Showing posts with label international football. Show all posts
Showing posts with label international football. Show all posts

Monday, June 15, 2020

സെക്കന്റ്‌ ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.



ഒരിടവേളക്ക് ശേഷം സെക്കന്റ്‌ ഡിവിഷൻ ഐ ലീഗ് പുനരാംഭിക്കാൻ സാധ്യത ഉള്ളതായി റിപ്പോർട്ടുകൾ.എട്ടു ടീമുകൾ പങ്കെടുക്കുന്ന നോകൗട്ട് ടൂർണമെന്റിനാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ഐ ലീഗ്,  ഐ എസ് എൽ ടീമുകളുടെ റിസർവ് ടീമുകളെ ഒഴിവാക്കി മറ്റു പ്രൊഫെഷണൽ ടീമുകളാണ് മത്സരിക്കുന്നതത്രെ. ലഭ്യമായ വിവരങ്ങൾ അനുസരിച് ഗ്രൂപ്പ്‌ എയിൽ നിന്ന് ഗർവാൾ എഫ്‌സി, ലോൺസ്റ്റർ കശ്മീർ എഫ്‌സി, രാജസ്ഥാൻ എഫ്സി എന്നിവരും ഗ്രൂപ്പ്‌ ബിയിൽ നിന്ന് മുഹമ്മദൻസ്, ഭവാനിപുർ എഫ്സി എന്നിവരും ഗ്രൂപ്പ് സിയിൽ നിന്ന് എഫ് സി കേരള, അര എഫ്‌സി,  ബാംഗ്ലൂർ യുണൈറ്റഡ് എന്നിവരും മത്സരിക്കും.

 ജേതാവിന് അടുത്ത വർഷത്തെ ഐ ലീഗ് എൻട്രിയാണ് ലഭിക്കുക. എന്തായാലും ഒരിടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫുട്‍ബോളിന്റെ ആരവങ്ങൾ ഉയരുമ്പോൾ കേരളത്തിന്റെ പ്രതിനിധികളായി എഫ്‌സി കേരളയും മത്സരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ വിഷയമാണ്.മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ അടുത്ത സീസണിൽ ഗോകുലത്തിനോടൊപ്പം എഫ് സി കേരളയും ഐ ലീഗിൽ പന്തു തട്ടുമെന്ന് പ്രത്യാശിക്കാം. 

നോകൗട്ട് ടൂർണമെന്റ് ആയതു കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ചെമ്പടയുടെ ആരാധകർ വിശ്വസിക്കുന്നത്. പൊതുവായ ഒരു വേദിയാകും മത്സരത്തിന് തിരഞ്ഞെടുക്കുക എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വാർത്താകുറിപ്പായി പുറത്തു വിടുമെന്നാണ് കരുതുന്നത്.

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Tuesday, June 25, 2019

കോസ്റ്ററിക്കയെ വീഴ്ത്തി നാസോണും കൂട്ടരും


കോൺകകാഫ് ഗോൾഡൺ കപ്പിൽ ശക്തരായ കോസ്റ്ററിക്കയെ കീഴടക്കി ഹെയ്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡകൻസ് നാസോണിന്റെ മികവിലാണ് ഹെയ്തിയുടെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹെയ്തിയുടെ ജയം. ഡകൻസ് നാസോൺ , അലക്സിസ് ബെൻഡ് എന്നിവരാണ് ഹെയ്തിക്കായി ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹെയ്തി ക്വാർട്ടറിൽ പ്രവേശിച്ചു. ജൂൺ 30ന് നടക്കുന്ന ക്വാർട്ടറിൽ ഹെയ്തി കാനഡയെ നേരിടും

Sunday, June 16, 2019

ദയനീയം അർജന്റീന


കോപ അമേരിക്ക ടൂർണമെന്റിലും  അർജന്റീനക്ക് തോൽ വിതുടക്കം.കൊളംബിയായോട് രണ്ട് ഗോളിന്റെ ദയനീയ തോൽവി.മൈതാനത്ത് ആക്രമണ ഫുട്ബാലോ ഗോൾവല ലക്ഷ്യംവെച്ഛ് ഒരു ഷോട്ടോ ഇല്ലാതെ അർജന്റീന ഉഴറി.ഈ ടീം ടൂർണമെന്റ്ൽ ഏതുവരെ എത്തുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Monday, March 25, 2019

ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തി



മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോണിന്റെ ഗോളടി മികവിൽ ഗോൾഡ് കപ്പിന് യോഗ്യത നേടി ഹെയ്തി. യോഗ്യത റൗണ്ടിൽ ഒന്നാമതായാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചത്. ഡക്കൻസ് നാസോൺ യോഗ്യത റൗണ്ടിൽ ആറ് ഗോളുകൾക്കാണ് ഹെയ്തിക്കു വേണ്ടി അടിച്ചു കൂട്ടിയത്. നാസോൺ തന്നെയാണ് യോഗ്യത റൗണ്ടിലെ ടോപ് സ്കോററും.


ഇത് ഏഴാം തവണയാണ് ഹെയ്തി ഗോൾഡ് കപ്പിന് യോഗ്യത നേടുന്നത്.

Monday, January 14, 2019

തോറ്റാലും ഇന്ത്യ നോക്കൗട്ട് ലേക്കോ?എങ്ങിനെ?


ഏഷ്യ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടുമ്പോൾ ആരാധകർ എല്ലാം ഗംഭീര വിജയം നേടി ആവശകരമായി അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണ്. ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥനാക്കാരാണ് ബഹ്റൈൻ എന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.എന്നാൽ മത്സരം ഇന്ത്യ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് സാധ്യത ഉണ്ട്.ഏഷ്യ കപ്പിലെ 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാർ,റണ്ണേഴ്സ് അപ്പ് എന്നിവർ കൂടാതെ മികച്ച 4 മൂന്നാം സ്ഥാനക്കാർക്ക് നോക്ക് ഔട്ടിലേക്ക്‌ പ്രവേശിക്കാൻ അവസരം ഉണ്ട്.നിലവിലെ അവസ്ഥയിൽ മറ്റെല്ലാ ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് ഒരു പോയിന്റ് പോലും ഇല്ല എന്നത് ഇന്ത്യയുടെ നോക്കൗട്ട്  സ്വപ്നങ്ങൾക്ക് നിറം പകരുന്നു.ഇൗ ടീമുകൾ തമ്മിലുള്ള അവസാന മത്സരത്തിൽ സമനില വരികയോ മികച്ച ഒരു വിജയം കൈവരിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ A ഗ്രൂപ്പിലെ മൂന്നാം സ്ഥനകാർക്ക്‌ 3 പോയിന്റുമായി നോക്കൗട്ടിലേക്ക്  പ്രവേശിക്കാം.ചുരുക്കി പറഞ്ഞാൽ മറ്റു ടീമുകളുടെ ജയ പരാജയങ്ങൾക്ക് അനുസൃതായി ആകും ഇന്ത്യയുടെ സാധ്യത.സാധ്യതകൾ ഇങ്ങിനെ ആണെന്നിരിക്കെ ആരാധകർ ആഗ്രഹിക്കുന്നത് ആധികാരികമായ ഒരു ജയത്തോട് കൂടി നോക്ക് ഔട്ടിലേക്കുള്ള നീല കടുവകളുടെ മാർച്ച് പാസ്റ്റ് ആണ്‌.

