Wednesday, August 28, 2019

അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച.


ജോലിത്തിരക്ക് മൂലം ഡ്യൂറണ്ട് കപ്പ് ഫൈനലോ സെമിയോ ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും സോഷ്യൽ മീഡിയയിലൂടെ ഗോകുലത്തിന്റെ വിജയവാർത്തകൾ അറിയാൻ സാധിച്ചിരുന്നു.ചങ്ക് ബ്രോ ഉബൈദും കൂട്ടരും നേടിയ വിജയത്തിന്റെ വാർത്തകൾ കേട്ട് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പതീറ്റാണ്ടുകൾക്ക് ശേഷം ഏഷ്യയിലെ പഴക്കമേറിയ ടൂർണമെന്റ് കിരീടം മലയാളമണ്ണിൽ എത്തിച്ചതിൽ ഏറെ ആവേശം കൊണ്ടിരുന്നു. എന്നാൽ ടീമിനെ എയർപോർട്ടിൽ സ്വീകരിക്കാനോ റൂമിൽ പോയി കാണാനോ സാധിച്ചില്ല.ഫുട്ബോൾ സഹയാത്രികനായ അമീർ ബാബു മണ്ണാർക്കാട് നിന്ന് വന്ന് അവരെ കണ്ടത് കൂടി അറിഞ്ഞപ്പോൾ അസൂയയും സങ്കടവും തോന്നി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് 'ഉബുവും' ഷംനാദും ഇന്ന് രാവിലെ എന്റെ ഷോപ്പിൽ വന്നത് അപ്രതീക്ഷിതമായിരുന്നു. 

കോഴിക്കോട് ടൗണിൽ പോയിരുന്ന എന്നെ തേടി ഞാൻ ജോലി ചെയ്യുന്ന ഒയാസിസ്‌ ഗ്രാൻഡ് മാർട്ടിൽ രണ്ടു സുഹൃത്തുക്കൾ എത്തിയെന്നു കേട്ടപ്പോൾ ആരാണെന്ന് അന്വേഷിച്ചു. രണ്ടു ഗോകുലം താരങ്ങൾ ആണെന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.  സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.അവരോട്  കുറെയേറെ ചോദിച്ചറിയാനുണ്ടായിരുന്നു. എന്നാൽ നാട്ടിൽ പോകുന്നതിന്റെ തിരക്കുകൾ കാരണം ചുരുങ്ങിയ സമയമേ അവരെ കയ്യിൽ കിട്ടിയുള്ളൂ. എന്നാലും പരിമിതമായ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ സംസാരിച്ചു.
ഗോകുലം ഡ്യൂറണ്ട് കപ്പിന് തയ്യാറെടുത്തത് മുതൽ ആരാധകരെ പോലെ കളിക്കാരും ആവേശത്തിലായിരുന്നു. ഐ ലീഗിന് മുന്നോടിയായുള്ള പ്രീ സീസൺ ടൂർണമെന്റ് എന്നതിനേക്കാൾ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റ് പുനരാരംഭിക്കുന്നു, അതിൽ കേരളത്തെ പ്രതിനിധികരിച്ചു കൊണ്ട് ഗോകുലം കളിക്കുന്നു. കഴിവ് തെളിയിക്കാൻ കിട്ടിയ മികച്ച അവസരം. ക്യാപ്റ്റൻ മാർക്കസ്ജോസെഫ് മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കി.ഉബൈദ് ഗോൾഡൻ ഗ്ലൗവും  സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉബൈദിന്റെ സമ്മർദ്ദത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ഓരുടെ ഓരോ കളിക്കാരെക്കുറിച്ചും എനക്ക് നല്ല വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത് ഒരു മേൽകൈ തന്നു. പിന്നെ പരിശ്രമവും ദൈവാനുഗ്രഹവും. മുൻപ് തനിക്ക് ഏറെ പിന്തുണ നൽകിയതും പ്രോത്സാഹിപ്പിച്ചിരുന്നതും ഈസ്റ്റ്‌ ബംഗാൾ ആരാധകർ ആയിരുന്നു എങ്കിലും കളത്തിൽ എതിർപക്ഷത്തായിരുന്നത് ദൈവനിശ്ചയമായിരുന്നിരിക്കാം. അവരുടെ ടീമിൽ കളിക്കുമ്പോൾ തന്ന സ്നേഹത്തെ കുറിച്ച് പറയുവാൻ വാക്കുകളില്ല. മാർക്കസിന്റെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷംനാദ് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.. 'എക്സ്ട്രാ ഓർഡിനറി..'ഗോകുലത്തിന്റെ കരുത്തനായ സ്‌ട്രൈക്കർ തന്നെയാണ് ടൂർണമെന്റിന്റെ  പ്രധാന താരം എന്നത് ടീമിന്റെ ആവേശം ഇരട്ടിയാക്കി. മോഹൻ ബഗാനെതിരെ വഴങ്ങിയ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉബൈദ് പറഞ്ഞത് ഇങ്ങനെ. ഗോൾ വീണതിൽ ഒന്നു പതറിയെങ്കിലും പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. കൂടുതൽ പിഴവുകൾ വരാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഫൈനൽ ആണെന്നതും എതിരാളികളെ കുറിച്ചുള്ള ബോധവും കൃത്യമായി ബോളുകൾ നേരിടാൻ മനസ്സിനെ പ്രാപ്തനാക്കി.
വിജയം ആഘോഷിക്കുന്നതിനിടക്ക് ഒരു സ്റ്റാഫ് മാത്രം പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. അതാരാണെന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫിസിയോയെ കുറിച്ച് പറയാൻ ഉബൈദിനും ഷംനാദിനും നൂറു നാക്കാണ്.


