Sunday, November 11, 2018

ബ്ലാസ്റ്റേഴ്‌സ് ഇന്നു കൊച്ചിയിൽ കളിക്കുവാനിറങ്ങുമ്പോൾ



ആറു മത്സരങ്ങളിൽ നിന്നും ഒരു ജയവും നാല് സമനിലയും ഒരു പരാജയവുമായി  ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ കരുത്തരായഗോവയ്ക്ക് എതിരെ പന്ത്  തട്ടുമ്പോൾ സമ്മര്ദത്തിന്റെ  മുള്മുനയിലാണ് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്സ് ടീമും. കഴിഞ്ഞ സീസണിൽ റെനെ മ്യുളസ്റ്റീൻ പുറത്തു പോവാനിടയായ അതേ സാഹചര്യങ്ങളിലൂടെയാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് കടന്നു പോവുന്നത്. അതു കൊണ്ടു തന്നെ മത്സരത്തിലെ ഫലം ബ്ലാസ്റ്റേഴ്സിനു നിർണായകമാണ്.   കഴിഞ്ഞ സീസണുകളില് നിന്ന് വ്യത്യസ്തമായി കളിക്കളത്തില് മികച്ച ഒത്തിണക്കവും ആക്രമണവാസനയും പ്രകടിപ്പിക്കുമ്പോള്ത്തന്നെ ജയം അകന്നുപോകുന്നതാണ് ആരാധകരെയും  മാനേജ്മെന്റിനെ അലട്ടുന്നത്.ഇന്ന് ആർത്തിരമ്പുന്ന മഞ്ഞ കടലിനു മുന്നിൽ കളിക്കാനിറങ്ങുമ്പോള് പുതിയ ചില തന്ത്രങ്ങള് കൊമ്പന്മാർ പരീക്ഷിക്കേണ്ടിവരും. നിലവിൽ ആറു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


 ഗോള് വേട്ടക്കാരായ ഗോവക്കെതിരെ ഇതുവരെ ടീമിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടിക്ക ആദ്യ ഇലവനില് തന്നെ കളിക്കുമെന്നാണ് സൂചന.  സെന്റര് ബാക്കുകളായ ജിങ്കനിലും, ലാകിച്ച് പെസിച്ചിലും കോച്ചിനുണ്ടായ അമിത വിശ്വാസമാണ് മലയാളി സൂപ്പര് താരത്തിന് ഇത് വരെ അവസരം നഷ്ടമായതിലെ കാരണം. നിലവിൽ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സ് വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നില്ല. പിന്നെ അവസാന നിമിഷങ്ങളില് ഗോള് വഴങ്ങുന്ന ശീലം  ഒഴിവാക്കിയില്ലെങ്കില് ബ്ലാസ്റ്റേഴ്സിന് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് എങ്ങും എത്താതെ പോകും. സന്ദേശ് ജിംഗാന്, അനസ്, പെസിച്ച്, കാലി സംഘം അണിനിരന്നാല് പ്രതിരോധം കുറച്ചുകൂടി കരുത്തുറ്റതാവും.
അക്രമിച്ചു കളിക്കുന്ന മുന്നേറ്റ നിരയുണ്ടെങ്കിലും  വേണ്ട രീതിയിൽ ഗോൾ ആക്കി മാറ്റുവാൻ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സന് തിരിച്ചടി ആവുന്നത്. സഹലും  പെക്സണും പ്രശാന്തും  നിക്കോളയും  ഡുങ്കലും റാകിപ്പും വിനീതും മികച്ച രീതിയിൽ കളിച്ചു മുൻ നിരയിൽ ബോൾ എത്തിച്ചാൽ മാത്രമേ എതിർ ഗോൾ വല കുലുക്കുവാൻ സാധ്യമാകുകയുള്ളൂ.ഇനി ഉള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സണും ആരാധകർക്കും നിർണായകമാണ്. ബ്ലാസ്റ്റേഴ്സ് തിരിച്ചു വരും എന്ന് തന്നെ ആണ് ഓരോ ആരാധകന്റെയും ആഗ്രഹം.

എഴുതിയത് : നിപുൻ 

0 comments:

Post a Comment

Blog Archive

Labels

Followers