Showing posts with label indian team. Show all posts
Showing posts with label indian team. Show all posts

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Friday, May 1, 2020

നമ്പർ 02 | ബൈച്ചുങ് ബൂട്ടിയ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


ബൈച്ചുങ് ബൂട്ടിയ 

ആധുനിക ഇന്ത്യൻ ഫുട്ബോൾ കാലഘട്ടത്തിലെ ത്രിമൂർത്തികളായി കണക്കാക്കപ്പെടുന്ന ഇതിഹാസങ്ങളിൽ ഒരാളാണ് ബൈച്ചുങ് ബൂട്ടിയ. 'സിക്കിമീസ് സ്‌നൈപ്പർ' എന്ന് വിളിപ്പേരുള്ള ബൂട്ടിയയെ സഹതാരമായ ഇതിഹാസം ഐ എം വിജയൻ വിശേഷിപ്പിച്ചത് ഇന്ത്യൻ ഫുട്‍ബോളിന് ദൈവത്തിന്റെ സമ്മാനം എന്നാണ്. ഐ എം വിജയനും ബൈചുങ്ങും ചേരുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് മാരകമായ ഒരു പ്രഹരശേഷി കിട്ടിയിരുന്നു. 

 1993ൽ  പതിനാറാമത്തെ വയസ്സിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൈച്ചുങ് പിന്നീട് രണ്ടു വർഷത്തിന് ശേഷം ജെ സി ടി മിൽസിൽ എത്തി. 1996-97 സീസണിലെ ദേശീയ ഫുട്ബോൾ ലീഗ് അവർ നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും 96 ലെ ഇന്ത്യൻ പ്ലയെർ ഓഫ് ദ ഇയർ നേടുകയും ചെയ്തു. 97ൽ വീണ്ടും ഈസ്റ്റ്‌ ബംഗാളിൽ എത്തിയ ബൂട്ടിയ ബദ്ധവൈരികളായ മോഹൻ ബഗാനുമായുള്ള ഡെർബി മാച്ചിൽ ഹാട്രിക് നേടി എന്നൊരു നേട്ടം കരസ്ഥമാക്കി. 98 ൽ അദ്ദേഹം ഈസ്റ്റ്‌ ബംഗാൾ നായകനായി അവരോധിക്കപ്പെട്ടു. മുഹമ്മദ്‌ സലീമിന് ശേഷം ആദ്യമായി യൂറോപ്പിൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ താരമായിരുന്നു ബൈച്ചുങ് ബൂട്ടിയ. ഇംഗ്ളണ്ടിൽ ബെറി എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്.എന്നാൽ പരിക്കുകളുടെ ആക്രമണം മൂലം വലിയ നേട്ടങ്ങൾ കരസ്ഥമാക്കാതെ  2002ൽ  അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. മോഹൻ ബഗാനും മലേഷ്യൻ ക്ലബുകളായ  പെരക് എഫ്‌സി,സെലങ്കൂർ എം കെ ലാൻഡ്, ഈസ്റ്റ്‌ ബംഗാൾ എന്നിവക്കായി ബൂട്ടണിഞ്ഞു. കരിയറിന്റെ അവസാന കാലഘട്ടത്തിൽ മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ്‌ ബംഗാളിലേക്കുള്ള കൂടുമാറ്റം ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻ ബഗാൻ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട്  അദ്ദേഹത്തിന്റെ ട്രാൻസ്ഫർ നിരാകരിക്കുകയും പ്രശ്നങ്ങൾ കോടതി കേറുകയും ചെയ്തു.

 1995ൽ നെഹ്‌റു കപ്പിൽ തായ്ലൻഡിനെതിരെ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ബൈച്ചുങ് നീലക്കടുവകളുടെ മുഖമുദ്രയായി മാറുകയായിരുന്നു.1995ലെ നെഹ്‌റു കപ്പിൽ ഉസ്‌ബൈകിസ്താനെതിരെ ഗോളടിച്ചു ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ തന്റെ അശ്വമേധത്തിന് തുടക്കമിട്ടു. അങ്ങിനെ 2011 വരെയുള്ള കാലഘട്ടങ്ങളിൽ 104മത്സരങ്ങളിൽ നിന്നായി 40ഓളം ഗോളുകൾ നീലക്കടുവകൾക്കായി അദ്ദേഹം സ്‌കോർ ചെയ്തു.

രാജ്യത്തിനു വേണ്ടിയും ക്ലബുകൾക്ക് വേണ്ടിയും നിരവധി നേട്ടങ്ങളിൽ പങ്കാളിയായിരുന്നു ബൂട്ടിയ.ഈസ്റ്റ്‌ ബംഗാളിന്റെയും മോഹൻ ബഗാന്റെയും നിരവധി കിരീടനേട്ടങ്ങളിൽ ബൂട്ടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്.  
 ഇന്ത്യക്ക് വേണ്ടി 2008ലെ എ എഫ് സി ചാലഞ്ച് കപ്പ്, 97, 99, 2005 സാഫ് ചാമ്പ്യൻഷിപ്പുകൾ, 2007, 09 നെഹ്‌റു കപ്പുകൾ എന്നിവ നേടിത്തരുന്നതിൽ മുഖ്യ പങ്ക് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

ഒടുവിൽ 2012ൽ ബൂട്ടഴിക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു യാത്രയയപ്പ് മത്സരം സംഘടിപ്പിക്കപ്പെട്ടു. യൂറോപ്യൻ വമ്പന്മാരായ ജർമനിയിലെ ബയേൺ മ്യുണിക് ടീമായിരുന്നു എതിരാളികൾ. നാലു ഗോളിന് ഇന്ത്യൻ ടീമിനെ അവർ തകർത്തെങ്കിലും ഇതിഹാസ താരത്തിന് അനുയോജ്യമായ യാത്രയയപ്പ് നല്കാൻ ഫെഡറേഷന് സാധിച്ചു. നീലക്കടുവകളുടെ പതിനഞ്ചാം നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ ബൈച്ചുങ് അങ്ങിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.ഒരിക്കൽ ഫ്രഞ്ച് ഇതിഹാസ താരം സിനദീൻ സിദാന്റെ കൂടെ ബെൻഫിക്ക ഇലവനെതിരെ ഒരു ചാരിറ്റി മത്സരത്തിൽ കളിച്ചത് മറ്റൊരു പ്രത്യേകതയാണ്.UN ഡെവലപ്മെന്റ് ഫണ്ടിന് വേണ്ടി നടന്ന മത്സരത്തിൽ സിദാൻ, കക്ക, തിയറി ഹെൻറി, ഫിഗോ, ഡാനി ആൽവേസ്, ക്ളൈവർട്ട് എന്നിവരോടൊപ്പം ബൂട്ട് കെട്ടിയ ബൂട്ടിയ മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. 

   Afc ചലഞ്ച് കപ്പിലെ വിലയേറിയ താരം, ഏഷ്യൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിം, 
രണ്ടു തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയെർ ഓഫ് ദ ഇയർ,ബംഗാ ഭൂഷൺ, അർജ്ജുന അവാർഡ്, പത്മശ്രീ എന്നീ പുരസ്കാരങ്ങളാൽ അദ്ദേഹം ആദരിക്കപ്പെട്ടു. 
ഫുട്‍ബോളിനപ്പുറം ജലക് ദിക്ലാജ എന്ന റിയാലിറ്റി ഷോയിൽ വിജയിയാകാനും ബൂട്ടിയക്ക് സാധിച്ചു. എന്നാൽ രാഷ്ട്രീയത്തിൽ ബൂട്ട് കെട്ടിയപ്പോൾ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കാനായിരുന്നു ഈ ഇതിഹാസത്തിന്റെ വിധി. 