അദ്ദേഹത്തിന്റെ കഴിവിലാണ് ഫിറ്റ്നെസ്സോടെ കളിക്കാൻ സാധിച്ചതു. എതിർ താരങ്ങൾക്ക് പലപ്പോഴും ക്രാമ്പും ഇഞ്ചുറിയും നേരിട്ടെങ്കിലും തങ്ങൾക്ക് അത്തരമൊരു വിഷമഘട്ടം നേരിടേണ്ടി വന്നില്ല.മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിന്റെത്.
കോച്ച് സാന്റിയാഗോ സാർ , ടെക്‌നിക്കൽ ഡയറക്ടർ ബിനോ സാർ എന്നിവരുടെ തന്ത്രങ്ങളും യഥാസമയത്തുള്ള ചേഞ്ചുകളും കളികളുടെ ഗതി നിർണയിക്കുന്നവയായിരുന്നു.ടീമിലുള്ള എല്ലാവരും ഒരേ മനസ്സോടെ പൊരുതിയതിന്റെ ഫലമാണ് നമ്മൾ നേടിയ ഈ നേട്ടം..സപ്പോർട്ടിങ് സ്റ്റാഫും മികച്ച പിന്തുണ നൽകി.മുൻ സഹകളിക്കാരായ ജോബി, മിർഷാദ്, എന്നിവർ കിരീടനേട്ടത്തിൽ അഭിനന്ദിച്ചിരുന്നു.. ഈ സീസണിൽ മൂന്നും മൂന്നു വഴിക്കായിരുന്നു എന്ന് ഷംനാദ് കൂട്ടിച്ചേർത്തു. ജോബി എ ടി കെ യിലും മിർഷാദ് ഈസ്റ്റ്‌ ബംഗാളിലുമാണ്.മോഹൻ ബഗാനിൽ എത്തിയ സുഹൈറും ആശംസകളുമായി റൂമിൽ എത്തിയിരുന്നു.  പിന്നെ ഈ നേട്ടങ്ങളും സന്തോഷങ്ങളും തങ്ങളുടെ ആരാധകരായ ബറ്റാലിയക്കും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കുമായി സമർപ്പിക്കുന്നു. അതുപോലെ പ്രളയ ദുരന്തത്തിൽ നിസ്സഹായരായ സഹോദരങ്ങൾക്കും.
എയർപോർട്ടിൽ തങ്ങളെ  സ്വീകരിക്കാൻ ബറ്റാലിയയുടെ നേതൃത്വത്തിൽ ആരാധകർ എത്തിയത് മനസ്സ് നിറച്ചു.



