Showing posts with label FIFA WORLD CUP 2018. Show all posts
Showing posts with label FIFA WORLD CUP 2018. Show all posts

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Saturday, July 14, 2018

നീലപ്പടയോ ക്രോട്ടുകളോ... ആര് നേടും ലോകകിരീടം

ഫ്രാൻസ് vs  ക്രോയേഷ്യ പ്രിവ്യു 

ഫുട്ബോളിനെ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായി നെഞ്ചിലേറ്റുന്ന  ഒരു ടീമായി മാറി ക്രോയേഷ്യ. ഫ്രാൻസ് നാളെ ജയിച്ചാൽ തൊപ്പിയിൽ ഒരു തൂവൽ മാത്രം ക്രോയേഷ്യ ജയിച്ചാൽ ലോകത്തിന്റെ  നെറുകയിൽ. കൈ മെയ് മറന്നടിയാൽ മാത്രമേ നാളെ ഉന്നതകുലജാതരുടെ ശ്രേണിയിൽ  വിരാജിക്കുകയുള്ളു എന്നറിയാവുന്നതുകൊണ്ടു ക്രൊയേഷ്യ  ചോര മണത്ത വ്യാഘ്രത്തെ പോലെയായിരിക്കും  പക്ഷെ എടുത്തു  ചാടി മണ്ടത്തരം  കാണിക്കാൻ അവരുടെ പരിശീലകൻ ഒരു മണ്ടനല്ല. 
ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ ആയിരിക്കും കളിക്കാനിറങ്ങുക . ഡിഫെൻസ്  ൽ 4 3 3 എന്ന രീതിയിലാകും  അവർ വിന്യസിക്കപ്പെടുക. ഇതേ  രീതി തന്നെയായിരിക്കും ക്രോയേഷ്യയും പിന്തുടരുക. ഡിഫെൻസ്  ഏറെക്കുറെ  തുല്യമാണെങ്കിലും മധ്യനിര ഫ്രാൻസിന്റെ മികച്ചു നില്കുന്നു. റാക്കിറ്റിച്ചും  മോഡ്രിച്ചും  മോശമാണ്  എന്നല്ല അതിനർത്ഥം. ക്രീയേറ്റീവ്  ഫുട്ബോളിൽ പോഗ്ബയും  കാൻറെയും  നാളിതുവരെ നടത്തിയ  ഇടപെടലുകൾ  മികച്ചു  നിൽക്കുന്നു. 
               ഇംഗ്ലണ്ടുമായി കളിച്ചപ്പോൾ   ക്രോയേഷ്യ അവരെ പ്ലേ ഡെവലപ്പ്  ചെയ്യാൻ പോലും അനുവദിച്ചില്ല. ക്രോയേഷ്യയുടെ പ്രെസ്സിങ്  ഹൈ ഇന്റെൻസിറ്റിയിൽ  ആയിരുന്നു. ഗോൾ അടിച്ചപ്പോൾ  ക്രോയേഷ്യ  ഫ്രണ്ട് ലൈനിൽ  5  പേരെ  വെച്ചാണ്  കളിച്ചതു. ഒരുതരത്തിൽ പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ വിത്ത്  ഇംഗ്ലണ്ടിന്റെ  വയലിൽ  തന്നെ എറിഞ്ഞു. ഗതികെട്ട്  ഇംഗ്ലണ്ട് അവസാനം  ലോങ്ങ്‌ ബോൾ കളിക്കെണ്ടി വന്നു. ക്രോയേഷ്യയുടെ  മിഡ്ഫീൽഡിൽ  ആരുമുണ്ടായില്ല.  ഇംഗ്ലണ്ടിനാണെങ്കിൽ  അത് മുതലെടുക്കാനും  കഴിഞ്ഞില്ല. ഈ തന്ത്രം ഫ്രാൻസിന്റെ  അടുത്ത്  വിലപ്പോവില്ല  കൊണ്ടേ യും  പോഗ്ബയും  മേയുന്ന സ്ഥലമാണത്.   
