Friday, September 7, 2018

വെസ്ലി സ്‌നൈഡർ കാവ്യാത്മകമായി വിടവാങ്ങി. കടുത്ത ഹോളണ്ട് ആരാധകനായ നാസർ മാലിക് എഴുതുന്നു.


അർഹത ഉണ്ടായിട്ടും ബാലൻ ഡി ഓർ പുരസ്ക്കാരം നിഷേധിക്കപ്പെട്ട വെസ്ലി സ്‌നൈഡർ എന്ന ഡച്ച്  ഇതിഹാസ താരത്തിന് കാലം കരുതി വെച്ച സമ്മാനം അതിലും വലുതായിരുന്നു ,  മധുരമുള്ളതായിരുന്നു  ഒരു പക്ഷെ  വിടവാങ്ങൽ  ഇത്രയേറെ കാവ്യാത്മകമായ മറ്റൊരു താരവും ഫുട്‌ബോൾ ലോകത്ത് കാണില്ല

ആംസ്റ്റർഡാം അറീനനയിലെ തിങ്ങി നിറഞ്ഞ ഓറഞ്ച് ആരാധകർക്കിടയിൽ അവസാന മത്സരം കളിക്കാൻ ക്യാപ്റ്റനായി സ്‌നൈഡർ ഇറങ്ങിയത് തൊട്ട് പ്രിയപ്പെട്ട താരത്തിന്റെ പേര് ഗ്യാലറിയിൽ ആവേശത്തോടെ ആരാധകർ മുഴക്കി കൊണ്ടിരുന്നു , ഭൂരി ഭാഗം പുതു തലമുറയുമായി  ഇറങ്ങിയ ഹോളണ്ട് ടീം പെറുവിന് മുന്നിൽ താളം കണ്ടെത്താൻ വിഷമിച്ചു വൈകാതെ തന്നെ ഹോളണ്ട് പോസ്റ്റിൽ ഗോളും വീണു , ഗോൾ വീണ ശേഷവും തണുപ്പൻ കളിയാണ് ഹോളണ്ട് കളിച്ചു വന്നത് എന്നാൽ പ്രായം തളർത്താത്ത പോരാട്ട വീര്യം കാണിച്ച സ്‌നൈഡർ തന്റെ സ്വത സിദ്ധമായ ശൈലിയിൽ തലങ്ങും വിലങ്ങും പ്രതിരോധ നിര കീറി മുറിച്ചു പാസുകൾ നൽകി പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ മുന്നേറ്റ നിരക്കായില്ല ആദ്യ ഗോൾ വീണ ശേഷം പാർക്കിഗ്‌ ഗെയിമിലേക്ക് തിരിഞ്ഞ പെറുവിന്റെ പ്രതിരോധം തകർക്കലും എളുപ്പമായിരുന്നില്ല ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഡെപ്പെ നടത്തിയ കഠിന ശ്രമങ്ങളും പാഴായി പോയി , കെട്ടുറുപ്പില്ലാത്ത കളിയുമായാണ് ഹോളണ്ട് ആദ്യ പകുതിക്ക് ശേഷം മൈതാനം വിട്ടത്