ഇനിയുള്ള പ്ളാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഐ ലീഗിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് ടീമും മാനേജ്മെന്റും തയ്യാറെടുക്കുന്നത് എന്നാണ് ഇരുവരുടെയും മറുപടി. കുറച്ചു പ്രീ സീസൺ മത്സരങ്ങൾക്ക് കൂടി സാധ്യതയുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സുമായുള്ള ഒരു മത്സരത്തിന്റെ സാധ്യത അന്വേഷിച്ചപ്പോൾ ഗോകുലം തയ്യാറാണ്, ബ്ലാസ്റ്റേഴ്‌സ് കൂടി സഹകരിച്ചാൽ നടക്കും എന്നാണ് മറുപടി ലഭിച്ചത്.

എന്റെ സൂപ്പർമാർക്കറ്റിന്റെ ഭാഗമായ കാക്റ്റസ് റെസ്റ്റോ കഫെയിൽ നിന്നും അല്പം സ്നേഹസൽകാരവും കഴിഞ്ഞ ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അവരെ യാത്രയാക്കി.
📝
അബ്ദുൾ റസാക്ക്
സൗത്ത് സോക്കേഴ്സ്

Tuesday, August 27, 2019

ആഷിഖ് കുരിണിയൻ ബാംഗ്ലൂർ എഫ് സി യിൽ


നിലവിലെ ഇന്ത്യൻ താരവും കഴിഞ്ഞ സീസണിൽ പൂനെ എഫ് സി ക്കു വേണ്ടി കളിച്ച ആഷിഖ് കാരുനണിയൻ ബാംഗ്ലൂർ എഫ് സി ക്കു വേണ്ടി ഈ സീസണിൽ ഇറങ്ങും. നാലു വർഷത്തെ കരാറിൽ ആണ് താരം ഒപ്പ് വെച്ചത്. മലയാളി ആയ ആഷിഖ് പൂനെ എഫ് സി യുടെ അക്കാദമിയിലൂടെ ആണ് വളർന്നത്. സ്‌പെയിനിലെ മുൻനിര ക്ലബായ  വിയറെയ്ലിന്റെ സി ടീമിലും ആഷിഖ് കളിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടു പൂനെ എഫ് സി ഈ സീസൺ മുതൽ ഐ എസ് ലിൽ നിന്നും പിന്മാറിയിരുന്നു താരങ്ങളെ എല്ലാം ക്ലബ് റിലീസ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആഷിഖ് പുതിയ ക്ലബ് തേടാൻ ഉള്ള കാരണം. ഏഷ്യാകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം ആണ് ആഷിഖ് പുറത്തെടുത്തത്. അതിന് ശേഷം പരിക്കിന്റെ പിടിയിൽ ആയ താരം പരിക്ക് മാറി ഖത്തർ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്

Friday, August 23, 2019

'ഹെഡ്മാസ്റ്റർ' റാഫി ചെന്നൈയിൻ എഫ്സി വിട്ടു.


മലയാളി താരം മുഹമ്മദ് റാഫി ചെന്നൈയിൻ എഫ്സി വിട്ടു. 2017 മുതൽ ചെന്നൈയിൻ എഫ്സിയിൽ കളിക്കുന്ന റാഫി  18 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും ചെന്നൈയിൻ എഫ്സിക്ക് വേണ്ടി നേടിയിട്ടുണ്ട്. 2015-16 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തുന്നു എന്ന് അഭ്യൂഹങ്ങൾക്കിടെയാണ് റാഫി ചെന്നൈയിൻ വിട്ടത്.