യുണൈറ്റഡ് സിക്കിം എന്നൊരു ക്ലബുമായി  രംഗത്ത് വന്നിരുന്നെങ്കിലും  അധികകാലം മുന്നോട്ടു പോകാൻ സാധിച്ചില്ല. 2018ൽ സിക്കിമിന്റെ സന്തോഷ് ട്രോഫി പരിശീലകനായി ബൈച്ചുങ് നിയമിതനായി.ഇപ്പോൾ ബൈച്ചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ എന്നൊരു അക്കാദമിയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.. 
ബൈച്ചുങ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അടുത്ത സാരഥിയാകുമെന്ന് ഒരുപാട് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്


Friday, April 17, 2020

അഞ്ചു മികച്ച ഇന്ത്യൻ ഫുട്ബോൾ പരിശീലകർ


ഇന്ത്യൻ ഫുട്‍ബോളിൽ നിരവധി മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടു കൂടി ആണ് ഈ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  നിലവിൽ എല്ലാ ഐ എസ് ൽ ടീമുകളും ഫോറിൻ കോച്ചിനെ ആണ് ആശ്രയിച്ചുകൊണ്ടിരുന്നത് ഫോറിൻ കൊച്ചിനെ പുറത്താക്കിയ  അവസരത്തിൽ  ചില പരിശീലകർക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ അടുത്ത സീസണിലേക്ക് ഐ എസ് ലിൽ AFC പ്രൊ ലൈസൻസ് നേടിയ ഇന്ത്യൻ പരിശീലകർക്കും ടീമുകളുടെ മുഖ്യ പരിശീലകർ ആകാം എന്ന നിയമം വന്നിരിക്കുന്നു. ഇന്ത്യയിൽ നിരവധി കഴിവുള്ള പരിശീലകർ ഉണ്ട് ഇവരിൽ പലരും ഐ ലീഗിൽ കഴിവ് തെളിയിച്ചവരും ആണ് അങ്ങിനെ ഉള്ള അഞ്ചു പരിശീലകരെ നമുക്ക് പരിചയപ്പെടാം


1. ബസ്താബ് റോയ്   
                                            ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ഇപ്പോഴത്തെ അസിസ്റ്റന്റ് കോച്ചായ മുൻ ഇന്ത്യൻ കളിക്കാരൻ ബസ്താബ് റോയ് ഐ-ലീഗ് ഭീമന്മാരായ മോഹൻ ബഗാൻ, മുഹമ്മദൻ, ടോളിഗഞ്ച് അഗ്രഗാമി, ജോർജ്ജ് ടെലിഗ്രാഫ് എന്നിവയ്ക്കായി കളിച്ചു.

 2015 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെ ബസ്താബ് റോയിയെ അവരുടെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചിരുന്നു.  കൊൽക്കത്ത ഫുട്ബോൾ ലീഗ് ഡിവിഷൻ മൂന്നിൽ കളിച്ച അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി റോയിയെ തിരഞ്ഞെടുത്തു.  



                                    
2. പ്രദ്യം റെഡ്ഡി    
                                                      സ്കോട്ടിഷ് വംശജനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ പ്രദ്യം റെഡ്ഡി ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെയും ഫുട്ബോൾ യുണൈറ്റഡ് പോലുള്ള ടിവി ഷോകളിലെയും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റാണ്.

 ഐ-ലീഗ് രണ്ടാം ഡിവിഷൻ നേടി ഐ-ലീഗ് ടോപ്പ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ 2011 ൽ റെഡ്ഡി ഷില്ലോംഗ് ലജോങ്ങിനെ സഹായിച്ചു.  2013 ജൂണിൽ റെഡ്ഡി ബെംഗളൂരു എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂർ എഫ് സി ആ സമയം ഐ ലീഗിൽ ആയിരുന്നു കളിച്ചിരുന്നത്.  2017 ൽ റെഡ്ഡി അവരുടെ 2017-18 സീസണിലെ അസിസ്റ്റന്റ് കോച്ചായി എഫ്‌സി പൂനെ സിറ്റിയിലേക്ക് മാറി.സീസണിന്റെ അവസാനം അവരുടെ ഫോറിൻ കോച്ചിനെ പുറത്താക്കിയതിനെ തുടർന്ന് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനവും ഏറ്റെടുത്തിട്ടുണ്ട്.  


3. സഞ്ജോയ് സെൻ   
                                         നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എടികെയുടെ യൂത്ത് ഡെവ്‌ലോപ്‌മെന്റിന്റെ തലവനായി പ്രവർത്തിക്കുന്ന ഫുട്‌ബോൾ മാനേജരാണ് സഞ്ജോയ് സെൻ.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മോഹൻ ബഗാൻ 2014-15ൽ ഐ-ലീഗും 2015-16 ൽ ഫെഡറേഷൻ കപ്പും നേടി.

 2010 ൽ സെൻ ഐ-ലീഗ് ക്ലബ് പ്രയാഗ് യുണൈറ്റഡ് എസ്‌സിയുടെ പരിശീലകനായിരുന്നു. കുറച്ചുകാലത്തിനുശേഷം മുഹമ്മദൻ സ്പോർട്ടിംഗ് 2013 സീസണിലെ പുതിയ ഹെഡ് കോച്ചായി സഞ്ജോയ് സെന്നിനെ നിയമിച്ചു.  അതിനുശേഷം അദ്ദേഹം 2013 ഡ്യുറാൻഡ് കപ്പ് നേടി, കൂടാതെ 2014 ഐ‌എഫ്‌എ ഷീൽഡും നേടി.
 2014 ഡിസംബറിൽ മോഹൻ ബഗന്റെ പരിശീലകനായി സെൻ നിയമിതനായി. മോഹൻ ബഗാനുമായി 2014-15 ഐ-ലീഗ് നേടി.  2001-02 ൽ കോച്ച് സുബ്രത ബട്ടാചാര്യയുടെ കീഴിൽ അവസാനമായി വിജയിച്ചതിന് ശേഷം 13 വർഷത്തിന് ശേഷം മോഹൻ ബഗൻ ഐ-ലീഗ് ട്രോഫി നേടി.  മോഹൻ ബഗാൻ എസിയുമായി 2015-16 ഇന്ത്യൻ ഫെഡറേഷൻ കപ്പും നേടി. 



4. ഗിഫ്റ്റ് റൈഖാൻ     
                                               ഇടത് കാൽ കളിക്കാരനും ഇപ്പോൾ പരിശീലകനുമായ ഗിഫ്റ്റ് റൈഖാൻ 1981 മെയ് 25 ന് മണിപ്പൂരിലെ മാപ്പോ സിങ്ടൂണിൽ ജനിച്ചു.  1999-2007 വരെ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം.  കളിച്ച ദിവസങ്ങളിൽ ബി‌എം‌എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്, എച്ച്‌എ‌എൽ, ഇന്ത്യൻ ബാങ്ക്, വാസ്‌കോ, ബി‌എം‌എൽ, പൂനെ എഫ്‌സി എന്നിവയ്ക്കായി റൈഖാൻ കളിച്ചു.  ഐ-ലീഗിൽ പോലും കളിച്ചു.

 2011 ൽ പൂനെ എഫ്‌സി അണ്ടർ -20 ടീമിന്റെ മുഖ്യ പരിശീലകനായി റൈഖാൻ നിയമിതനായി. 2012 ൽ 2012 ഐ-ലീഗ് അണ്ടർ -20 ൽ ഒന്നാം സ്ഥാനത്തെത്തി ടീമിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചു.

 പുതിയ ഹെഡ് കോച്ച് മൈക്ക് സോണിയുടെ സഹായിയായി പുണെ എഫ്‌സിയിലെ ആദ്യ ടീമിലേക്ക് റൈഖാനെ സ്ഥാനക്കയറ്റം നൽകിയതായി 2013 സെപ്റ്റംബറിൽ സ്ഥിരീകരിച്ചു.