ഫാഹിസ് തിരൂരങ്ങാടി

Sunday, January 13, 2019

ബഹ്റൈനെതിരെ ഇന്ത്യക്ക് സർപ്രൈസ് ക്യാപ്റ്റൻ!


ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ സർപ്രൈസ് ക്യാപ്റ്റൻ. മധ്യനിരയുടെ കരുത്തരായ പ്രണോയ് ഹാൾഡറായിരിക്കും ബഹ്റൈനെതിരെ ഇന്ത്യയെ നയിക്കുക.


ആദ്യ മത്സരത്തിൽ പ്രതിരോധ നിരയിലെ കരുത്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. യുഎഇ ക്കെതിരെ മുന്നേറ്റ നിര താരം സുനിൽ ഛേത്രിയുമായിരുന്നു.

Monday, October 8, 2018

റിയാദിലെ ഫുട്ബോൾ മൈതാനങ്ങളോട് യാത്ര പറഞ്ഞു ബഷീർ.


വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്ന ഒരു വലിയ ദുഃഖ വാർത്തയുമായാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. നമ്മുടെയൊക്കെ പ്രിയ സുഹൃത്തും വര്ഷങ്ങളായി റിയാദിൽ ഫുട്ബോൾ കളിച്ചും കളിപ്പിച്ചും നമ്മോടൊപ്പം ഉണ്ടായിരുന്നതുമായ പാലക്കാട് തൃത്താല സ്വദേശി ബഷീർ ഇന്നലെ രാത്രി ദമ്മാമിനടുത്ത് അബ്‌ഖൈക്കിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഫുട്ബോൾ നെഞ്ചേറ്റി നടന്നിരുന്ന ബഷീർ നല്ലൊരു വിങ് ബാക്കും അതോടൊപ്പം മികച്ച ഒരു സംഘാടകനും ആയിരുന്നു. ഇപ്പോഴും കളിയുണ്ടെന്നു പറഞ്ഞാൽ ഷർട്ട് മാറ്റി ഗ്രൗണ്ടിൽ ഇറങ്ങുന്ന ബഷീർ ഇന്നലെയും കളിക്കാനെത്തുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
ദമ്മാം റിയാദ് ഹൈവേയിൽ റിയാദിലേക്ക് വരുന്ന വഴി എതിരെ വന്ന ട്രൈലെർ ട്രക്ക് നിയന്ത്രണം വിട്ടു ബഷീർ ഓടിച്ചിരുന്ന വണ്ടിയുടെ മുകളിലേക്ക് മറിഞ്ഞാണത്രെ അപകടം. വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. മൃതദേഹം അബ്‌ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ബഷീറിന്റെ സഹോദരൻ കഴിഞ്ഞ വര്ഷം റിയാദിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.


റിയാദിലെ പ്രവാസി ഫുട്ബോളിന് ഒരു കനത്ത നഷ്ടമാണ് ബഷീറിന്റെ അകാല മരണം. കളിച്ചും ചിരിച്ചും കലഹിച്ചും കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മോടൊപ്പം ബഷീർ കളിക്കളങ്ങളിൽ നിറഞ്ഞു നിന്നു. ആദ്യകാല ടൂർണമെന്റുകളിൽ പഴയ കാല പ്രമുഖ ഫുട്ബോളർ സൈദാലി മാഷുടെയും മുജീബ് വാഴക്കാടിന്റെയും എല്ലാം കൂടെ സി ആർ ബി ഫുട്ബോൾ ടീം രൂപീകരിച്ചതോടെ സി ആർ ബി ബഷീർ എന്നും ഓ എം സി ബഷീർ എന്നും എല്ലാം കുറെ കാലം അറിയപ്പെട്ടിരുന്നു ഞങ്ങൾക്കിടയിൽ. മധുരമായി കലഹിക്കുന്ന ബഷീറിന്റെ വാദകോലാഹലങ്ങൾ ഇനി ഗ്രൗണ്ടുകളിൽ കാണില്ല. ഒരു നല്ല സഹൃദയൻ കൂടി ആയിരുന്ന ബഷീർ കുഴപ്പമില്ലാതെ പാടുന്ന ഒരു ഗായകനും ആയിരുന്നു. ബഷീറിന്റെ നല്ല ഓർമ്മകൾ എന്നും റിയാദിലെ ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ നല്ല സൗഹൃദം ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവശക്തൻ നൽകട്ടെ. അദ്ദേഹത്തിന് പൊറുത്തുകൊടുത്ത് നമ്മെയെല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടാനുള്ള വിധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..

✍🏽 ശകീബ് കൊളക്കാടൻ ഫേസ്ബുക്കിൽ കുറിച്ചു

Thursday, September 20, 2018

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതിനൊന്ന് ചുവപ്പ് കാർഡുകൾ...


യുവന്റസിനു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വലൻസിയക്കെതിരെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 29 ആം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി എസ്റ്റാഡിയോ മെസ്റ്റല്ലയിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലൂടെ നിറകണ്ണുകളുമായി തലകുനിച്ച് ടക്ക് ഔട്ടിലേക്ക് മടങ്ങിയപ്പോൾ പറങ്കിപ്പടയുടെ ഇതിഹാസനായകന്റെ ഫുട്‌ബോൾ ജീവിതത്തിലെ പതിനൊന്നാമത്തെ ചുവപുകർഡ് ആയിരുന്നു അത്.

15 മെയ് 2004 
ആസ്റ്റൻ വില്ല Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

റൊണാൾഡോയുടെ ഗോളിൽ യുണൈറ്റഡ് 2-0 ന് വിജയിച്ച മത്സരത്തിൽ മനപ്പൂർവ്വമുള്ള ഡൈവിങിനും സമയം നഷ്ടപ്പെടുത്തിയത്തിനും 2 തവണ മഞ്ഞ കാർഡ് ലഭിച്ച റൊണാൾഡോ കരിയറിൽ ആദ്യമായി ചുവപ്പുകാർഡ് കണ്ട് പുറത്തായി.