ഏറ്റവും പുതിയ ഫുട്‌ബോൾ വാർത്തകൾക്കായി... https://www.facebook.com/SouthSoccers/

Thursday, August 22, 2019

ലോകകപ്പ് യോഗ്യത; 28 അംഗ സാധ്യതാ ടീമിൽ അനസും സഹലും ആഷിക്കും. ജോബി ജസ്റ്റിൻ പുറത്ത്


2022 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങൾക്ക് ഉള്ള 28 അംഗ ടീമിൽ സാധ്യത ടീമിൽ അനസ് എടത്തൊടികയും സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനും ഇടം നേടി. എന്നാൽ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ പുറത്തായി. ജോബി ജസ്റ്റിനെ കൂടാതെ അൻവർ അലി, ഫറൂഖ് ചൗധരി, പ്രണോയ് ഹാർഡർ, സലാം രഞ്ജൻ സിംഗ്,ജെറി എന്നിവരും പുറത്തായി.ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യത മത്സരം. സെപ്റ്റംബർ അഞ്ചിന് ഗുവാഹത്തിയിലാണ് മത്സരം


The list of players is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith

DEFENDERS: Rahul Bheke, Nishu Kumar, Pritam Kotal, Anas Edathodika, Sandesh Jhingan, Narender Gahlot, Sarthak Golui, Adil Khan, Subhasish Bose, Mandar Rao Dessai

MIDFIELDERS: Nikhil Poojary, Udanta Singh, Anirudh Thapa, Raynier Fernandes, Vinit Rai, Sahal Abdul Samad, Amarjit Singh, Rowlin borges, Brandon Fernandes, Lallianzuala Chhangte, Halicharan Narzary, Ashique Kuruniyan

FORWARDS: Balwant Singh, Sunil Chhetri, Manvir Singh

Wednesday, August 21, 2019

സുബ്രതോ കപ്പ് ; കേരളത്തിന് സമനില


സുബ്രതോ മുഖർജി കപ്പ് സബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് സമനില.ആസ്സാമാണ് കേരളത്തെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റ് ഹയർസെക്കൻഡറി സ്കൂളാണ് സബ് ജൂനിയർ വിഭാഗത്തിൽ കേരള പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ഗ്രൂപ്പിലെ കേരളത്തിന്റെ രണ്ടാം മത്സരം 23 ന് ഡൽഹിക്ക് എതിരെയാണ്

നിസാരം ! ഷൂട്ടൗട്ടിൽ രക്ഷകനായി ഉബൈദ്; ഗോകുലം കേരള ഡ്യൂറന്റ് കപ്പ് ഫൈനലിൽ


ഈസ്റ്റ് ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പ് ഫൈനലിൽ. പെനാൽട്ടി ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടു പെനാൽട്ടി സേവ് ചെയ്ത് കണ്ണൂർകാരൻ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്പി


ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നു. ഉബൈദിന്റെ പിഴവിൽ നിന്നും ലഭിച്ച ബോൾ ഉഗ്രൻ ഗോളിലൂടെ വലയിലാക്കി സമദ് അലീ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണത്തോടെ ഗോകുലം നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലം നടത്തിയ മികച്ച മുന്നേറ്റം ഗോകുലത്തിന് പെനാൽട്ടി സമ്മാനിച്ചു. കിക്ക് എടുക്കാൻ വന്ന ക്യാപ്റ്റൻ ജോസഫ് ഗോൾ വലയിലാക്കി. ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി ഉയർത്തി.  എക്സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞതോതെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തിന്റെ  ഹീറോ ആയി.



ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഗോകുലം ഫൈനലിൽ നേരിടും. മോഹൻബഗാനും റയൽ കാശ്മീരും തമ്മിലാണ് രണ്ടാം സെമി

Tuesday, August 6, 2019

ബാംഗ്ലൂർ എഫ് സി യും ഗോകുലവും ചെന്നൈ സിറ്റി എഫ് സിയും മേയേഴ്സ് കപ്പിൽ പങ്കെടുക്കും