 2018 ജൂണിൽ ഐസ്‌വാൾ എഫ്‌സി 2018-19 ഐ-ലീഗിന്റെ പ്രധാന പരിശീലകനായി നെറോക എഫ്‌സിയിൽ നിന്ന് റൈഖാൻ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു.  അടുത്ത വർഷം അദ്ദേഹം നെറോക്കയിലേക്ക് മടങ്ങി.  ഗോകുലം കേരളവുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു.



5. ഖാലിദ് ജമീൽ

ഇന്ത്യൻ അസോസിയേഷൻ ഫുട്ബോൾ മാനേജരും മുൻ കളിക്കാരനുമായ ഖാലിദ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി നാൽപത്തിയേഴ് മത്സരങ്ങൾ കളിച്ചു.  നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയുടെ യുവജന വികസനത്തിന്റെ തലവനാണ്.                                               2007 ൽ മുംബൈ എഫ്‌സിയിൽ മിഡ്ഫീൽഡറായി ഖാലിദ് ജമിൽ ചേർന്നെങ്കിലും ക്ലബ്ബിനൊപ്പമുള്ള രണ്ട് വർഷത്തിനിടെ അവരോടൊപ്പം ഒരു ഗെയിം പോലും കളിച്ചില്ല.  2009 ൽ ജമീൽ വിരമിക്കൽ പ്രഖ്യാപിച്ചു.  വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം, അതേ ക്ലബ്ബിൽ നിന്ന് മാനേജർ ജീവിതം ആരംഭിച്ച അദ്ദേഹം പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള ഒരു മികച്ച സീസൺ നടത്തി.

 2017 ഐ-ലീഗ് സീസണിൽ ജമീൽ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു, അതേ വർഷം ഐസ്വാൾ എഫ്‌സി അദ്ദേഹത്തിന് കീഴിൽ ഐ-ലീഗ് ചാമ്പ്യന്മാരായി.  ഐ-ലീഗ് നേടിയ ആദ്യത്തെ വടക്കുകിഴക്കൻ ക്ലബ്ബായി ഐസ്വാൾ എഫ്‌സി ചരിത്രം എഴുതി.

 ഐസ്വാൾ എഫ്‌സിയുമായി ഐ-ലീഗ് നേടിയ ശേഷം, 2017-18 സീസണിൽ എതിരാളികളായ ക്ലബ് ഈസ്റ്റ് ബംഗാളിൽ മുഖ്യ പരിശീലകനായി ചേർന്നു.  ഈസ്റ്റ് ബംഗാൾ ഖാലിദ് ജാമിലിനെ ഹെഡ് കോച്ചായി ഒപ്പിട്ടു. റെക്കോർഡ് തകർച്ച 1.25 കോടി. ഇന്ത്യയുടെ മികച്ച ടോപ്പ് ടയർ ഫുട്ബോൾ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ പരിശീലകനായി.

 യുവജന വികസന മേധാവിയായും 2019 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായും നിയമിക്കപ്പെട്ടു.

CREDIT: INDIAN FOOTBALL FOR WORLD CUP

Monday, April 13, 2020

നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ


കേരളത്തിന്റെ കറുത്തമുത്ത്.. കൊൽക്കത്തയുടെ കാലാ  ഹിരൺ.. വേറെ വിശേഷണങ്ങൾ ആവശ്യമില്ല. ഐനിവളപ്പിൽ മണി വിജയൻ എന്ന ഇന്ത്യൻ ഇതിഹാസത്തെ പരിചയപ്പെടുത്താൻ. ആധുനിക ഇന്ത്യൻ ഫുട്‍ബോളിന്റെ മുഖം ഒരുകാലത്ത് ഐ എം വിജയനിലൂടെയായിരുന്നു.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒരു സോഡാ വില്പനക്കാരനിൽ നിന്ന് ഇന്ത്യയിലെ ഓരോ സ്റ്റേഡിയങ്ങളും അടക്കിവാണ ഈ കൽപ്പന്തിന്റെ രാജാവിന്റെ കഥ ഒരു സിനിമയേക്കാൾ ആവേശം നൽകുന്നതാണ്.കഷ്ട്ടപ്പാടിന്റെ ഗ്രൗണ്ടിൽ പൊരുതിനേടിയ ഈ ഇതിഹാസതാരത്തിന്റെ കഥ ഓരോ ഫുട്ബോൾ ആരാധകന്റെയും സിരകളിൽ ആവേശത്തിരമാല തീർക്കുന്നതാണ്.പന്തു തട്ടാൻ തുടങ്ങിയ കാലം മുതൽ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ വിജയേട്ടൻ കീഴടക്കാത്ത ഗ്രൗണ്ടുകൾ ഇല്ല.തൃശൂർ നഗരത്തിൽ ജനിച്ചു വളർന്നു ഐ എം വിജയൻ  സി എം എസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്.  അടുത്തകാലത്ത് കളി നിർത്തുന്നത് വരെ സെവൻസ് ഗ്രൗണ്ടുകളിൽ മിന്നൽ പിണരുകൾ തീർക്കുന്ന ഈ യോദ്ധാവിന്റെ കളി ശ്രദ്ധയിൽ പെട്ട  കേരള പോലീസ് മേധാവി എം കെ ജേക്കബ് പതിനേഴാം വയസ്സിൽ അദ്ദേഹത്തെ  എത്തിച്ചത് കേരള പോലീസിന്റെ ജേഴ്സിയിൽ. അവിടുന്നങ്ങോട്ട് കാൽപ്പന്ത് കൊണ്ടൊരു അശ്വമേധമായിരുന്നു. 1987 ൽ കേരളപോലീസിൽ എത്തിയ അദ്ദേഹം പിന്നീട്  മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ,  പഞ്ചാബിലെ ജെ സി ടി മിൽസ്, എഫ് സി കൊച്ചിൻ ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2006ൽ കളി നിർത്തുന്നത് വരെ അദ്ദേഹം 250ഓളം ഗോളുകൾ വിവിധ ക്ലബുകൾക്ക് വേണ്ടി നേടിയിട്ടുണ്ട്.


1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.




 ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും  നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ്‌ ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും  തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.  2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.

ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ  കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള  സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ  പരിശീലത്തിനെത്തിയപ്പോൾ  എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..


സൗത്ത് സോക്കേഴ്സ് പ്രതിനിധികൾ 
അബ്ദുൾ റസാഖും ഷാസും ഐ എം വിജയനോടൊപ്പം 

ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി  തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Wednesday, April 1, 2020

