Showing posts with label South Soccers. Show all posts
Showing posts with label South Soccers. Show all posts

Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Friday, April 3, 2020

"അങ്ങിനെ ഞാനൊരു എഴുത്തുകാരനായി.." അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സിന്റെ യുഗാരംഭം നോവൽ പുസ്തകമാകുന്നു


മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതലാണ് ഫുട്ബോൾ കളികൾ നേരിട്ട് കാണാൻ തുടങ്ങിയത്. ഉപ്പയും കുഞ്ഞിപ്പയും കളിച്ചിരുന്ന ബ്രദേഴ്‌സ് ചെറുതുരുത്തി, സോക്കർ ഷൊർണുർ എന്നീ ടീമുകളുടെ സെവൻസ് കളികൾ. പ്രായം കൂടുന്തോറും അതിനോടുള്ള മുഹബത്ത് കൂടിക്കൂടി വന്നു. പക്ഷെ ചെറുപ്പത്തിൽ തന്നെ പിടികൂടിയ കാഴ്ചയുടെ പ്രശ്നങ്ങൾ കണ്ണട ഇല്ലാതെ ഒന്നും കാണാനാകില്ലെന്ന അവസ്ഥ, പിന്നെ അധ്വാനിക്കാനുള്ള മടി.. ഇതെല്ലാം ഒരു കളിക്കാരൻ ആകുന്നതിൽ നിന്ന് പിറകോട്ടടിച്ചു.ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും  പിന്നെ രണ്ടാഴ്ചത്തെ  ദിവസത്തെ ക്യാമ്പ് എടുക്കാൻ വന്ന സാക്ഷാൽ ചാത്തുണ്ണി സാറും എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു..ഒരു പ്രൊഫഷണൽ കളിക്കാരനാകുന്നതിലെ ശ്രമം അവിടെ തീർന്നു.. എന്നാലും ഞാനും എന്റെ കുറച്ചു ശിഷ്യന്മാരും KVR സ്കൂളിലെ ഞങ്ങടെ അഞ്ചടി പോസ്റ്റ് ഗ്രൗണ്ട് മറ്റൊരു നൗകാമ്പും ഓൾഡ് ട്രാഫോഡുമൊക്കെയായി മാറ്റി..ബ്രസീൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്..ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതം.. 
കാലങ്ങൾ നീങ്ങി.. പഠിത്തമൊക്കെ കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ ബ്രസീൽ ഫാൻസ്‌ കേരള എന്ന ഫേസ്ബുക്ക് പേജിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മഞ്ഞപ്പട ഗ്രൂപ്പിലും മത്സരങ്ങളെകുറിച് എഴുതിതുടങ്ങി. ആ എഴുത്ത് കണ്ടാണ് ഒരു ജലീൽ എന്നെ മഞ്ഞപ്പട ജി സി സി യുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി ഞാൻ കരുതുന്നത്. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയായി ഊണും ഉറക്കവും.. രക്ത ബന്ധത്തേക്കാൾ ശക്തമായ ഫുട്ബോൾ വികാരത്തിൽ അടിയുറച്ച ഒരുപാട് സഹോദരങ്ങളെയും ചങ്കുകളെയും ഞാൻ കണ്ടെത്തി. തമ്മിൽ കണ്ടിട്ടില്ലാത്ത എന്റെ ജ്യേഷ്ഠ സഹോദരങ്ങൾക്ക് നേരെ ചർച്ചെക്കെന്നും പറഞ്ഞ്  കോർ കമ്മിറ്റി, അഡ്മിൻ എന്നൊക്കെ പറഞ്ഞ് വന്ന ചിലർ ചൊറിയുന്നത് കണ്ട് ആ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തെറിയഭിഷേകം ഞാൻ നടത്തി. പിന്നീട് അവർ ആ ഗ്രൂപ്പ് പിടിച്ചടക്കാൻ പാഴായ ഒരു ശ്രമം നടത്തി. അവിടെ നിന്ന് സൗത്ത് സോക്കേഴ്സ് ഉദയം കൊണ്ടു.

ഞങ്ങൾക്ക് ഒരു മീഡിയ വിങ്ങും ഫേസ്ബുക് പേജും വന്നു. ഞാൻ അവിടുത്തെ അഡ്മിനും എഴുത്തുകാരനും ട്രോളനുമൊക്കെയായി മാറി..ജിംനാസ് ഇക്കാനെയും കൂട്ടുപിടിച്ച് ഫുട്‍ബോളിലെ വിവിധ പൊസിഷനുകളിൽ കളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ആദ്യ ആർട്ടിക്കിൾ എഴുതി.  അങ്ങിനെ അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് എന്നൊരു എഴുത്തുകാരനും ജനനം കൊണ്ടു.


പിന്നീട് ഫുട്‍ബോൾ സംബന്ധിയായ പല പല കൂട്ടായ്മകളിൽ അംഗമായി..അതിനിടക്ക് എഫ് സി കേരളയുടെ അണിയറ പ്രവർത്തകരെ പരിചയപ്പെട്ടു.റെഡ് വാരിയേഴ്‌സ് എന്നൊരു ഔദ്യോഗിക ആരാധക കൂട്ടായ്മയും ഉണ്ടാക്കി.

അവിടെനിന്നും എഴുത്തുകൾക്കുള്ള പല എലമെന്റുകളും കിട്ടിത്തുടങ്ങി.. എന്നാൽ ഇന്ത്യൻ ജൂനിയർ ടീം ഖത്തറിൽ പര്യടനത്തിന് വന്നതാണ് എന്നിലെ ഫുട്ബോൾ പ്രേമിയെ മറ്റൊരു തലത്തിലേക്ക് തിരിച്ചു വിട്ടത്.