തിരുവനന്തപുരം   നഗരസഭയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 മുതൽ  നടത്താൻ പോകുന്ന മേയേഴ്സ് കപ്പിൽ ഇന്ത്യയിലെ  പ്രമുഖ ടീമുകൾ പങ്കെടുക്കും. 23 വർഷമായി മുടങ്ങി കിടന്നിരുന്ന ടൂർണമെന്റിനാണ് ഇപ്പോൾ പുതിയൊരു തുടക്കം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളുടെ ഫിക്സർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനന്തപുരിയിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫുട്ബോൾ പ്രേമികൾക്ക് കാൽപ്പന്തു കളിയുടെ ഉത്സവം നേരിട്ട് കാണാൻ ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ എസ് ൽ ഐ ലീഗ് ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഐ എസ് ൽ ചാമ്പ്യന്മാർ ആയ ബാംഗ്ലൂർ എഫ് സി, ഐ ലീഗ് ചാമ്പ്യന്മാർ ആയ ചെന്നൈ സിറ്റി എഫ് സി കേരളത്തിന്റെ സ്വന്തം ഐ ലീഗ് ടീം ഗോകുലം എഫ് സി, അനന്തപുരിയുടെ സ്വന്തം ടീം ആയ കോവളം എഫ് സി തുടങ്ങിയ ടീമുകൾ പങ്കെടുക്കും കൂടാതെ കേരളത്തിലെ ഡിപ്പാർട്മെന്റൽ ടീമുകൾ ആയ കെ എസ് ഇ ബി, കേരള പോലീസ്, ടൈറ്റാനിയം, എ ജി സ് കേരള, എസ് ബി ഐ കേരള തുടങ്ങിയ ടീമുകളും കോർപ്പറേഷൻ ഇലവനും ഇന്ത്യൻ നേവിയും മത്സരത്തിനുണ്ടാകും മാസങ്ങൾക്കു മുൻപ് തന്നെ ടൂർണമെന്റിന് വേണ്ടി നഗരസഭ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

MAYOR'S CUP FIXTURES
























സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, July 18, 2019

അനശ്വരനായ വന്മതിൽ ക്യാപ്റ്റൻ സത്യന്റെ ഓർമകളിലൂടെ


രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ വി.പി.സത്യന്റെ വികാരഭരിതമായ ജീവിതം നമ്മൾക്ക് മറക്കാൻ ആവില്ല . 2006 ജൂലൈ 18ന് സത്യൻ എന്ന ഇതിഹാസം വിട പറഞ്ഞപ്പോൾ , അന്ന് ഇന്ത്യൻ ഫുട്ബോൾ ഒന്നടങ്കം വിങ്ങുകയായിരുന്നു .


ഇന്ത്യന്‍ ഫുട്ബോളിനെ ലോകശ്രദ്ധയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടും ജീവിതത്തിലും മരണാനന്തരവും അര്‍ഹിച്ച അംഗീകാരം വി.പി.സത്യന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

1983 കാലഘട്ടത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് മുതലാണ് സത്യൻന്റെ ഫുട്ബോൾ ജീവിതം പുറം ലോകം അറിഞ്ഞു തുടങ്ങുന്നത്. സ്പിരിറ്റെഡ് യൂത്ത് ക്ലബ്ബിൽ നിന്ന് ലക്കി സ്റ്റാറിലേക്കും അവിടുന്ന് 1984 യിൽ കേരള പോലീസിനു വേണ്ടിയും  കളിച്ചു. കേരള പോലീസ്  ജഴ്സിയിൽ കളിക്കാൻ തീരുമാനിച്ചത് അദേഹത്തിനെ കേരളത്തിന് പുറത്തും അറിയപ്പെടാൻ സഹായകരമായി.


1985 ൽ ഇന്ത്യൻ ടീം മാനേജർ ആയിരുന്ന അമർ ബഹാദൂർ ഗുരുങ് സോണൽ ക്യാമ്പിൽ വച്ച് ഇന്ത്യൻ നാഷണൽ ടീമിലേക്ക് സത്യനെ തിരഞ്ഞെടുത്തു. അക്കാലത്തെ ഇന്ത്യയിലെ മികച്ച ഡിഫെൻഡർമാരായ സുബ്രത ഭട്ടാചാര്യ, മനോരഞ്ജൻ ഭട്ടാചാര്യ എന്നിവരുടെ അഭാവത്താൽ പത്തൊൻപതു വയസ് മാത്രം പ്രായമായ സത്യനെ  സാഫ് കപ്പിനു വേണ്ടിയുള്ള ഇന്ത്യൻ സ്ക്വാഡിൽ ഡിഫെൻസ് ലൈൻൽ  ഉൾപ്പെടുത്തി. ധാക്കയിൽ വെച്ചു നടന്ന ആ ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം,  ഇന്ത്യൻ ഫുട്ബോളിന് ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായി മാറി വി പി സത്യൻ.


