കണ്ണൂർ കെ വി സോക്കർ അക്കാദമിയിൽ നിന്ന് മറ്റൊരു താരോദയം കൂടി പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തുകയാണ് . ടാറെൻ നിക്കോളാസ് റോഡ്രിഗസ് എന്ന 14 കാരനാണ് കണ്ണൂർ ഡിസ്ട്രിക്ട് ടീമിലേക്ക് അവസരം ലഭിച്ചത് . എലെക്ട്രിഷ്യൻ ആയ ഡെറിക് ആന്റണി യുടേയു അദ്ധ്യാപികയായ അന്നത് ഏൻജെസിന്റെയും മകനാണ് നിക്കോളാസ് .കണ്ണൂർ അണ്ടർ 14 ടീമിലേക്ക് കളിക്കാൻ വേണ്ടി അവസരം ലഭിച്ച സന്തോഷത്തിലാണ് നിക്കോളാസിന്റെ വീട്ടുകാരും നാട്ടുകാരും .കേരള ഫുട്ബോളിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സൗത്ത് സോക്കേഴ്സും ആശംസിക്കുന്നു .
Thursday, July 18, 2019
Wednesday, July 17, 2019
കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിലേക്ക് ബൂട്ടണിയാൻ ഒരുങ്ങി അമൽ രാജ്
Sunday, July 7, 2019
ഇന്റർ കോണ്ടിനെന്റൽ കപ്പ്: ജയത്തോടെ തുടങ്ങാൻ ഇന്ത്യ തജകിസ്ഥാനെതിരെ
ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.രാത്രി എട്ടിനാണ് മത്സരം.
പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യക്ക് മുന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളുടെ മുന്നൊരുക്കമായിട്ടാണ് ടീം ഇന്ത്യ ടൂർണമെന്റിനെ കാണുന്നത്
പരിചയസമ്പത്തും
സമ്പത്തും യുവത്വവും ഒന്നിക്കുന്ന ടീമിനെയാണ് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനായി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടികയെ തിരികെ വിളിച്ചിരുന്നു. മൂന്ന് മലയാളി താരങ്ങളാണ് 25 അംഗ ടീമിൽ ഇടം നേടിയത്. മലയാളി താരം ജോബി ജസ്റ്റിന്റെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ്സ് കപ്പിൽ മധ്യനിര മികച്ച പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൽ സമദും ആദ്യ നിരയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും.
അവസാനമായി ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തജകിസ്ഥാൻ തോൽപ്പിച്ചിരുന്നു.
മത്സരം സ്റ്റാർ സ്പോർട്സ് 2 ലും സ്റ്റാർ സ്പോർട്സ് 3 ലും ഏഷ്യാനെറ്റ് പ്ലസിലും രാത്രി എട്ട് മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യും
Saturday, July 6, 2019
ലിത്വാനിയൻ സ്ട്രൈക്കരെ സ്വന്തമാക്കി സൂപ്പർ മച്ചാൻസ്
ലിത്വാനിയൻ സ്ട്രൈക്കർ നെരിജുസ് നേർകയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കി. ഇസ്രായേൽ ക്ലബ് ഹാപോൽ ടെൽ അവീവിൽ നിന്നാണ് നെരിജുസ് വാൽസ്കിസ് ചെന്നൈയിൻ നിരയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ മുന്നേറ്റ നിരയിലെ മോശം പ്രകടനമാണ് ചെന്നൈയെ അവസാന സ്ഥാനക്കാരാക്കിയത്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെ നെരിജുസ് ടീമിൽ എത്തിക്കുന്നത്. ലിത്വാനിയ ദേശീയ കുപ്പായത്തിൽ 20 തവണ കളിച്ച നെരുജിസ് ഒരു ഗോളും നേടിയിട്ടുണ്ട്. യൂറോ കപ്പ് 2020 നുള്ള യോഗ്യത മത്സരത്തിൽ സെർബിയ ക്കെതിരെ ലിത്വാനിയക്ക് വേണ്ടി നെരുജിസ് വാൽസ്കിസ് കളിക്കാൻ ഇറങ്ങിയിരിക്കുന്നു
ബെംഗളൂരു സൂപ്പർ സ്ട്രൈക്കർ ടീം വിട്ടു
ബെംഗളൂരു എഫ്സി സൂപ്പർ സ്ട്രൈക്കർ മികു ടീം വിട്ടു. ബെംഗളൂരു എഫ്സി തന്നെയാണ് വെനസ്വേല താരം ക്ലബ് വിടുന്നതായി വാർത്ത കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച മികു 20 ഗോളുകളും നേടിയിരുന്നു. സ്പാനിഷ് ക്ലബ്ബ് റയോ വല്ലക്കോനായിൽ നിന്നായിരുന്നു 2017ൽ മികു ബെംഗളൂരു എഫ്സിയിൽ എത്തിയത്. മികു ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ സീസണിൽ തന്നെ ചൈനീസ് ക്ലബുകളും തായ്‌ലന്റ് ക്ലബുകളും താരത്തെ സമീപിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.
