ്ലയെർ ഓഫ് ദി ലീഗ് അവാർഡ് സ്വന്തമാക്കി.
2015 വർഷത്തെ ഐ ലീഗിൽ സ്പോർട്ടിങ് ഗോയ്ക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചു.2015 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കനെ ഒരു കോടി രൂപയ്ക്കു നില നിർത്തി. ഏറ്റവും വില കൂടിയ ഇന്ത്യൻ താരമായി.ആ സീസൺ ജിങ്കനും കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഓർക്കുവാൻ ആഗ്രഹിക്കാത്ത സീസൺ കൂടി ആയിരുന്നു. പോയിന്റ് ടേബിളിൽ അവസാന സ്ഥാനമായിരുന്നുകേരള ബ്ലാസ്റ്റേഴ്സന്റെ സ്ഥാനം . ഐ സ് ൽ സീസണിന് നു ശേഷം ഡി സ് കെ ശിവജിയാണ് വേണ്ടി ഐ ലീഗിൽ കളിച്ചു.
2016 വർഷത്തെ ഐ സ് ൽ സീസണിന് വീണ്ടും കേരളം ബ്ലാസ്റ്റേഴ്‌സിൽ ആരോൺ ഹ്യൂഗ്‌സ് നും സെഡ്രിക് ഹെങ്‌ബെർട്ടനു മൊപ്പംസ്റ്റീവ് കൊപ്പെൽന്റെ നേതൃത്വത്തിൽ അണിനിരന്ന ടീമിൽ പ്രതിരോധം കാക്കുവാൻനിയുക്തൻ ആയെങ്കിലും സീസണിൽ ആദ്യത്തേതും രണ്ടാമത്തെയും റൌണ്ട് മത്സരങ്ങൾ കളിക്കുവാൻ സാധിച്ചില്ല. .2018 ലെ ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ് 'ഡി'യിൽ തുർകിസ്താനെതിരെയും ഒമാനെതിരെയും മത്സരങ്ങൾ ഉണ്ടായിരുന്നു.ദേശിയ ടീംൽ നിന്നും തിരിച്ചു വന്ന ശേഷം ആ സീസണിലെ ഏറ്റവും നല്ല പ്രതിരോധ കൂട്ട് കേട്ട്‌ കൂടി ആയിരുന്നു. മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും ഫൈനലിൽ വീണ്ടും ഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയോട് പെനാലിറ്റി ഷൂട്ട് ഔട്ട്ൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.
സീസണിൽ ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി ലോൺ അടിസ്ഥാനത്തിൽ  ഐ ലീഗിൽ കളിച്ചു. ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി 2016 AFC കപ്പിന് വേണ്ടിയും ഫെഡറേഷൻ കപ്പിലും കളിച്ചു. ബാംഗ്ലൂർ ഫ് സി ക്കു വേണ്ടിഡി സ് കെ ശിവജിയനെതിരെ വിജയ ഗോൾ  നേടി.
2017 -2018 സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ജിങ്കനെ സെന്റർ ബാക് പൊസിഷൻ സ്‌ഥാനം നൽകി. കൂടാതെ കേരളം ബ്ലാസ്റ്ററിന്റെ നായക സ്ഥാനവും ജിങ്കാൻ ഏൽപ്പിച്ചു. ജിംഗാൻറെ നേതൃത്വത്തിൽ ആനി നിരന്ന കേരളം ബ്ലാസ്റ്റേഴ്‌സ് 6 മത്സരങ്ങളിൽ നിന്നായി ഒരു ജയവും 4 സമനിലയും 1 പരാജയവും നേടി സീസൺ ടേബിളിൽ 8 ആം സ്ഥാനത്താണ് . ഇനിയുള്ള മത്സരങ്ങൾ ജയിക്കുക തന്നെ വേണം . മാഞ്ചസ്റ്റർ ഇതിഹാസ താരങ്ങളായ ദിമിറ്റർ ബെർബെറ്റോവിന്റെയു വെസ്  ബ്രൗൺ ന്റെ യും പരിചയ സമ്പത്തിൽ കേരളം ഇനിയുള്ള  മത്സരങ്ങൾ വിജയിച്ചു മുന്നേറുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.