അന്ന് ഷാനുവും രവിയും ഹാപ്പിയുമൊക്കെ അടങ്ങുന്ന ബിബിയാനോ ഫെർണാണ്ടസിന്റെ പുലികുട്ടികൾ ഖത്തറിലെ യുവരക്തങ്ങളെ  എടുത്ത് അമ്മാനമാടുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സൗത്ത് സോക്കേഴ്സ് പേജിലൂടെ ആദ്യമായി ലൈവിൽ കാണിക്കാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണ്..

അവിടെ നിന്ന് ബ്രസീലും മാഞ്ചെസ്റ്ററുമൊക്കെ ഉപേക്ഷിച്ച ഞാൻ തീരുമാനിച്ചു.. ഇനി ഇന്ത്യയുടെ നീലക്കടുവകളും എഫ് സി കേരളയുടെ ചെമ്പടയും മാത്രം..

നാട്ടിൽ വരുമ്പോൾ എഫ് സി കേരളയുടെ കൂടെ കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ഒക്കെ കണ്ടു നടന്നു, ലൈവും കൊടുത്തു കൊണ്ടിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ഉനൈസിന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ എക്സ്ട്രാ ടൈം ഇ മാഗസിനിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. അവന്റെയും എഡിറ്റോറിയൽ ബോർഡിലെ സൂഫിയാൻ,  ധനഞ്ജയൻ എന്നിവരുടെ പ്രേരണ കൊണ്ട് കഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിൽ ഒരു നോവൽ  എഴുതാൻ ആരംഭിച്ചു. ഞാൻ എന്താകണം അല്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങിനെ ആകണം എന്നൊക്കെയുള്ള അടക്കിയ സ്വപ്നങ്ങൾ എനിക്കറിയാവുന്നതും സങ്കല്പികവുമായ കഥാപാത്രങ്ങളിലൂടെ പിറവിയെടുത്തു.. അതിപ്പോൾ പുസ്തക രൂപത്തിലും ആകാൻ പോകുന്നു.. ജോലികൾ നഷ്ടപ്പെട്ടു ജീവിതത്തിൽ പല പല വേഷം കെട്ടുമ്പോളും നിന്റെ ഫുട്ബോൾ ഭ്രാന്താണ് നിന്റെ ജോലികൾ പോകാൻ കാരണമെന്ന് പലരും കുറ്റപ്പെടുത്തുമ്പോളും ഞാൻ തളരാതിരുന്നത് കാല്പന്തിനോടുള്ള മൊഹബത്ത് ജന്മനാ എന്നിൽ ഉള്ളത് കൊണ്ടായിരിക്കണം.അല്ലെങ്കിൽ ജീവിതത്തിൽ ഇന്നേവരെ ഒരു ടൂർണമെന്റിൽ  പോലും ബൂട്ടണിയാൻ അവസരം ലഭിക്കാത്ത സ്കൂൾ കോളേജ് ടീമുകളിലെയോ  നാട്ടിലെ ലോക്കൽ  ക്ലബുകളിലെയോ ഭാഗമാകാത്ത  അല്ലെങ്കിൽ അതിനുള്ള കഴിവില്ലാത്ത ഞാൻ എങ്ങിനെ ഒരു ഫുട്ബോൾ എഴുത്തുകാരനായി മാറും.?  

നന്ദി ഒരുപാടു പേരോടുണ്ട്.. ഫുട്‍ബോളിന്റെ വിത്തുകൾ എന്നിൽ വിതറിയ ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും.. പന്തുതട്ടാൻ ആദ്യമായി പഠിപ്പിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിലെ ഗുരുക്കന്മാർ, എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സൗത്ത് സോക്കേഴ്സിലെ നിരവധി  ചങ്കുകൾ,അഡ്മിൻ പാനലിലെ ജലീൽക്ക, അനൂപേട്ടൻ, ലിബിൻ അച്ചായൻ, ഫാസിൽക്ക, ഷെമീർക്ക, ജസീംക്ക, ദീപേഷ്.. മീഡിയ വിങ്ങിലെ ഷാഫി, സുബൈർ, മോൾബിൻ,എന്നിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമം നിറക്കാൻ കാരണക്കാരായ റിയാസ് ഭായ്, ജോജോ ഭായ്, ബോംബെ സ്വദേശി അസ്‌ലം ഭായ്..