ഇന്റർ കോണ്ടിനെന്റൽ കപ്പ്; നിങ്ങൾ അറിയേണ്ടത് എല്ലാം
ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് ജൂലൈ ഏഴിന് അഹമ്മദാബാദിൽ തുടക്കം കുറിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ മറ്റു മൂന്ന് രാജ്യങ്ങൾ കൂടെ കിരീടം പോരാട്ടത്തിന് ഉണ്ട്. ഒന്നാം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യൻ ടീമുകളാണ് എന്നതാണ് പ്രത്യേകത. ഉത്തരകൊറിയ, സിറിയ, തജകിസ്ഥാൻ എന്നീ ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.
പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ രണ്ടാം പരീക്ഷണത്തിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. തായ്‌ലന്റിൽ നടന്ന കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനക്കാരാവാർ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ കുറുസാവോയോട് 1-3 ന് പരാജയപ്പെട്ടെങ്കിലും റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ തായ്‌ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടീം ഇന്ത്യ. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലെ ആദ്യ ദൗത്യം വിജയകരമായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.
അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയ അരീനയിലാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യ, സിറിയ തജകിസ്ഥാൻ, ഉത്തരകൊറിയ ടീമുകൾ പരസ്പരം ഒരോ മത്സരങ്ങൾ കളിക്കുകയും. കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ ജുലൈ 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം സിറിയയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഉയർന്ന റാങ്കിംഗ് ഉള്ള ടീം. സിറിയ നിലവിൽ 85ആംമതും ഇന്ത്യ 101ഉം തജകിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ യഥാക്രമം 120,122സ്ഥാനങ്ങളിലാണ്.
ടൂർണമെന്റിലെ റിസൾട്ടുകൾ ഒന്നും തന്നെ ഫിഫ റാങ്കിംഗിൽ പ്രതിഫലികുകയില്ല.
ഇന്റർ കോണ്ടിനെന്റൽ കപ്പ് 2018:
ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പ് നടന്നത് മുംബൈയിൽ വെച്ചായിരുന്നു. ഇന്ത്യയെ കൂടാതെ കെനിയ, ന്യൂസിലൻഡ്,ചൈനീസ് തായ്പേയ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് ജേതാക്കളായത്.
ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം രാത്രി എട്ട് മണിമുതൽ സംപ്രേഷണം ചെയ്യും.
FIXTURES
July 7 : India v Tajikistan 20:00 IST
July 8 : Syria v DPR Korea 20:00 IST
July 10 : Tajikistan v Syria 20:00 IST
July 13 : India vs DPR Korea 20:00 IST
July 15 : DPR Korea v Tajikistan 20:00 IST
July 16 : India v Syria 20:00 IST
July 19 : Final 20:00 IST
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
Tuesday, June 25, 2019
കേരളത്തിലെ കായിക അധ്യാപകർക്ക് പരിശീലനം നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കോച്ചുകൾ എത്തുന്നു
സംസ്ഥാനത്തെ കായിക അധ്യാപകർക്ക് ഫുട്ബോൾ പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി സംസ്ഥാനസർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 288 അധ്യാപകർക്കാകും ഇത് വഴി പരിശീലനം ലഭിക്കുക.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുളള ആറ് സെർട്ടിഫൈഡ് കോച്ചുകൾ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കായിക അധ്യാപകർക്ക് ആകും പരിശീലനം ലഭിക്കുക. സർക്കാർ സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങിൽ ലോകോത്തര വൈദഗ്ധ്യമുള്ള കായിക അധ്യാപകരെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇത് വഴി സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആകും എന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്.