14 ജനുവരി 2006
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ മുൻ യുണൈറ്റഡ് താരമായിരുന്ന ആൻഡി കോളിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ഡയറക്ട് ചുവപ്പുകാർഡ് ലഭിച്ചു.

15 ഓഗസ്റ്റ് 2007
പോർട്സ്മൗത്ത് Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

ഫ്രാട്ടൺ പാർക്കിൽ വെച്ചുനടന്ന മത്സരത്തിൽ 1-1 സമനിലയിൽ നിൽക്കുന്ന സമയത്ത് പോർട്സ്മൗത്ത് മിഡ്ഫീൽഡർ റിച്ചാർഡ് ഹ്യൂഗ്‌സിനെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പുകർഡും 3 കളികളിൽനിന്ന്    സസ്‌പെൻഷനും ലഭിച്ചു.

30 നവംബർ 2008
മാഞ്ചസ്റ്റർ സിറ്റി Vs മാഞ്ചസ്റ്റർ യുണൈറ്റഡ്

മറ്റൊരു മാഞ്ചസ്റ്റർ ഡർബിയിൽ വീണ്ടും റൊണാൾഡോ ചുവപ്പുകാർഡ് കണ്ട് പുറത്തായി ഇക്കുറി ഷോൻ റൈറ്റിനെ ഫൗൾ ചെയ്തതിനും മനപ്പൂർവ്വമുള്ള ഹാൻഡ് ബോളിനും 2 വട്ടം മഞ്ഞ കിട്ടിയതിനെ തുടർന്ന് പുറത്തുപോയി.

5 ഡിസംബർ 2009
റയൽ മാഡ്രിഡ് Vs അൽമേറിയ

റയൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ രണ്ട് വട്ടം ഫൗൾ കാണിച്ചതിനായിരുന്നു ചുവപ്പ് ലഭിച്ചത്. ലാലിഗയിലെ റൊണാൾഡോയുടെ ആദ്യത്തെ ചുവപ്പ് കാർഡ് ആയിരുന്നു അത്.

24 ജനുവരി 2010
റയൽ മാഡ്രിഡ് Vs മലാഖ

ലാലിഗയിലെ ആദ്യത്തെ ചുവപ്പ് കാർഡ് ലഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു രണ്ടാമത്തെ ചുവപ്പും ലഭിച്ചത്. മലാഗ  താരത്തെ ഫൗൾ ചെയ്തതിനായിരുന്നു റെഡ് ലഭിച്ചത്. മത്സരത്തിൽ റയൽ റൊണാൾഡോ തന്നെ അടിച്ച 2 ഗോളിൽ എതിരില്ലാതെ മലാഗയോട് വിജയിച്ചു.

17 മെയ് 2013
റയൽ മാൻഡ്രിഡ് Vs അത്ലറ്റിക്കോ മാൻഡ്രിഡ്

14 വർഷങ്ങൾക്ക് ശേഷം ഒരു മാൻഡ്രിഡ് ഡർബിയിൽ റയൽ അത്ലറ്റികോയോട് പരാജയപ്പെട്ട മത്സരത്തിൽ അത്ലറ്റികോ ക്യാപ്റ്റൻ ഗാബിയെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ അവശേഷിക്കെ ഫൗൾ ചെയ്തതിന് റൊണാൾഡോയ്ക്ക്  ഡയറക്ട് ചുവപ്പ് ലഭിച്ചു.

2 ഫെബ്രുവരി 2014
അത്ലറ്റിക് ബിൽബാവോ Vs റയൽ മാഡ്രിഡ്

അത്ലറ്റിക്ക് ഡിഫൻഡർ കാർലോസ് ഗുർപെജുമായുണ്ടായ വഴക്കിനെതുടർന്ന് ചുവപ്പ് കാർഡ് ലഭിച്ച റൊണാൾഡോക്ക് 3 കളികളിൽ നിന്ന് സസ്‌പെൻഷനും ലഭിച്ചു.

24 ജനുവരി 2015
കോർഡോബ Vs റയൽ മാഡ്രിഡ്

കോർഡോബ ഡിഫൻഡർ എഡിമറിനെ കളിക്കിടയിൽ തൊഴിച്ചു വീഴ്ത്തിയത്തിന് ഡയറക്ട് ചുവപ്പ് കാർഡ് ലഭിച്ചു.

13 ഓഗസ്റ്റ് 2017
ബാഴ്‌സലോണ Vs റയൽ മാഡ്രിഡ്

മത്സരത്തിൽ ഗോൾ നേടി റയലിനെ 2-1 ന് മുന്നിൽ എത്തിച്ച റൊണാൾഡോയുടെ ജേഴ്‌സി ഊരിയുള സെലിബ്രേഷന് ആദ്യ മഞ്ഞകാർഡ് ലഭിച്ച് നിമിഷങ്ങൾക്ക് ശേഷം പെനാൽറ്റിക്ക് വേണ്ടി താരം അഭിനയിച്ചു എന്ന് തോന്നിയ റഫറി രണ്ടാമത്തെ മഞ്ഞകാർഡും പുറത്തെടുത്തിനെ തുടർന്ന് താരം പുറത്തു പോവേണ്ടി വന്നു.

സൗത്ത് സോക്കേഴ്‌സ്

Monday, September 10, 2018

സിസു യുണൈറ്റഡിലേക്കോ..?


റയലിലെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിദാൻ ഏത് ടീമിലേക്കെന്നതിനെ കുറിച്ച് ഒരു പാട് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇപ്പോൾ കേൾക്കുന്ന റൂമർ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്നാണ്. ടീമിന്റെ മോശം പ്രകടനവും കളിക്കാരുമായുള്ള അടുപ്പത്തിന് ഏറ്റ വിള്ളലുകളും ഹോസെ മൊറീഞ്ഞോയുടെ കസേരക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്..സർ  അലക്സ് ഫെർഗുസൺ യുഗത്തിന് ശേഷം വന്ന പരിശീലകർക്കാർക്കും ചുവന്ന ചെകുത്താന്മാരെ  പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ സാധിച്ചിട്ടില്ല.റൂമറുകൾ ശക്തമായതോടെ സത്യാവസ്ഥയറിയാൻ കാത്തിരിക്കുകയാണ് യുണൈറ്റഡ് ആരാധകർ.
എഴുതിയത്: അബ്ദുൾ റസാഖ്

Friday, September 7, 2018

ടിം കാഹിലിനെ ജംഷെഡ്പൂർ എഫ് സിയിൽ എത്തിക്കാൻ നിർണായക പങ്ക് വഹിച്ചത് അത്‌ലറ്റികോ മാഡ്രിഡ് ഐ.എസ്.എലിൽ പുതിയ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു.