ജിറൗഡ് ഇതു  വരെ ഗോൾ അടിച്ചിട്ടില്ല.  പക്ഷെ നാളെ ഗിറൗഡ് ലാസ്റ്റ് ഇലവനിൽ  കളിച്ചിരിക്കും.  വിതൗട് ബോളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ  ദെഷാംസ്  ഒരിക്കലും  അവഗണിക്കില്ല. ഗോൾ  അടിക്കുന്ന  രാജാക്കന്മാരേക്കാൾ ഗോൾ അടിക്കാത്ത  സേവകരെയാണ് പരിശീലകന് ആ റോളിൽ ആവിശ്യം. അദ്ദേഹത്തിന്റെ  Link- up play  ടീമിന്  മുതൽക്കൂട്ടാണ്. ബെൽജിയമായിട്ടുള്ള  കളിയിൽ  ഗിറൗഡ്, മറ്റുദിയെയും  ഗ്രീസ്മാനെയും  Link -up ചെയ്യുന്നതിനോടൊപ്പം  എംബപ്പേക്കു ആവിശ്യത്തിന്ന്  സ്പേസ്  ഒരുക്കുകയും  ചെയ്തു. 
ഫ്രഞ്ച്  സൈഡ്  പ്രതിരോധത്തിന്റെ  കൂടാരമാണ്. ക്രോയേഷ്യയെ അപേക്ഷിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക്  മികച്ചതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട  മറ്റൊരുകാര്യം ഒഫൻസിവ്  സ്വഭാവമുള്ള ടീമുകളുടെ അടുത്താണ് ഫ്രാൻസിന്റെ കൌണ്ടർ   അറ്റാക്ക്  ഫലവത്തായിട്ടൊള്ളു. അതുകൊണ്ടാണ്  പ്രധിരോധത് മകമായി  ഫുട്ബാൾ കളിച്ച  ഓസ്‌ട്രേലിയയോടും  ഡെന്മാർക്കിനോടും ഫ്രാൻസ്  വിയർത്തു  നേടിയത്. നേരെ മറിച്ചു കടുത്ത  ആക്രമണം  അഴിച്ചു  വിട്ട  അർജന്റീനയെ കൌണ്ടർ അറ്റാക്കുകൊണ്ടു  പറപറപ്പിച്ചു. ഇതറിയാവുന്ന  ക്രോയേഷ്യ  പ്രതിരോധാത്മക  കളിയെപ്പറ്റി ആലോചിക്കുവാനാണ്  സാധ്യത അതുകൊണ്ട്  4-1-4-1 എന്ന  ഫോർമേഷനിൽ  ആയിരിക്കും  ക്രോയേഷ്യ  ഇറങ്ങുക. ക്രോയേഷ്യ  പ്രതിരോധം  കടുപ്പിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്കിനെ  തടയിടാനായിരിക്കും  ആദ്യം  ശ്രമിക്കുക. ക്രോയേഷ്യയുടെ  ബാക്ക്ഫോർ നു  കടുത്ത പരീക്ഷണമായിരിക്കും വരാനിരിക്കുന്നത്. ക്രോയേഷ്യയുടെ  വിങ്ങർ മാരായ  perisic ഉം  Rebic  ഉം വേഗമേറിയ നീക്കങ്ങൾ  നടത്തുവാൻ  ശേഷിയുള്ളവരാണ്. 
ക്രോയേഷ്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എംബപ്പേ  ആയിരിക്കും അയാളെ വെറുതെ  വിട്ടാൽ അയാളുടെ  വേഗത കൊണ്ടും ട്രൈബ്ബ്ലിങ്  പാടവം  കൊണ്ടുംക്രോയേഷ്യൻ  ഡിഫെൻസിൽ  വിള്ളലുണ്ടാക്കും.  മാർക്ക്‌ ചെയ്യപ്പെട്ടാൽ  അയാൾ മറ്റൊരാൾക്ക്  സ്പേസ്  ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്  മാന്  മാർക്കിങ്ങിനു  പകരം  സോണൽ മാർക്കിങ്  ആയിരിക്കും  എംബപ്പേക്കായി  ഒരുക്കിയിരിക്കുന്നത്. ഏത്  എരിയിലാണോ  കളിക്കുന്നത് അവിടുത്തെയാൾ  എംബാപ്പയെ  മാർക്ക്‌ ചെയ്യും. അര്ജന്റീനയുമായുള്ള  കളിയിൽ ക്രോയേഷ്യ  മെസ്സിയെ  പൂട്ടിയത്  അങ്ങനെയാണ്. ചുരുക്കത്തിൽ  ക്രോയേഷ്യ  അറ്റാക്ക്  ചെയ്യാൻ  ശ്രമിച്ചാൽ  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക് ഉണ്ടാകുമെന്നുള്ളതുകൊണ്ടു പ്രധിരോധത്തിലൂന്നിയായിരിക്കും  കളിക്കുക. ഇതു തന്നെയായിരിക്കും  ഫ്രഞ്ച്  നിലപാടും