കോസ്റ്ററിക്കയെ വീഴ്ത്തി നാസോണും കൂട്ടരും
കോൺകകാഫ് ഗോൾഡൺ കപ്പിൽ ശക്തരായ കോസ്റ്ററിക്കയെ കീഴടക്കി ഹെയ്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡകൻസ് നാസോണിന്റെ മികവിലാണ് ഹെയ്തിയുടെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹെയ്തിയുടെ ജയം. ഡകൻസ് നാസോൺ , അലക്സിസ് ബെൻഡ് എന്നിവരാണ് ഹെയ്തിക്കായി ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹെയ്തി ക്വാർട്ടറിൽ പ്രവേശിച്ചു. ജൂൺ 30ന് നടക്കുന്ന ക്വാർട്ടറിൽ ഹെയ്തി കാനഡയെ നേരിടും
ബെംഗളൂരുവിന്റെ സിസ്കോ ഇനി ഡൽഹിയിൽ
സ്പാനിഷ് വിങ്ങർ സിസ്കോ ഹെർണാണ്ടസ് ഇനി ഡൽഹി ഡൈനാമോസിനായി കളിക്കും. ഒരു വർഷത്തെ കരാറിൽ ക്ലബ്ബ് സിസ്കോയുമായി ഒപ്പുവെച്ചു
കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ ബെലാറസിൽ നിന്നും ആയിരുന്നു സിസ്കോ ഹെർണാണ്ടസ് ബെംഗളൂരുവിൽ എത്തിയത്. 20 മത്സരങ്ങൾ ബ്ലൂസിനായി കളിച്ച സിസ്കോ ഹെർണാണ്ടസ് ഒരു ഗോളും നേടിയിട്ടുണ്ട്.
കലുഷിതമാകുന്ന ആഭ്യന്തര ഫുട്ബോൾ
ഇന്ത്യൻ ഫുട്ബോൾ ഇന്ന് ആശയക്കുഴപ്പങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഐ ലീഗാണോ ഐ എസ് എല്ലാണോ പ്രാഥമിക ലീഗ് എന്നതാണ് പ്രധാന തർക്ക വിഷയം.ഐ എസ് എല്ലിന്റെ വരവിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ്വുണ്ടായത് എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വിഷയം തന്നെയാണ്.
അതിലൂടെ ഒരു ക്രിക്കറ്റ് മേധാവിത്വ രാജ്യത്തു ഫുടബോളിന് വന്ന ശ്രദ്ധ വളരെയധികമായിരുന്നു. എന്നാൽ അതിന് മുൻപും ഫുട്ബോൾ ഇന്നാട്ടിൽ ഉണ്ടായിരുന്നു..ഫുട്ബോൾ ഈറ്റില്ലങ്ങളായിരുന്ന പശ്ചിമ ബംഗാൾ - ഗോവ - കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നും ക്ലബുകളും കളിക്കാരും ഒക്കെയുണ്ടായിരുന്നു. ഇന്നലെ വന്നവർ പണക്കൊഴുപ്പിന്റെ ബലത്തിൽ AIFF നെ കൂട്ട് പിടിച്ചു കൊണ്ട് തങ്ങളുടെ പൈതൃകത്തെയും ഫുട്ബോൾ സ്നേഹത്തെയും അപമാനിക്കുന്നു എന്ന് ഐ ലീഗ് അനുകൂലികൾ ആരോപിക്കുന്നു..
കഴിഞ്ഞ സീസണിൽ നൽകിയ സമയക്രമം, തത്സമയസംപ്രേഷണത്തിൽ വരുത്തിയ വീഴ്ചകൾ എന്നിവയിലൂടെ ഐ ലീഗ് ക്ലബുകളെ താഴ്ത്തികെട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബുകളിൽ പ്രമുഖർ പിന്മാറിയിരുന്നു.. ഇതും AIFF നെ ചൊടിപ്പിച്ചു. മിനർവാ പഞ്ചാബിന്റെ രഞ്ജിത്ത് ബജാജ് നടത്തിയ പരസ്യ ആരോപണങ്ങളും ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഗോകുലം കേരള, ചർച്ചിൽ തുടങ്ങിയ ടീമുകൾ അതേറ്റു പിടിച്ചതും വൻ വിവാദങ്ങളാണുയർത്തിയത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ പ്രേമികളും പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അങ്കം പൊടി പാറുന്നുണ്ട്. കോടതിയെ സമീപിക്കുക എന്നതാണ് ഐ ലീഗ് ക്ലബുകളുടെ തീരുമാനം എന്നും അറിയുന്നുണ്ട്.. ഐ എസ് എൽ അനുകൂല സമീപനവുമായി മുന്നോട്ടു പോകുന്ന AIFF - FSDL കൂട്ടുകെട്ട് ഇതിനെ എങ്ങിനെ നേരിടുന്നു എന്നത് കാത്തിരുന്നു കാണണം.എന്തായാലും ഇന്ത്യൻ ഫുട്ബോളിലെ ടോപ് ലീഗ് ഏതാണെന്നു കാത്തിരുന്നു കാണാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക..ഏതാകണം ഇന്ത്യൻ ഫുട്ബോളിലെ പ്രാഥമിക ലീഗ്..? കാരണങ്ങൾ എന്ത്..?