പിന്നെ ബിബിയാനോ ഫെർണാണ്ടസിന്റെ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീമും സ്റ്റാഫും..   എന്റെ എഴുത്തുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എഫ് സി കേരളയിലെ ഉത്തമേട്ടൻ നവാസ് ഇക്ക, ജിംനാസ് ഇക്ക, ഷാജിക്ക, പരമേശ്വരേട്ടൻ, അനസ് എന്നിവർ, എന്നിലെ എഴുത്തുകാരനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ട ഉനൈസും ധനഞ്ജയനും സൂഫിയാനും.എന്റെ ചിന്തകൾക്ക് വരയിലൂടെ പൂർണ്ണത നല്കാൻ ശ്രമിക്കുന്ന വിഷ്ണു..കേരള ഫുട്‍ബോൾ പേജിലെ ഹാരിസ്..  പിന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും എന്നെ പ്രോത്സാഹിപ്പിക്കുന്ന നേരിട്ട് കണ്ടവരും കാണാത്തവരുമായ ഒരുപാട് സുഹൃത്തുക്കൾ...എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കളായ കോഴിക്കോട് ഒയാസിസ് ഗ്രാൻഡ് മാർട്ടിലെ സഹപ്രവർത്തകർ  റംഷാദ്, ഹബീൽ, ശ്യാം സുന്ദർ, വിമേഷ്, മനീഷ്,മൻസൂർ ബാക്കി സ്റ്റാഫ്.. ജസ്റ്റ് ഫുട്ബാൾ കൂട്ടയ്മയിലെസുഹൃത്തുക്കൾ, അഡ്മിൻ  നിർമൽ ഖാൻ, ഫുട്ബോൾ സഹയാത്രികൻ അമീർബാബു, അവതാരിക എഴുതി അനുഗ്രഹിച്ച ഫൈസൽ കൈപ്പത്തൊടി, കാല്പന്തിന്റെ ഖിസ്സ പറഞ്ഞു തന്ന ജാഫർ ഭായ്, വാട്സാപ്പിൽ ഓരോ അദ്ധ്യായവും ചോദിച്ചു വാങ്ങി വായിക്കുന്ന ഫൈസൽ ഒതായി.. ബ്ലൂ ബറ്റാലിയൻസ്, സോക്കർ ബ്ലൂസ്, റെഡ് വാരിയേഴ്‌സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ..പിന്നെ ജീവിതവും ഭാവിയുമൊക്കെ  ഒരു ചോദ്യചിഹ്നമായപ്പോൾ ജീവിക്കാൻ ഒരു ജോലിയും തന്ന് ചിന്തകൾ  ഫുട്ബോളിൽ നിന്ന് മാറ്റി സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ ഒന്ന് നന്നാക്കിയെടുക്കാനും  വേണ്ടി കഷ്ടപ്പെടുന്ന അമ്മാവനും അദ്ദേഹത്തിന്റെ കൂട്ടായ്മയായ കേരള ഹോം ഡിസൈനിലെ ചങ്കുകളും..

മറ്റൊരു കൂട്ടരുണ്ട്.. പിന്നെ എഴുതാൻ തുടങ്ങിയ കാലം മുതൽ എന്നെ പരിഹസിക്കുകയും തളർത്തുകയും ചെയ്യാൻ വൃഥാ  ശ്രമിക്കുന്ന ഭാര്യയും വീട്ടുകാരും കുടുംബക്കാരും....  അവർ ചോദിക്കുന്നത് നിനക്കിതിൽ നിന്ന് എന്താണ് ലാഭം, എന്താണ് കിട്ടുക.. എന്നേക്കാൾ ഭ്രാന്തന്മാരായ നൂറുകണക്കിന് കാൽപ്പന്ത് പ്രേമികളായ  എഴുത്തുകാർ  പറയുന്ന ഒരേ ഉത്തരം.. ആത്മ സംതൃപ്തി.. ഇതും ഒരു ലഹരിയാണ്.. കാല്പന്തിനെ പ്രേമിക്കുന്നവർക്ക് മാത്രം അനുഭൂതി നൽകുന്ന ലഹരി.. അത് എങ്ങിനെ മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. ഇപ്പോൾ അവരും
തിരിച്ചറിഞ്ഞു.. ഇവനെ പറഞ്ഞിട്ട് കാര്യമില്ല, നന്നാവാവില്ല... സോറി.. ഞാൻ ഇങ്ങനെആയിപ്പോയി..ഇതെന്റെ ഒരു പാഷനാണ്.. ഇതും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി..  (എക്സ്ട്രാ ടൈം മാഗസിന്റെ പ്രിന്റഡ് കോപ്പി കിട്ടിയപ്പോൾ മുതൽ അവരും ചെറുതായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, എന്നാലും എന്റെ മുൻപിൽ സമ്മതിച്ചു തരില്ല.. വിമർശനം മാത്രമേ ഉണ്ടാകൂ )










ഇനി ഇങ്ങനെ ഒരു നോവൽ എഴുതാൻ സാധിക്കുമോ, സാഹചര്യം ലഭിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ തൂലികയിൽ വിരിഞ്ഞ ഈ സ്വപ്നങ്ങളെ സ്വീകരിക്കുക.. അനുഗ്രഹിക്കുക..

അബ്ദുൽ റസാഖ്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Thursday, September 20, 2018

ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് , നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും


ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ,
 നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും
----------------------------------------

എസ് എൽ അഞ്ചാം  സീസൺ ഇങ്ങ് അടുത്തിരിക്കെ ടൂർണമെന്റിൽ പങ്കെടുക്കാൻ  ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു . ഒട്ടുമിക്ക ടീമുകളും പ്രീസീസൺ ടൂറിൽ ആണ് .
കേരളത്തിന്റെ കൊമ്പന്മാർ വമ്പുകാട്ടാൻ പരിശീലന കളരി തെരഞ്ഞെടുത്തത് തായ്‌ലൻഡിൽ ആണ് .

തായ്‌ലൻഡ് കളരിയിൽ പയറ്റി തെളിഞ്ഞാണ്  നമ്മുടെ ചേകവന്മാർ വരുന്നത് എന്ന് പറയുമ്പോഴും ആരാധകർ സംശയത്തിൽ തന്നെ ആണ് ,

ലാലിഗ വേൾഡ് ടൂർണമെൻറിൽ വമ്പൻ ടീമുകളോട് കൊമ്പുകോർത്തു തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ഒരുപാട് പ്രതീക്ഷകൾ ആണ് ആരാധകർ വെച്ച് പുലർത്തിയത് . തങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ഈ തവണ എല്ലാം നല്ല രീതിയിൽ തുടങ്ങും എന്ന വിശ്വാസം അവർക്ക് ഉണ്ടായി   .
എന്നാൽ പ്രീസീസണിൽ കണ്ട കാഴ്ച്ച മറിച്ചായിരുന്നു .
കൊമ്പന്മാർ പരിശീലനത്തിനായി തെരഞ്ഞെടുത്തത് അക്കാദമി ടീമുകളെ ആണ് എന്ന വാർത്ത നെഞ്ച് പിളരുന്ന വേദനയോടെ ആണ് ശ്രവിച്ചത് .