നമ്പർ 10: നെവിൽ ഡിസൂസ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ



 1956 ലെ ഒളിമ്പിക് ഗെയിംസിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. ബോംബെ സ്വദേശിയായിരുന്ന  നെവിൽ ഒരു നൈസർഗ്ഗിക  പ്രതിഭയായിരുന്നു, വേഗത, സ്കില്ലുകൾ,സ്റ്റാമിന  എന്നിവയാൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം.  നെവിൽ ഡിസൂസയുടെ  മന്ത്രികക്കാലുകൾ  ഇന്ത്യയെ ഫുട്ബോൾ ലോകത്തിനു മുൻപിൽ മറ്റൊരു തലത്തിൽ എത്തിച്ചു. ഇന്ത്യയെ ഒളിമ്പിക് മെഡലിന്റെ പടിവാതിൽക്കൽ എത്തിക്കുകയും ചെയ്തു.  1956 ൽ ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് പരാജയപ്പെടുത്തി അവർ അത്ഭുതപ്പെടുത്തി.നെവിൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ടെലിവിഷൻ ഇല്ലാതിരുന്നതും വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലാത്തതുമായതിനാൽ, 1956 ലെ മെൽബൺ ഒളിമ്പിക് ഗെയിംസിൽ ഈ ഫുട്ബോൾ മഹാന്മാരുടെ ചൂഷണം ആളുകൾക്ക് കാണാൻ കഴിയില്ല.  അക്കാലത്ത് നിലനിന്നിരുന്ന അന്താരാഷ്ട്ര രാഷ്ട്രീയ കോളിളക്കം കാരണം ചില ടീമുകൾ 1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ നിന്ന് പിന്മാറി, അങ്ങനെ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.  1956 ഡിസംബർ 1 ന് ആതിഥേയരായ ഓസ്‌ട്രേലിയയെ 4-2 ന് തോൽപ്പിച്ച് ഇന്ത്യ അതിശയിപ്പിച്ചു.  നെവില്ലിന്റെ തകർപ്പൻ ഹെഡറിലൂടെ  9 മിനിറ്റിനുശേഷം ഇന്ത്യ ലീഡ് നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ മാരോ 8 മിനിറ്റിനുള്ളിൽ ലീഡ് നിർവീര്യമാക്കി.  33-ാം മിനിറ്റിൽ പി കെ ബാനർജിയിൽ നിന്നുള്ള മുന്നേറ്റം തടയുന്നതിൽ  ഗോൾകീപ്പർ ലോർഡ് വ പരാജയപ്പെട്ടപ്പോൾ നെവിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു.  തൽഫലമായി ഓസീസിനുണ്ടായ ഇടർച്ചയിലൂടെ  നെവിൾ ഇന്ത്യക്ക് വീണ്ടും ലീഡ് നൽകി.  എന്നാൽ ഇന്ത്യൻ ഗോൾകീപ്പർ എസ്.എസ്. നാരായണനെ തോൽപ്പിച്ചാണ് മാരോ 2-2ന് മുന്നിലെത്തിയത്.  രണ്ടാം പകുതിയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയും ഡിസൂസ വേഗത്തിൽ ഹാട്രിക്ക് നേടുകയും 80-ാം മിനിറ്റിൽ കിട്ടു സ്‌കോറിംഗ് പൂർത്തിയാക്കുകയും ചെയ്തു.  അതിശയകരമെന്നു പറയട്ടെ, സെമി ഫൈനലിലെ പ്രകടനത്തിൽ നമ്മുടെ ഇന്ത്യ  ഒരു മെഡലിന് അർഹരായിരുന്നു. സെമിയിൽ ഇന്ത്യ ശക്തരായ യുഗോസ്ലാവിയയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ചു.  നെവിൽ ഡിസൂസയിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഒടുവിൽ 4-1 ന് തോറ്റു.  1952 ലെ ഹെൽ‌സിങ്കി ഗെയിമുകളിൽ യൂഗോസ്ലാവിനോട് 10-1 എന്ന തോൽവി ഏറ്റുവാങ്ങിയത് കണക്കിലെടുക്കുമ്പോൾ ഇത് ഒരു ക്രെഡിറ്റ് സ്കോർ ലൈനായിരുന്നു.  വെങ്കല മെഡൽ പ്ലേ ഓഫിൽ ഇന്ത്യ 3-0ന് പരാജയപ്പെട്ടു.  ടൂർണമെന്റിലെ ടോപ് സ്കോററായി നെവിൽ അവസാനിച്ചു.
 ഇന്ത്യക്കാരെ തോൽപ്പിച്ച ഓസീസ് ഇതിനെ "ഫ്ലൂക്ക്" എന്ന് വിളിക്കുകയും ഒരു മത്സരം ആവശ്യപ്പെടുകയും ചെയ്തു, ഇന്ത്യ വിജയിച്ചു, നെവിൽ രണ്ട് തവണ സ്കോർ ചെയ്തു.മുൻ ഒളിമ്പ്യൻ എസ് എസ് നാരായണന്റെ അഭിപ്രായത്തിൽ, "നെവിലിന്റെ നിയന്ത്രണം വളരെ മികച്ചതായിരുന്നു, ഒരിക്കൽ പന്ത് കൈവശമുണ്ടായിരുന്നെങ്കിൽ, അവനെ തടയൽ വളരെ ക്ലേശകരമാണ്. ഡ്രിബ്ലിംഗ്, ഫെന്റ്,സ്റ്റാമിന എന്നിവയിൽ അദ്ദേഹം അനുഗ്രഹീത പ്രതിഭയായിരുന്നു.  ഗോളുകൾ നേടാൻ അദ്ദേഹം ശക്തി ഉപയോഗിച്ചിരുന്നില്ല, പകരം അദ്ദേഹത്തിന്റെ ആയുധം തന്ത്രപരമായ നീക്കങ്ങളായിരുന്നു. ശക്തിക്ക് പകരം ബുദ്ധി ഉപയോഗിച്ച് കളിച്ചു.  ഗോൾകീപ്പർമാർക്ക് ഒരു ചാൻസും നൽകാത്ത  രീതിയിൽ അദ്ദേഹം പന്ത് വലയിൽ നിക്ഷേപിക്കുമായിരുന്നു."
 മുൻ ഇന്ത്യൻ ഇന്റർനാഷണലും  മഹീന്ദ്ര പരിശീലകനുമായ അദ്ദേഹത്തിന്റെ സഹോദരൻ ഡെറൈക്കിന്റെ അഭിപ്രായത്തിൽ നെവിൽ  ഹോക്കിയിൽ മികവ് പുലർത്തിയിരുന്നതിനാൽ ഇരട്ട അന്താരാഷ്ട്ര രാജ്യമാകാൻ സാധ്യതയുണ്ട്.  "എന്നാൽ ഫുട്ബോൾ അദ്ദേഹത്തിന്റെ ആദ്യ പ്രണയമായിരുന്നു, അതിനാലാണ് അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരഞ്ഞെടുത്തത്".  നെവിലിന്റെ  കരിയറിലെ  ഹോക്കി മത്സരങ്ങളിൽ  മികച്ച പ്രകടനം  പുറത്തെടുത്തിരുന്നു - ആദ്യം സെന്റ് സേവ്യർ ഹൈസ്കൂളിനും പിന്നീട് സെന്റ് സേവ്യേഴ്സ് കോളേജിനും പിന്നീട് ടാറ്റയ്ക്കും വേണ്ടി കൊൽക്കത്തയിൽ നിന്ന് തന്റെ ആദ്യ വർഷത്തിൽ തന്നെ ബെയ്റ്റൺ കപ്പ് കൊണ്ടുവന്നു.  1952 ൽ ടാറ്റയ്‌ക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽ പര്യടനം നടത്തിയ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി, 1953 മുതൽ 1955 വരെ ദേശീയ ഹോക്കിയിൽ ബോംബെയെ പ്രതിനിധീകരിച്ചു.

 ടാറ്റയിൽ ചേരുന്നതിന് മുമ്പ് ഗോവൻ സ്പോർട്സ് ക്ലബിൽ നിന്നാണ് നെവില്ലിന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.. അദ്ദേഹം സാന്റോസ് ട്രോഫിയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 50 കളിലെ ആഭ്യന്തര ഫുട്ബോളിലെ താര ആകർഷണങ്ങളിലൊന്നായിരുന്നു അദ്ദേഹം.  ഫൈനലിൽ സ്‌പോർട്ടിംഗിനെ തോൽപ്പിച്ചപ്പോൾ റോവേഴ്‌സ് കപ്പ് നേടിയ ബോംബെയിൽ നിന്ന് ആദ്യ സിവിലിയൻ ടീമായി മാറാൻ 1958-ൽ അദ്ദേഹം അവരെ സഹായിച്ചു.