Wednesday, July 11, 2018

ചെകുത്താന്മാരെ തുരത്തിയ മാലാഖമാർ



     France vs belgium       1-0
     ലോകത്തിലെ  ഏറ്റവും സുന്ദരമായ 90 നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബെൽജിയം ഫുട്ബോൾ മാമാങ്കത്തിൽ നിന്നും പുറത്തായി. അവരുടെ തീവ്രാഭിലാഷത്തെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഫ്രഞ്ച് പട നിഷ്കരുണം നിരാശയുടെ ആഴക്കയത്തിലേക്കു തള്ളിയിട്ടു. ഫ്രാൻസിന്റെ  സുവർണ നിര ലോകകിരീടം ചൂടിയപ്പോൾ  ക്യാപ്റ്റൻ  ആയിരുന്ന  ദെഷാംപ്‌സ്  പരിശീലക വേഷത്തിലും ചരിത്ര  നേട്ടത്തിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്നു. ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തെ 1-0 നു ഏകപക്ഷീയമായി തോൽപിച്ചു.
            ആദ്യ പകുതിയിൽ  അതി ധ്രുത നീക്കങ്ങൾ  നടത്തി ഒരേപോലെ അവസരങ്ങൾ സൃഷ്ടിച്ചു ഇരു  ടീമുകളും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ബെൽജിയം 3 പേരെ  വെച്ചാണ് പ്രതിരോധ  കോട്ട കെട്ടിയതു  ഡിബ്രൂഇന് മധ്യ നിര കയ്യാളിയപ്പോൾ ലുക്കാക്കുവും ഹസാർഡും മുന്നേറ്റത്തിൽ പ്രധാന റോൾ വഹിച്ചു . കളി 1-0 നു ജയിച്ചതിനു ഫ്രഞ്ച് നിര അവരുടെ ഗോളിയോട്  കടപ്പെട്ടിരിക്കുന്നു. വരാണെയുടെയും ഉംറ്റിട്യുയുടെയും  പ്രധിരോധ മികവിൽ ലുക്ക് തീരെ നിറം മങ്ങിപ്പോയ്. പക്ഷെ ഹസാഡ്  ആകട്ടെ  തൊടുന്ന  പന്തുകളെയെല്ലാം ഗോൾ ആക്കിമാറ്റുമെന്നുള്ള തോന്നലുകൾ ജനിപ്പിച്ചുകൊണ്ടു കാണികളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
      ഫ്രാൻസിന്റെ ഏക സ്ട്രക്കർ ആയ ജിറൗഡ്  ഈ ടൂർണമെന്റിൽ ഒരു ഗോളും നേടാനാകാതെ നിരാശനാകേണ്ടി വന്നു. അയാൾക്ക്‌ അവസരങ്ങൾ യഥേഷ്ടം ലഭിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.ജിറോയ്ഡിന്റെ  goal  എന്നുറപ്പിച്ച  shot കേമ്പനിയുടെ ഇടപെടലിൽ കോർണർ ആയിമാറി.  ഗ്രെയ്‌സ്‌മെൻ  ന്റെ കോർണർ കിക്കിൽ തല വെച്ച് ഉംറ്റിറ്റി  അത് ഗോൾ ആക്കി മാറ്റി. എംബപ്പേ യുടെ ഡ്രിബ്ലിങ് മികവ്  ഒരുപാടു ഗോൾ  അവസരങ്ങൾ  ലഭിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.   രണ്ടാം പകുതിയിൽ, ഗോൾ വഴങ്ങിയതിനു ശേഷം പന്ത് മുഴുവൻ സമയവയും ഫ്രഞ്ചുകാരുടെ പകുതിയിലായിരുന്നു ബെൽജിയം മൂസക്കു പകരം മാർട്ടിനെസിനെ  ഇറക്കിയപ്പോൾ ആക്രമണത്തിന് ഒരു മൂർച്ച വന്നതുപോലെ തോന്നി. കളി സമനില ഗോൾ നേടി എക്സ്ട്രാ ടൈമിലേക്കു നീണ്ടു പോകാൻ  സാധ്യതയുണ്ടെന്ന് തോന്നിയായിരിക്കും മാർട്ടിനെസിനെയും,  കരസ്‌ക്കയെയും   താമസിച്ചിറക്കിയത്. ആ തീരുമാനം വളരെ താമസിച്ചു പോയിരുന്നു. അപ്പോഴേക്കും ഫ്രാൻസ് വിജയത്തിലേക്കടുത്തിരുന്നു. ഹ്യൂഗോ ലോറിസ് ബെൽജിയത്തിന്റ  സ്വപ്നങ്ങളെ തട്ടിയകറ്റിയപോലെ ബെൽജിയം ഗോളിയും ഫ്രാൻസിനെ മനോഹരമായി തടുത്തിട്ടു.
       ആവശ്യമില്ലാതെ പന്ത് കൈവശം വെക്കേണ്ട കാര്യം ഫ്രാൻസിനില്ലായിരുന്നു  എംബപ്പേ അവസാന നിമിഷങ്ങളിൽ നെയ്മർ നു  പഠിക്കുന്നത് കണ്ടിട്ട് അല്പത്വം തോന്നിയെങ്കിലും അത് ഫ്രഞ്ച് നിരയെ സംബന്ധിച്ചു സമയം കൊല്ലിയായിരുന്നു. അത്യുത്സാഹിയായ ഹസാർഡും  d bruinum  തകർത്തു  കളിച്ചെങ്കിലും മൂർച്ഛയില്ലാത്തതും സംഘടിതമായ ആസൂത്രണത്തിന്റെ അഭാവവും  ബെൽജിയം നിരയിൽ കാണാനുണ്ടായിരുന്നു.
 ഒരു ഗോൾ നേടുന്നത് പോലെ തന്നെ ആസൂത്രിതമാണ്   ഒരു  ഗോളിലേക്കുള്ള  സംഘടിത ശ്രമങ്ങളെ തടയിടുന്നത്. ഉംറിറ്റി യുടെ  പിഴവുകൾക്ക്  കുറവ്  തീർത്തത്  വരനെയായിരുന്നു  പ്രതിരോധത്തെ വിശുദ്ധകർമമായിക്കണ്ട ദെഷാംപ്‌സിനെ പോലെ  ഡിഫെൻസ്  എന്ന കല  വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ varane  ക്കു  കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ  പ്രധിരോധകലയെ ഭംഗിയായി നടപ്പിൽ വരുത്തിയ ഫ്രഞ്ച്  നിര  തന്നെയാണ്  വിജയത്തിനർഹർ.