ഇന്ത്യൻ സൂപ്പർ ലീഗിനെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്കോ മാഡ്രിഡ് അത്ര അപരിചിതർ അല്ല. എ.ടി.കെയുമായുള്ള കൂട്ടുകെട്ടിന് ശേഷം സ്പാനിഷ് ടീം പുതിയൊരു അങ്കത്തിനായി ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവരാൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. പത്തുതവണ ലാലീഗ ചാമ്പ്യന്മാരായിട്ടുള്ള അത്‌ലറ്റിക്കോ മാഡ്രിഡും ടാറ്റാ സ്റ്റീൽ ഉടമസ്ഥതയിലുള്ള ജംഷഡ്പൂർ എഫ് സിയുമായി പുതിയ കൂട്ടുകെട്ടുമായി അണിയറയിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണ്.

പ്രീ സീസൺ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്പെയിനിൽ സന്ദർശനം നടത്തുന്ന ജംഷഡ്പൂർ എഫ് സി ഇപ്പോൾ മാഡ്രിഡിൽ ആണുള്ളത്. സ്പാനിഷ് സെക്കൻഡ് വിഷൻ ലീഗിൽ കളിക്കുന്ന അത്‌ലറ്റിക്കോ   മാഡ്രിഡിന്റെ റിസർവ് ടീമായ അത്‌ലറ്റികോ മാഡ്രിഡ്-ബി ടീമുമായി രണ്ട് പരിശീലന മത്സരങ്ങളും ജെ.എഫ്.സി കളിക്കും.

മുൻ അത്‌ലറ്റികോ മാഡ്രിഡ് മാനേജർ സീസർ ഫെറാണ്ടോയെ മാനേജറായി നിയമിച്ചപ്പോൾ തന്നെ ഒരു പുതിയ കൂട്ടുകെട്ടിനെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും, താൻ ജംഷഡ്പൂർ എസിലേക്ക് വരാനായി മുഖ്യപങ്കുവഹിച്ചത് അത്‌ലറ്റികോ മഡ്രിഡിന്റെ ഒഫീഷ്യൽസ് ആണ് എന്ന ടീം കാഹിലിന്റെ പ്രസ്താവനയാണ് ഇപ്പോൾ ഈ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെപ്പറ്റിയും കാഴ്ചപ്പാടുകളെ പറ്റിയും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിനിധികൾ താനുമായി പങ്കുവച്ച കാര്യങ്ങളാണ് ഐ എസ് എലിലേക്ക് വരാൻ തന്നെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചത് എന്ന് ടീം കാഹിൽ ഹിന്ദുസ്ഥാൻ ടൈംസ് നൽകിയ പ്രതേക അഭിമുഖത്തിൽ പറഞ്ഞു.

വെസ്ലി സ്‌നൈഡർ കാവ്യാത്മകമായി വിടവാങ്ങി. കടുത്ത ഹോളണ്ട് ആരാധകനായ നാസർ മാലിക് എഴുതുന്നു.


അർഹത ഉണ്ടായിട്ടും ബാലൻ ഡി ഓർ പുരസ്ക്കാരം നിഷേധിക്കപ്പെട്ട വെസ്ലി സ്‌നൈഡർ എന്ന ഡച്ച്  ഇതിഹാസ താരത്തിന് കാലം കരുതി വെച്ച സമ്മാനം അതിലും വലുതായിരുന്നു ,  മധുരമുള്ളതായിരുന്നു  ഒരു പക്ഷെ  വിടവാങ്ങൽ  ഇത്രയേറെ കാവ്യാത്മകമായ മറ്റൊരു താരവും ഫുട്‌ബോൾ ലോകത്ത് കാണില്ല

ആംസ്റ്റർഡാം അറീനനയിലെ തിങ്ങി നിറഞ്ഞ ഓറഞ്ച് ആരാധകർക്കിടയിൽ അവസാന മത്സരം കളിക്കാൻ ക്യാപ്റ്റനായി സ്‌നൈഡർ ഇറങ്ങിയത് തൊട്ട് പ്രിയപ്പെട്ട താരത്തിന്റെ പേര് ഗ്യാലറിയിൽ ആവേശത്തോടെ ആരാധകർ മുഴക്കി കൊണ്ടിരുന്നു , ഭൂരി ഭാഗം പുതു തലമുറയുമായി  ഇറങ്ങിയ ഹോളണ്ട് ടീം പെറുവിന് മുന്നിൽ താളം കണ്ടെത്താൻ വിഷമിച്ചു വൈകാതെ തന്നെ ഹോളണ്ട് പോസ്റ്റിൽ ഗോളും വീണു , ഗോൾ വീണ ശേഷവും തണുപ്പൻ കളിയാണ് ഹോളണ്ട് കളിച്ചു വന്നത് എന്നാൽ പ്രായം തളർത്താത്ത പോരാട്ട വീര്യം കാണിച്ച സ്‌നൈഡർ തന്റെ സ്വത സിദ്ധമായ ശൈലിയിൽ തലങ്ങും വിലങ്ങും പ്രതിരോധ നിര കീറി മുറിച്ചു പാസുകൾ നൽകി പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ മുന്നേറ്റ നിരക്കായില്ല ആദ്യ ഗോൾ വീണ ശേഷം പാർക്കിഗ്‌ ഗെയിമിലേക്ക് തിരിഞ്ഞ പെറുവിന്റെ പ്രതിരോധം തകർക്കലും എളുപ്പമായിരുന്നില്ല ഉജ്ജ്വല ഫോമിൽ കളിക്കുന്ന ഡെപ്പെ നടത്തിയ കഠിന ശ്രമങ്ങളും പാഴായി പോയി , കെട്ടുറുപ്പില്ലാത്ത കളിയുമായാണ് ഹോളണ്ട് ആദ്യ പകുതിക്ക് ശേഷം മൈതാനം വിട്ടത്