ഒരു വർഷം കഴിഞ്ഞ് മെർഡെക കപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരായി ഇന്ത്യ 4-3 വിജയം നേടിയപ്പോൾ അതിൽ സുപ്രധാനമായ ഒരു ഗോൾ പിറന്നത് സത്യന്റെ ബൂട്ടിൽ നിന്നായിരുന്നു. 1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വെച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മത്സരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോളായിരുന്നു.

സത്യനിലൂടെ ഇന്ത്യൻ ഫുട്ബോളിൽ കേരളം ഒരു പ്രധാന ശക്തിയായി മാറുകയായിരുന്നു. സത്യന്റെ നേതൃത്വത്തിൽ കേരള പോലീസ് സാൽഗോക്കർ, മഹീന്ദ്ര & മഹീന്ദ്ര എന്നിവരെ തോൽപിച്ചു.


സത്യന്റെ ക്യാപ്റ്റൻസിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ വെള്ളി നേടി. സത്യൻ 1992 ൽ കേരള പോലീസിൽ നിന്നും മൊഹമ്മദാനിലേക്കും  ഒരു വർഷം കഴിഞ്ഞ് മോഹൻ ബഗാനുവേണ്ടിയും കളിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം കൊൽക്കത്തയിൽ നിന്നും കേരള പൊലീസിലേക്ക് തിരിച്ചു വന്നു. വീണ്ടും കേരള പോലീസിൽ നിന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ടീംൽ കളിച്ചു.

ബൂട്ടഴിച്ച് കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീം നെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോളത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി  പിന്നീട് എ ഐ എഫ് എഫ് സെലെക്ഷൻ  കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു.


പതിനൊന്നു വർഷങ്ങൾക്കു മുൻപ് 2006 ജൂലൈ പതിനെട്ടിന് രാവിലെ പതിനൊന്നു മുപ്പതിന്
ഇന്ത്യൻ ഫുട്ബോളിനെ നടുക്കിയ ആ വാർത്ത ചെന്നൈയിൽ നിന്നും പുറത്തു വന്നു, ഇന്ത്യൻ ഫുട് ബോൾ കണ്ട ഏറ്റവും മികച്ച ഡിഫെൻഡർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരുപാട് എതിരാളികളെ തന്റെ മുന്നിൽ മുട്ടുകുതിച്ച വി.പി സത്യൻ പല്ലവരം  സ്റ്റേഷനിൽ വച്ച് സബർബൻ ഇലക്ട്രിക്ക് ട്രെയിനിന് മുന്നിൽ തന്റെ ജീവിത യാത്ര അവസാനിപ്പിച്ചു.

ഇന്ത്യയിലെ കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയം കവര്‍ന്ന വി പി സത്യൻ മണ്മറഞ് 13 വര്‍ഷം പൂർത്തിയാവാൻ പോകുമ്പോളും കായിക ലോകത്നിന്നും‍  അദ്ദേഹം അർഹിച്ച രീതിയിൽലുള്ളഅംഗീകാരം ലഭിച്ചിട്ടില്ല എന്ന് തനെ പറയാം.

ടാറെൻ നിക്കോളാസ് റോഡ്രിഗസ് , കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് വീണ്ടുമൊരു താരോദയം കൂടി




കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് മറ്റൊരു താരോദയം കൂടി പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തുകയാണ് . ടാറെൻ നിക്കോളാസ് റോഡ്രിഗസ് എന്ന 14 കാരനാണ് കണ്ണൂർ ഡിസ്ട്രിക്ട് ടീമിലേക്ക് അവസരം ലഭിച്ചത് . എലെക്ട്രിഷ്യൻ ആയ ഡെറിക് ആന്റണി യുടേയു അദ്ധ്യാപികയായ അന്നത് ഏൻജെസിന്റെയും മകനാണ് നിക്കോളാസ് .കണ്ണൂർ  അണ്ടർ 14 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് നിക്കോളാസിന്റെ  വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബോളിൽ  ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Wednesday, July 17, 2019

കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ്




കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ് എന്ന കണ്ണൂർ സ്വദേശി .ചൊവ ഹൈർ സെക്കന്ററി പത്താം ക്ലാസ്സ് വിദ്യാർത്ഥി കൂടിയായ അമൽരാജ് കഴിഞ്ഞ ഒരു വർഷത്തോളമായി കണ്ണൂർ കെ വി സോക്കർ അക്കാദമിയിലാണ് തന്റെ പരിശീലനം നടത്തി വന്നിരുന്നത് .ഓട്ടോ ജീവനക്കാരനായ രാജീവൻ കെ യുടെ മകനാണ് അമൽരാജ് . കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക്  കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് അമൽരാജിന്റെ കോച്ച് ദനേശ് കെ വി ഉൾപ്പടെ വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബളിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .

Sunday, July 7, 2019

ഇന്റർ കോണ്ടിനെന്റൽ കപ്പ്: ജയത്തോടെ തുടങ്ങാൻ ഇന്ത്യ തജകിസ്ഥാനെതിരെ





ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന്  ഗുജറാത്തിലെ  അഹമ്മദാബാദിൽ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.രാത്രി എട്ടിനാണ് മത്സരം.

പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യക്ക് മുന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളുടെ മുന്നൊരുക്കമായിട്ടാണ് ടീം ഇന്ത്യ ടൂർണമെന്റിനെ കാണുന്നത്

പരിചയസമ്പത്തും
സമ്പത്തും യുവത്വവും ഒന്നിക്കുന്ന ടീമിനെയാണ് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനായി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടികയെ തിരികെ വിളിച്ചിരുന്നു. മൂന്ന് മലയാളി താരങ്ങളാണ് 25 അംഗ ടീമിൽ ഇടം നേടിയത്. മലയാളി താരം ജോബി ജസ്റ്റിന്റെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ്സ് കപ്പിൽ മധ്യനിര മികച്ച പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൽ സമദും ആദ്യ നിരയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും.

അവസാനമായി ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തജകിസ്ഥാൻ തോൽപ്പിച്ചിരുന്നു.

മത്സരം  സ്റ്റാർ സ്പോർട്സ് 2 ലും സ്റ്റാർ സ്പോർട്സ് 3 ലും ഏഷ്യാനെറ്റ് പ്ലസിലും രാത്രി എട്ട് മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യും

Saturday, July 6, 2019

ലിത്വാനിയൻ സ്ട്രൈക്കരെ സ്വന്തമാക്കി സൂപ്പർ മച്ചാൻസ്


ലിത്വാനിയൻ സ്ട്രൈക്കർ നെരിജുസ് നേർകയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. ഇസ്രായേൽ ക്ലബ് ഹാപോൽ ടെൽ അവീവിൽ നിന്നാണ് നെരിജുസ്  വാൽസ്കിസ് ചെന്നൈയിൻ നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുന്നേറ്റ നിരയിലെ മോശം പ്രകടനമാണ് ചെന്നൈയെ അവസാന സ്ഥാനക്കാരാക്കിയത്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ നെരിജുസ്  ടീമിൽ എത്തിക്കുന്നത്. ലിത്വാനിയ ദേശീയ കുപ്പായത്തിൽ 20 തവണ കളിച്ച നെരുജിസ്  ഒരു ഗോളും നേടിയിട്ടുണ്ട്.  യൂറോ കപ്പ് 2020 നുള്ള യോഗ്യത  മത്സരത്തിൽ സെർബിയ ക്കെതിരെ ലിത്വാനിയക്ക് വേണ്ടി നെരുജിസ് വാൽസ്കിസ് കളിക്കാൻ ഇറങ്ങിയിരിക്കുന്നു

