Tuesday, July 21, 2020

“വക്കാ വക്കാ”|കഥ-9 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |




രസമുള്ള അതിലേറെ കൗതുകമുള്ള ഒരു കഥയാണിത്. കഥയിലെ നായകര്‍ ഇന്നലെയിലെ താരങ്ങളല്ല. ഇന്നിന്റെ ആകര്‍ഷണങ്ങളാണ്.
നമ്മുടെ കഥ ഒരു പാട്ടില്‍ തുടങ്ങാം. ഫുട്‌ബോള്‍ എന്നാല്‍ നമ്മുടെ പുതിയ തലമുറയുടെ ചുണ്ടുകളില്‍ വിരിയുന്ന ആദ്യഗാനം വക്കാ.. വക്കാ... ദിസ് ടൈം സൗത്താഫ്രിക്ക എന്ന അടിപൊളി ചടുല താളമാണ്. ആ ഗാനത്തിലുടെ കാല്‍പ്പന്ത് ലോകത്തിന്റെ മനം കവര്‍ന്ന ഷക്കീറയാണ് നമ്മുടെ കഥയിലെ നായിക. ബാര്‍സിലോണ എന്ന സ്പാനിഷ് ഫുട്‌ബോള്‍ ക്ലബിനെ അറിയാത്തവരില്ല. ലിയോ മെസി എന്ന വിശ്വ ഇതിഹാസം നയിക്കുന്ന ടീം. ആ സംഘത്തിന്റെ പിന്‍നിരക്കാരില്‍ ഒന്നാമനായ ജെറാര്‍ഡ് പിക്വയാണ് കഥയിലെ നായകന്‍. കഥയിലേക്ക് പ്രവേശിക്കും മുമ്പ് കൗതുകത്തിന്റെ മൈതാനത്ത് ഒരു കാര്യം കൂടി-ഷക്കീരക്ക് ഫുട്‌ബോള്‍ എന്നാല്‍ അത് ഒരു ഗെയിം മാത്രമായിരുന്നു. പിക്വേക്ക് കാല്‍പ്പന്ത് എന്നാല്‍ അത് ജീവനുമായിരുന്നു. ഇനി കഥയിലേക്ക്.....

വക്കാ വക്കാ......

ഫിഫ നടത്തുന്ന വലിയ കാല്‍പ്പന്ത് മാമാങ്കം-ലോകകപ്പ്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന മഹാമാമാങ്കം ഇതാദ്യമായി ആഫ്രിക്കയില്‍. മുഖ്യവേദിയായി ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലേക്ക് കളിക്കാനില്ലെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഫിഫയോട് പറഞ്ഞു. ദക്ഷിണാഫ്രിക്ക ക്രിമിനലുകളുടെ ആസ്ഥാനമാണ്. അവിടെ കളിക്കാന്‍ താല്‍പ്പര്യമില്ല. കളി കാണാന്‍ കറുത്ത വന്‍കരയിലേക്ക് ആളുകളും വരില്ലെന്ന് വരെ പരാതിപ്പെട്ടു യൂറോപ്യന്മാര്‍. പക്ഷേ ഫിഫ നിലപാട് വ്യക്തമാക്കി- എല്ലാ വന്‍കരകളിലും ലോകകപ്പ് നടത്താനുള്ള തീരുമാനത്തില്‍ ഇത് ആഫ്രിക്കയുടെ ഊഴമാണ്. തീരുമാനത്തില്‍ മാറ്റമില്ല. ലോക ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം അന്തിമമായതോടെ യൂറോപ്യന്മാര്‍ പിന്‍വലിഞ്ഞു. ഫിഫയുടെ വിപണന വിഭാഗം ആഫ്രിക്കയിലേക്ക് കളി പ്രേമികളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ആദ്യ ഐഡിയ വരുന്നത്. അടിപൊളിയൊരു തീം സോംഗ്. എല്ലാവരെയും ഇളക്കിമറിക്കുന്ന ഗാനമായിരിക്കണം. ആ അന്വേഷണത്തിലാണ് കൊളംബിയന്‍ പോപ്പ് നര്‍ത്തകി ഷക്കീറാ ഇസബെല്‍ മെബാറക് റിപ്പോളിയിലേക്ക് കാര്യങ്ങളെത്തുന്നത്. അങ്ങനെ ഗാനത്തിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചയ്തു. ലോകോത്തര താരങ്ങളെ വെച്ചുള്ള വീഡിയോ ആല്‍ബം. അതില്‍ പങ്കെടുക്കാനായി സ്പാനിഷ് ദേശീയ താരം ജെറാര്‍ഡ് പിക്വേയുള്‍പ്പെടെയുള്ളവരെത്തുന്നു. ഷക്കീറയും പിക്വേയും പരിചയപ്പെടുന്നു.