ലേഖകൻ  കോട്ടപ്പടി ഫുട്ബോൾ അക്കാഡമിയുടെ പരിശീലകൻ  ബോബി തറയിൽ

Monday, July 9, 2018

നീലക്കുപ്പായക്കാരും ചുകന്ന ചെകുത്താന്മാരും നേർക്ക് നേർ വരുമ്പോൾ


ഈ വേൾഡ് കപ്പിലെ ഏറ്റവും വാശിയേറിയ  പോരാട്ടത്തിന് ചൊവ്വാഴ്ച രാത്രി  ലോകം സാക്ഷ്യം വഹിക്കുകയാണ്. കളി ജയിക്കുവാനുള്ളതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരേ തരക്കാർ ഏറ്റുമുട്ടുമ്പോൾ ഇടിമിന്നലുകളുണ്ടാകുമെന്ന്  നിശ്ചയം. ടാക്റ്റിക്സിലും  കളിമിടുക്കുകൊണ്ടും പോരാട്ടവീര്യം കൊണ്ടും തുല്യത പുലർത്തുന്ന ഈ രണ്ടു ടീമുകളും ഫുട്ബോൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൊരുക്കുമെന്നു പ്രതീക്ഷിക്കാം.
         ഫ്രാൻസ് 4-2-3-1 ഫോർമേഷനിൽ ആണ് കളിക്കുന്നതെങ്കിൽ ജിറൗഡ്  മാത്രമായിരിക്കും സ്‌ട്രൈക്കർ. 4-3-3 ആണ് ഫോർമേഷൻ  എങ്കിൽ എംബപ്പേയും ഗ്രീസ്മാനും ആക്രമണത്തിൽ പങ്കു ചേരും.  ഉറുഗ്വായ്ക്കെതിരായ മത്സരം സസ്പെൻഷൻ മൂലം നഷ്ടടമായ മറ്റ്യൂഡി  മധ്യനിരയിലേക്ക് തിരിച്ചെത്തുന്നത് ഫ്രാൻസിന് കരുത്താകും