ഇതിന്റെ ഇടയിൽ പല വിവാദങ്ങളും ഉണ്ടായി .
ബാങ്കോക്ക് എഫ് സി  യും ആയി കളിച്ചു എന്ന വാർത്ത ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടു , എന്നാൽ അവർ ബ്ലാസ്റ്റേഴ്സുംമായി തങ്ങൾ കളിച്ചിട്ടില്ല എന്ന അവകാശ വാദവും ആയി വന്നു . ഇതിനെ കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയും ആയി ബ്ലാസ്റ്റേഴ്‌സ് അധികൃതർ വന്നില്ല . ആരാധകരെ ഇത് തെല്ലുഒന്നും അല്ലാ ചൊടിപ്പിച്ചത് .
തുടർന്ന് പോർട്ട് എഫ് സി  (B) , തായ്‌ലൻഡ്  U20 , ബാങ്കോക്ക് യുണൈറ്റഡ്  (B)  തുടങ്ങിയ ടീമുകളും ആയി പരിശീലന മത്സരങ്ങൾ കളിച്ചു , എല്ലാത്തിലും വിജയം കൊമ്പന്മാർക്ക് ഒപ്പം ആയിരുന്നു .

കഴിഞ്ഞ സീസണുകൾ  പോലെ ആരാധകരിൽ ഒരു ആവേശം കാണാൻ കഴിയുന്നില്ല . ഒരുപാട് പ്രതീക്ഷകളും അവകാശ വാദങ്ങളും ആയി വന്ന സീസണുകൾ പലതും നമ്മൾ കണ്ടതാണ് , ഇനി കളികൾ കണ്ടതിനു ശേഷം വിലയിരുത്താം എന്നാണ് ആരാധകപക്ഷം.

നല്ലതിനെ നമ്മൾ മലയാളികൾ നല്ലത് തന്നെ എന്ന് പറയും.. എന്നാൽ  തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യും .
എന്നാൽ ബ്ലാസ്റ്റേഴ്സനെ വിമർശിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ അവരെ മോശം ആയി കാണുകയും മോശം ആയി പെരുമാറുകയും പ്ലാസ്റ്റിക് ഫാൻ ആക്കുകയും ചെയ്യുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നു .

നമ്മുടെ നാട്ടിൽ ഒരു മഹാ ദുരന്തം ഉണ്ടായപ്പോൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചവർ ആണ് നമ്മൾ , ആ ആർജവത്തോടെ നമ്മുടെ ബ്ലാസ്റ്റേഴ്സും ഈ സീസണിൽ പന്ത് തട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം 

Sunday, August 12, 2018

ജപ്പാനിൽ ഇതിഹാസം ഇനിയെസ്റ്റക്ക് ആദ്യ ഗോൾ.


ജെ- ലീഗ് ടീമായ വിസ്സൽ കൊബേയിലേക്ക് ചേക്കേറിയ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റക്ക് ജപ്പാനിൽ ആദ്യ ഗോൾ. ജൂബിലോ ലവാറ്റക്കെതിരെ നടന്ന മത്സരത്തിൽ മുൻ ആർസേനൽ, ജർമനി മുനേറ്റതാരം ലൂക്കാസ് പെഡോൾസ്ക്കിയിൽ നിന്ന് നേടിയ ബോൾ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇതിഹാസം ജപ്പാനിലും തന്റെ മുദ്ര പതിപ്പിച്ചു.

കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ആയിരുന്നു ഇനിയെസ്റ്റ യുടെ മാസ്മര ഗോൾ. ഇന്നത്തെ വിജയത്തിൽ ഏറെ സന്തോഷവാൻ ആണെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഇനിയേസ്റ്റ മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Saturday, July 28, 2018

ഫ്രണ്ട് ലിസ്റ്റിലല്ല... ഹൃദയത്തിലുണ്ടാവും ആ അച്ഛനും മകനും.

അന്തരിച്ച  തമിഴ്നാട് ക്യാപ്റ്റൻ കുലോത്തുംഗനെ കുറിച്ച് അബ്ദുൾ സലീം ഓർക്കുന്നു..

കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിൻെറ 40 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്ത്യൻ എക്സ്പ്രസ് ' ആണെന്ന് തോന്നുന്നു സൈമൺ സുന്ദർരാജ് എന്ന ഭീഷ്മാചാര്യൻെറ ശിഷ്യരെയെല്ലാം ഒരിക്കൽ കൂടി ഒരു ടീമായി ക്ഷണിച്ച് വരുത്തിയിരുന്നു....
ആ ചടങ്ങിൽ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ട രണ്ട് പേരുകളുണ്ടായിരുന്നു. ഒന്ന് ജോൺ.ജെ.ജോൺ. മറ്റൊന്ന് ഗുരുവിൻെറ നാട്ടുകാരൻ തന്നെയായ ആർ.കെ.പെരുമാൾ.... കിക്കോഫ് വിസിൽ കേൾക്കാത്ത ലോകത്തേക്ക് അവർ രണ്ട് പേരും നേരത്തേ യാത്രയായിരുന്നു.... അതിൽ R .K .പെരുമാൾ എന്ന പേര് പിന്നീട് കേരളം പലവട്ടം ചർച്ച ചെയ്തു കാരണം തന്നെ മലയാളികളുടെ നെഞ്ചകത്തേക്ക് പന്തുരുട്ടിക്കയറാൻ ഒരു മകനെ കൂടി കേരളത്തിലേക്കയച്ചായിരുന്നു ആ വിടവാങ്ങൽ!
കെ.കുലോതുംഗൻ എന്ന
കാലിയ പെരുമാൾ കുലോതുംഗൻ...
പിന്നീട് 'അച്ഛൻെറ മകനായി' മലയാളികളുടെ കാൽപന്ത് ചർച്ചകളിൽ കുറെ കാലം നിറഞ്ഞ് നിന്നു .ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുഹമ്മദസിനും മുംബൈ എഫ്.സിക്കും ഒക്കെയായി തൻെറ 'കാൽ
വിരുതുകൾ 'കാട്ടി ആ മുൻ തമിഴ്നാട് ക്യാപ്റ്റൻ മലയാളിയെ മോഹിപ്പിച്ചു.
2010 - 12 സീസണിൽ
വിവകേരളയുടെ 'അവസാന  നാളുകളിൽ കുലോതുംഗൻ    മിഡ്ഫീൽഡറായി കേരളത്തിൽ വീണ്ടുമെത്തി.....
 ഭവാനി പുർ എഫ് സി യിലാണ് അവസാനമായി പെരുമാളിൻെറ മകനെ കുറിച്ച് കേട്ടത്...''
ഇന്ന് ....
വീണ്ടും ആ പേര് കേട്ടു കേട്ടു....
 മുൻ ഫുട്ബോൾ താരം കുലോതുംഗൻ ഒരു റോഡപകടത്തിൽ തഞ്ചാവൂരിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.....

വെറുതെ FB ഒന്ന് പരതി ....
പണ്ടെന്നോ ഞാനയച്ച ഒരു ഫ്രന്റ് റിക്വസ്റ്റ് സ്വീകരിക്കാതെ കിടക്കുന്നു.
ഇല്ല ഇനിയൊരിക്കലും എന്റെ ഫ്രന്റ് ലിസ്റ്റിൽ കുലോത്തുംഗനുണ്ടാവില്ല..
പക്ഷേ കാൽപ്പന്തിന്റെ കറക്കം മനസ്സിൽ നിന്ന് മായാത്തിടത്തോളം ആഅച്ഛനും മകനും ഹൃദയത്തിലൊരു ഇടമുണ്ടാണ്ടാവും...
കടപ്പാട് : അബ്ദുൾ സലീം EK 

Monday, July 9, 2018

നീലക്കുപ്പായക്കാരും ചുകന്ന ചെകുത്താന്മാരും നേർക്ക് നേർ വരുമ്പോൾ


ഈ വേൾഡ് കപ്പിലെ ഏറ്റവും വാശിയേറിയ  പോരാട്ടത്തിന് ചൊവ്വാഴ്ച രാത്രി  ലോകം സാക്ഷ്യം വഹിക്കുകയാണ്. കളി ജയിക്കുവാനുള്ളതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരേ തരക്കാർ ഏറ്റുമുട്ടുമ്പോൾ ഇടിമിന്നലുകളുണ്ടാകുമെന്ന്  നിശ്ചയം. ടാക്റ്റിക്സിലും  കളിമിടുക്കുകൊണ്ടും പോരാട്ടവീര്യം കൊണ്ടും തുല്യത പുലർത്തുന്ന ഈ രണ്ടു ടീമുകളും ഫുട്ബോൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൊരുക്കുമെന്നു പ്രതീക്ഷിക്കാം.
         ഫ്രാൻസ് 4-2-3-1 ഫോർമേഷനിൽ ആണ് കളിക്കുന്നതെങ്കിൽ ജിറൗഡ്  മാത്രമായിരിക്കും സ്‌ട്രൈക്കർ. 4-3-3 ആണ് ഫോർമേഷൻ  എങ്കിൽ എംബപ്പേയും ഗ്രീസ്മാനും ആക്രമണത്തിൽ പങ്കു ചേരും.  ഉറുഗ്വായ്ക്കെതിരായ മത്സരം സസ്പെൻഷൻ മൂലം നഷ്ടടമായ മറ്റ്യൂഡി  മധ്യനിരയിലേക്ക് തിരിച്ചെത്തുന്നത് ഫ്രാൻസിന് കരുത്താകും