ബെംഗളൂരു സൂപ്പർ സ്ട്രൈക്കർ ടീം വിട്ടു


ബെംഗളൂരു എഫ്സി സൂപ്പർ സ്ട്രൈക്കർ മികു ടീം വിട്ടു. ബെംഗളൂരു എഫ്സി തന്നെയാണ് വെനസ്വേല താരം ക്ലബ് വിടുന്നതായി വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച മികു 20 ഗോളുകളും നേടിയിരുന്നു.  സ്പാനിഷ് ക്ലബ്ബ് റയോ വല്ലക്കോനായിൽ നിന്നായിരുന്നു 2017ൽ മികു ബെംഗളൂരു എഫ്സിയിൽ എത്തിയത്. മികു ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ തന്നെ ചൈനീസ് ക്ലബുകളും തായ്‌ലന്റ് ക്ലബുകളും താരത്തെ സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

ഇന്റർ കോണ്ടിനെന്റൽ കപ്പ്; നിങ്ങൾ അറിയേണ്ടത് എല്ലാം


ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് ജൂലൈ ഏഴിന് അഹമ്മദാബാദിൽ തുടക്കം കുറിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ മറ്റു മൂന്ന് രാജ്യങ്ങൾ കൂടെ കിരീടം പോരാട്ടത്തിന് ഉണ്ട്. ഒന്നാം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യൻ ടീമുകളാണ് എന്നതാണ് പ്രത്യേകത.  ഉത്തരകൊറിയ, സിറിയ, തജകിസ്ഥാൻ എന്നീ ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.


പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ രണ്ടാം പരീക്ഷണത്തിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. തായ്‌ലന്റിൽ നടന്ന കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനക്കാരാവാർ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ കുറുസാവോയോട് 1-3 ന് പരാജയപ്പെട്ടെങ്കിലും റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ തായ്‌ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടീം ഇന്ത്യ. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലെ ആദ്യ ദൗത്യം വിജയകരമായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.

അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയ അരീനയിലാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന  ഇന്ത്യ, സിറിയ തജകിസ്ഥാൻ, ഉത്തരകൊറിയ ടീമുകൾ പരസ്പരം ഒരോ മത്സരങ്ങൾ കളിക്കുകയും. കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ ജുലൈ 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം സിറിയയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഉയർന്ന റാങ്കിംഗ് ഉള്ള ടീം. സിറിയ നിലവിൽ 85ആംമതും ഇന്ത്യ 101ഉം തജകിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ യഥാക്രമം 120,122സ്ഥാനങ്ങളിലാണ്.
ടൂർണമെന്റിലെ റിസൾട്ടുകൾ ഒന്നും തന്നെ ഫിഫ റാങ്കിംഗിൽ പ്രതിഫലികുകയില്ല.

ഇന്റർ കോണ്ടിനെന്റൽ കപ്പ് 2018:

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പ് നടന്നത് മുംബൈയിൽ വെച്ചായിരുന്നു. ഇന്ത്യയെ കൂടാതെ കെനിയ, ന്യൂസിലൻഡ്,ചൈനീസ് തായ്പേയ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് ജേതാക്കളായത്.




ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം  രാത്രി എട്ട് മണിമുതൽ സംപ്രേഷണം ചെയ്യും.

FIXTURES

July 7 : India v Tajikistan 20:00 IST
July 8 : Syria v DPR Korea 20:00 IST
July 10 : Tajikistan v Syria 20:00 IST
July 13 : India vs DPR Korea 20:00 IST
July 15 : DPR Korea v Tajikistan 20:00 IST
July 16 : India v Syria 20:00 IST
July 19 : Final 20:00 IST


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

Tuesday, June 25, 2019

കേരളത്തിലെ കായിക അധ്യാപകർക്ക് പരിശീലനം നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കോച്ചുകൾ എത്തുന്നു


സംസ്ഥാനത്തെ കായിക അധ്യാപകർക്ക് ഫുട്ബോൾ പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി സംസ്ഥാനസർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 288 അധ്യാപകർക്കാകും ഇത് വഴി പരിശീലനം ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുളള ആറ് സെർട്ടിഫൈഡ് കോച്ചുകൾ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കായിക അധ്യാപകർക്ക് ആകും പരിശീലനം ലഭിക്കുക.  സർക്കാർ സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങിൽ ലോകോത്തര വൈദഗ്ധ്യമുള്ള കായിക അധ്യാപകരെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇത് വഴി സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആകും എന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്.

Labels

Followers