 1963 ൽ വിരമിച്ച ശേഷം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെലക്ഷൻ പാനലിലായിരുന്നു അദ്ദേഹം.  "ബോക്സിനുള്ളിൽ നിങ്ങൾ അവനെ നേരിടുമ്പോൾ, നിങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നിങ്ങൾ അമ്പരന്നുപോയതായി നിങ്ങൾക്ക് തോന്നി, ലളിതമായ ഷോട്ടുകൾ ഉപയോഗിച്ച് അവൻ നിങ്ങളെ തോൽപ്പിക്കും," പ്രശസ്ത ഗോൾകീപ്പർ പീറ്റർ തങ്കരാജ് പറഞ്ഞു.  1956 ലെ മെൽബൺ ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹാട്രിക് നായകനായ നെവിൽ സ്റ്റീഫൻ ഡിസൂസ 1980 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Wednesday, September 4, 2019

ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട


ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.

© SouthSoccers

Thursday, August 22, 2019

ലോകകപ്പ് യോഗ്യത; 28 അംഗ സാധ്യതാ ടീമിൽ അനസും സഹലും ആഷിക്കും. ജോബി ജസ്റ്റിൻ പുറത്ത്


2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ഉള്ള 28 അംഗ ടീമിൽ സാധ്യത ടീമിൽ അനസ് എടത്തൊടികയും സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ഇടം നേടി. എന്നാൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ പുറത്തായി. ജോബി ജസ്റ്റിനെ കൂടാതെ അൻവർ അലി, ഫറൂഖ് ചൗധരി, പ്രണോയ് ഹാർഡർ, സലാം രഞ്ജൻ സിംഗ്,ജെറി എന്നിവരും പുറത്തായി.ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. സെപ്റ്റംബർ അഞ്ചിന് ഗുവാഹത്തിയിലാണ് മത്സരം


The list of players is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowlin borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Thursday, February 7, 2019

ഇന്ത്യ ആദ്യനൂറിൽ നിന്നു പുറത്ത്


  ഫിഫ ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യക്ക് സ്ഥാനനഷ്ടം.97ആം റാങ്ക് ആയിരുന്ന ഇന്ത്യ ആദ്യ നൂറിൽ നിന്നു പുറത്തായി.103ആം സ്ഥാനത്താണ് ഇന്ത്യ പുതിയ റാങ്കിങ്ങിൽ.ഏഷ്യയിൽ ഇന്ത്യ 16ൽ നിന്നു 18ലേക്ക് വീണു. ഏഷ്യ കപ്പിലെ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് ഗ്രൂപ്പ്‌ മത്സരങ്ങൾ തോറ്റിരുന്നു.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Sunday, January 6, 2019

ഈ രാത്രീ ബാഴ്സയേയും റയലിനെയും നമുക്ക് മറക്കാം,അർജൻറീനയേയും ബ്രസീലിനെയും മറക്കാം,ഇത് ഇൻഡൃൻ ഫുട്ബോളിന് ആഘോഷത്തിൻ്റെ രാത്രിയാണ്


നഷ്ടങ്ങളുടെ ചാരക്കൂനയിൽ നിന്ന് ചിറകടിച്ചു പറക്കുന്ന ഒരു ഫിനിക്സ് പക്ഷിയെ പോലെ ഒന്നിനെതിരെ എണ്ണം പറഞ്ഞ നാലു ഗോളുകൾ ,മോശം പോരാളികൾ എന്ന് പുശ്ചിച്ച തായ്ലൻ്റിൻ്റെ വലയിൽ അടിച്ചു കയറ്റിയാണ്,ടീം ഇൻഡൃ ഒരു സ്വപ്നങ്ങളുടെ രാത്രി ഇൻഡൃൻ ഫൂട്ബോളിന് സമ്മാനിച്ചത്ദഇത് ഓരോ ഇൻഡൃക്കാരനും ഓരോ മലയാളിക്കും ഓരോ പ്രവാസിക്കും അഭിമാനത്തിൻ്റെ രാവ്.
തായ്ലൻ്റ് ഇൻഡൃയെ സമസ്ത മേഖലയിലും തച്ചുടച്ച ഒന്നാം പകുതി,യൂറോപ്പിലെ ലീഗുകളോട് കടപിടിക്കുന്ന പന്തടക്കവുമായി തായ്ലൻ്റ് ഇൻഡൃയെ വരിഞ്ഞു മുറുക്കി,ഭാഗൃത്തിൻ്റെ അകംമ്പടിയോടെ കിട്ടിയ പെനാൽട്ടി ഗോളൊഴിച്ചാൽ ഒന്നും അവകാശപ്പെടാനില്ലാതെ തീർന്ന ഫസ്റ്റ് ഹാഫ് ,തായ്ലൻ്റ് ക്യാപ്റ്റൻ സ്കോർ ചെയ്തു.സെറ്റ് പീസുകളിൽ ഇൻഡൃൻ ഡിഫൻസ് ഫിന്നമായി,ചേത്രിക്ക് പകരം ക്യാപ്റ്റൻ ബാൻ്റണിഞ്ഞ ഗുൽപ്രീതൻ്റെ കണ്ണിൽ പഴയ കോൺഫിഡൻസ് ഇല്ല.മാൻ ടു മാൻ  മാർക്കിംങ് ഇല്ല,ലക്ഷൃത്തിലെത്താത്ത ലോംങ് ബോളുകൾ,കാൽപന്തിനെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് ഒട്ടും ഓർമ്മിക്കാൻ വകകൾ നല്കാതെ ഫസ്റ്റ് ഹാഫ്.ഞാൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും വിമർശനങ്ങളും സങ്കടങ്ങളും അണപൊട്ടി......

''വന്തിട്ടേന്ന് സൊല്ല് തിരുംമ്പി വന്തിട്ടേന്ന്.....55 കൊല്ലം മുന്നാടി എപ്പടി പോയോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ല്. ''🔥
പുച്ചക്കുട്ടികളിൽ നിന്നും പുലിക്കുട്ടികളിലേക്കുളള ട്രാൻഫർ മേഷൻ വേതാളത്തിലെ അജിത്തിനെ ഓർമ്മിച്ചു.അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഡിഫൻസ്,അതാണ് സെക്കൻ്റ് ഹാഫിൽ ഇൻഡൃൻ പുലിക്കുട്ടികൾ നടപ്പിലാക്കിയത്.തായ്ലൻ്റിനെ ഒരു മേഖലയിലും മുന്നേറാനനുവധിക്കാതെ കടിഞ്ഞാൺ ഫുൾ ഇൻഡൃയുടെ കയ്യിൽ,ചേത്രിയുടെ ക്ളാസ് ഫിനിഷ്,നോർത്തീസ്റ്റ് കൂട്ടു കെട്ടും ഥാപ്പയുടെ സൂപ്പർ ചിപ്പും,രണ്ടാമത്തെ ടച്ചിൽ തന്നെ ബോൾ വലയിലാക്കിയ ജെജെ ,കൊടുത്തു 4 എണ്ണം.
ഈ നാലു ഗോളുകൾ,ഗോൾ ശരാശരിയിൽ ടീമിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങാകും,ഈ വിജയം നൽകുന്ന ഊർജം അതാണ് UAE ക്കുംബഹറൈനും എതിരെ ഇൻഡൃയുടെ കരുത്ത് കൂടെ 130 കോടി ജനങ്ങളുടെ പ്രാർഥനയും...
ടീം ഇൻഡൃ നിങ്ങൾ ചരിത്രം തിരുത്താൻ പോകുന്നു...😍😍
ചേത്രിയുടെ ഹാട്രിക്കും ഒരു മലയാളിയുടെ ഗോളും കാണാൻ ആഗ്രഹിച്ചു...
ചേത്രീ നിങ്ങളാണ് ഞങ്ങളുടെ ക്യാപ്റ്റൻ,മെസ്സിയും റൊണാൾഡോയും എല്ലാം നിങ്ങളാണ്.😍😍
ഇടിക്കട്ട വെയ്റ്റിംഗ് ഫോർ ജനുവരി 10🇮🇳🇮🇳
ആദർശ്
ഫുട്‍ബോളിനോടാണ് പ്രണയം