          ബെൽജിയം  നിരയിൽ മാനൂർ  ന്റെ  സസ്പെന്ഷന് ഭീക്ഷണിയാണ്.മാനൂർ ന്റെ അഭാവം അവരെ ആശയക്കുഴപ്പത്തിലാക്കും. മാനൂർ ന്റെ പിൻബലത്തിൽ മാർട്ടിനെസ് പ്രവചനാതീതമായ കളിയാണ് പുറത്തെടുത്തത്.3-4-3 ആയിരിക്കും ബെൽജിയത്തിന്റെ ഫോർമേഷൻ. ബെൽജിയത്തിന്റെ പിന് നിര ഫ്രഞ്ചുകാരുടെ അത്ര ഉറപ്പുള്ളതായി  തോന്നുന്നില്ല. വേഗതക്കുറവ് അവരെ കഴിഞ്ഞ കളികളിൽ അലട്ടിയിരുന്നു. എംബാപ്പയെ പോലുള്ള അജിലിറ്റിയും ഡ്രിബ്ലിങ് മികവും  1 v 1 സിറ്റുവേഷൻ ൽ ഗോളടിക്കുവാനുള്ള കഴിവും അവരെ  തീർച്ചയായും പ്രതിസന്ധിയിലാക്കും. പ്രതിരോധത്തിൽ നിന്നും അക്രമണത്തിലേക്കു ചുവടുമാറുമ്പോൾ പോഗ്ബയിൽ നിന്നുള്ള ത്രൂ പാസ്സുകളും ലോങ്ങ്‌ റേഞ്ച് ഉം  എംബാപ്പയെ കൂടുതൽ അപകടകാരിയാക്കും.  അയാൾ ഓടി തുടങ്ങിയാൽ അയാളെ തടയാൻ ആർക്കും കഴിയില്ല. എംബാപ്പയെ  ഉറുഗ്വേ  പ്രതിരോധിച്ചതെങ്ങനെയെന്നു  ബെൽജിയം  പടിക്കുന്നുണ്ടാകും. ലക്സല്റ്റിനെ  ഉപയോഗിച്ചായിരുന്നു ഉറുഗ്വേ എംബാപ്പയെ പൂട്ടിയത്. എല്ലായിടത്തും   എപ്പോഴും laxalt  എംബാപ്പയെ അനുഗമിച്ചിരുന്നു. ഒരു കളിക്കാരന് വേണ്ടുന്ന സ്പേസ് കണ്ടെത്താൻ എംബപ്പേ വിഷമിച്ചു പോയി. അതിനൊരു മറുവശവുമുണ്ട്. എംബാപ്പയെ ഒതുക്കുമ്പോൾ മറ്റൊരു ഫ്രഞ്ച് കളിക്കാരന്  സ്ഥലമൊരുങ്ങാതെ നോക്കുകയും വേണം.
          ഇതിനു മുൻപ് ബെൽജിയം 3-4-3 എന്ന ഫോർമേഷനിൽ കളിച്ചപ്പോൾ അവരുടെ സ്‌ട്രൈക്കേഴ്‌സ്   narrow  ആയിട്ടാണ് കളിച്ചതു. (ബ്രസീലിനെതിരെ ഒഴികെ )അങ്ങനെ വരുമ്പോൾ അവരുടെ വിങ്ങർ  മാർക്കു  ഓപ്പൺ സ്പേസ്  ലഭിക്കും.
       മധ്യ നിരയിൽ ഫ്രഞ്ച് നിര ബെൽജിയത്തെ അപേക്ഷിച്ചു  ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
         മാനൂർ സസ്പെന്ഷനില് ആയതു കൊണ്ട് 4-3-3 ഫോർമേഷൻ  ൽ  കളിക്കാൻ സാധ്യതയില്ല. Boyata  ആയിരിക്കും  റൈറ്റ് ബാക്ക്. ബെൽജിയം 2 സ്‌ട്രൈക്കർമാരായ ലുകാകുവിനെയും ഹസാർഡിനെയും വളരെ വൈഡ് ആയിട്ടാണ്  കളിപ്പിച്ചത്.  അവർ മൈതാനത്തിന്റെ രണ്ടു വശങ്ങളിലേക്ക് അകന്നു നിന്നപ്പോൾ D Bruin  നും  മറ്റു മിഡ്‌ഫീൽഡർസിനും  സ്പേസ് ലഭിച്ചു തുടങ്ങി.  അറ്റാക്കിങ്  സ്വഭാവമുള്ള  മർസെല്ലോ ,  പലപ്പോഴും കൗണ്ടർ അറ്റാക്കിൽ  ലുകാകുവിന്  കൂടുതൽ  അവസരങ്ങൾ ഒരുക്കി  കൊടുത്തു.  അങ്ങനെ ബ്രസീലിന്റെ  ബാക്ക്  ത്രീ  യെ  ബെൽജിയം  ചിതറിച്ചു  കളഞ്ഞു.
      പക്ഷെ ഫ്രഞ്ച്  നിരയിൽ  ഇതു  വിലപ്പോവാൻ സാധ്യതയില്ല. മർസെല്ലോയെപോലെയല്ല  ഹെർണാണ്ടസ്. പവേർഡും  ഹെർണാണ്ടസ് ഉം offence  ൽ  മികച്ച സംഭാവനകൾ  നല്കാറുണ്ടെങ്കിലും  അവരുടെ മുഴുവൻ പ്രിയോറിറ്റിയും  ഡിഫൻസ്  കേന്ദ്രീകരിച്ചാണ്. മധ്യ നിരയിൽ  കാന്റെ  യുടെ ഇന്റർസെപ്ഷൻ,  ടാക്‌ളിംഗ്, ക്ലീറൻസ് ഇത്യാദികളാൽ ചക്രവർത്തി പദമലങ്കരിക്കുന്നു. രണ്ടു ടീമുകൾ ത്തമ്മിലുള്ള വ്യത്യാസം ഫ്രഞ്ച് നിരയിൽ  കാന്റെ  ഉണ്ടെന്നുള്ളതാണ്.  പ്രതിഭ ധാരാളിത്തം കൊണ്ട് ഫ്രഞ്ച് നിര മികച്ചു നിൽക്കുന്നു  എങ്കിലും ബെൽജിയത്തിന്റെ പോരാട്ടവീര്യം ഫ്രാൻസിനില്ല. വളരെ പതുങ്ങിയ  താളത്തിൽ  തുടങ്ങി  മൂർദ്ധന്യത്തിൽ എത്തിയ  ചെമ്പടപോലെ യായിരുന്നു ഫ്രാൻസിന്റെ കളികളെല്ലാം. ജപ്പാനെയും ഇംഗ്ലണ്ടിനെയും ചങ്കുറപ്പുകൊണ്ടും  ബ്രസീലിനെ ബുദ്ധികൊണ്ടും  തോല്പിച്ചായിരുന്നു ബെൽജിയം  സെമിയിലെത്തിയത്. എന്തായാലും ഇതൊരു എപിക് ഗെയിം ആയിരിക്കും  എന്ന്  നിസ്സംശയം പറയാം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 
https://www.facebook.com/SouthSoccers/

Wednesday, February 21, 2018

V.P. Sathyan is living through us, and reborn on screen


Almost 2 decades, this super human from Kannur, Kerala has given everything for Indian football and Kerala football. Being the big wall in the defense for Indian national team and leading the team as a captain for 5 years, he became the AIFF best player in 1995 and to Indian national team assistant coach to Constantine in 2002. He is V.P. Sathyan.  Football fans in Kerala are in joy to see their super human’s biopic released in cinema. Rise and dawn of a legend. CAPTAIN.