രണ്ടാം പകുതിയിൽ ഹോളണ്ട് കോച്ച് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ  ഇറക്കിയത് അതിൽ സ്ട്രൂമാന് പകരം ഇറങ്ങിയത് ഹോളണ്ടിന്റെ ഭാവി പ്രതീക്ഷയായ ഫാങ്കി ഡീ ജോംഗ് എന്ന 21 കാരനായ മിഡ് ഫീൽഡറായിരുന്നു മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ വരാൻ പോകുന്ന സ്‌നൈഡർ അല്ലെങ്കിൽ വേണ്ട  സ്‌നൈഡർക്ക് പകരമായി ഹോളണ്ടിന് ലഭിച്ച ഭാഗ്യ താരം , ആദ്യ പകുതിയിൽ കണ്ട ഹോളണ്ട് ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത് . കെട്ടുറപ്പോടെ ഉണർന്ന് കളിക്കുന്നു . ഇതിഹാസ താരത്തിന്റെ വിട വാങ്ങൽ മത്സരം പരാജയത്തോടെ ആവരുത് ജയിച്ചേ തീരു എന്ന ഉറച്ച തീരുമാനത്തിൽ പന്ത് തട്ടുന്ന ഹോളണ്ടിനെയാണ് കണ്ടത് .  രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റുകൾ ശേഷം മിഡ് ഫീൽഡിൽ കവിത രചിക്കുന്ന സ്‌നൈഡറിൽ നിന്നും തന്റെ എക്കാലത്തെയും ക്ളാസിക് ടച്ചുള്ള ഒരു മനോഹര പാസ് പെറു ഡിഫൻഡർമാർക്കിടയിലൂടെ നൽകുന്നു , ഓഫ് സൈഡ് ട്രാപ്പ് പോലും കഭിളിപ്പിച്ചു നൽകിയ പാസ് വാർമർക്ക് ഗോളി മാത്രം നിൽക്കെ അനായാസം ഗോളാക്കി മാറ്റാമായിരുന്നു എന്നാൽ വാർമാർ സുന്ദരമായ പാസ് തുലച്ചു കളഞ്ഞു എന്ന് പറയാം , കടുത്ത നിരാശ പടർന്ന സ്‌നൈഡറുടെ മുഖം കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി കാരണം ഓറഞ്ച് ജേഴ്സിയിൽ അവസാന മത്സരം ജയിച്ചു കൊണ്ട് വിട വാങ്ങുവാൻ അത്രക്ക് ആ മുഖം ആഗ്രഹിച്ചിരുന്നു . കളിയുടെ 60 മത്തെ മിനിറ്റിലാണ് ഫുട്‌ബോൾ ലോകം ഇന്നെ വരെ കണ്ട ഏറ്റവും സുന്ദരവും കാവ്യാത്മകവുമായ വിടവാങ്ങലിന് ലോകത്തെ ഫുട്‌ബോൾ പ്രേമികൾ സാക്ഷിയായയ് , ആരാണോ തന്റെ റോൾ ഇനി തൊട്ട് ഓറഞ്ച് ജേഴ്സിയിൽ ഏറ്റെടുക്കാൻ പോവുന്നത് അതെ ' ഫ്രാങ്കി ജീ ഡോങ്കിൽ ' നിന്ന് സ്നൈഡറെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ പാസ് വരുന്നു ,  അളന്ന് മുറിച്ചു നൽകിയ പാസ് ഡെപ്പെ അനായാസം പെറുവിന്റെ ഗോൾ വലയിലേക്ക് കയറ്റി വിടുന്നു , ഗോൾ വീണപ്പോൾ സ്‌നൈഡറുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഫ്രാങ്ക് ഡീജോ ങ്കിനെ പോയി കെട്ടി പുണരുന്നു ' ഇനി എനിക്ക് ധൈര്യമായി മടങ്ങാം എല്ലാം ഇവിടെ ഭദ്രം ' എന്ന ആത്മവിശ്വാസം ആ മുഖത്ത് തെളിഞ്ഞു , അതോടൊപ്പം ഗ്യാലറിയിൽ നിന്നും അനൗൺസ്മെന്റ് വരുന്നു  ' ബെഞ്ചമിൻ വെസ്ലി സ്‌നൈഡർ ' എന്ന നമ്മുടെ പ്രിയപ്പെട്ട താരം വിട വാങ്ങുന്നു ' ആ നിമിഷം സ്‌നൈഡർ ഗ്യാലറിയിലേക്ക് കൈ ഉയർത്തി കാണിച്ചു കൊണ്ട് സഹ കളിക്കാരെ ആശ്ലേഷിച്ചു ഗ്രൗണ്ട് വിടുന്നു . ഇത്രയും സുന്ദരമായ ഒരു വിടവാങ്ങൽ ആർക്കാണ് ലഭിച്ചു കാണുക . സ്നൈഡർ നൽകിയ പാസിലാണ് സമനില ഗോൾ പിറന്നത് എങ്കിൽ അതിന്റെ കാവ്യ ഭംഗി തന്നെ നഷ്ടമായേനെ , ഒരു ഇതിഹാസ സീനിയർ താരത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം ഹോളണ്ടിന് വേണ്ടിയുള്ള ആദ്യ കളിയിൽ തന്നെ സമ്മാനിച്ച ഫ്രാങ്കി നീ മാസാണ് ഇതിൽ പരം നിനക്ക് എന്താണ് നൽകാൻ കഴിയുക ?

ഗ്രൗണ്ട് വിട്ട ശേഷവും കളിക്കളത്തിൽ ഉറ്റു നോക്കിയിരുന്ന സ്‌നൈഡർക്ക് വിരുന്നൊരുക്കി ഓറഞ്ച് പട പ്രോംസിന്റെ സുന്ദരമായ നീക്കത്തിലൂടെ ഡെപ്പെ തന്റെ മനോഹരമായ രണ്ടാം ഗോൾ നേടിയപ്പോൾ ടീമെന്ന നിലക്കും ഓറഞ്ച് പട  സ്‌നൈഡർക്ക് അവിസ്മരണീയ ജയം സമ്മാനിച്ചു ,  ഏറ്റവും കൂടുതൽ അന്തരാഷ്ട്ര മത്സരങ്ങൾ ഹോളണ്ടിനായി കളിച്ച നായകന് ജയത്തോടെയുള്ള രാജകീയമായ വിടവാങ്ങൽ നൽകി

ഫ്രാൻകി ഡീ ജോങ്ക്  ഓറഞ്ച് ഉമ്മകൾ

വീ ലൗ വ്യൂ സ്‌നൈഡർ 

Friday, August 31, 2018

ഡെലേ അലി ചലഞ്ച് ഏറ്റെടുത്ത് രൺബീർ കപൂർ വെല്ലുവിളിച്ചിരിക്കുന്നത് മൂന്ന് മുംബൈ എഫ്സി താരങ്ങളെ.


ടോട്ടൻഹാം ഹോട്ട്സ്പറിന്റെ  ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.

മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.

മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ  സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..

വിശ്വവിഖ്യാതമായ ആ ഏഴാം നമ്പറിന് ഇനി പുതിയ അവകാശി..


ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയുടെ അടുത്ത ഉടമ ആരാവും എന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നു.