Sunday, June 16, 2019
Wednesday, June 12, 2019
ആരോൺ ഹ്യൂഗ്‌സ് അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു..
മറക്കാനാവുമോ ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധനനും ആരോൺ ഹ്യൂഗ്സിനെ. ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം പതിപ്പിൽ,തട്ടിക്കൂട്ട് താരങ്ങളെ വെച്ച് താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ തന്റെ അനുഭവ സമ്പത്തും നേതൃത്വ പാഠവും ഒരു പോലെ വിനിയോഗിച്ച് തന്റെ ടീമിന്റെ 'മിശിഹാ' യായി അവതരിപ്പിച്ചാണ് ഹ്യൂഗ്സ് മലയാളികളുടെ നെഞ്ചിലേറിയത്.
ചോര പൊട്ടിയൊഴുകുന്ന തലയുമായി കയറിപോയി ഒടുവിൽ ബാൻഡേജ് മായി പറന്നു വന്നു കളിച്ച് നമ്മുടെ സ്വന്തമെന്ന് അന്ന് മുതൽ മലയാളികൾ നെഞ്ചോടു ചേർത്തു വിളിച്ച നമ്മുടെ സ്വന്തം ഹ്യൂഗ്സ് ഏട്ടനെ അങ്ങനെയൊരു കാല്പന്ത് കളി പ്രേമിയും മറക്കാനിടയില്ല.
ഒരേ സമയം സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ചതിനു ശേഷം പതിന്നാലു മണിക്കൂറോളം യാത്ര കഴിഞ്ഞ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്ന് വേണ്ടി തൊണ്ണൂറു മിനിട്ട് തികച്ചും കളിച്ച് തന്റെ ജോലിയോടുള്ള ആത്മാർത്ഥയും ആത്മബന്ധവും കടപ്പാടും നമുക്ക് കാണിച്ച് തന്നു അദ്ദേഹം.
1979 നവംബർ മാസം 9 നാണ് ഹ്യൂഗ്സ് നോർത്ത് അയർലണ്ടിലെ ഒരു സാധാരണ ഗ്രാമ പ്രദേശമയിരുന്ന കുക്ക്‌സ് ടൗണിൽ ജനിക്കുന്നത്. തന്റെ പതിനെട്ടാം വയസിൽ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിക്കളത്തിലെ തന്റെ സീനിയർ കരിയറിന് തുടക്കമിട്ടത്. എട്ട് സീസണോളം അവിടെ ചെലവഴിച്ച അദ്ദേഹം നാല് ഗോളുകൾ ഉൾപ്പെടെ 205 മൽസരങ്ങളിൽ കളിച്ചു. പിന്നീട് ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറി അവിടെ മൂന്ന് സീസണിലും തന്റെ മികവ് ആ ആറടിക്കാരൻ തെളിച്ചു (54 മത്സരങ്ങൾ) പിന്നീട് വീണ്ടും കൂടുമാറി ഫുൾഹാമിൽ കളിച്ച അദ്ദേഹം ഏഴ് സീസണോളമായി 196 മത്സരങ്ങൾ കളിച്ചു.
തന്റെ സീനിയർ കരിയറിന്റെ തൊണ്ണൂറ് ശതമാനവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച അദ്ദേഹം ഒരു തവണ പോലും റെഡ് കാർഡ് വാങ്ങിയിട്ടില്ല. ഈ റെക്കോർഡിൽ വെല്ലുവിളിയായത് ചെമ്പടയുടെ റയാൻ ഗിഗ്സ് മാത്രമായിരുന്നു.