Jayasurya acting as V. P. Sathyan, direction and screenplay by Prajesh Sen.
V.P. Sathyan has led Indian football team to greater heights under his boot, but it was highly controversial about the importance and respect the Indian football and authorities has given him back, which eventually lead to his death.
Since 1983 V.P. Sathyan was an important player for Kerala football team. He played for Spirit youth club, Lucky star and then for Kerala police in 1984.  Since playing for Kerala police Indian football has started noticing this stalwart.

It was in 1985, then Indian coach Amar Bahadur Gurung has selected him for Indian team from the selection camp conducted. During the time in the absence of great Indian defenders Subrata Bhattacharya and Monoranjan Bhattacharya, the 19 year old V.P. Sathyan was included in the defense for SAFF cup. Since V.P. Sathyan has pivotal for Indian football team.
After a year during Merdeka tournament Sathyan scored a long ranger to lead India win against South Korea in quarter finals for 4-3. During the interview given by The AIFF vice-president, C.R. Visswanathan, to the Hindu, he recalled that goal as “the stupendous 40-yard goal that Sathyan scored to help India beat South Korea in the quarterfinals. It's still fresh in my mind.”
C.R. Visswanathan, was the team manager for the tournament and added “A very disciplined player and modest to the core, I have always thought of him as a footballer worthy of emulation. His death is a great loss to Indian football”.

He was the member of Indian team for Asian games in 1986. In 1987 Indian team attained Gold medal in SAFF games. In 1991 World cup qualifier, 1993 Nehru cap and 1994 independence cup. In 1993 he led Indian team to gold medal in SAFF games.
With Sathyan, Kerala football was attaining greater heights. Kerala police had won against big names such as Salgocar, Mahendra and Mahendra, V.P. Sathyam as the captain. Kerala has secured Silver medal in Santhosh trophy for the first time in Sathyan’s Captaincy. In 1992 he moved to Mohammadens and then to Mohan Bagan. After 2 years at Kolkatta he returned to Kerala police. He played later in Chennai based Indian Bank team.
After retiring he choose coaching and first appointed as Indian Bank team coach. During that time, Indian Bank team has qualified for Indian National league (present I-league). Later he assisted Stephen Constantine and also spend his tenure in AIFF selection committee.

Before 12 years on July 18th 2006, that news came out from Chennai which shook Indian football. India’s biggest defender, ex Indian football Captain who has defeated many oppositions was defeated his own life after jumping in front of electrical train. He thus ended his colorful journey with a note to entire Indian football. He was an unsung hero.
After 12 years of his demise, we can sadly say that he was not much acknowledged for his donations for Indian football. We heart fully believe and pray that the most vital Indian player’s story held high once again through the cinema. To make the young chaps understand the hardships and hard works he has done to make India reach several heights.
®SouthSoccers Media wing
For More Football updates follow us on:-
https://www.facebook.com/SouthSoccers/

Tuesday, February 20, 2018

ASPIRING FEMINITY

Rise of another football star, in the land the sand dunes and dreams there arise a new angel, a football star, Meenakshi  Anand. South soccer’s very own Anand Bhai’s 12 year old Meenakshi played a vital role in Sheffield pvt school dubai football team in UAE academy women’s tournament. She scored 4 goals and 3 assists so far against teams like VISS, Ajman School and RAK Academy. Super girl Meenakshi has became “women of the match” during this tournament. 

Being a part of the leading team in the tournament and helping the team to lead ahead, she expressed her happiness and dreams to South Soccer’s members. Anand bhai has supported his child throughout for achieving such a success in football. Mr. Anand Balakrishnan who resides with his family in Dubai is from Kannur, is a prominent member of south soccers family. Meenakshi’s mother Mrs. Sreena Anand also plays a vital role in her success. 

And we take this moment to extend our well wishes to Meenakshi to attain greater heights. And wish her to be another Marta silva, Carli Loyd or Mia Hamm. Let her name fly high in the elite. We wish her all the best.
®SouthSoccers media wing
For more football updates follow us on:-

Wednesday, January 24, 2018

U 15 ഐ ലീഗ്; ഗോകുലം എഫ് സിക്ക് തോൽവി

അണ്ടർ 15 ഐ ലീഗ് പ്ലേ ഓഫ് റൗണ്ടിൽ ഗോകുലം എഫ് സിക്ക് തോൽവി. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗോകുലം എഫ് സിയെ കീഴടക്കിയത്. സ്പോർട്സ് ഹോസ്റ്റൽ ഒഡീഷക്കായി രഘു മർന്ദി ഇരട്ടഗോളുകൾ നേടി. 12,26 മിനുട്ടിനുള്ളിലായിരുന്നു രഘുവിന്റെ ഗോൾ നേട്ടം. 26 ന് എം എസ് പിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. രണ്ടു കളിയിൽ നിന്നും ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഗോകുലം

ഇന്ന് വൈകിട്ട് 3.45 ന് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം ശക്തരായ മിനർവ്വ പഞ്ചാബിനെ നേരിടും. ആദ്യ മത്സരത്തിൽ സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ കീഴടക്കിയത്തിന്റെ ആത്മവിശ്വാസത്തിലാണ് എം എസ് പി മലപ്പുറം മിനർവ്വയെ നേരിടാൻ ഇറങ്ങുന്നത്. മിനർവ്വ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സിയോട് സമനില വഴങ്ങിയിരുന്നു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ് 
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് https://www.facebook.com/SouthSoccers/ പേജ്  സന്ദർശിക്കു

Wednesday, January 10, 2018

ബാഴ്സിലോണയുടെ വിജയങ്ങൾക്ക് ശക്തി ശബരിമല ശ്രീ ധർമ ശാസ്താവോ..!!