Saturday, January 5, 2019

ഇന്ത്യ നാളെ ഇറങ്ങുന്നു ടിക്കറ്റിനായി ആരാധകരുടെ പരക്കം പാച്ചിൽ


ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ആണ്. തായ്ലൻഡിനു എതിരെ ആണ് ഇന്ത്യൻ കടുവകൾ നാളെ പോരിനിറങ്ങുന്നത്. ഈ പോരാട്ടം നേരിൽ കാണാനുള്ള ടിക്കറ്റിനായി ആരധകർ നെട്ടോട്ടം ഓടുകയാണ്. തുടക്കത്തിൽ മന്ദഗതിയിൽ ആയിരുന്നു ടികെറ്റ് വിൽപ്പന മത്സര തീയതി അടുത്തപ്പോൾ   വേഗത്തിൽ ആയി. യു എ യും ആയി ജനുവരി 10 നു നടക്കുന്ന കളിയുടെ ടികെറ്റ് ദിവസങ്ങൾക്കു മുൻപേ തീർന്നു. ഇപ്പോൾ നാളെ നടക്കുന്ന കളിയുടെ ടിക്കറ്റും ഏകദേശം തീർന്ന അവസ്ഥയിൽ ആണ്. പല ഫാൻസ്‌ ഗ്രൂപ്പുകളും നേരത്തെ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി. ഒരു പക്ഷെ ഇൻഡ്യൻ ടീം നമ്മുടെ നാട്ടിൽ കളിക്കുമ്പോൾ സ്റ്റേഡിയത്തിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പിന്തുണ പ്രവാസലോകത്തു ലഭിക്കും. മത്സരങ്ങൾ നേരിൽ കണ്ടു ടീമിനെ പ്രോത്സാഹിപ്പിക്കാൻ  സൗത്ത്സോക്കേഴ്സും തയ്യാറായി കഴിഞ്ഞു.

Monday, December 17, 2018

ലോകകായികഇനമായ ഫുട്ബോൾ പ്രേമികളായ മലയാളികളെ...


ലോകകപ്പും യൂറോകപ്പും കോപ്പ അമേരിക്കയും വിദേശ ഫുട്ബോൾ ലീഗുകളും ചർച്ച ചെയ്ത് വെല്ലുവിളികൾ മുഴക്കി ആഘോഷാരവങ്ങൾ തീർക്കുന്ന നിങ്ങൾ അറിഞ്ഞുവോ..
അടുത്തമാസം യു എ ഇയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കുന്നുണ്ട്..
ലോക ഫുടബോളിനെ ഇഴകീറി പരിശോധിക്കുന്ന നിങ്ങൾ ശ്രദ്ധിച്ചുവോ.. അതിലൊന്ന് ടീം ഇന്ത്യയാണ്..
ഞങ്ങളുടെ നീലക്കടുവകൾ...

മെസ്സിയെയും റൊണാൾഡോയെയും നെയ്മറിനെയും ഒക്കെ പൂവിട്ടു പൂജിക്കുന്ന നിങ്ങളുടെ ഇടയിലേക്ക് നമ്മുടെ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ നീലക്കടുവകൾ വരുന്നത്...
മറ്റുള്ള രാജ്യങ്ങൾക്കും ടീമുകൾക്കും വേണ്ടി വളരെ മുൻപേ ഫ്‌ളെക്‌സും കൊടി തോരണങ്ങളും റോഡ് ഷോയും ഒക്കെ നടത്താറുള്ള നിങ്ങൾ ഇത് ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നറിയാം.. നമ്മുടെ ടീമിനെയും ഒന്ന് സപ്പോർട് ചെയ്തേക്കണേ.. നിങ്ങൾ മുൻപ് സപ്പോർട്ട് ചെയ്ത രാജ്യക്കാരൊന്നും നമ്മളെ സപ്പോർട്ട് ചെയ്യാൻ വരണമെന്നില്ല.. ശക്തരായ യു എ ഇ യും തായ്ലൻഡും ബഹ്റൈനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യൻ കടുവകൾ പോരാട്ടത്തിനിറങ്ങുന്നതെന്ന് കൂടി ഓർക്കണം..നമ്മുടെ ടീമിനുള്ള സപ്പോർട്ട്, അത് നാട്ടിലായാലും സ്റ്റേഡിയത്തിലായാലും നൽകുന്ന ഊർജ്ജം.. അതിന് പകരം വെക്കാൻ മറ്റൊന്നില്ല..
നീലക്കടുവകൾക്ക് വേണ്ടി ആർപ്പുവിളിക്കാനും  അവർക്ക് വേണ്ടി ചുമരെഴുതാനും ഫ്ലെക്സ് അടിക്കാനും ആരൊക്കെ തയ്യാറുണ്ട്...
നിങ്ങളുടെ ഒരു 'നോ' ഇവിടെ യാതൊരു ചലനവും സൃഷിക്കില്ല.. സാധാരണ മത്സരങ്ങൾ പോലെ ഇതും കടന്ന് പോകും.. പക്ഷെ നിങ്ങൾ പറയുന്ന ഒരു 'യെസ്'.. അതുണ്ടാക്കാൻ പോകുന്ന ഇമ്പാക്ട് എത്രത്തോളമെന്നു ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറത്താണ്.. നമ്മുടെ ഒരു സംസ്ഥാനത്തിന്റെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ പോലും അവരുടെ നാടിന് വേണ്ടി ആഘോഷങ്ങൾക്ക് കോപ്പുകൂട്ടുമ്പോൾ എണ്ണത്തിലും വണ്ണത്തിലും വമ്പന്മാരായ ഇന്ത്യക്കാർക്ക് ഒരനക്കവുമില്ലെങ്കിൽ നമ്മളെ എന്തിനു കൊള്ളാം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
നമ്മുടെ ടീം കപ്പെടുക്കുമെന്നോ മറ്റോ അവകാശവാദങ്ങൾ ഉന്നയിക്കുന്നൊന്നുമില്ല.. എന്നാൽ നമ്മൾ കട്ടക്ക് കൂടെ നിന്നാൽ അവർക്കാവും നമുക്ക് വേണ്ടി പൊരുതാൻ..അവർക്കാവും നമുക്ക് വേണ്ടി ജയിക്കാൻ.. അവർക്കാവും നമുക്ക് വേണ്ടി ജേതാക്കളാകാൻ...
കൂടുന്നോ ഞങ്ങളുടെ കൂടെ...

Tuesday, October 30, 2018

റിയൽ കാശ്‌മീർ



യന്ത്രത്തോക്കുകളും ബോംബുകളുമായി ഭീകരരുടെ ട്രക്ക് ശ്രീനഗറിലേക്ക് പ്രവേശിക്കുമ്പോൾ, സനത് നഗർ  പാർക്കിൽ ഏതാനും കുട്ടികൾ ഫുട്ബാൾ കളിക്കുകയായിരുന്നു. മഹാപ്രളയം ജലത്തേറ്റകൊണ്ട് കാശ്മീരിനെ നക്കിയെടുത്ത 2014 ൽ ആയിരുന്നുവത്. രക്ഷിച്ചെടുത്ത കുട്ടികളെ  സ്വന്തം വീട്ടിലേക്ക് ഷമീം മിഹ്റാജ് കൊണ്ടുപോകുമ്പോൾ പോക്കുവെയിൽ പുകഞ്ഞുനിന്ന വീട്ടുമുറ്റത്ത്, വാടിവീണ മെയ് ഫ്‌ളവര്‍ കട്ടച്ചോര പോലെ ചിതറിക്കിടന്നു.