കേരള ബ്ലാസ്റർസിന്റെ ഫൈനൽ കൂടാതെ ഫുൾഹാമിന് വേണ്ടി യുവേഫ യൂറോപ്പ കപ്പ് ഫൈനലിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തവണ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞതിൽ രണ്ടാം സ്ഥാനവും അദ്ദേഹത്തിനാണ്. മുൻപ് രണ്ടു തവണ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിടവാങ്ങിയപ്പോളും കോച്ചുമാരുടെ നിർബന്ധം മൂലം തിരിച്ചുവരേണ്ടിയിരുന്ന അവസ്ഥയായിരിക്കുന്നു ഈ ആറടിക്കാരനായ 'കപ്പിത്താന്' യൂറോ 2016 നുള്ള ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.
ചടുലമാർന്ന ക്ലിയറൻസുകളും തന്റെ സ്വതസിദ്ധമായ ' ജെന്റിൽമാനിസം ' കൊണ്ടും മലയാളിക്കര കീഴടക്കിയാണ് അദ്ദേഹം പോയത്.
39 കാരനായ ഹ്യൂഗ്‌സ് രാജ്യത്തിന് വേണ്ടി 112 തവണ ബൂട്ടണിഞ്ഞു..
Wednesday, June 5, 2019
ഇന്ത്യൻ ഫുട്‌ബോൾ ഉയർച്ചയിലേക്ക്. രണ്ടാം പകുതിയിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്യം. ദൗർഭാഗ്യവശാൽ നഷ്ടമായത് നിരവധി ചാന്സുകൾ.
ബോളുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രണവം തുടങ്ങിയെന്നു വ്യക്തം. കൊനേട്ടനെന്ന ഇംഗ്ലീഷ് കോച്ചിനു കീഴിൽ ബോള് കിട്ടിയാൽ അകലേക്ക് കോപത്തോടെ തൊഴിച്ചു അകറ്റി കളിക്കുന്ന ലോങ് ബോള് ടാക്ടിക്സിന് പകരം പന്തിനെ തൊട്ടു തലോടി പാകത്തിന് കൂട്ടുകാർക്ക് പാസ് ചെയ്തു കളിക്കുന്ന സൗന്ദര്യാത്മക ഫുട്‌ബോൾ ആണ് ക്രൊയേഷ്യൻ കോച്ചിനു കീഴിൽ ഇന്ന് ടീം ഇന്ത്യ കളിച്ചത്. ശരിക്കും അത്ഭുതപ്പെടുത്തുന്ന ബോളടക്കം പ്രകടിപ്പിച്ച ഇന്ത്യൻ പ്ലെയേഴ്‌സ് നിൽവാരത്തിൽ തങ്ങൾ ഒട്ടും താഴെ അല്ലെന്നു തെളിയിച്ചു കഴിഞ്ഞു.
പുതിയ കൊച്ചിന് കീഴിൽ ആദ്യ കളിയുടെ പരിഭ്രമവുമായി ഇറങ്ങി ഡിഫെൻസീവ് പിഴവിന്റെ പേരിൽ 3 ഗോൾ വഴങ്ങി തോൽവി പിണഞ്ഞെങ്കിലും ഇന്ത്യൻ ടീം വളർന്നു കഴിഞ്ഞു എന്നു ഓരോ കളിയാരാധകനും ഇന്നത്തെ കളിയോടെ ഒരു ഉറപ്പ് ലഭിച്ചു. അതിന്റെ നേര്സാക്ഷ്യം ആയിരുന്നു അമർജിത്തിനെ പോലുള്ള 20 വയസ് തികയാത്ത പയ്യൻ അടക്കം കളിക്കുന്ന ഇന്ത്യൻ ടീം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന കളിക്കാർ ഉള്ള കരീബിയൻ ടീമിന് മേൽ മേധാവിത്യം നേടി രണ്ടാം പകുതി അവസാനിപ്പിച്ചത്.
സഹൽ, ബ്രണ്ടൻ, എന്നിവർക്ക് ശോഭനമായ ഒരു ഭാവി കാത്തിരിക്കുന്നു എന്നുറപ്പ്.