          ബെൽജിയം  നിരയിൽ മാനൂർ  ന്റെ  സസ്പെന്ഷന് ഭീക്ഷണിയാണ്.മാനൂർ ന്റെ അഭാവം അവരെ ആശയക്കുഴപ്പത്തിലാക്കും. മാനൂർ ന്റെ പിൻബലത്തിൽ മാർട്ടിനെസ് പ്രവചനാതീതമായ കളിയാണ് പുറത്തെടുത്തത്.3-4-3 ആയിരിക്കും ബെൽജിയത്തിന്റെ ഫോർമേഷൻ. ബെൽജിയത്തിന്റെ പിന് നിര ഫ്രഞ്ചുകാരുടെ അത്ര ഉറപ്പുള്ളതായി  തോന്നുന്നില്ല. വേഗതക്കുറവ് അവരെ കഴിഞ്ഞ കളികളിൽ അലട്ടിയിരുന്നു. എംബാപ്പയെ പോലുള്ള അജിലിറ്റിയും ഡ്രിബ്ലിങ് മികവും  1 v 1 സിറ്റുവേഷൻ ൽ ഗോളടിക്കുവാനുള്ള കഴിവും അവരെ  തീർച്ചയായും പ്രതിസന്ധിയിലാക്കും. പ്രതിരോധത്തിൽ നിന്നും അക്രമണത്തിലേക്കു ചുവടുമാറുമ്പോൾ പോഗ്ബയിൽ നിന്നുള്ള ത്രൂ പാസ്സുകളും ലോങ്ങ്‌ റേഞ്ച് ഉം  എംബാപ്പയെ കൂടുതൽ അപകടകാരിയാക്കും.  അയാൾ ഓടി തുടങ്ങിയാൽ അയാളെ തടയാൻ ആർക്കും കഴിയില്ല. എംബാപ്പയെ  ഉറുഗ്വേ  പ്രതിരോധിച്ചതെങ്ങനെയെന്നു  ബെൽജിയം  പടിക്കുന്നുണ്ടാകും. ലക്സല്റ്റിനെ  ഉപയോഗിച്ചായിരുന്നു ഉറുഗ്വേ എംബാപ്പയെ പൂട്ടിയത്. എല്ലായിടത്തും   എപ്പോഴും laxalt  എംബാപ്പയെ അനുഗമിച്ചിരുന്നു. ഒരു കളിക്കാരന് വേണ്ടുന്ന സ്പേസ് കണ്ടെത്താൻ എംബപ്പേ വിഷമിച്ചു പോയി. അതിനൊരു മറുവശവുമുണ്ട്. എംബാപ്പയെ ഒതുക്കുമ്പോൾ മറ്റൊരു ഫ്രഞ്ച് കളിക്കാരന്  സ്ഥലമൊരുങ്ങാതെ നോക്കുകയും വേണം.
          ഇതിനു മുൻപ് ബെൽജിയം 3-4-3 എന്ന ഫോർമേഷനിൽ കളിച്ചപ്പോൾ അവരുടെ സ്‌ട്രൈക്കേഴ്‌സ്   narrow  ആയിട്ടാണ് കളിച്ചതു. (ബ്രസീലിനെതിരെ ഒഴികെ )അങ്ങനെ വരുമ്പോൾ അവരുടെ വിങ്ങർ  മാർക്കു  ഓപ്പൺ സ്പേസ്  ലഭിക്കും.
       മധ്യ നിരയിൽ ഫ്രഞ്ച് നിര ബെൽജിയത്തെ അപേക്ഷിച്ചു  ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
         മാനൂർ സസ്പെന്ഷനില് ആയതു കൊണ്ട് 4-3-3 ഫോർമേഷൻ  ൽ  കളിക്കാൻ സാധ്യതയില്ല. Boyata  ആയിരിക്കും  റൈറ്റ് ബാക്ക്. ബെൽജിയം 2 സ്‌ട്രൈക്കർമാരായ ലുകാകുവിനെയും ഹസാർഡിനെയും വളരെ വൈഡ് ആയിട്ടാണ്  കളിപ്പിച്ചത്.  അവർ മൈതാനത്തിന്റെ രണ്ടു വശങ്ങളിലേക്ക് അകന്നു നിന്നപ്പോൾ D Bruin  നും  മറ്റു മിഡ്‌ഫീൽഡർസിനും  സ്പേസ് ലഭിച്ചു തുടങ്ങി.  അറ്റാക്കിങ്  സ്വഭാവമുള്ള  മർസെല്ലോ ,  പലപ്പോഴും കൗണ്ടർ അറ്റാക്കിൽ  ലുകാകുവിന്  കൂടുതൽ  അവസരങ്ങൾ ഒരുക്കി  കൊടുത്തു.  അങ്ങനെ ബ്രസീലിന്റെ  ബാക്ക്  ത്രീ  യെ  ബെൽജിയം  ചിതറിച്ചു  കളഞ്ഞു.
      പക്ഷെ ഫ്രഞ്ച്  നിരയിൽ  ഇതു  വിലപ്പോവാൻ സാധ്യതയില്ല. മർസെല്ലോയെപോലെയല്ല  ഹെർണാണ്ടസ്. പവേർഡും  ഹെർണാണ്ടസ് ഉം offence  ൽ  മികച്ച സംഭാവനകൾ  നല്കാറുണ്ടെങ്കിലും  അവരുടെ മുഴുവൻ പ്രിയോറിറ്റിയും  ഡിഫൻസ്  കേന്ദ്രീകരിച്ചാണ്. മധ്യ നിരയിൽ  കാന്റെ  യുടെ ഇന്റർസെപ്ഷൻ,  ടാക്‌ളിംഗ്, ക്ലീറൻസ് ഇത്യാദികളാൽ ചക്രവർത്തി പദമലങ്കരിക്കുന്നു. രണ്ടു ടീമുകൾ ത്തമ്മിലുള്ള വ്യത്യാസം ഫ്രഞ്ച് നിരയിൽ  കാന്റെ  ഉണ്ടെന്നുള്ളതാണ്.  പ്രതിഭ ധാരാളിത്തം കൊണ്ട് ഫ്രഞ്ച് നിര മികച്ചു നിൽക്കുന്നു  എങ്കിലും ബെൽജിയത്തിന്റെ പോരാട്ടവീര്യം ഫ്രാൻസിനില്ല. വളരെ പതുങ്ങിയ  താളത്തിൽ  തുടങ്ങി  മൂർദ്ധന്യത്തിൽ എത്തിയ  ചെമ്പടപോലെ യായിരുന്നു ഫ്രാൻസിന്റെ കളികളെല്ലാം. ജപ്പാനെയും ഇംഗ്ലണ്ടിനെയും ചങ്കുറപ്പുകൊണ്ടും  ബ്രസീലിനെ ബുദ്ധികൊണ്ടും  തോല്പിച്ചായിരുന്നു ബെൽജിയം  സെമിയിലെത്തിയത്. എന്തായാലും ഇതൊരു എപിക് ഗെയിം ആയിരിക്കും  എന്ന്  നിസ്സംശയം പറയാം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 
https://www.facebook.com/SouthSoccers/