പാർക്കിലേക്ക് ഇരച്ചു കയറി. ആകാശത്തേക്കു തുരുതുരാ വെടിയുതിര്‍ത്ത് ഭീകര സംഘം നശീകരണം നടത്തുന്നത് മിഹ്റാജും
കുട്ടികളും മഞ്ഞുപറ്റിക്കിടന്ന ജനൽ ചില്ലിലൂടെ നോക്കികണ്ടു. പാർക്കിൽ അനാഥമായികിടന്ന  അവരുടെ പന്തിലേക്ക് ഭീകരർ വെടിയുതിർത്ത് തിരിഞ്ഞുനടന്നു. ഞെട്ടിവിറയ്‌ക്കേണ്ട സമയത്തും കുട്ടികൾ   മിഹ്റാജിനോട് ആവശ്യപ്പെട്ടത് ഞങ്ങൾക്ക് കളിക്കാൻ ഒരു ഗ്രൗണ്ട് വേണമെന്നായിരുന്നു.

കശ്മീർ മോണിറ്റർ എന്ന പത്രത്തിന്റെ എഡിറ്ററും ലോക്കൽ ഫുട്ബാൾ ന്യൂസ് പോലും ഒന്നാം പേജിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിക്കാറുമുള്ള മിഹ്റാജ് അന്നാണ് ഒരു  ഫുട്ബാൾ ക്ലബ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് ചാട്ടൂവും സംഘവും മിഹ്റാജിനൊപ്പം ചേർന്നു. അങ്ങനെയാണ് റിയൽ കശ്മീർ എഫ് സി റിയാലിറ്റിയായത്. തുടങ്ങി നാല് വർഷം തികയും മുൻപേ അവർ രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിന് യോഗ്യരായി. കാശ്മീരിൽ നിന്നൊരു ക്ലബ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗിൽ പന്തുതട്ടാൻ ഇറങ്ങുകയാണ്. ആദ്യമത്സരം നാളെ, അയൽക്കാരായ മിനർവ പഞ്ചാബിനെതിരെ.  എല്ലാം നഷ്ടപ്പെട്ട ഒരു നാടിനെ ഫുട്ബോളിലൂടെ പ്രത്യാശയുടെ മൈതാനത്തേക്ക്  കൈപിടിച്ചു നടത്തിയ മിഹ്റാജിനും അദ്ദേഹത്തിന്റെ "സ്വർഗ്ഗത്തിലെ ഹിമപ്പുലി"കൾക്കും ഇന്ത്യയുടെ ഇങ്ങേ അറ്റത്തുനിന്ന് ഹൃദയം നിറഞ്ഞ വിജയാശംസകൾ. ♥⚽

Article: Jafer Khan

Sunday, October 7, 2018

റോക്ക വരുമോ ഇന്ത്യൻ ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ കോച്ച് ആകാൻ



ഇന്ത്യൻ ടീമിന്റെ അടുത്ത പരിശീലകൻ ആയി മുൻ ബാംഗ്ലൂർ എഫ് സി കോച്ച് വരുമെന്ന് വാർത്തകൾ  പുറത്തു വരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം  ആല്‍ബര്‍ട്ടോ റോക്ക ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഷ്യ കപ്പിന് ശേഷം ആയിരിക്കും റോക്കയുടെ വരവ്.

കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലാണ്  റോക്ക ബെംഗളൂരു എഫ്.സി പരിശീലക സ്ഥാനം ഒഴിഞ്ഞത്. സ്പാനിഷുകാരനായ ആല്‍ബര്‍ട്ട് റോക്കക്ക് കീഴിലാണ് ബെംഗളൂരു എ.എഫ്.സി കപ്പ് ഫൈനല്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പും ഫെഡറേഷന്‍ കപ്പുമടക്കം നിരവധി കിരീടങ്ങള്‍ ബെംഗളൂരു എഫ്.സിക്ക് നേടി കൊടുത്ത പരിശീനലകനാണ് റോക്ക.
 സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിൽ ഇന്ത്യൻ ടീം വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ആരാധകർ കോണ്‍സ്റ്റന്റൈന്റെ പരിശീലനം ഇഷ്ടപ്പെടുന്നില്ല. പ്രധാനമായും ടീം സെലെക്ഷൻ ആണ് ആരാധകരെ ചൊടിപ്പിക്കുന്ന പ്രധാന കാരണം. അത് പോലെ കോണ്‍സ്റ്റന്റൈന്റെ ലോങ്ങ്‌ ബോൾ ഗെയിമും ആരധകർ ഇഷ്ടപ്പെടുന്നില്ല. കലാകാലങ്ങൾ ആയി ഇംഗ്ലീഷ് കോച്ച് മാരുടെ കീഴിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് സ്പാനിഷ് പരിശീലകർ വന്നാൽ മാറ്റം ഉണ്ടാകും എന്ന് ആരാധകർ വിശ്വസിക്കുന്നു

SouthSoccers Media Wing

Thursday, September 27, 2018

ഇന്തോനേഷ്യൻ സുനാമിയും അതിജീവിച്ച് ഇന്ത്യൻ കൗമാരനിര..