സുനിൽ ഛേത്രി 
ഇന്ത്യൻ ആർമിയിലെ ഇലക്ട്രോണിക്സ് എഞ്ചിനീയർ ആയ കെ ബി ഛേത്രിയുടെയും സുശീലാ ഛേത്രി യുടെയും മകനായി സുനിൽ ഛേത്രി 1984 ആഗസ്റ്റ് 3 നു ആന്ധ്രാ പ്രദേശിലെ സെക്കന്ദരാബാദിൽ ജനിച്ചു . അച്ഛൻ കെ ബി ഛേത്രി ഇന്ത്യൻ ആർമി ഫുട്ബോൾ ടീമിനു വേണ്ടിയും  അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയും അമ്മയും നേപ്പാൾ വനിതാ നാഷണൽ ടീം നു വേണ്ടി കളിച്ചിരുന്നു.  ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ കളിച്ചു  വളർന്ന സുനിൽ ഛേത്രി നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് അണിഞ്ഞു. നിലവിൽ ഇന്ത്യൻ ദേശിയ ടീമിന്റെയും  ബാംഗ്ളൂർ ഫ് സി യുടെയും ക്യാപ്റ്റൻ ആണ്. 2004 മാർച്ച് 30 ന് ഇന്ത്യൻ U-20 ദേശിയ ടീമിലായിരുന്നു സുനിൽ ഛേത്രിയുടെ രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരം  .2004  ഏപ്രിൽ 3 നു  ഭൂട്ടാൻ  U-23 ടീമിന്  എതിരെ ഇരട്ട ഗോളുകൾ നേടി .  അദ്ദേഹം ആദ്യമായി രാജ്യത്തിന് വേണ്ടി 
അണ്ടർ 20 നു വേണ്ടി തുടങ്ങിയ ഗോൾ വേട്ട ഇന്നും തുടരുന്നു ഇത് വരെ 97 മത്സരങ്ങളിൽ നിന്നായി  56 ഗോൾ നേടി ഇന്ത്യക്കു വേണ്ടി എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി.  
ദേശിയ ഫുട്ബോൾ ലീഗിലെ മോഹൻ ബഗാൻ ആയിരുന്നു സുനിൽ ഛേത്രിയുടെ ആദ്യത്തെ പ്രൊഫഷണൽ ക്ലബ്.2002-03 സീസണിൽ ഛേത്രി 4 ഗോളുകൾ നേടി. അടുത്ത സീസണിൽ സുനിൽ ഛേത്രിക്കു .2003-05 4 ഗോളുകൾ മാത്രമേ നേടുവാൻ സാധിച്ചുള്ളൂ.
സുനിൽ ഛേത്രി 2005-06 സീസണിൽ ജെ സി ടി യുമായി കരാറിൽ ഒപ്പുവച്ചു .സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് തലങ്ങളിൽ ഡൽഹിക്ക് വേണ്ടി ഛെത്രി രണ്ടു ഹാട്രിക് നേടി.2006-07 കാലഘട്ടത്തിൽ ജെ.ആർ.സിക്കു വേണ്ടി പതിനൊന്ന് ഗോളുകൾ നേടി. ഐ ലീഗിന്റെ ആദ്യ സീസണിൽ, ഛേത്രി ഏഴു ഗോളുകൾ നേടി. ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനുമായി 2007 ലെ എഐഎഫ്എഫ് പ്ലെയർ ഒഫ് ദ ഇയർ പുരസ്കാരം നേടി .
2008 ഒക്ടോബറിൽ വിദേശ ക്ലബ്ബുകൾ വാഗ്ദാനങ്ങൾ നൽകിയതായി പറയപ്പെടുന്നു. 2008-09 സീസണിന്റെ തുടക്കത്തിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാളുമായി ചേതരി ഒപ്പുവെച്ചു.2008 സെപ്റ്റംബർ 26 ന് ചിറഗ് യുണൈറ്റഡിനെതിരെ 28 ആം മിനുട്ടിൽ ഗോൾ നേടി . ആ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 3-1 ന് ഈസ്റ്റ് ബംഗാൾ ജയിച്ചു.