നന്ദി ടീം ഇന്ത്യ. റിസൾട്ട് നോക്കി അഹ് വീണ്ടും തോറ്റല്ലേ എന്നു കളി കാണാത്ത വിമർശകർ പറയും. പക്ഷെ കളി കണ്ടവർ പറയും. ടീം ഇന്ത്യ മാറി. ഈ ടീമിന് ഈ കോച്ചിന്റെ കീഴിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഇത് കളി കണ്ട ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ ശക്തമായ വിശ്വാസം ആണ് . അന്ധവിശ്വാസം അല്ല. കളി കണ്ടപ്പോൾ ലഭിച്ച ഉറപ്പാണ് അത്.
- ആൽവി മണിയങ്ങാട്ട്
Monday, May 20, 2019
പുതിയ പരിശീലകനിൽ വിശ്വാസമർപ്പിച്ച് നീലക്കടുവകൾ
ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ പുതിയ പരിശീലകൻ ആയി ക്രോയെഷ്യയുടെ ഇഗോർ സ്റ്റിമാക്കിനെ തിരെഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം ആണ് ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറെഷന്റെ അറിയിപ്പ് വന്നത്. അടുത്ത മാസം നടക്കുന്ന കിങ്‌സ് കപ്പിൽ പങ്കെടുക്കാൻ ഉള്ള ടീമിന്റെ ക്യാമ്പിലേക്ക് 36 അംഗങ്ങളെയും പുതിയ കോച്ച് തിരെഞ്ഞെടുത്തു. പുതിയ കോച്ചിന്റെ വരവിൽ താരങ്ങളും സന്തുഷ്ടർ ആണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഇന്ത്യൻ ഫുട്‍ബോളിനു ഗുണം ചെയ്യും എന്ന് താരങ്ങൾ വിശ്വാസിക്കുന്നു. തങ്ങളുടെ സന്തോഷം പല താരങ്ങളും പങ്കുവെച്ചു. അവരുടെ വാക്കുകളിലൂടെ.
ടീമിന്റെ പ്രതിരോധനിര താരം സന്ദേഷ് ജിങ്കൻന്റെ വാക്കുകളിലൂടെ "സ്റ്റിമാക്കിന്റെ എക്സ്പീരിയൻസ് നമുക്ക് വളരെ ഏറെ ഗുണം ചെയ്യും. പ്രതേകിച്ചും 2014 ൽ ക്രോയെഷ്യക്കു വേണ്ടി അദ്ദേഹം നേടിയ പ്രവർത്തങ്ങൾ. നിലവിൽ ക്രോയെഷ്യ ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലും എത്തി. ഈ നേട്ടങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ കൂടെ ദീർഖവീക്ഷണത്തിന്റെ ഭാഗം ആണെന്ന് നമുക്ക് പറയാൻ കഴിയും. എന്റെ വ്യക്തിപരമായ കാര്യം പറയുക ആണെങ്കിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് എന്റെ പ്രകടനം മെച്ചപെടുത്താൻ സഹായകം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹം കളിച്ചിരുന്ന കാലത്തു സെന്റർ ബാക്ക് ആയി ആണ് കളിച്ചിരുന്നത്. 1998 ൽ ക്രോയെഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ അദ്ദേഹം ആയിരുന്നു പ്രതിരോധ നിരയിൽ. അദ്ദേഹത്തിൽ നിന്നും ഒരുപാടു പഠിക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സുനിൽ ഛേത്രിയും തന്റെ അഭിപ്രായം ട്വിറ്റെറിലൂടെ പങ്കുവെച്ചു." ഞാൻ ഹാർധവമായി അദ്ദേഹത്തെ സ്വാഗതം ചെയുന്നു. ഇന്ത്യൻ ഫുട്‍ബോൾ അതിന്റെ നിർണായകമായ സമയത്തിലൂടെ കടന്നുപോകുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പ്രവർത്തന പരിജയം നമുക്ക് ഏറെ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട. ഛേത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. അദ്ദേഹം താരങ്ങളും ആയി ഇതിനകം സംസാരിച്ചു കഴിഞ്ഞു. തിരെഞ്ഞെടുപ്പിന്റെ ഭാഗമായി ആയിരുന്നു അത്.
ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും തന്റെ അഭിപ്രായം പങ്കുവെച്ചു. ഡൽഹിയിൽ വെച്ചു നടക്കാൻ പോകുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ഞാൻ. വളരെ ആകാംക്ഷയിൽ ആണ് ഞാൻ. അടുത്ത സീസണിൽ നമ്മളെ വളരെ ഏറെ മത്സരങ്ങൾ കളിക്കുന്നുണ്ട്. പുതിയ കോച്ചിന്റെ വരവ് വളരെ ഏറെ ഗുണം ചെയ്യും എന്നുറപ്പ്. കിങ്‌സ് കപ്പ് ഇന്റർ കോണ്ടിനെന്റൽ കപ്പ് പോലുള്ള ടൂർണമെന്റുകൾ നമുക്ക് വളരെ ഏറെ ഗുണം ചെയ്യും. ഈ രീതിയിൽ നമ്മൾ പ്രവർത്തിച്ചാൽ ഇപ്പോൾ നമുക്ക് കിട്ടുന്ന റിസൾട്ടിനേക്കാൾ നമുക്ക് മുന്നേറാൻ സാധിക്കും.
പ്രീതം കോട്ടാലും തന്റെ സന്തോഷം പങ്ക് വെച്ചു. മികച്ച പരിശീലകൻ മികച്ച ലീഡർ ആയി.മുന്നിൽ നിന്നാൽ നമുക്ക് മുന്നേറാൻ സാധിക്കും എന്ന് പ്രീതം വിശ്വസിക്കുന്നു. മുഴുവൻ സിസ്റ്റവും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ കൂടെ നിന്ന് പ്രവർത്തിച്ചാൽ നമുക്ക് നേട്ടം ഉണ്ടാക്കാം എന്ന് കോട്ടാൽ അഭിപ്രായപെട്ടു.
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്
Thursday, May 9, 2019
അവിശ്വസനീയം.. അവർണനീയം..ചാമ്പ്യൻസ് ലീഗിന്റെ മറ്റൊരു അത്ഭുതരാത്രി..🔥
ചാമ്പ്യൻസ് ലീഗ് തുറന്നുവെക്കുന്ന അത്ഭുതങ്ങൾക്ക് അവസാനമില്ല.ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതരത്തിലുള്ള തീപാറും പോരാട്ടങ്ങൾ.. ആദ്യപാദം തോറ്റവർ ജയിക്കുന്നു..മത്സരഫലങ്ങളെ പ്രവചങ്ങൾക്ക് വിട്ടുകൊടുക്കാത്ത അങ്കങ്ങൾ..കരുത്തന്മാരെ കുഞ്ഞന്മാർ മലത്തിയടിക്കുന്നു..ഈ ചാമ്പ്യൻസ് ലീഗ് ഒരു അത്ഭുതചെപ്പാണ്..പ്രേതകിച്ചു ഈ സീസണ്..എത്ര എത്ര മത്സരങ്ങളാണ് ഫുട്ബാൾ പ്രേമികളുടെ മനസ് നിറച്ചത്, അവരെ ആകുലതപെടുത്തി കടന്നുപോയത്.ഫുട്ബോളിന്റെ സൗന്ദര്യത്തെ അതിന്റെ ആവോളം നുകരാൻ സാധിച്ച ചാമ്പ്യൻസ് ലീഗ് രാവുകൾക്ക് നന്ദി..ഇനി മാഡ്രിഡിൽ കാണാം..കപ്പ് ലണ്ടനിലേക്കോ അതോ ലിവേർപൂളിലേക്കോ..കാത്തിരുന്നു തന്നെ കാണേണ്ടിവരും..ഇനി എന്തൊക്കെ അത്ഭുതങ്ങൾ ആണാവോ ഈ സുന്ദരരാത്രികൾ കാത്തുവെച്ചിരിക്കുന്നത്..
Subscribe to:
Posts (Atom)
Blog Archive
-
▼
2022
(8)
-
▼
September
(8)
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- Mumbai City FC are in the Durand Cup Final courtes...
- 🏆𝐂 𝐇 𝐀 𝐌 𝐏 𝐈 𝐎 𝐍 𝐒 🇮🇳 India crowned th...
- Indian🇮🇳 boys were on a role in this edition of ...
- Nikum Gyamar’s was exceptional for Rajasthan unite...
- BENGALURU FC ARE INTO FINAL!Bengaluru FC beat Hyde...
- SAFF Women’s Championship semifinal is here💥 Indi...
-
▼
September
(8)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)
