രണ്ടാം പകുതിയിൽ ഹോളണ്ട് കോച്ച് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ  ഇറക്കിയത് അതിൽ സ്ട്രൂമാന് പകരം ഇറങ്ങിയത് ഹോളണ്ടിന്റെ ഭാവി പ്രതീക്ഷയായ ഫാങ്കി ഡീ ജോംഗ് എന്ന 21 കാരനായ മിഡ് ഫീൽഡറായിരുന്നു മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ വരാൻ പോകുന്ന സ്‌നൈഡർ അല്ലെങ്കിൽ വേണ്ട  സ്‌നൈഡർക്ക് പകരമായി ഹോളണ്ടിന് ലഭിച്ച ഭാഗ്യ താരം , ആദ്യ പകുതിയിൽ കണ്ട ഹോളണ്ട് ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത് . കെട്ടുറപ്പോടെ ഉണർന്ന് കളിക്കുന്നു . ഇതിഹാസ താരത്തിന്റെ വിട വാങ്ങൽ മത്സരം പരാജയത്തോടെ ആവരുത് ജയിച്ചേ തീരു എന്ന ഉറച്ച തീരുമാനത്തിൽ പന്ത് തട്ടുന്ന ഹോളണ്ടിനെയാണ് കണ്ടത് .  രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റുകൾ ശേഷം മിഡ് ഫീൽഡിൽ കവിത രചിക്കുന്ന സ്‌നൈഡറിൽ നിന്നും തന്റെ എക്കാലത്തെയും ക്ളാസിക് ടച്ചുള്ള ഒരു മനോഹര പാസ് പെറു ഡിഫൻഡർമാർക്കിടയിലൂടെ നൽകുന്നു , ഓഫ് സൈഡ് ട്രാപ്പ് പോലും കഭിളിപ്പിച്ചു നൽകിയ പാസ് വാർമർക്ക് ഗോളി മാത്രം നിൽക്കെ അനായാസം ഗോളാക്കി മാറ്റാമായിരുന്നു എന്നാൽ വാർമാർ സുന്ദരമായ പാസ് തുലച്ചു കളഞ്ഞു എന്ന് പറയാം , കടുത്ത നിരാശ പടർന്ന സ്‌നൈഡറുടെ മുഖം കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി കാരണം ഓറഞ്ച് ജേഴ്സിയിൽ അവസാന മത്സരം ജയിച്ചു കൊണ്ട് വിട വാങ്ങുവാൻ അത്രക്ക് ആ മുഖം ആഗ്രഹിച്ചിരുന്നു . കളിയുടെ 60 മത്തെ മിനിറ്റിലാണ് ഫുട്‌ബോൾ ലോകം ഇന്നെ വരെ കണ്ട ഏറ്റവും സുന്ദരവും കാവ്യാത്മകവുമായ വിടവാങ്ങലിന് ലോകത്തെ ഫുട്‌ബോൾ പ്രേമികൾ സാക്ഷിയായയ് , ആരാണോ തന്റെ റോൾ ഇനി തൊട്ട് ഓറഞ്ച് ജേഴ്സിയിൽ ഏറ്റെടുക്കാൻ പോവുന്നത് അതെ ' ഫ്രാങ്കി ജീ ഡോങ്കിൽ ' നിന്ന് സ്നൈഡറെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ പാസ് വരുന്നു ,  അളന്ന് മുറിച്ചു നൽകിയ പാസ് ഡെപ്പെ അനായാസം പെറുവിന്റെ ഗോൾ വലയിലേക്ക് കയറ്റി വിടുന്നു , ഗോൾ വീണപ്പോൾ സ്‌നൈഡറുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഫ്രാങ്ക് ഡീജോ ങ്കിനെ പോയി കെട്ടി പുണരുന്നു ' ഇനി എനിക്ക് ധൈര്യമായി മടങ്ങാം എല്ലാം ഇവിടെ ഭദ്രം ' എന്ന ആത്മവിശ്വാസം ആ മുഖത്ത് തെളിഞ്ഞു , അതോടൊപ്പം ഗ്യാലറിയിൽ നിന്നും അനൗൺസ്മെന്റ് വരുന്നു  ' ബെഞ്ചമിൻ വെസ്ലി സ്‌നൈഡർ ' എന്ന നമ്മുടെ പ്രിയപ്പെട്ട താരം വിട വാങ്ങുന്നു ' ആ നിമിഷം സ്‌നൈഡർ ഗ്യാലറിയിലേക്ക് കൈ ഉയർത്തി കാണിച്ചു കൊണ്ട് സഹ കളിക്കാരെ ആശ്ലേഷിച്ചു ഗ്രൗണ്ട് വിടുന്നു . ഇത്രയും സുന്ദരമായ ഒരു വിടവാങ്ങൽ ആർക്കാണ് ലഭിച്ചു കാണുക . സ്നൈഡർ നൽകിയ പാസിലാണ് സമനില ഗോൾ പിറന്നത് എങ്കിൽ അതിന്റെ കാവ്യ ഭംഗി തന്നെ നഷ്ടമായേനെ , ഒരു ഇതിഹാസ സീനിയർ താരത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം ഹോളണ്ടിന് വേണ്ടിയുള്ള ആദ്യ കളിയിൽ തന്നെ സമ്മാനിച്ച ഫ്രാങ്കി നീ മാസാണ് ഇതിൽ പരം നിനക്ക് എന്താണ് നൽകാൻ കഴിയുക ?

ഗ്രൗണ്ട് വിട്ട ശേഷവും കളിക്കളത്തിൽ ഉറ്റു നോക്കിയിരുന്ന സ്‌നൈഡർക്ക് വിരുന്നൊരുക്കി ഓറഞ്ച് പട പ്രോംസിന്റെ സുന്ദരമായ നീക്കത്തിലൂടെ ഡെപ്പെ തന്റെ മനോഹരമായ രണ്ടാം ഗോൾ നേടിയപ്പോൾ ടീമെന്ന നിലക്കും ഓറഞ്ച് പട  സ്‌നൈഡർക്ക് അവിസ്മരണീയ ജയം സമ്മാനിച്ചു ,  ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങൾ ഹോളണ്ടിനായി കളിച്ച നായകന് ജയത്തോടെയുള്ള രാജകീയമായ വിടവാങ്ങൽ നൽകി

ഫ്രാൻകി ഡീ ജോങ്ക്  ഓറഞ്ച് ഉമ്മകൾ

വീ ലൗ വ്യൂ സ്‌നൈഡർ 

0 comments:

Post a Comment

Blog Archive

Labels

Followers