ളരെ നിർണായക മത്സരം. എതിരാളികൾ ശക്തരായ ഇന്തോനേഷ്യയും കൂടെ ആയിരക്കണക്കിന് ആരാധകരും. ജയമോ സമനിലയോ വേണം നമുക്ക് ക്വർട്ടറിൽ എത്താൻ. ഇല്ലെങ്കിൽ അപ്പുറത്ത് നടക്കുന്ന വിയറ്റ്നാം ഇറാൻ മത്സരത്തെ ആശ്രയിക്കേണ്ടി വരും. കളി തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു അവസ്ഥ. വിചാരിച്ച പോലെ തന്നെ ആക്രമിച്ചു കളിച്ച ഇന്തോനേഷ്യൻ പട നമ്മുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. മികച്ച സ്പീഡും പാസിംഗ് ഗെയിമും കളിച്ച ഇന്തോനേഷ്യൻ കുട്ടികളെ തളക്കാൻ നമ്മുടെ നീലക്കടുവകൾ ഏറെ പണിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഏറെ അപകടകാരികളായ സുപ്രിയാദി, സുൽത്താൻ എന്നിവർ. അവസരോചിതമായുള്ള ഇടപെടലുകളിലൂടെ നമ്മുടെ നീലക്കടുവകൾ പ്രതിരോധിച്ചു വന്നു. ബോക്സിനുള്ളിൽ അപകടം വിതക്കുന്ന ക്രോസ്സുകളും പാസ്സുകളും നൽകുന്ന സുപ്രിയാദിയെ ശബാസ് ഇടം വലം തിരിയാൻ വിടാതെ പൂട്ടി. പലപ്പോഴും നമ്മുടെ പ്രതിരോധങ്ങൾ പരുക്കനുമായി.ആദ്യ പകുതി ഇന്തോനേഷ്യൻ അക്രമണളെ വിജയകരമായി പ്രതിരോധിച്ച ഇന്ത്യൻ ടീം രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രത്യാക്രമണം തുടങ്ങി.മധ്യനിരയും മുന്നേറ്റനിരയും കൂടുതൽ ഉണർവ് കാണിച്ചു. വിക്രം, ബികെ ഓറം, രവി,ഗിവ്‌സൺ, മെൽവിൻ എന്നിവരൊക്കെ ആക്രമണത്തിന് മൂർച്ച കൂട്ടി  പലപ്പോഴും ഇന്തോനേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു. പക്ഷെ ഫിനിഷിങ്ങിലെ ഭൂതം വീണ്ടും നമുക്ക് വില്ലനായി.ചില സമയങ്ങളിൽ നിർഭാഗ്യവും. പക്ഷെ വേഗതഏറിയ അവരുടെ കൗണ്ടറുകൾ നമ്മുടെ പ്രതിരോധനിര മികച്ച രീതിയിൽ തന്നെ തടുത്തിട്ടു. അതിനിടയിൽ പരുക്കൻ അടവുകൾ പുറത്തെടുത്തതിന് ഷബാസും സൈലോയും മഞ്ഞക്കാർഡും വാങ്ങിച്ചു. അപ്പുറത്ത് വിയറ്റ്നാമിനെതിരെ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ ഇറാനു മുൻപിൽ നമുക്ക്  കയറണമെങ്കിൽ സമനിലയിൽ കുറഞ്ഞൊന്ന് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.അവസാന പത്തു മിനിറ്റുകളിൽ സുനാമി കണക്കെ ഇന്തോനേഷ്യൻടീം നമ്മുടെ  പോസ്റ്റിനു മുന്നിൽ ആക്രമണങ്ങളുടെ  തിരമാലകൾ തീർത്തു. കൂട്ടപൊരിച്ചലുകൾക്കിടയിൽ നമ്മുടെ പ്രതിരോധ താരങ്ങളുടെ മികവിൽ അതെല്ലാം ഭേദിച്ചു കൊണ്ട് നമ്മൾ ക്വർട്ടറിലേക്ക് ചുവടു വെച്ചു.അറുപത്തിനാല് ശതമാനം ബോൾ പൊസിഷനും ആയിരക്കണക്കിന് ആരാധകരുടെ മികച്ച പിന്തുണയും ഉണ്ടായിട്ടുപോലും നമ്മുടെ കുട്ടികളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇൻഡോനേഷ്യൻ കൗമാരനിര തളർന്നു പോയി.സമനിലയിൽ കുരുങ്ങിയെങ്കിലും മനോഹരമായ ഗെയിം പുറത്തെടുത്ത ഇന്തോനേഷ്യൻ കുട്ടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
 ഇനി നേരിടാനുള്ളത് കരുത്തരായ ദക്ഷിണ കൊറിയൻ പടയെയാണ്.അവരെ കൂടി കീഴടക്കാനായാൽ ചരിത്രപരമായ സെമി പ്രവേശനവും അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന് യോഗ്യതയും.
കാത്തിരിക്കാം.. നീലക്കടുവകളുടെ വിജയഭേരിക്കായി..

ലേഖകൻ: റസാഖ് സൗത്ത് സോക്കേഴ്സ് 

പ്രതിരോധത്തിന്റെ ചക്രവ്യൂഹം തീർത്ത് നീലക്കടുവകൾ.


ന്ത്യൻ കൗമാര നിരയുടെ ശക്തി എന്താണെന്നു ചോദിച്ചാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഉത്തരം.. ഡിഫെൻസ്...
അതെ, പ്രതിരോധം തന്നെയാണ് നമ്മുടെ കരുത്ത്. ഏഷ്യൻ വമ്പന്മാർക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യൻ വന്മതിലുകൾ ഡബിൾ സ്ട്രോങ്ങ്‌ ആണ്. ശബാസ് അഹ്‌മദ്‌, തോയ്‌ബ സിങ്, ഗുർക്രീത് സിങ്, വികാസ് യുംനാം എന്നിവർ കോട്ടകെട്ടി കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ പ്രതിരോധം ഭേദിക്കുന്നത് അത്ര എളുപ്പമല്ല.. അഥവാ അവിടെ ചെറിയ പിഴവുകൾ കണ്ടെത്തി മുന്നേറിയാൽ അവരുടെ മുന്നിൽ പോസ്റ്റിൽ റിഫ്ലെക്സിന്റെയും പൊസിഷനിങ്ങിന്റെയും ചിലന്തി വല നെയ്‌തുകൊണ്ട് സാക്ഷാൽ നീരജ് കുമാർ എന്ന സ്പൈഡർ ബോയ് ഉണ്ടാകും.എളുപ്പമല്ല ഇവരെ കീഴടക്കാൻ എന്ന് ഫുട്ബോൾ ലോകം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.പ്രതിരോധത്തിന്റെ മികവിൽ തന്നെയാണ് നമ്മുടെ ക്വർട്ടർ പ്രവേശനം. ഒരു ഗോൾ പോലും ടൂർണമെന്റിൽ നമ്മൾ വഴങ്ങിയിട്ടില്ല എന്നത് തന്നെയാണ്  അതിന്റെ ഉദാഹരണം. മാത്രമല്ല നമ്മൾ നേടിയ ഏക വിജയം വിക്രം വിയറ്റ്നാമിനെതിരെ നേടിയ പെനാൽറ്റി ഗോളിലൂടെ മാത്രമാണ്. അതിശക്തരായ ഇറാനിയൻ വമ്പന്മാരെയും  ആയിരക്കണക്കിന് അരാധകരുടെ പിന്തുണയോടെ വന്ന   ഇൻഡോനേഷ്യൻ പോരാളികളെയും ഗോൾ രഹിത സമനിലയിൽ തളച്ച ഇന്ത്യൻ പ്രതിരോധ നിരയുടെ മികവ് വളരെയധികം ശ്രദ്ധേയമാണ്. ഷോർട് പാസുകളും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും വളരെയധികം മികച്ച സ്കില്ലുകളുമുള്ള ദക്ഷിണ കൊറിയൻ പടയെ ഇന്ത്യൻ വന്മതിലുകൾ എങ്ങിനെ തടഞ്ഞു നിർത്തും എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ക്വർട്ടറിലെ സാദ്ധ്യതകൾ.
ടീമിലെ ഏക മലയാളി താരം ശബാസ് അഹ്‌മദും ഗുർക്രീക്തും ആണ് ഇവരിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.യുംനാമും തോയ്‌ബയും നല്ല പിന്തുണയും നൽകുന്നുണ്ട്.
SouthSoccers

നീലക്കടുവകൾ ചരിത്രം സൃഷ്ടിച്ച് എഎഫ്‌സി കപ്പ് ക്വാർട്ടലേക്ക്

നീലക്കടുവകൾ ക്വർട്ടറിലേക്ക്.... ആകാംഷഭരിതമായ മത്സരത്തിൽ ആയിരക്കണക്കിന് ഇന്തോനേഷ്യൻ ആരാധകരെയും തകർപ്പൻ കളി കെട്ടഴിച്ച ഇന്തോനേഷ്യൻ പടക്കുതിരകളെയും ഞെട്ടിച്ചു കൊണ്ട് അവരെ  സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരനിര AFC കപ്പ് ക്വർട്ടറിലേക്ക് മുന്നേറി.

കാലം സാക്ഷി.. ചരിത്രം സാക്ഷി..16 വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഏഷ്യൻ പോരാട്ടത്തിന്റെ അവസാന എട്ടിൽ എത്തിയിരിക്കുന്നു. സൗത്ത് കൊറിയയാണ്‌ ക്വർട്ടറിൽ നമ്മുടെ എതിരാളികൾ. അവരെ കൂടി മറികടക്കാനായാൽ സ്വപ്നതുല്യമായ മറ്റൊരു നേട്ടം നമ്മളെ കാത്തിരിക്കുന്നു. അടുത്ത ഒക്ടോബറിൽ പെറുവിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിന് യോഗ്യത.. !!
SouthSoccers

Labels

Followers