Sunday, July 8, 2018

1990 ന് ശേഷം ലോകകപ്പിൽ ഒരു ഇംഗ്ളീഷ് വസന്തം



സമാറയിൽ  സ്വീഡന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി കൊണ്ട് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. ഇറ്റാലിയക്ക്  ശേഷം  ഇംഗ്ലീഷുകാർ ആദ്യമായി elegant  four  ൽ സ്ഥാനം പിടിച്ചു. സെമിയിൽ ബുധനാഴ്ച ക്രോയേഷ്യ യുമായാണ് അങ്കം. ഈ ടൂര്ണ്ണമെന്റിൽ വളരെയധികം പുരോഗമിക്കുന്ന ഒരു ടീമാണ് ഇംഗ്ലീഷ് സിംഹങ്ങൾ . സാങ്കേതികത്വവും,  തന്ത്രജ്ഞതയും, സെറ്റപ്പീസ്  മികവും എല്ലാം സമന്വയിപ്പിച്ചു ഒരു കാർണിവൽ തന്നെ ഒരുക്കി. കളിക്കാരുടെ കാലിൽ നിന്നും കാണികളുടെ നെഞ്ചിലേക്ക് സന്നിവേശിക്കുന്ന ഒരു മാന്ത്രിക പിരിമുറുക്കം  ഇംഗ്ലീഷ് കുട്ടന്മാർ പകർന്നു തന്നു.
            പക്ഷെ ഇന്നലെ ഇംഗ്ലണ്ടിന്റെ പ്രകടനം അവരുടെ പേരിനും പെരുമക്കും ഒത്തതായിരുന്നില്ല. ആദ്യ പകുതിയിൽ ഒരു ടീമുകളും താളം കണ്ടെത്താൻ വളരെയധികം വിഷമിച്ചതായി തോന്നി. കളി  പുരോഗമിച്ചപ്പോൾ മാഗ്‌രെ ആദ്യവെടി പൊട്ടിച്ചു. യങിന്റ  കോർണർ  കിക്കിൽ തലവച്ചു മാഗ്‌രെ  നേടിയ ഗോൾ ഇംഗ്ലണ്ടിന്റെ 8തന്നെ സെറ്റ് പീസ്  ഗോൾ ആയിരുന്നു. മാഗ്‌രെ ഒരു പഴയ മൂശയിൽ വാർത്തെടുത്ത കളിക്കാരനാണെങ്കിലും പ്രതിരോധം അയാളുടെ കയ്യിൽ  ഭദ്രമായിരുന്നു.
       സിംഹങ്ങളുടെ ഗോൾ കീപ്പർ  പിക്‌ഫോർഡ് ആണെങ്കിൽ  അപാരഫോമിലും. കൊളംബിയയുമായുള്ള  മത്സരത്തിൽ കാർലോസ്  ബേക്കാ യുടെ ഗോൾ തടുത്തിട്ടൊടത് നിന്നാണ്  പിക്‌ഫോർ ദ് തുടങ്ങിയത്.
         കളി തുടങ്ങി 30 ആം മിനിറ്റിൽ സ്വീഡന്റെ കെട്ടുപൊട്ടിച്ചു മാഗ്‌രെ ആദ്യം ഗോൾ നേടി. രണ്ടാം ഗോൾ നേടിയത് ഡെല്ല  അലി ആണ്. പരിക്കിന്റെ പിടിയിൽ  അകപ്പെട്ടെങ്കിലും അലി ഇന്നലെ ഒരിക്കൽ കൂടി തന്റെ ക്ലാസ്സ്‌ വ്യക്തമാക്കുന്ന കളി  പുറത്തെടുത്തു. സൗത്ത്  ഗേറ്റ്  തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു . കൊളംബിയ യുമായുള്ള കളിയിൽ അയാളുടെ വിതൗട്  ball  കൊണ്ടുള്ള അദൃശ്യ സാന്നിദ്യം എന്നെ അമ്പരപ്പിച്ചു.
              ആദ്യത്തെ 30 മിനിറ്റിൽ സ്വീഡന്റെ  കൈയിൽ  ആയിരുന്നു കളി. മാഗ്‌രെ ഗോൾ നേടുന്നതുവരെ ഇംഗ്ലീഷുകാർ പതർച്ചയിലായിരുന്നു ഗോൾ വഴങ്ങിയതിനു ശേഷം സ്വീഡൻ എതിർ  നിരയിൽ തുടരെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. പ്രതീക്ഷിച്ചപോലെ ആഴത്തിലുള്ള പ്രതിരോധം തീർത്തു കൊണ്ട് ആക്രമണ  പ്രത്യാക്രമണങ്ങൾ നയിക്കുക എന്നതായിരുന്നു സ്വീഡന്റെ തന്ത്രം.  എല്ലാം പന്തുകളും മഹാമേരുവായ മർകസ് ബെർഗിനായിരുന്നു  ചെന്നത്.  ഇംഗ്ലണ്ടിന്റെ വലതു വിങ്ങിൽ ജീവൻ കൊടുത്തു കളിച്ചുകൊണ്ടിരുന്ന ട്രിപ്പ്യരെയും  സ്റ്റെർലിംഗിനെയും സ്വീഡൻ പ്രതിരോധിക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഇംഗ്ലണ്ടിന്റെ കൗണ്ടർ അറ്റാക്കിങ്ങിൽ സ്വീഡൻ വിറച്ചെങ്കിലും അധ്വാനിച്ചു കളിച്ചു  തങ്ങൾ എങ്ങിനെ അവസാന എട്ടിൽ  സ്ഥാനം പിടിച്ചതിനെ ന്യായീകരിച്ചു.  ഫുട്ബോൾ അത് ജയിക്കുന്നവർക്കു മാത്രമുള്ളതല്ല. അത് ചിലർക്ക് സ്വയം തീർത്ത സിംഹാസനങ്ങളെ  തൃപ്തി  പെടുത്തുവാൻ കൂടിയുള്ളതാണ്. സ്വീഡന്, കാൽപ്പന്തു കളിയുടെ മഹാമാമാങ്കത്തിൽ അവരുടെ ടാർഗറ്റ് അചീവ്  ചെയതു  എന്ന് സ്വയം ആശ്വസിക്കാം.
           മഹത്വത്തിന്റെ വാതിലിൽ ഇംഗ്ലണ്ട് കാലിടറി വീഴാതെ, ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തട്ടെ എന്നാശംസിക്കുന്നു.