പല പ്രമുഖ താരങ്ങളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കടേന കോപ്പേ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം. ആരും പ്രതീക്ഷിക്കാത്ത ഒരു താരമാണ് റയൽ മാഡ്രിഡ് പുതിയ ഏഴാം നമ്പർ ജേഴ്സി ധരിക്കാൻ പോകുന്നത് അത് മറ്റാരുമല്ല സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണെബുവിൽ എത്തിയ സ്‌ട്രൈക്കർ മാരിയാനോ ഡയസ്.

25കാരനായ ഡയസ് ലിയോണിന് വേണ്ടി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട് 2016-17 സീസണുകളിൽ ലാലീഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ടീമിലെ അംഗവുമായിരുന്നു ഡയസ്.

Monday, August 13, 2018

ജർമൻ സൂപ്പർ കപ്പിൽ വീണ്ടും ബയൺ ചുംബനം.


ജർമൻ സൂപ്പർ കപ്പ് തുടർച്ചയായ മൂന്നാം തവണയും ബയൺ മ്യൂണിക്കിന്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ഫ്രാങ്കഫർടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് കീഴടക്കിയത്.


പോളീഷ് സൂപ്പർ താരം ലെവൻഡോവ്സ്കി ബയേണിനെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ബയേൺ കീരീടം നേടിയത്. 21,26,54 മിനുട്ടുകൾക്കുള്ളിൽ ആയിരുന്നു സൂപ്പർ താരം ബയേണിനായി ഗോളുകൾ നേടിയത്. കോമാനും തിയഗോയുമാണ് മറ്റ് സ്കോർമാർ. ഫ്രാങ്ക്ഫർട്ടിനെതിരായ ജയം DFL-POKAL ഫൈനലിലെ തോൽവിക്കുള്ള പ്രതികാരവുമായി.

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്; മെസ്സിക്ക് ബാഴ്സ കുപ്പായത്തിൽ 33ാം കിരീടം


സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്. കോപ ഡെൽ റേ റണ്ണേഴ്സായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്സ 13 തവണയും സ്പാനിഷ് സൂപ്പർ കപ്പ്  സ്വന്തമാക്കിയത്. പുതിയ നായകൻ മെസ്സിക്ക് കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. പ്രതിരോധ നിര താരം ജെറാഡ് പിക്വെ മുന്നേറ്റ നിര താരം ഓസ്മൻ ഡെംബലെയും ബാഴ്സക്കായി ഗോൾ നേടി. പാബ്ലോ സറാബിയയാണ് സെവിയ്യക്കായി വലകുലുക്കിയത്.

സൂപ്പർ താരങ്ങളെല്ലാം അണിനിരത്തിയാണ് ബാഴ്സ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ സ്പാനിഷ് ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഒമ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയിലൂടെ സെവ്വിയ്യ മുന്നിലെത്തി. 42 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സക്ക് മറുപടി നൽകാൻ. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും പ്രതിരോധ നിര താരം ജെറാഡ് പിക്വെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 78 ആം മിനുട്ടിൽ ഓസ്മൻ ഡെംബലെയും ഉഗ്രൻ ഷോട്ട് സെവിയ്യയുടെ വലയിലാക്കി ബാഴ്സ ലീഡ് നേടി. 91 ആം മിനുട്ടിൽ സമനില പിടിക്കാൻ ലഭിച്ച അവസരം സെവിയ്യയുടെ ഫ്രഞ്ച്  ബെൻ യെഡർ  താരം കളഞ്ഞു കുളിച്ചു. യെഡററുടെ പെനാൽറ്റി കിക്ക് കൈപിടിയിലാക്കി ഗോൾ കീപ്പർ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷകനായി.

ബാഴ്സ കുപ്പായത്തിൽ മെസ്സി പുതിയ റെക്കോർഡും സ്വന്തമാക്കി.ബാഴ്സക്ക് വേണ്ടി ഏറ്റവും കിരീടങ്ങൾ നേടിയ താരമായി സൂപ്പർ താരം മാറി. ബാഴ്സ യിൽ മെസ്സിയുടെ 33ആം കിരീടമായിരുന്നു ഇത്

Sunday, August 12, 2018

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടൻഹാമും ജയത്തോടെ തുടങ്ങി, എവർട്ടന് സമനില കുരുക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിയും ടോട്ടൻഹാം ഹോട്ട്സ്പരും ജയത്തോടെ സീസണിന് തുടക്കമിട്ടു. അതേ സമയം എവർട്ടനെ വോൾവ്സ് സമനിലയിൽ കുരുക്കി


പുതിയ പരിശീലകൻ മൗറീസിയോ സരിക്ക് കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ചെൽസി ഹഡേൾസ്ഫീൽഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. 34ആം മിനുട്ടിൽ ഫ്രഞ്ച് താരം എൻഗോലോ കാന്റയിലൂടെ ചെൽസി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 80ആം മിനുട്ടിൽ സ്പാനിഷ് താരം പെഡ്രോ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോൾ കീപ്പർ കെപ്പ അരിസബലാഗയും ചെൽസിക്കായി ആദ്യ മത്സരത്തിന് ഇറങ്ങി.


ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാം ഹോട്ട്സ്പരും തുടക്കം ഗംഭീരമാക്കി.  കളിയുടെ തുടക്കത്തിൽ തന്നെ ജാൻ വെർട്ടോൻഗനിലൂടെ ടോട്ടൻഹാം ലീഡ് നേടി. അധികം വൈകാതെ തന്നെ ജോസേലുവിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എന്നാൽ 18ആം മിനുട്ടിൽ സൂപ്പർ താരം ഡെലെ അലിയിലൂടെ ഗോളിൽ ടോട്ടൻഹാം രണ്ടാം ഗോളും നേടി ജയം സ്വന്തമാക്കി.


എവർട്ടനെ സമനിലയിൽ കുരുക്കി പ്രീമിയർ ലീഗിലേക്കുള്ള വരവ് വോൾവ്സും ഗംഭീരമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വോൾവ്സ് സമനില പിടിച്ചത്. 11ആം മിനുട്ടിൽ ബ്രസീലിയൻ താരം റിച്ചാർലിസൺ എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 44 ആം മിനുട്ടിൽ പോർച്ചുഗീസ് താരം റൂബൻ നവാസ് മികച്ച ഒരു ഫ്രീ കിക്ക് ഗോളിലൂടെ വോൾല്സിനെ ഒപ്പമത്തിച്ചു. അതിനിടെ 40ആം മിനുട്ടിൽ ജാഗിലെക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തിരിച്ചടിയായി. 67ആം മിനുട്ടിൽ റിച്ചാർലിസൺ രണ്ടാം ഗോൾ നേടി എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്ന വോൾവ്സ് റൗൾ ജിമിനെൻസിലൂടെ സമനില പിടിച്ച് ലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.


മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് കാർഡിഫ് സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും വാട്ട്ഫോർഡ് ബ്രയ്ട്ടനെയും തോൽപ്പിച്ചു.

ജപ്പാനിൽ ഇതിഹാസം ഇനിയെസ്റ്റക്ക് ആദ്യ ഗോൾ.


ജെ- ലീഗ് ടീമായ വിസ്സൽ കൊബേയിലേക്ക് ചേക്കേറിയ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റക്ക് ജപ്പാനിൽ ആദ്യ ഗോൾ. ജൂബിലോ ലവാറ്റക്കെതിരെ നടന്ന മത്സരത്തിൽ മുൻ ആർസേനൽ, ജർമനി മുനേറ്റതാരം ലൂക്കാസ് പെഡോൾസ്ക്കിയിൽ നിന്ന് നേടിയ ബോൾ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇതിഹാസം ജപ്പാനിലും തന്റെ മുദ്ര പതിപ്പിച്ചു.

കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ആയിരുന്നു ഇനിയെസ്റ്റ യുടെ മാസ്മര ഗോൾ. ഇന്നത്തെ വിജയത്തിൽ ഏറെ സന്തോഷവാൻ ആണെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഇനിയേസ്റ്റ മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Saturday, August 11, 2018

സരിയും പിള്ളേരും ഇന്നിറങ്ങും..



പുതിയ മാസ്റ്റർ സരിയുടെ കീഴിൽ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് നീലക്കടുവകൾ ഇറങ്ങുമ്പോൾ....

സരിയുടെ തന്ത്രങ്ങൾ
ജീവിതത്തിൽ ഇന്നു വരെ ഒരു പ്രൊഫഷണൽ ലീഗിൽ പോലും ബൂട്ട് കിട്ടിയിട്ടില്ലാത്ത മൗരിസിയോ സരി എന്ന ഇറ്റാലിയൻ ബാങ്കർ 2015ൽ റാഫേൽ ബെനിറ്റസിനു പകരക്കാരനായി എംപോളിയിൽനിന്നും നാപോളിയിൽ എത്തിയപ്പോൾ ഒരുമാതിരി വരുന്ന നാപോളിഫാന്സിന്റെ പോലും നെറ്റി ചുളിച്ചിരുന്നു. നാപോളിക്ക് കാര്യമായ കപ്പുകൾ നേടിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടും 2016 - 2017 സീസണിലെ ഇറ്റാലിയൻ ലീഗ് കോച്ച് ഓഫ് ദി ഇയർ അവാർഡിന് ഇദ്ദേഹത്തെ പരിഗണിച്ചപ്പോൾ മാത്രമാണ് ചിലരുടെയെങ്കിലും കണ്ണിൽ ഇയാളൊരു കൊച്ചാണെന്നുള്ള ധാരണ വന്നതെന്ന ഇന്നത്തെ ലാ ലീഗാ പ്രീമിയർ ലീഗ് അമുൽ ബേബി തെറ്റിദ്ധാരണ 2015 മുതലുള്ള നാപോളിയുടെ കളിശൈലി കാണുമ്പോൾ ഒരുപക്ഷെ മാറിയേക്കാം. ഒന്നുമല്ലാത്തൊരു ടീമിനെ ലീഗ് കപ്പ് അടിപ്പിച്ച രനെരി മാത്രമായിരിക്കാം അവരുടെ കണ്ണിലെ കോച്ച്. എന്നാൽ നാപോളിയെന്നൊരു ഇറ്റാലിയൻ ടീമിന്റെ അവരുടെ പരമ്പരാഗത പ്രതിരോധ ഫുട്ബോളിൽ നിന്നും അറ്റാക്കിങ് ഫുടബോളിലേക്കുള്ള ദൂരം വളരെ വേഗം കുറച്ചുകൊണ്ടുള്ള സരിയുടെ കോച്ചിങ് മറ്റു പ്രമുഖ ക്ലബ് ഓണർ മാരുടെ സരിയിലേക്കുള്ള അടുപ്പം കൂട്ടലായിരുന്നു. ലീഗ് ഫുടബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഇനി സരിയുടെ കോച്ചിങ് മികവിൽ നീല സിംഹങ്ങൾക്ക് എന്തുചെയ്യാനാകും എന്ന ചോദ്യങ്ങൾക്കു ഏതാനും മിനിറ്റുകൾക്ക് ഒരുപക്ഷെ മറുപടിയാകും.


NB : SMOKING CAUSES CANCER

ഹസാഡ്, വില്യൻ, കാന്റെ.
ഇവർ മൂന്നുപേരുമാണ് ചെൽസിയുടെ ഹീറോസ്. യു സീ ദി ഐറണി ഡോണ്ട്യു... ഇവർ മൂന്നുപേരും ട്രാൻസ്ഫർ വിൻഡോയിൽ നല്ല പൈസ കിട്ടിയിട്ടും പോകാത്തവരാണ്,.. ഒരുപക്ഷെ പോയാലുണ്ടാകുന്ന വിടവ് പകരം വരുന്ന ആർക്കും നികത്താൻ കഴിയാത്തതാകുമെന്ന ഉത്തമ ബോദ്യം അബ്രഹാമോവിച്ചിനുണ്ടാകും. മൂന്നുപേരും നിലവിലെ ഫോമിൽ തുടർന്നാൽ വീണ്ടുമൊരു പ്രീമിയർ ലീഗ് അബ്രഹാമിന്റെ ഷെൽഫിൽ കയറും.


ബെസ്ററ് ഫിനിഷർ അഥവാ ദിധ്യാർ ദ്രോഗ്ബ,
ദ്രോഗ്‌ബക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ രണ്ടു സീസണിലും ഉത്തരം കണ്ടെത്താത്ത ചെൽസി പുതിയ സീസണിലും കാര്യമായ മുന്നേറ്റ കരാറുകൾ നടത്തിയില്ല.

പെഡ്രോ, മൊറാട്ട ജിറോഡ്
തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സരി യുടെ വരവ് മൂന്നുപേർക്കും പ്രജോദനമായാൽ ഈ സീസൺ എതിരാളികളുടെ ഗോൾ വലയം അടിച്ചു തകർക്കാൻ തക്ക നല്ല ഉശിരുള്ള പവർ ഹൗസുകൾ...