കുട്ടീഞ്ഞോ ബാഴ്സിലോണയിൽ ചേരുന്നതിന് ശേഷം ആദ്യമായി ടീം അംഗങ്ങളെ കണ്ട വാർത്തയുമായി ബന്ധപ്പെട്ട് ബാഴ്സയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൊണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വിഡിയോയിൽ ആണ് സ്വാമിയെ അയ്യപ്പോ...അയ്യപ്പോ സ്വാമിയെ എന്ന ശരണം വിളി പോലുള്ള ശബ്ദം കേൾക്കുന്നത് ... ബാഴ്സയുടെ ട്വിറ്ററിൽ ഇപ്പോൾ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് ...എന്തായാലും വീഡിയോ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.. ഒപ്പം ട്രോളന്മാർ രസകരമായ ട്രോളുകളും കൊണ്ട് രംഗത്തെത്തിയതോടെ കുട്ടീഞ്ഞോയുടെ ബാർസ എൻട്രി മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ മലയാളികൾക്കായിട്ടുണ്ട്

Monday, August 28, 2017

ആത്മബന്ധങ്ങൾ ഊഷ്മളമാക്കി സൗത്ത് സോക്കേഴ്സ്.




 വളരെയധികം ആത്മബന്ധം ഉണ്ടായിട്ടു പോലും പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്തവർ ആദ്യമായി നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ആകാംഷയും സന്തോഷവും... അതാണ് ഇന്നലെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കണ്ടത്. ഫുട്ബോൾ എന്ന കായിക വിനോദത്തിനെ സ്നേഹിക്കുകയും ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ഫുട്ബോളിന്റെ ഉന്നമനത്തിനായി  പ്രവർത്തിക്കുന്ന സൗത്ത് സോക്കേഴ്സ് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ കേരളത്തിലെ പ്രഥമ സംഗമമായിരുന്നു ഇന്നലെ. 




ഇന്റർനാഷണൽ - കേരള വിംഗിലെ നിരവധി മെമ്പർമാർ കളിയും കാര്യവുമായി ഓരോ ഒഴിവു ദിവസം ആഘോഷിച്ചു. സൗത്ത് സോക്കേഴ്സിന്റെ ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിലെ അംഗങ്ങളടങ്ങുന്ന ഇന്റർനാഷണൽ ഗ്രൂപ്പിലെ നാട്ടിൽ ലീവിന് വന്ന അംഗങ്ങളും കേരള ഗ്രൂപ്പിലെ അംഗങ്ങളും ആണിവർ. ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം ആയ എഫ്സി കേരളയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. 



മുൻ ഇന്ത്യൻ ജൂനിയർ ടീം പരിശീലകനും എഫ്സി കേരളയുടെ ടെക്നിക്കൽ ഡയറക്ടറുമായ ശ്രീ നാരായണ മേനോൻ സാർ ഇന്നലെ ഫുട്ബോളിനെ പറ്റി വളരെ വിജ്ഞാനപ്രദമായ  ഒരു ക്ലാസ്സ് നടത്തി.  


ഇന്ത്യയിലെ പ്രശസ്ത  ഗോൾ കീപ്പിങ് പരിശീലകനും എഫ് സി കേരള പ്രമോട്ടറും ആയ  ശ്രീ ഹമീദ്, മുൻ  സന്തോഷ് ട്രോഫി താരവും എഫ് സി കേരള  പരിശീലകനുമായ ശ്രീ ടി ജി പുരുഷോത്തമൻ, എഫ്.സി കേരള അഡ്മിനിസ്‌ട്രേറ്റർ ശ്രീ നവാസ്, സൗത്ത് സോക്കേഴ്സിന്റെ അഡ്മിന്മാരായ ശ്രീ ജലീൽ, ശ്രീ അജീഷ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. എഫ്.സി കേരളയുടെ സാരഥികളെയും കോട്ടപ്പടി ഫുട്ബാൾ അക്കാദമിയുടെ സ്ഥാപകനും അമരകാരനുമായ ശ്രീ. ബോബി  ചേട്ടനെയും സൗത്ത് സോകേഴ്സ് ഈ പരിപാടിയിൽ വെച്ച് ആദരിച്ചു. 



അംഗങ്ങൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും ഓണസദ്യയും കഴിച്ചതിനു ശേഷമാണ് ഇവർ പിരിഞ്ഞത്. ആദ്യമായി കണ്ടുമുട്ടുന്നതിലെ ത്രില്ലും ഫുട്ബോളിലേ പല അറിവുകളും പ്രഗത്ഭരിൽ നിന്ന് മനസ്സിലാക്കാനായത്തിന്റെ സന്തോഷവും കേരള വിങ്ങിലെ അംഗങ്ങൾ പങ്കുവച്ചു.
Thank You FC KERALA For The Support
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.

Labels

Followers