ഷക്കീറ ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. കൃത്യമായി പറഞ്ഞാല്‍ 1977 ഫെബ്രുവരി 2. ഇപ്പോള്‍ പ്രായം 43. പിക്വേയും ജനിച്ചത് ഒരു ഫെബ്രുവരി രണ്ടിന്. 1987 ല്‍. വയസ് 33. അതായത് രണ്ട് പേരും തമ്മിലുള്ള പ്രായതതിന്റെ അന്തരം പത്ത് വയസാണ്.
അനുരാഗത്തിന് കണ്ണും കാതുമില്ലല്ലോ.... ഷക്കീറ ലോകകപ്പ്് വേളില്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നു. സ്പാനിഷ് ദേശീയ ടീമില്‍ അംഗമായി പിക്വേയും അവിടെ തന്നെ. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയുടെ നൃത്തം. അന്ന് തന്നെ പിക്വേ നര്‍ത്തകിക്ക് കത്തെഴുതി- സുഖമാണല്ലോ.., കാലാവസ്ഥയെല്ലാം എങ്ങനെ...? പിക്വേയുടെ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ഷക്കീറ മറന്നില്ല. ഒരു ജാക്കറ്റുണ്ടെങ്കില്‍ കൊടുത്തയക്കു...
ലോകകപ്പ്് പുരോഗമിക്കും തോറും ആ പാട്ടും അതോടൊപ്പം സ്പാനിഷ് ദേശീയ ടീമിന്റെ കുതിപ്പും. ഒടുവില്‍ സ്‌പെയിന്‍ ഫൈനലില്‍-കളി കാണാന്‍ ഷക്കീറയും. ഹോളണ്ടിനെ കലാശ മല്‍സരത്തില്‍ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോക ജേതാക്കളായി മാറുന്നു. ഫൈനല്‍ ദിവസം കളിക്ക്് മുമ്പ് നടന്ന സമാപന ചടങ്ങിലും പാടാന്‍ ഷക്കീറയുണ്ടായിരുന്നു. അതോടെ പിക്വേയും ഷക്കീറയും ഭാഗ്യത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി.
2011 ല്‍ ബാര്‍സിലോണയില്‍ ഒരു സ്‌റ്റേജ് ഷോയില്‍ രണ്ട് പേരും വീണ്ടും കാണുന്നു.
ആ ബന്ധം വളര്‍ന്നു. പത്ത്് വയസിന്റെ വിത്യാസം പ്രണയത്തെ ബാധിച്ചില്ല. ഷക്കീറ നേരത്തെ വിവാഹിതയായിരുന്നു. ആ ബന്ധം വേര്‍പ്പെടുത്തിയാണ് കൊളംബിയക്കാരി പിക്വേയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.
രണ്ട് പേരുടെയും ജന്മദിനം എങ്ങനെ ഒന്നായി എന്ന് ചോദിച്ചപ്പോള്‍ ഷക്കീറ ചിരിച്ച് പറഞ്ഞത് അതാണ് ഭാഗ്യം എന്നാണ്. പത്ത് വയസിന്റെ വിത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനും ചിരിയോടെയുള്ള ഉത്തരം-പ്രണയത്തിന് പ്രായമില്ല.
വാര്‍ത്തകളെ രണ്ട് പേരും സ്‌നേഹിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ വലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തില്ല. സ്വകാര്യത ഇഷ്ടപ്പെട്ട ഇരുവരും താമസം ബാര്‍സിലോണയിലേക്ക് മാറ്റി. സംഗിത രംഗത്ത് വിഖ്യാതയായി ഷക്കീറയുടെയും കാല്‍പ്പന്ത് മൈതാനത്ത് കരുത്തനായ പിക്വേയുടെയും കുടുംബ ജീവതത്തെ അറിയാന്‍ പപ്പരാസികള്‍ പല വഴിക്ക് നീങ്ങി. പക്ഷേ ജീവിതമായിരുന്നു രണ്ട് പേര്‍ക്കും പ്രധാനം.
2012 സെപ്തംബറില്‍ സ്വന്തം വെബ്‌സൈറ്റിലുടെ ഷക്കീറ ആ സത്യം വെളിപ്പെടുത്തി- താന്‍ ഗര്‍ഭിണിയാണ്. 2013 ജനുവരി 22ന് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നു-അവന്റെ പേര് മിലാന്‍. സ്‌നേഹം എന്നാണ് മിലാന്‍ എന്ന പദത്തിന്റെ ലാറ്റിന്‍ അര്‍ത്ഥം.
2015 ജനുവരി 29 ന് വീണ്ടും ഷക്കീറയുടെ വെളിപ്പെടുത്തല്‍. ഞങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നു. പേര് സാഷ. ഈ പദത്തിന്റെ അര്‍ത്ഥം കാവല്‍ക്കാരന്‍ അഥവാ പോരാളി.
രണ്ട് ആണ്‍കുട്ടികളുടെ മാതാവായപ്പോള്‍ ഷക്കീര യാത്രകള്‍ കുറച്ചു. ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ ജോലി രണ്ട് കുട്ടികളെ വളര്‍ത്തി വലുതാക്കലാണെന്ന് അവര്‍ തന്നെ പറഞ്ഞു. 2017 ല്‍ പിക്വേയുമായുള്ള പ്രണയത്തെക്കുറിച്ച് പുതിയ പാട്ട്.

1 comment:

Blog Archive

Labels

Followers