കാഹിൽ, ലൂയിസ്, ആപ്‌സി
ടെറിയുടെ കൂടുമാറ്റം കാര്യമായി ബാധിച്ച കഴിഞ്ഞ സീസൺ ലൂയിസുകൂടി ഫോമിലേക്കെത്താതിരുന്നപ്പോൾ കാഹിലും ആപ്‌സിയും നന്നായി വിയത്തിരുന്നു. ലൂയിസിന്റെ തിരിച്ചു വരവിൽ കാഹിലും ആപ്‌സിയും കരുത്താർജിക്കുമെന്നുറപ്പാണ്. കാരണം ഇറ്റാലിയൻ ഡിഫൻസിന്റെ ചെറിയൊരു ശൈലി സരിക്ക് കിട്ടാതിരിക്കില്ലല്ലോ...

കോര്ടിയാസ് പുറത്തും കെപ്പ അകത്തും.
ചില്ലറ വിലക്ക് കോര്ടിയാസ് പോയതും പൊന്നും വിലക്ക് കെപ്പയെ ബിൽബാവോയിൽനിന്നും എടുത്തതും ഗുണമോ ദോഷമോയെന്നു ഫുടബോൾ പണ്ഡിതർ ഇപ്പോഴും വിധിയെഴുതിയിട്ടില്ല.. പക്ഷെ സീസണുടനീളം കബലീറോയെയും ഗ്രീനിനെയും പോലുള്ള സെക്കന്റ് കീപ്പർ ഓപ്ഷൻ എന്തായാലും ചെൽസിക്ക് ഗുണത്തിലേറെ ദോഷം മാത്രമേ ഉണ്ടാകാൻ പോകുന്നുള്ളൂ.


ജോർജിഞ്ഞോ, കാന്റെ,
സരിക്ക് മുന്നേ നാപോളിയിൽ നിന്നും ഈ സീസണിൽ വന്ന പ്രതിരോധത്തിലൂന്നിയ മധ്യനിരക്കാരൻ. കാന്റയെപ്പോലെതന്നെ കാണുന്നവർക്കു പ്രതിരോധത്തിലൂന്നിയതാണോ മുന്നേറ്റത്തിന്റെ ഭാഗമാണോ എന്ന് പലപ്പോഴും സംശയമുണ്ടാക്കുന്ന 26 കാരൻ. കാന്റയുടെ കൂടെ കൂടി പുതിയൊരു തീഗോളത്തിനു തിരികൊളുത്താൻ ഉതകുന്ന ഇറ്റാലിയൻ.
കാന്റെ: ഒന്നും പറയാനില്ല... പോണ പോക്കിൽ പോയാൽ വൈകാതെ ബാലൻഡിയോർ നോമിനിയാകാൻ അർഹനായവൻ.

കോവാസിക്, ഡ്രിങ്ക് വട്ടർ, ഫാബ്രിഗാസ്.
മധ്യനിര കരുത്തുറ്റതു തന്നെ.. ഫാബ്രിഗാസ് പഴയ ഫോമിൽ തിരിച്ചെത്തിയാൽ മധ്യനിരയിലെ തിരഞ്ഞെടുപ്പ് സരിക്ക് ശെരിക്കും തലവേദനയാകുമെന്നുറപ്പ്.. എന്നിരുന്നാലും റയലിൽ നിന്നും പുതുതുജീവൻ തേടിയിറങ്ങിയ കോവാസിക്കിന് മുൻ‌തൂക്കം കിട്ടാനാണ് കൂടിതൽ ചാൻസ്..

റോസ് ബർക്കലി
ഈ സീസണിൽ അറ്റാക്കിങ് മിഡിൽ തിളങ്ങാൻ ഒരുപക്ഷെ ഈ താരത്തിനായാൽ അബ്രഹാമിന്റെ കഴിഞ്ഞ സീസണിലെ പണം മുതലാവും. വില്യനെയും ഹസാർഡിനെയും  മറികടക്കാനുള്ള മരുന്ന് ഈ മുൻ എവർട്ടൻ താരത്തിനുണ്ടാകാത്തതുകൊണ്ടാണ്  കഴിഞ്ഞ സീസണിൽ കൂടുതലും ബെഞ്ചിൽ നിലയുറപ്പിക്കേണ്ടി വന്നത്.

മോസസ്, റുഡിഗെർ, സപ്പോകോസ്റ്റ, അലോൺസോ, ക്രിസ്റ്റീൻസൺ  - ഗോളടിക്കുന്ന പ്രതിരോധഭടന്മാർ.
കഴിഞ്ഞ സീസോണുകളുടെ കണക്കുകൾ നോക്കിയാൽ തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് അലോൻസോയെന്ന സ്പാനിഷ് ബുള്ളിനെ. സ്വതവേ സൗമ്യ സ്വഭാവമുള്ള അലോൺസോ സുന്ദരമായ ഫ്രീകിക്കുകളുടെ ഉടമയാണ്. മോസസിനും റുഡിഗറിനും  സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സീസൺ അവസാനത്തേക്കു സ്വതസിദ്ധമായി അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. സപ്പകോസ്റ്റയും ക്രിസ്റ്റിയും  കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്ത മികച്ച സ്ഥിരതയുള്ള കളിക്കാർ തന്നെയാണ്.

അമ്പാടു, മുസണ്ട, RLC, ഓടോയ്‌, ടമ്മി- മൂർച്ചയേറിയ വജ്രായുധങ്ങൾ.
കഴിവുറ്റതും പ്രതീക്ഷയുള്ളതുമായ നല്ല മൂനാം ഓപ്‌ഷനുകൾ.. അമ്പാടുവെന്ന പ്രതിരോധക്കാരനും RLC എന്ന വിളിപ്പേരിലുള്ള മദ്യനിരക്കാരൻ  ലോഫ്‌റ്റസും, ബെൽജിയത്തിലെ റൊണാൾഡോ മുസാൻഡോയും മൂനാം ഓപ്ഷനുകൾക്കു കഴിവ് തെളിയിച്ചവരാണ്. ടമ്മിയും ഒഡോയും പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു..

ബെക്കയോക്കു- നഷ്ടമോ ലാഭമോ
കിട്ടിയാൽ കിട്ടി പോയാൽ പോയിയെന്ന മനോഭാവം ഉണ്ടെന്നു തോന്നിക്കുന്ന ചുരുക്കം പ്ലയേഴ്‌സിൽ ഒരാൾ. ചെൽസിയോടൊപ്പം തികച്ചും പരാജയം. ഉയര്തെഴുഴുനേൽക്കുമെന്ന പ്രതീക്ഷയിൽ മിലാൻ ലോണിന് ചോദിച്ചിട്ടു പോലും എബ്രഹാം തയ്യാറായില്ലെങ്കിൽ ബാക്കോയിൽ ഉള്ള പ്രതീക്ഷ തന്നെയാണത്

അപ്പൊ തുടങ്ങട്ടെ... ലണ്ടൻ ഈസ് BLUE ..
എഴുതിയത് : പ്രവീൺ വെല്ലോ

Labels

Followers