ലേഖകൻ: ബോബി കോട്ടപ്പടി (പരിശീലകൻ കോട്ടപ്പടി ഫുട്ബോൾ അക്കാഡമി)

Saturday, July 7, 2018

ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ അപചയം


ബ്രസിൽ  vs ബെൽജിയം  1-2
പാടിപുകഴ്ത്തിയ  തലമുറകളുടെ വീരേതിഹാസങ്ങളോ എടുത്തു പറയാൻ വമ്പൻ താരങ്ങളില്ലാതെ രാജ്യത്തിനു വ്വണ്ടി ജീവൻ വരെ കൊടുക്കാൻ  തയ്യാറായ ഒരുപറ്റം പോരാളികളിടെ വീരഗാഥയാണ് ബ്രസീലുമായുള്ള യുദ്ധത്തിൽ  ബെല്ജിയത്തിന്  പറയാനുള്ളത്. ജയത്തിനു വേണ്ടത് പ്രതിഭ സ്പർശം മാത്രമല്ല മനോധൈര്യത്തിനും സ്ഥാനമുണ്ടെന്ന് ബെൽജിയം  ബ്രസീലിനെ പഠിപ്പിച്ചു.
 കളിയാരംഭിച്ച ഉടനെ തന്നെ ചുവന്ന  ചെകുത്താന്മാർ  വരാൻപോകുന്ന ഭീകരാന്തരീക്ഷത്തിനു  സൂചനകൾ നൽകി.  ഒരു വലിയ മത്സരത്തിന് മാനസിക ശക്തി എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നതിന് ഉദാഹരണമായി കാണാം ആദ്യ  ഗോൾ വഴങ്ങിയ രീതി. ഒരു ഗോൾ വഴങ്ങിയതിനു ശേഷം ബ്രസിൽ ഇരമ്പിയാർത്തു. ബെല്ജിയത്തിന്റെ പ്രതിരോധ ഭടന്മാർക്ക് മധ്യ നിര പിന്തുണ കൂടി കൊടുത്തപ്പോൾ കാര്യങ്ങൾ ബ്രസീലിനു പ്രതികൂലമായി.  ബോക്സിനു മുമ്പിൽ വെച്ചു ബ്രസീലിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചു കളഞ്ഞു.
         ബ്രസീലിന്റെ സ്ഥിരം ഫോർമേഷനായ 4-2-3-1 എന്ന രീതിയിലാണ് കളി തുടങ്ങിയത്.  മർസെല്ലോയും കുടിഞ്ഞോയും നെയ്മറും ഫെല്ലിനിയുമെല്ലാം കളം nനിറഞ്ഞാടി എന്നല്ലാതെ ഗോൾ അടിക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. വലിയ മത്സരങ്ങളിൽ ഏതൊരു ടീമിനും ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. പക്ഷെ ഇന്നലെ ഭാഗ്യദേവത  ബ്രസീലിനായി കണ്ണ് തുറന്നില്ലായിരുന്നു. ആദ്യം ഗോൾ തന്നെ അവർക്കു വരാനിരിക്കുന്ന ദൗർഭാഗ്യത്തിന്റെ ദുസൂചന നൽകി.  ഫൈനൽ ഇലവനിൽ എന്ത് കൊണ്ട് ഡി  കോസ്റ്റയെയും  ഫെര്മിനയെയും  ആദ്യം മുതലേ കളിപ്പിച്ചില്ല  എന്നത് ചോദ്യചിഹ്നമാകുന്നു. കോസ്റ്റയെപോലെ ഒരു ചങ്കൻ ആദ്യം മുതലേ ഉണ്ടായിരുന്നു എന്നാശിച്ചു പോയി. നെയ്മറുടെ അഭിനയം തികവ് കാരണം ലഭിക്കാമായിരുന്ന പെനാൽറ്റി നഷ്ടമായി  അതേപോലെ തന്നെ കാസിമിറാ യെപോലെ  സംഘടിത ഫുട്ബോളിന്റെ വക്താവിനെ നഷ്ടായത് അവരുടെ ടീം ബാലൻസിനെ ബാധിച്ചു.രണ്ടു ഗോളിന് പിന്നിലായശേഷവും ബ്രസിൽ പതറിയില്ല  ഈ ടൂർണമെന്റിലെ മറ്റു ലാറ്റിനമേരിക്കൻ ടീമുകളുടെ ധൗർബല്യം  ബ്രസിൽ കാണിച്ചില്ല. കളത്തിൽ അവർ ആഞ്ഞു പൊരുതി.  സുബ്സ്റ്റിട്യൂഷന്‌  ശേഷം അവർ അർഹിച്ച ഗോൾ നേടുകയും ചെയ്തു.
         ബെൽജിയം 3-2-2-3 എന്ന രീതിയിലാണ് കളി തുടങ്ങിയത് അവർ അവരുടെ പ്രതിരോധക്കാരെ കണ്ണടച്ച് വിശ്വസിച്ചിരുന്നു.  ബ്രസിൽ ആക്രമണം ത്വരിതപ്പെടുത്തിയപ്പോൾ അവർ ഡിഫെൻസിൽ 5 ആളെ വിന്യസിച്ചു.  എന്നെ അത്ഭുതപ്പെടുത്തിയ നീക്കം എന്ന് പറയുന്നത്  കെവിൻ ഡിബ്രൂൻ  നെ attacker  ടെ  റോളിൽ കളിപ്പിച്ചതാണ്. അത്യുത്സാഹിയായ ഹസാർഡും  ഭീമനായ ലുക്കാക്കുവും  ബ്രസിൽ ഡിഫെൻസിൽ തുടരെ  ഭീതി വിതച്ചു കൊണ്ടിരുന്നു. കെമ്പനി യിടെ നേതൃത്വത്തിൽ  പ്രതിരോധം മികച്ചു നിന്നു.  കീപ്പർ കിർട്ടോയിസ് ന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  കപ്പിനോടടുക്കുന്തോറും കുർട്ടോയിസിന്റെ സാന്നിദ്യം അവരെ അത്രമേൽ ഉത്തേജിപ്പിച്ചിരിക്കും. Difence- മിഡ്‌ഫീൽഡ് ചാലകമായി  വർത്തിച്ച മിറ്റബിൾ ആധിയായവർ അവരുടെ അദൃശ്യ റോളും  ഭംഗിയാക്കി. ലോക്കക്കുവും ഹസാർഡും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങൾ എതിർഹാഫിൽ  ചെലവഴിച്ചത്  ബ്രസിൽ ഡിഫെൻഡേഴ്സിനെ ചെറുതായിട്ടയല്ല കുഴപ്പിച്ചത്.
       ലോകം ഫുട്ബാളിൽ ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്നവരിൽ ഒരു ടീം എക്കാലവും ബ്രസിൽ ആയിരുന്നു. മറുപടി വശത്തു എതിരാളികൾ മാറി മാറി വന്നു കൊണ്ടിരുന്നു.. കാലം  പോയി. യൂറോപ്യൻസ്  കളിയെ  ശാസ്ത്രീയ വത്കരിച്ചപ്പോൾ  അതിനെ അന്ധമായി അനുകരിച്ച ലാറ്റിനമേരിക്കൻസ്  തങ്ങളുടെ സംസ്കാരത്തിനെ  തന്നെയാണ് ബലി കഴിച്ചത്. ഈ പടിയിറക്കം അവരെ ഇരുത്തി  ചിന്തിപ്പിക്കുമെന്നും  മനോഹരമായ ആ കാലം  തിരിച്ചു കൊണ്ടുവരുമെന്നും  വിശ്വസിച്ചു  കാത്തിരിക്കാം.