രണ്ട് മേജർ ലീഗ് ഫുട്ബോൾ ടീമുകൾ ഛെത്രിയിലും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സഹ താരങ്ങളായ സ്റ്റീവൻ ഡയസുമായി കരാറിൽ ഏർപ്പെട്ടു റിപ്പോർട്ടുകൾ വന്നു. 2009 ജനുവരി 25 ന് ചേതേരി കോവെന്റ്രിയിലെത്തി. നാല് ദിവസങ്ങൾക്കു ശേഷം കോവെന്റ്രി മാനേജർ ക്രിസ് കോലി മാൻ ഛെത്രിയിൽ താത്പര്യമില്ലെന്ന് അറിയിച്ചു.നാലുമാസങ്ങൾക്ക് ശേഷം 2009 ജൂണിൽ താൻ കോവെന്റ്രി സിറ്റിയിലേക്ക് മടങ്ങുമെന്നു പറഞ്ഞിരുന്നു എന്നിരുന്നാലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്‌തതിനെ തുടർന്ന് മറ്റൊരു ഐ ലീഗ് ക്ലബ് ആയ ഡെമ്പോ യുമായി വിദേശത്തു അവസരങ്ങൾ വന്നാൽ റിലീസ് നൽകണം എന്ന ഉപാധികളോടെ രണ്ടു വർഷത്തെ കരാറിന് 22 മെയ് 2009 ൽ ഒപ്പു വച്ചു. 2009 ഓഗസ്റ്റ് 7-നു സ്കോട്ട്ലൻഡിലെ പ്രീമിയർ ലീഗ് ടീമായ സെൽറ്റിക് ചേതരിയിൽ ഒപ്പുവയ്ക്കാനുള്ള നീക്കങ്ങൾ നടന്നുവെന്നാണ് റിപോർട്ടുകൾ . 30 ഓഗസ്റ്റ് 2009 ലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിലൂടെ അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിന്റെ മൂന്നു വർഷ കരാർ ഒപ്പിട്ടു എന്ന് അറിയിച്ചു. നിർഭാഗ്യം എന്ന് പറയട്ടെ ബ്രിട്ടൻ സർക്കാർ അദ്ദേഹത്തിനു വിസ നിഷേധിച്ചു. ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഒരു ലേഖനം അനുസരിച്ച്,ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 70-ാം സ്ഥാനത്തിന് താഴെ ആയ കാരണത്താലാണ് സുനിൽ ഛേത്രിയുടെ വിസ നിഷേധിച്ചത് എന്ന് രേഘപെടുത്തിയിരിക്കുന്നു
2010 മാർച്ചിൽ മേജർ ലീഗ് സോക്കർ ലെ കനസ് സിറ്റി വിസാർഡ്സ് നു വേണ്ടി കരാർ ചെയ്യപ്പെട്ടു എന്നും അദ്ദേഹം കളിച്ചു തുടങ്ങി യിരിക്കുന്നു എന്ന വാർത്തകളും വന്നു .അങ്ങിനെ സുനിൽ ഛേത്രി സൗത്ത് ഏഷ്യക്കു പുറത്തുള്ള ക്ലബ്ബിൽ കളിക്കുന്ന മൂന്നാമത്തെ കളിക്കാരനായി. സുനിൽ ഛേത്രി ഒരു തന്ത്രശാലിയായ കളിക്കാരനാണെന്നു കനസ് സിറ്റി വിസാർഡിന്റെ മുഖ്യ കോച്ച് പീറ്റർ വെർമെസ് അഭിപ്രായപ്പെട്ടിരുന്നു. 2010 ജൂലൈ 23 ന്, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കനസ് സിറ്റി വിസാർഡ്സ് നു വേണ്ടി ഒരു സൗഹൃദ മത്സരത്തിൽ മധ്യനിരയിൽ ചേതരി കളിക്കുമെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ഒരു ലീഗ് മത്സരം ഇതുവരെ കളിച്ചിട്ടില്ല. ആ സമയത്താണ് സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ടീം ഇത് സജീവ സാനിദ്യം അയവുഎം എന്ന പ്രഖ്യാപനം ഉണ്ടായത് . അങ്ങിനെ 2011 ഫെബ്രുവരി 5 ന് ഛെത്രി ഔദ്യോഗികമായി കനസ് സിറ്റി വിസാർഡ്സ് ടീം വിടുന്നു .


ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ചിരാഗ് യൂണൈറ്റഡിലും മോഹൻ ബഗാനിലും കളിച്ചു. 2012 ജൂലൈ 4 ന് ഛെത്രി സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗലുമായി രണ്ട് വർഷത്തെ കരാറിൽ റിസർവ് ടീമിനൊപ്പം കളിക്കുമെന്ന് റിപ്പോർട്ട് വന്നു .2013 ഫെബ്രുവരി 13 മുതൽ ഐ ലീഗ് ക്ലബ് ആയ ചർച്ചിൽ ബ്രോതെര്സ് ഇത് ലോൺ അടിസ്ഥാനത്തിൽ കളിച്ചു.
2013 ജൂലൈ 19 ന്, സ്പോർട്ടിംഗ് ക്ലൂബ് ഡി പോർട്ടുഗലിൽ നിന്ന് റിലീസ് വാങ്ങിയതിന് ശേഷം ആ വര്ഷം ആരംഭിച്ച ബാംഗ്ളൂർ ഫ് സി ഇത് കളിച്ചു. ബാംഗ്ലൂർ ഫിക്‌ ക്കു വേണ്ടി 23 കളികളിൽ നിന്നായി 7 അസിസ്റ്റും 14 ഗോളും നേടി . ആ സീസണിൽ കിരീടം ബാംഗ്ലൂർ ഫ് സി നേടി. 2015 സീസൺ അവസാനത്തോടെ സുനിൽ ഛേത്രിയും റോബിൻ സിങ്ങും തൊലി സിങ്ങും ഐ സ് എൽ ലേക്ക് മാറുന്നതായി ബാംഗ്ലൂർ ഫ് സി സിഇഒ പാർത്ഥ ജിൻഡാൽ ഔദ്യോഗികമായി അറിയിച്ചു.
2015 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിൽ സുനിൽ ഛേത്രിയെ 1.2 കോടിക്ക് മുംബൈ സിറ്റി സ്വന്തമാക്കി.ആ സീസണിലെ ഡ്രാഫ്റ്റിൽ ഏറ്റവും വില കൂടിയ ഇന്ത്യൻ താരമായി. ആ സീസണിൽ ആദ്യത്തേതും രണ്ടാമത്തെയും റൌണ്ട് മത്സരങ്ങൾ കളിക്കുവാൻ സാധിച്ചില്ല. ഇന്ത്യൻ ദേശീയ ടീമിന് 2018 ലെ ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ് 'ഡി'യിൽ തുർകിസ്താനെതിരെയും ഒമാനെതിരെയും മത്സരങ്ങൾ ഉണ്ടായിരുന്നു. ദേശിയ ടീം ഇത് നിന്നും തിരിച്ചു വന്ന ശേഷം ചെന്നൈക്കെതിരെ കളിച്ചു. അദ്ദേഹത്തിന്റെ നാലാമത് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി. സീസണിലെ നാലു മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ നേടി.
2015–16 സീസണിൽ ബാംഗ്ലൂർ ഫ് സി ക്കു വേണ്ടി ലോൺ അടിസ്ഥാനത്തിൽ  ഐ ലീഗിൽ കളിച്ചു. ആ സീസണിൽ  5 ഗോൾ നേടി സുനിൽ ബാംഗ്ലൂരിനെ മൂന്നു വര്ഷത്തിനിടയ്ക്കു രണ്ടാമത് കിരീട നേട്ടത്തിന് അര്ഹനാക്കി 2016 AFC കപ്പിൽ കിറ്റ്ചെയ്ക്കെതിരായ മത്സരത്തിൽ രണ്ട് റൗണ്ടിലും രണ്ട് ഗോളുകൾ അദ്ദേഹം നേടി.   ഈ നേട്ടം തന്നെയായിരുന്നു 2016  AFC കപ്പ്ന്റെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചതും. 
 വീണ്ടും സുനിൽ ഛേത്രി ബാംഗ്ലൂർ ഫ് സിൽ ഒരു വർഷത്തെ കരാറിൽ ഒപ്പു വച്ചു . ഇന്ത്യൻ സൂപ്പർ ലീഗ് 2017 -2018 സീസണിൽ 7 മത്സരങ്ങൾ കഴിയവെ  3 ഗോളുകൾ നേടി .

0 comments:

Post a Comment

Blog Archive

Labels

Followers