ലേഖകൻ: ബോബി കോട്ടപ്പടി (പരിശീലകൻ കോട്ടപ്പടി ഫുട്ബോൾ അക്കാഡമി)

Tuesday, June 13, 2017

റഷ്യൻ ലോകകപ്പിന് ഇനി ഒരു വർഷം





         ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പിന് ഇനി കൃത്യം ഒരു വർഷം. 2018 ജൂൺ 14 ന്  റഷ്യയിൽ പന്ത് ഉരുളും. ലോകം മുഴുവൻ റഷ്യയിലേക്ക് ഒതുങ്ങും. കാത്തിരിപ്പ് എല്ലാവർക്കും മടുപ്പാണ് പക്ഷെ കാൽപന്തുകളിയുടെ മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനു  ഒരു പ്രത്യേക സുഖം ഉണ്ട്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മോസ്കോയുടെ തലയെടുപ്പായ ലുഷ്‌കിനി ഉൾപ്പടെ 12 വേദികളിൽ ആയി ആണ്‌ മത്സരം നടക്കുന്നത്. ഏതൊക്കെ ടീമുകൾ ആണ്‌ മത്സരത്തിന് ഉണ്ടാവുക എന്ന് ഇതുവരെ അറിയാറായിട്ടില്ല. ആതിഥേയരായ റഷ്യക്കുപുറമെ ലാറ്റിൻ അമേരിക്കയിൽ നിന്ന് ബ്രസീലും ഏഷ്യയിൽ നിന്ന് ഇറാനും ടിക്കെറ്റ് ഉറപ്പിച്ചു കഴിഞ്ഞു. ലോകത്തിനു മുന്നിൽ എന്ത് അത്ഭുതങ്ങൾ ആണ്‌ റഷ്യ ഒരുക്കിയിരിക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാം.


സൗത്ത് സോക്കേഴ്സ് മീഡിയവിങ്


Labels

Followers